Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സഹകരിച്ചു തുടങ്ങി, ബഹിഷ്കരിച്ചു പിരിഞ്ഞു
Wednesday, December 5, 2018 1:05 AM IST
നിയമസഭാവലോകനം / സാബു ജോണ്
സഭാനടപടികളോടു സഹകരിക്കുമെന്നു പറഞ്ഞു തുടങ്ങിയ പ്രതിപക്ഷം പിന്നീട് വാക്കൗട്ടും ബഹിഷ്കരണവുമെല്ലാം പ്രഖ്യാപിച്ചപ്പോൾ ആകെ ആശയക്കുഴപ്പം. പ്രതിഷേധം എത്രവരെ പോകാമെന്ന കാര്യത്തിൽ ഒരു ധാരണയുമില്ലാത്ത പ്രതിപക്ഷനിര ബഹിഷ്കരണം പ്രഖ്യാപിച്ച് സഭ വിട്ടിറങ്ങിയപ്പോൾ ഭരണപക്ഷവും ആശ്ചര്യപ്പെട്ടു.
തുടർച്ചയായ നാലു ദിവസത്തെ അലങ്കോലത്തിനു ശേഷമാണ് ഇന്നലെ സഭാനടപടികളോടു സഹകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചത്. മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമന വിവാദത്തിന്റെ പേരിലുള്ള അടിയന്തരപ്രമേയ നോട്ടീസിലുള്ള ചർച്ചയിലും അസാധാരണമായൊന്നുമില്ലായിരുന്നു. അവതരണാനുമതി നിഷേധിച്ചപ്പോൾ പതിവു പോലെ പ്രതിപക്ഷ നേതാവ് പ്രസംഗിക്കാനെഴുന്നേറ്റു. വാക്കൗട്ട് ആണു പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. കോണ്ഗ്രസ് അംഗങ്ങൾ പുറത്തേക്കിറങ്ങുകയും ചെയ്തു.
എന്നാൽ, രണ്ടാമതായി വാക്കൗട്ട് പ്രസംഗം നടത്തിയ മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ് ഡോ. എം.കെ. മുനീർ പ്രസംഗം പൂർത്തിയാക്കിയ ഉടൻ ലീഗ് അംഗങ്ങൾ ജലീലിന്റെ രാജി ആവശ്യപ്പെടുന്ന ബാനർ ഉയർത്തി മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങി. മുനീർ ആകട്ടെ വാക്കൗട്ട് നടത്തുന്നു എന്നു പറഞ്ഞ് അവസാനിപ്പിച്ചുമില്ലായിരുന്നു.
ഏതായാലും പുറത്തു നിന്ന കോണ്ഗ്രസ് അംഗങ്ങളും ഓടിയെത്തി പ്രതിഷേധത്തിൽ പങ്കുചേർന്നു. ഇവരുടെ പ്രതിഷേധത്തിനിടയിലും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നടപടികൾ തുടർന്നു കൊണ്ടിരുന്നു. കുറച്ചു സമയത്തിനു ശേഷം നടുത്തളത്തിൽ നിന്ന പ്രതിപക്ഷാംഗങ്ങളെ പ്രതിപക്ഷ നേതാവ് മടക്കിവിളിച്ചു. തങ്ങൾ സഭ ബഹിഷ്കരിക്കുകയാണെന്നു പറഞ്ഞ് പ്രതിപക്ഷം ഒന്നടങ്കം സഭ വിട്ടിറങ്ങി.
വാക്കൗട്ട് പ്രഖ്യാപിച്ച ശേഷം സഭാസ്തംഭനത്തിലേക്കു നീങ്ങാനിടയാക്കിയത് ലീഗിന്റെ ആഭ്യന്തര രാഷ്ട്രീയമാണോ വാക്കൗട്ട് തീരുമാനത്തിനെതിരേയുള്ള ലീഗിന്റെ പ്രതിഷേധമാണോ എന്ന കാര്യത്തിൽ ഇനിയും തിട്ടം പോരാ. ഏതായാലും പ്രതിപക്ഷനിരയിലെ ധാരണയില്ലായ്മയിൽ പ്രതിപക്ഷാംഗങ്ങൾക്കിടയിൽ തന്നെ അസ്വസ്ഥത പ്രകടമായിരുന്നു. ഭരണപക്ഷമാകട്ടെ ഇതെല്ലാം നന്നായി ആസ്വദിക്കുകയായിരുന്നു.
രാവിലെ ചോദ്യോത്തരവേളയിൽ സഹകരിച്ചെങ്കിലും മന്ത്രി കെ.ടി. ജലീൽ മറുപടി പറയാൻ തുടങ്ങിയപ്പോൾ പ്രതിപക്ഷം പ്രതിഷേധിച്ചു. ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള ബാനറുമായി അവർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ശബ്ദമുഖരിതമായ അന്തരീക്ഷത്തിനിടയിലും ജലീൽ മറുപടി പറഞ്ഞു കൊണ്ടിരുന്നു. ഇതിനിടെ കൊച്ചാപ്പ... കൊച്ചാപ്പ എന്ന് ഈണത്തിൽ വിളിച്ചും പ്രതിപക്ഷം ജലീലിനെ ചൊടിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ചോദ്യകർത്താവ് പി.ടി.എ. റഹീം ആയപ്പോൾ ഹവാല... ഹവാല എന്നു വിളിച്ചായിരുന്നു പരിഹാസം.
കെ.ടി. ജലീലിന്റെ ബന്ധുനിയമന വിഷയം ഉയർത്തിയത് കെ. മുരളീധരനായിരുന്നു. ബന്ധുവിനെ നിയമിക്കാനായി യോഗ്യതയിൽ മാറ്റം വരുത്തിയതും മന്ത്രിസഭയിൽ വയ്ക്കാതെ ഉത്തരവിറക്കിയതുമെല്ലാം ചൂണ്ടിക്കാട്ടി മുരളീധരൻ ജലീലിന്റെ നടപടികളിലെ സ്വജനപക്ഷപാതം ഉയർത്തിക്കാട്ടി. എന്നാൽ, തികച്ചും ലാഘവത്തോടെയാണു മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തെ സമീപിച്ചത്. ജലീൽ ചട്ടലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ നടത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി തുടക്കത്തിലേ പറഞ്ഞു.
തന്റെ കൈയിൽ ഒരു ലിസ്റ്റുണ്ടെന്നും അതിൽ ഒരു പാടു പേരുടെ പേരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് കാലത്തെ ചട്ടവിരുദ്ധ നിയമനങ്ങളുടെ പട്ടികയാണത്രെ അത്. ലിസ്റ്റിലെ പേരുകൾ വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയാറായില്ല. ഓങ്ങിയാൽ മതി, അടിക്കേണ്ടെന്നു മുഖ്യമന്ത്രിക്ക് അറിയാമായിരിക്കാം.
മന്ത്രി രാജിവയ്ക്കുന്നതാണു നല്ലതെന്നാണ് മുരളീധരന്റെ പക്ഷം. ഏതറ്റം വരെയും തങ്ങൾ പോകും. വെറുതെ കോടതിയിൽ നിന്നു പരാമർശം വിളിച്ചു വരുത്തി നാണം കെട്ടു രാജിവയ്ക്കണമോ എന്നായിരുന്നു മുരളീധരന്റെ ചോദ്യം. പിണറായി സർക്കാരിൽ നിന്ന് അഞ്ചാമത്തെ രാജി ഉണ്ടാകുമെന്ന കാര്യത്തിൽ മുരളിക്കു സംശയമേയില്ല. മന്ത്രി ജലീൽ വികാരപരമായാണ് മറുപടി നൽകിയത്. ജഗദീശ്വരനെ സാക്ഷി നിർത്തിയുമൊക്കെ മന്ത്രി സ്വന്തം നിരപരാധിത്വം ആണയിട്ടു പറഞ്ഞു കൊണ്ടിരുന്നു.
എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കാനുള്ള കോണ്ട്രാക്ട് എടുത്തിരിക്കുകയാണു മുഖ്യമന്ത്രിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം. ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിന്നെ എന്തിന് ഇ.പി. ജയരാജനെ കൊണ്ടു രാജിവയ്പിച്ചു എന്നും രമേശ് ചോദിച്ചു.
നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തിനിടെ ഭരണപക്ഷത്തു നിന്നുള്ള കമന്റുകളിൽ പ്രകോപിതനായി പ്രതിപക്ഷത്തു നിന്ന് അൻവർ സാദത്ത് ഭരണപക്ഷത്തേക്കു നീങ്ങിയത് അൽപ്പസമയത്തേക്ക് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഭരണപക്ഷത്തെ പിൻനിരക്കാർ അൻവർ സാദത്തിനെ നേരിടാൻ മുൻനിരയിലേക്കു നീങ്ങി. പ്രതിപക്ഷാംഗങ്ങൾ തന്നെ അൻവർ സാദത്തിനെ പിടിച്ചു മാറ്റി കൊണ്ടു പോയി. സഹകരണമന്ത്രി സീറ്റിലിരുന്ന് പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നത് ശരിയായ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഏതായാലും പ്രതിപക്ഷം ബഹിഷ്കരിച്ചതോടെ നടപടികളുമായി സ്പീക്കർ മുന്നോട്ടു പോയി.
ഇതിനിടെ സബ്മിഷൻ അവതരിപ്പിക്കാൻ എഴുന്നേറ്റ പി.സി. ജോർജ് മന്ത്രി ജലീൽ രാജിവയ്ക്കണമെന്ന അഭിപ്രായം തനിക്കില്ലെന്നു പറഞ്ഞു നിലപാട് വ്യക്തമാക്കി. ഒ. രാജഗോപാലും താനും സഭയിൽ ഒറ്റ ബ്ലോക്കായി ഇരിക്കാനുള്ള അനുമതി വേണമെന്ന് ജോർജ് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണനയിലുണ്ടെന്നു സ്പീക്കർ മറുപടി നൽകി. എന്നാൽ, ഒരുമ സഭയ്ക്കുള്ളിൽ മാത്രമായിരിക്കുമെന്നു ജോർജ് വ്യക്തമാക്കി.
ഭരണപക്ഷാംഗങ്ങൾ മാത്രം ഹാജരുണ്ടായിരുന്നതിനാൽ നടപടികൾ വേഗത്തിൽ പൂർത്തിയായി. രണ്ടു ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കാൻ തീരുമാനിച്ച് ഉച്ചകഴിഞ്ഞ് ഒന്നര കഴിഞ്ഞപ്പോൾ സഭ പിരിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
Latest News
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
കള്ളപ്പണക്കേസ്; ജാർഖണ്ഡ് മന്ത്രിയും കോൺഗ്രസ് നേതാവുമായ ആലംഗീർ ആലം അറസ്റ്റിൽ
സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം; പ്രതി പിടിയിൽ
രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇന്ത്യ മാവോയിസ്റ്റ് മുക്ത രാജ്യമാകും: അമിത് ഷാ
Latest News
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
കള്ളപ്പണക്കേസ്; ജാർഖണ്ഡ് മന്ത്രിയും കോൺഗ്രസ് നേതാവുമായ ആലംഗീർ ആലം അറസ്റ്റിൽ
സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം; പ്രതി പിടിയിൽ
രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇന്ത്യ മാവോയിസ്റ്റ് മുക്ത രാജ്യമാകും: അമിത് ഷാ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top