Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പ്രജാകുതാമി കുതിപ്പിൽ, തരംഗമുണ്ടാക്കാൻ കെസിആർ
Tuesday, November 27, 2018 2:03 AM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
ആദ്യലാപ്പിൽ കുതിച്ചുപാഞ്ഞ കെസിആർ ഫിനിഷിംഗിൽ കിതയ്ക്കുന്നു. സ്റ്റാർട്ടിംഗിൽ പരുങ്ങിനിന്ന കോൺഗ്രസ് കൂട്ടുകാരെക്കൂട്ടി സ്പ്രിന്റിനു ശ്രമിക്കുന്നു. ഉവൈസി പരസ്യമായും ബിജെപി രഹസ്യമായും കെസിആറിന്റെ കാറു തള്ളാൻ കൂടുന്നുണ്ട്. ആറുമാസം മുമ്പേ തിടുക്കപ്പെട്ട് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച തെലുങ്കാനയിൽ കണക്കുകൂട്ടലുകളെല്ലാം മാറിമറിയുന്ന കാഴ്ചകളാണു തെളിയുന്നത്. ധർമയുദ്ധവുമായി കോൺഗ്രസും, യാഗങ്ങളും ഹോമങ്ങളും നടത്തി ചന്ദ്രശേഖര റാവുവും പോരാട്ടം കനപ്പിച്ചുകഴിഞ്ഞു.
മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ അമിത ആത്മവിശ്വാസവും അതിമോഹവുമാണു തെലുങ്കാനയെ തെരഞ്ഞെടുപ്പിലേക്കു നേരത്തേ തള്ളിവിട്ടതെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടെന്നാണു വ്യക്തമാകുന്നത്. അനായാസം ഭരണത്തുടർച്ച നേടാമെന്നു കണക്കുകൂട്ടിയ കെസിആർ ഇപ്പോൾ വിയർക്കുകയാണ്. കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട പ്രജാകുതാമി കൂടുതൽ കരുത്താർജിക്കുന്നുവെന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതിനാൽ ചന്ദ്രശേഖര റാവുവിന്റെ തെലുങ്കാന രാഷ്ട്രീയ സമിതിക്ക് ഈസി വാക്കോവർ ലഭിക്കാനിടയില്ല.
സഖ്യത്തിന്റെ മുന്നേറ്റം
ധർമയുദ്ധമെന്നാണ് കോൺഗ്രസിന്റെ മുദ്രാവാക്യം. ഇതിനായി തെലുങ്കുദേശം പാർട്ടി, സിപിഐ, തെലുങ്കാന ജനസമിതി എന്നിവരെ കൂട്ടിയാണ് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ജനകീയ സഖ്യമായ പ്രജാകുതാമി രൂപീകരിച്ചത്. 2014 തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകളനുസരിച്ച് ഈ സഖ്യത്തിന്റെ ശക്തിയാണ് ടിആർഎസിന്റെ ഉറക്കംകെടുത്തുന്നത്. കെ. ചന്ദ്രശേഖര റാവുവിന്റെ ടിആർഎസ് 34.3 ശതമാനം വോട്ട് നേടിയാണ് 63 സീറ്റുകൾ സ്വന്തമാക്കി ഭരണംപിടിച്ചത്. 22 സീറ്റുകൾ നേടിയ കോൺഗ്രസിന് 25.2 ശതമാനം വോട്ടുകൾ കിട്ടിയിരുന്നു. 15 ഇടത്ത് വിജയിച്ച ടിഡിപിക്കു കിട്ടിയത് 14.7 ശതമാനം വോട്ടുകളാണ്. സിപിഐയും ടിജെഎസും കൂടി ചേരുമ്പോൾ സഖ്യത്തിന്റെ വോട്ട് ശതമാനം ടിആർഎസിനേക്കാൾ ഏറെ മുന്നിലായിരിക്കുമെന്നാണ് കണക്കുകൾ പറയുന്നത്.
ഭരണത്തിലിരുന്നുകൊണ്ടു ചന്ദ്രശേഖര റാവുവിന് ടിഡിപിയെയും കോൺഗ്രസിനെയും ഏറെ ക്ഷീണിപ്പിക്കാൻ കഴിഞ്ഞിരുന്നു. കോൺഗ്രസ്, ടിഡിപി എംഎൽഎമാർ കൂട്ടത്തോടെ ടിആർഎസിലെത്തി. മികച്ച ഭരണമെന്ന അവകാശവാദം വ്യാപകമാക്കാൻ കെസിആർ കഠിനപരിശ്രമമാണു നടത്തിയത്. ബിജെപിയുടെ ബി ടീമായി നിലകൊണ്ട ചന്ദ്രശേഖര റാവു ഭരണവിരുദ്ധവികാരമുണ്ടാകില്ലെന്നാണ് കണക്കുകൂട്ടുന്നത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും നടത്തിയാൽ കേന്ദ്രത്തിനെതിരേയുള്ള ഭരണവിരുദ്ധവികാരത്തിന്റെ പ്രതിഫലനം തനിക്കു നേരേയും ഉണ്ടാകുമെന്നും അദ്ദേഹം കണക്കുകൂട്ടി. എന്നാൽ, വിശാലസഖ്യവുമായി കോൺഗ്രസ് രംഗത്തുവന്നതോടെ ചന്ദ്രശേഖര റാവുവിന്റെ പ്രതീക്ഷയ്ക്കുമേൽ കരിനിഴൽ വീഴുകയാണ്.
കുറ്റപത്രവുമായി കോൺഗ്രസ്
ടിആർഎസിനും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനും എതിരേ 24 വിഷയങ്ങളിലുള്ള കുറ്റപത്രമാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ഇതുവഴി ഭരണവിരുദ്ധവികാരം ആളിക്കത്തിക്കാനാണ് കോൺഗ്രസ് സഖ്യം ശ്രമിക്കുന്നത്. റാവുവിന്റേത് വെറും വാചകമടി മാത്രമാണെന്നും സംസ്ഥാനത്ത് വികസനപ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും സഖ്യം വിമർശിക്കുന്നു. കൂടാതെ ബിജെപിയോടുള്ള ടിആർഎസിന്റെ മൃദുസമീപനവും കോൺഗ്രസ് സഖ്യം ആയുധമാക്കുന്നു. ഈ ആരോപണത്തെ പ്രതിരോധിക്കാനാണ് ചന്ദ്രശേഖര റാവു ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ ആക്രമണത്തിനു മൂർച്ചകൂട്ടിയിരിക്കുന്നത്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കു നൽകിയ പിന്തുണ, ജിഎസ്ടിക്കും നോട്ട് നിരോധനത്തിനും പിന്തുണ നൽകിയ ഏക ബിജെപി ഇതര മുഖ്യമന്ത്രി, കാർഷികമേഖലയോട് കടുത്ത അവഗണന, ജലസേചനപദ്ധതികളിൽ കോൺട്രാക്ടർമാരിൽനിന്ന് കമ്മീഷൻ പറ്റുന്നു, ഒരു വനിതാ മന്ത്രിയെപ്പോലും നിയമിക്കാത്ത സ്ത്രീവിരുദ്ധത, രൂക്ഷമാകുന്ന തൊഴിലില്ലായ്മ, തെലുങ്കാന പ്രക്ഷോഭത്തിലെ രക്തസാക്ഷികളെ അവഗണിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കോൺഗ്രസ് ചന്ദ്രശേഖര റാവുവിനുമേൽ ചുമത്തിയിരിക്കുന്നത്.
മുസ്ലിംകളിൽ കണ്ണുനട്ട് റാവു
തെലുങ്കരുടെ മനസിൽ താൻ മാത്രമേയുള്ളൂവെന്നാണ് കെ. ചന്ദ്രശേഖര റാവു കരുതുന്നത്. കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ആരോപണങ്ങളെല്ലാം ബാലിശമാണ്. ഭരണനേട്ടങ്ങളും മുസ്ലിംകളുടെ പിന്തുണയും വിജയം സമ്മാനിക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. അസുദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മിന്റെ പിന്തുണയും കോൺഗ്രസിൽനിന്ന് മുസ്ലിം നേതാക്കളുടെ കൊഴിഞ്ഞുപോക്കും ഗുണകരമാകുമെന്നും കെസിആർ പ്രതീക്ഷിക്കുന്നു.
പന്ത്രണ്ടു ശതമാനത്തോളമാണ് സംസ്ഥാനത്തെ മുസ്ലിംകളുടെ വോട്ട് വിഹിതം. 119ൽ 43 മണ്ഡലങ്ങളിൽ 10 ശതമാനത്തിലധികം വോട്ടർമാർ മുസ്ലിംകളാണ്. 2014ൽ മൂന്നിൽ രണ്ടു മുസ്ലിം വോട്ടുകളും കോൺഗ്രസായിരുന്നു നേടിയത്. എന്നാൽ, തന്റെ ഭരണത്തിൽ മുസ്ലിംകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കിയെന്നാണ് കെസിആറിന്റെ വാദം. റസിഡൻഷ്യൽ സ്കൂളുകൾ, ഇമാമുമാർക്ക് മാസശമ്പളം, വിദേശത്തു പോയി പഠിക്കാൻ എട്ടു ലക്ഷം രൂപയുടെ സബ്സിഡി, നിർധനരായ മുസ്ലിം പെൺകുട്ടികളുടെ വിവാഹത്തിന് 1,00,116 രൂപ നൽകുന്ന വിവാഹ ധനസഹായ പദ്ധതിയായ ശാദി മുബാറക് എന്നിവയെല്ലാം അക്കമിട്ട് നിരത്തിയാണ് പ്രചാരണം.
കോൺഗ്രസിലെ മുസ്ലിം നേതാക്കളെ അടർത്തിമാറ്റാനും കെസിആർ ശ്രമിക്കുന്നുണ്ട്. കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അബിദ് റസൂൽ ഖാൻ, എഐസിസി ന്യൂനപക്ഷവിഭാഗം കോ-ഓർഡിനേറ്റർ ഖലീകർ റഹ്മാൻ എന്നിവർ കോൺഗ്രസ് വിട്ട് ടിആർഎസിൽ ചേർന്നു. മറ്റൊരു നേതാവ് അബ്ദുൾ സത്താർ ഉവൈസിയുടെ പാർട്ടിയിലാണു ചേർന്നത്.
ടിആർഎസ് മതേതര പാർട്ടിയാണെന്നും ബിജെപിയുടെ വർഗീയതയ്ക്കെതിരാണ് തങ്ങളെന്നും കൊട്ടിഘോഷിക്കാനും കെസിആർ ശ്രമിക്കുന്നുണ്ട്. ബിജെപിയുമായി രഹസ്യധാരണയുണ്ടെന്ന ആരോപണം മുസ്ലിം വോട്ടുകൾ നഷ്ടമാക്കാൻ ഇടയുണ്ടെന്ന തിരിച്ചറിവിലാണ് കെസിആർ മോദിയെ കടന്നാക്രമിക്കുന്നത്. മോദിക്ക് ഹിന്ദു-മുസ്ലിം രോഗമാണെന്നാണ് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞത്. തെലുങ്കാനയെ മോദി അവഗണിക്കുന്നു. തെലുങ്കാന മോദിയുടെയോ അദ്ദേഹത്തിന്റെ മുത്തച്ഛന്റെയോ സ്വകാര്യസ്വത്തല്ല തുടങ്ങി കടുത്ത വിമർശനങ്ങളാണ് അദ്ദേഹം നടത്തിയത്.
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂട്ടുകൂടിയ കോൺഗ്രസിനെയും കെസിആർ കടുത്ത ഭാഷയിലാണ് വിമർശിക്കുന്നത്. തെലുങ്കാനയുടെ വികസനം തടസപ്പെടുത്തുന്ന സമീപനമാണു നായിഡുവിന്. പദ്ധതികൾക്കു തുരങ്കംവയ്ക്കുന്നു. അതിനാൽ കോൺഗ്രസ് സഖ്യത്തെ പരാജയപ്പെടുത്തണമെന്നും റാവു ആവശ്യപ്പെടുന്നു. ടിആർഎസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കാറിന്റെ വഴിമുടക്കാൻ കൈപ്പത്തിക്കോ താമരയ്ക്കോ കഴിയില്ലെന്നും കെസിആർ ഉറച്ചുവിശ്വസിക്കുന്നു.
സംസ്ഥാന വ്യാപകമായി തീവ്രപ്രചാരണമാണ് കെസിആർ നടത്തുന്നത്. 18ന് സിദ്ദിപ്പേട്ടിലെ തന്റെ ഫാം ഹൗസിൽ രാജ ശ്യാമള യാഗവും ഛണ്ഡികാ യാഗവും നടത്തിയാണ് കെസിആർ അവസാനവട്ട പ്രചാരണപരിപാടികൾക്ക് ആവേശമുണ്ടാക്കിയത്. 19നു രാവിലെ 11ന് പൂർണാഹുതിയും നടത്തി. തെലുങ്കാനയുടെ ഐശ്വര്യത്തിനും ജനങ്ങളുടെ അഭ്യുന്നതിക്കും വികസനപ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനുമായാണ് യാഗമെന്നാണ് ഔദ്യോഗിക വിശദീകരണം.
ഹൈദരാബാദിൽ ചുറ്റിത്തിരിഞ്ഞ് ഉവൈസി
സ്ഥിരമായി ജയിക്കുന്ന ഹൈദരാബാദ് നഗരപ്രദേശത്തെ ഏഴു മണ്ഡലങ്ങളിലും കഴിഞ്ഞതവണ രണ്ടാമതെത്തിയ രാജേന്ദ്രനഗറിലും മാത്രമാണ് ഉവൈസിയുടെ എഐഎംഐഎം ഇക്കുറി മത്സരിക്കുന്നത്. മറ്റിടങ്ങളിൽ ടിആർഎസിനെ പിന്തുണയ്ക്കുകയാണ് ഉവൈസി. സംസ്ഥാനത്തിന്റെ വികസനത്തിനും മുസ്ലിംകളുടെ ഉന്നമനത്തിനും ടിആർഎസ് വിജയിക്കണമെന്നാണ് ഉവൈസിയുടെ നിലപാട്. കൂടുതൽ സ്ഥാനാർഥികളെ നിർത്തിയാൽ മുസ്ലിം വോട്ടുകൾ ഭിന്നിച്ച് ടിആർഎസിന്റെ വിജയത്തിനു തടസമുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
തൂക്കുസഭയുണ്ടായാൽ നിർണായക ശക്തിയായി മാറി വിലപേശാനാണ് ഉവൈസിയുടെ പദ്ധതിയെന്നു വിലയിരുത്തുന്ന നിരീക്ഷകരുമുണ്ട്. ബിജെപി-കോൺഗ്രസ് ഇതര സർക്കാർ എന്നതാണ് തന്റെ നിലപാടെന്ന് ഉവൈസി വിശദീകരിക്കുന്നു.
ബിജെപി തന്ത്രം കോൺഗ്രസിന്റെ വഴിമുടക്കൽ
കോൺഗ്രസിന്റെ വഴിമുടക്കുക എന്നതാണ് ബിജെപിയുടെ മുഖ്യ അജൻഡ. ടിആർഎസ് വിജയിക്കുന്നതിൽ ബിജെപിക്ക് എതിർപ്പില്ല. തങ്ങൾക്കു കരുത്തുകാട്ടാൻ കഴിയില്ലെന്ന ബോധ്യവുമുണ്ട്. കെസിആറിന്റെ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും കാര്യമായ മറുപടി പറയാൻ ബിജെപി നേതാക്കൾ ആവേശം കാട്ടുന്നുമില്ല.
കഴിഞ്ഞ തവണത്തേക്കാൾ സ്ഥിതി മെച്ചപ്പെടുത്തുകയും തൂക്കുസഭ വന്നാൽ കോൺഗ്രസിനെ മാറ്റിനിർത്താൻ ടിആർഎസിന് പിന്തുണ നൽകുകയുമാണ് ബിജെപിയുടെ ഗെയിംപ്ലാൻ. ഇതിന്റെ പ്രതിഫലം ലോക്സഭാ തെരഞ്ഞെടുപ്പിലാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
മരിച്ച് പത്തു വര്‍ഷം കഴിഞ്ഞിട്ടും പെന്ഷന് നല്‍കിയില്ല
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയം: ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം തേടി
ആലപ്പുഴ മെഡിക്കൽ കോളജിൽ അർധരാത്രി മൃതദേഹവുമായി പ്രതിഷേധം
മോദി മുംബൈയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
Latest News
മരിച്ച് പത്തു വര്‍ഷം കഴിഞ്ഞിട്ടും പെന്ഷന് നല്‍കിയില്ല
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയം: ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം തേടി
ആലപ്പുഴ മെഡിക്കൽ കോളജിൽ അർധരാത്രി മൃതദേഹവുമായി പ്രതിഷേധം
മോദി മുംബൈയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top