Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വാലാട്ടാൻ തല വെട്ടി
Saturday, January 12, 2019 12:48 AM IST
ഡല്ഹിഡയറി / ജോർജ് കള്ളിവയലിൽ
2013 മേയ് മാസം. സുപ്രീംകോടതിയിലെ തിങ്ങിനിറഞ്ഞ മുറി. ജസ്റ്റീസ് ആർ.എം. ലോധ ഉറക്കെപ്പറഞ്ഞു: കൂട്ടിലടച്ച തത്തയാണു സിബിഐ. യജമാനന്റെ ശബ്ദം അനുകരിക്കുന്ന കൂട്ടിലെ തത്ത. പല യജമാനന്മാരും ഒരു തത്തയുമെന്ന വൃത്തികെട്ട സ്ഥിതിയാണു സിബിഐയിലേതെന്നും പരമോന്നത കോടതി പരസ്യമായി കുറ്റപ്പെടുത്തി. കൽക്കരിപ്പാടങ്ങൾ അനുവദിക്കുന്നതിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തിൽ ഇടപെടൽ വ്യക്തമാണെന്നായിരുന്നു സുപ്രീംകോടതിയുടെ അന്നത്തെ രൂക്ഷ വിമർശനത്തിന്റെ കാതൽ.
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജൻസിയെയാണ് ഇന്ത്യയുടെ സുപ്രീംകോടതി കടുത്തഭാഷയിൽ വിമർശിച്ചത്. സ്വതന്ത്രമായി പ്രവർത്തിക്കാൻ സിബിഐയെ അനുവദിക്കണമെന്നു സുപ്രീംകോടതി ആവശ്യപ്പെട്ടു. ബാഹ്യസമ്മർദങ്ങളിൽ നിന്നു സിബിഐയെ മോചിപ്പിക്കണം.
സിബിഐയെ സ്വതന്ത്രമാക്കിയില്ലെങ്കിൽ സുപ്രീംകോടതിക്ക് ഇടപെടേണ്ടിവരും. കേന്ദ്രസർക്കാരിലെ ഉന്നതരുമായി ആശയവിനിമയം നടത്തുകയല്ല, മറിച്ച് അന്വേഷിച്ചു സത്യം കണ്ടെത്തുകയാണു സിബിഐയുടെ ചുമതല. കേന്ദ്രമന്ത്രിക്കു റിപ്പോർട്ട് ചോദിക്കാം, പക്ഷേ, സിബിഐയുടെ അന്വേഷണത്തിൽ ഇടപെടാനാകില്ലെന്നും 2013ൽ സുപ്രീംകോടതി അർഥശങ്കയില്ലാതെ ചൂണ്ടിക്കാട്ടി.
നിയമമന്ത്രിയുടെ നിർദേശം അനുസരിച്ചാണു താൻ സിബിഐ ഉദ്യോഗസ്ഥരെ കണ്ടതെന്ന അന്നത്തെ അറ്റോർണി ജനറൽ ജി.ഇ. വാഹൻവതിയുടെ വെളിപ്പെടുത്തലിനു പിന്നാലെയായിരുന്നു ഇക്കാര്യം കോടതി ഓർമിപ്പിച്ചത്. കൽക്കരി കേസിന്റെ അന്വേഷണ റിപ്പോർട്ടിൽ അന്നത്തെ നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതരും ചേർന്നു മാറ്റം വരുത്തിയെന്നു സിബിഐ ഡയറക്ടറായിരുന്ന രഞ്ജിത് സിൻഹയുടെ സത്യവാംഗ്മൂലത്തിൽ പറഞ്ഞിരുന്നു.
• കൂട്ടിലടച്ച തത്ത സിബിഐ
വർഷം പലതു കഴിഞ്ഞിട്ടും കൂട്ടിലടച്ച തത്തയായി സിബിഐ തുടരുകയാണ്. രാഷ്ട്രീയക്കാർ ഒരിക്കലും സിബിഐക്ക് സ്വാതന്ത്ര്യം നൽകില്ലെന്നു മുൻ ഡയറക്ടർ ജോഗിന്ദർ സിംഗ് പറഞ്ഞതിൽ കഴന്പുണ്ടെന്നു വ്യക്തം. സിബിഐയിൽ നടന്നതും നടക്കുന്നതും രാജ്യത്തിന് അപമാനകരമാണ്. അതിലേറെ അപായസൂചനകളാണിത്. ഇന്ത്യയുടെ പരമോന്നത അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയാണു വീണ്ടും തകർന്നടിയുന്നത്. ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത ദുരന്തമാണു സിബിഐ തലപ്പത്തു നടക്കുന്നത്. വ്യക്തികളല്ല, മറിച്ചു സ്ഥാപനമാണു തകരുന്നത്.
മറ്റൊരു സുപ്രധാന ഭരണഘടനാ സ്ഥാപനമായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലപ്പത്തു നടന്ന പോരുകളും രാജികളും സർക്കാരിനെയും രാജ്യത്തെയും പ്രതിസന്ധിയിലാക്കിയതിനു പിന്നാലെയാണ് സിബിഐയിലെ വൃത്തികെട്ട കളികൾ. കേന്ദ്രസർക്കാരും ആർബിഐയുമായുള്ള ഭിന്നത പരസ്യമായതു സർക്കാരിനെ വെട്ടിലാക്കിയിരുന്നു. ആർബിഐ ഗവർണർ ഉർജിത് പട്ടേലും നേരത്തെ മറ്റൊരു ഗവർണർ രഘുറാം രാജനും രാജിവച്ചതു സർക്കാരിന്റെ ഇടപെടലിനെതിരേയുള്ള പ്രതിഷേധവുമായിരുന്നു.
റിസർവ് ബാങ്കിന്റെ സ്വതന്ത്രപ്രവർത്തനത്തെ ബഹുമാനിക്കാത്ത സർക്കാരുകൾ വൈകാതെ സാന്പത്തിക മേഖലയുടെ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ പറഞ്ഞതിൽ പല സൂചനകളുമുണ്ട്. ആർബിഐയുടെ കരുതൽ ശേഖരം റെയ്ഡ് ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങളാണ് അവസാനത്തെ ഭിന്നതയുടെ പൊരുൾ. നോട്ട് അസാധുവാക്കൽ പോലുള്ള വീണ്ടുവിചാരമില്ലാത്ത നടപടികൾ റിസർവ് ബാങ്കിനു മേൽ അടിച്ചേൽപ്പിച്ചതിന്റെ ദുരന്തം രാജ്യം കണ്ടു.
• പൊട്ടിത്തെറിച്ചു ന്യായപീഠവും
സുപ്രീംകോടതിയിലെ കേന്ദ്രസർക്കാരിന്റെ നേരിട്ടും പരോക്ഷവുമായ ഇടപെടലുകളും വലിയതോതിൽ വിവാദമായതാണ്. 2018 ജനുവരി 12ന് സുപ്രീംകോടതിയിലെ മുതിർന്ന നാലു ജഡ്ജിമാർ ചീഫ് ജസ്റ്റീസിന്റെ പക്ഷപാതപരമായ നടപടികൾക്കെതിരേ പരസ്യമായി പത്രസമ്മേളനം വിളിച്ച് പൊട്ടിത്തെറിച്ചതും രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനത്തിനായി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം മാത്രം നീട്ടിയത് അടക്കം തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളും വിമർശിക്കപ്പെട്ടു. തെരഞ്ഞെടുപ്പു കമ്മീഷണർമാർ അടക്കം ഭരണഘടനാ പദവികളിൽ വരെ ഭരണക്കാരുടെ ഇഷ്ടക്കാരും ആജ്ഞാനുവർത്തികളും നിയമിക്കപ്പെടുന്നതു രാജ്യത്തിനു ഗുണകരമല്ല.
ലോക്സഭാ സ്പീക്കർ മുതൽ സംസ്ഥാന ഗവർണർമാരെ വരെയുള്ളവരെ സ്വാധീനിച്ച് കേന്ദ്രം രാഷ്ട്രീയമായ താത്പര്യങ്ങൾ വളഞ്ഞവഴിയിൽ നടപ്പാക്കിയെന്നതും വെറും ആരോപണം മാത്രമാകില്ല. ഉത്തരാഖണ്ഡിലെയും ജമ്മു കാഷ്മീരിലെയും രാഷ്ട്രപതി ഭരണം, കർണാടകയിലെ ന്യൂനപക്ഷ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തുടങ്ങിയവയൊക്കെ കളങ്കങ്ങളായി തുടരും. ഗോവ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ബിജെപി സർക്കാരുകളെ ഭരണത്തിലേറ്റിയതിൽ സർക്കാരിന്റെ കൈവിട്ട കളികളുമുണ്ട്.
• തലപ്പത്തെ കാൻസർ
രാഷ്ട്രീയവും സാന്പത്തികവുമായ ലക്ഷ്യങ്ങൾക്കായി മാറി വരുന്ന സർക്കാരുകൾ സിബിഐയെ ദുരുപയോഗിക്കുന്നു എന്നത് ഏതെങ്കിലും പ്രതിപക്ഷ പാർട്ടിയുടെ ആരോപണമല്ല. രാജ്യത്തെ പരമോന്നത കോടതി നടത്തിയ വിമർശനത്തിന് ഇനിയും പരിഹാരമില്ല. മറിച്ച് സിബിഐയുടെ നില കൂടുതൽ പരുങ്ങലിലായിരിക്കുന്നു. സിബിഐയിലെ സർക്കാരിന്റെ ഇടപെടലുകളും തലപ്പത്തെ ഉന്നതരുടെ തമ്മിലടിയും പരിധി വിട്ടു. ഏജൻസിയുടെ തലയ്ക്കാണു കാൻസർ ബാധിച്ചിരിക്കുന്നത്. അതീവ ഗുരുതരമായ ബ്രെയിൻ കാൻസർ ഏജൻസിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചുവെന്നതാണു നടുക്കുന്നത്.
സിബിഐ ഡയറക്ടർ ആയിരുന്ന അലോക് വർമയെ നീക്കിയതും സുപ്രീംകോടതി ഇടപെട്ട് പുനഃസ്ഥാപിച്ചതും വീണ്ടും 48 മണിക്കൂറിനകം നീക്കിയതും ചരിത്രത്തിൽ ആദ്യം. സിബിഐയിലെ രണ്ടാമനായ രാകേഷ് അസ്താന കൈക്കൂലി കേസിൽ അറസ്റ്റ് ഭീഷണിയിലാണ്. കൈക്കൂലിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്നലെ തള്ളിയതോടെയാണു സിബിഐ സ്പെഷൽ ഡയറക്ടറായ അസ്താനയുടെയും ഡപ്യൂട്ടി സുപ്രണ്ട് ദേവേന്ദ്ര കുമാറിന്റെയും അറസ്റ്റിനു സാധ്യത തെളിഞ്ഞത്.
സിബിഐ തലപ്പത്തെ അസ്താനയ്ക്കും ദേവേന്ദ്രയ്ക്കും എതിരായ അന്വേഷണം പത്ത് ആഴ്ചയ്ക്കകം പൂർത്തിയാക്കാനും കോടതി നിർദേശിച്ചു. കേസിലെ വസ്തുതകളുടെ അടിസ്ഥാനത്തിൽ അസ്താനയെയും ദേവേന്ദ്രയെയും പ്രോസിക്യൂട്ട് ചെയ്യാൻ മുൻകൂർ അനുമതി വേണ്ടെന്നും ജസ്റ്റീസ് നജ്മി വസീരി വ്യക്തമാക്കി.
മൊയിൻ ഖുറേഷി എന്ന കുപ്രസിദ്ധ ഇറച്ചി കയറ്റുമതിക്കാരൻ ഉൾപ്പെട്ട കേസിൽ ഇളവിനായി അസ്താനയ്ക്കും ദേവേന്ദ്രയ്ക്കും കൈക്കൂലി നൽകിയെന്ന ഹൈദരാബാദിലെ ബിസിനസുകാരനായ സതീഷ് ബാബു സനയുടെ പരാതിയിലാണു സിബിഐയിലെ ഉന്നതർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
• മോടി കുറയ്ക്കും രാജി
സിബിഐ ഡയറക്ടറായിരുന്ന അലോക് വർമ കേന്ദ്രസർവീസിൽ നിന്നു രാജിവച്ച സംഭവപരന്പരകൾ അദ്ദേഹത്തേക്കാളേറെ കേന്ദ്ര സർക്കാരിനാണു ക്ഷീണം ചെയ്യുക. സിബിഐ ഡയറക്ടർ സ്ഥാനത്തു സുപ്രീംകോടതി പുനഃസ്ഥാപിച്ചതിന്റെ രണ്ടാം ദിവസം തിടുക്കത്തിൽ പ്രധാനമന്ത്രി തന്നെ നേരിട്ട് പങ്കെടുത്ത് മൂന്നു പേരുടെ സമിതിയുടെ തീരുമാനപ്രകാരം അലോക് വർമയെ പുറത്താക്കിയ നടപടിയിലെ അതിവേഗവും അമിത താത്പര്യവും മോദിക്ക് വിനയാകും.
സിബിഐ ഡയറക്ടർ നിർണയത്തിനുള്ള മൂന്നംഗ സമിതിയിലെ കോണ്ഗ്രസിന്റെ പ്രതിനിധി മല്ലികാർജുൻ ഖാർഗെയുടെ വിയോജനക്കുറിപ്പിനെ തള്ളി മോദിയും സുപ്രീംകോടതി ജഡ്ജി എ.കെ. സിക്രിയും ചേർന്ന് അലോക് വർമയെ തെരക്കിട്ടു നീക്കിയതു നടപടിക്രമങ്ങളനുസരിച്ചും ധാർമികമായും ശരിയല്ലെന്ന ആക്ഷേപം നിസാരമല്ല. പ്രധാനമന്ത്രി മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചേർന്നു പ്രത്യേകം തെരഞ്ഞെടുത്തയാളായിരുന്നു ഈ അലോക് വർമയെന്നതു വിധിവൈപരീത്യമാകും.
അലോകിനെ ഡയറക്ടറായി വീണ്ടും നിയമിച്ച അതേ സുപ്രീംകോടതി 72 മണിക്കൂർ കഴിഞ്ഞ് അതേ പദവിയിൽ നിന്ന് അയാളെ നീക്കിയതിന്റെ നിയമപരവും ധാർമികവുമായ സത്യസന്ധത പോലും ചോദ്യം ചെയ്താൽ അത്ഭുതപ്പെടാനില്ല. സ്വാഭാവിക നീതിയുടെ ലംഘനവുമാണിത്. അലോകിന് പറയാനുള്ളതെന്തെന്നു പോലും കേൾക്കാതെയാണു രണ്ടാം തവണയും തെരക്കിട്ടുനീക്കിയത്.
• വളഞ്ഞില്ല, ഒടിച്ചു വർമയെ
സിബിഐയിലെ ഒന്നാമനായ ഡയറക്ടർ അലോക് വർമയും രണ്ടാമനായ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയും മൂന്നാമനും ഇപ്പോൾ ചുമതലക്കാരനുമായ ഇടക്കാല ഡയറക്ടർ എം. നാഗേശ്വര റാവുവും ഒരുപോലെ വിവാദത്തിലും അഴിമതിയാരോപണങ്ങളിലും പെട്ടതു അതീവ ഗൗരവമുള്ളതാണ്. ഇപ്പോഴത്തെ തലവൻ റാവു അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്റെ നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയിലെത്തിക്കഴിഞ്ഞു.
നരേന്ദ്ര മോദി തന്നെ നിയമിച്ച അലോക് വർമ പ്രധാനമന്ത്രിക്കു തലവേദനയായപ്പോൾ മോദിയുടെ മാനസപുത്രനെന്നു വിശേഷിപ്പിക്കുന്ന അസ്താനയ്ക്കെതിരേയുള്ള കൈക്കൂലി കേസിലെ വസ്തുതകൾ ഗുരുതരമാണെന്നാണു ഹൈക്കോടതി വിലയിരുത്തിയത്. ഇപ്പോൾ ചുമതല നൽകിയ നാഗേശ്വർ റാവുവും അഴിമതിക്കാരനാണെന്ന ആരോപണവും സിബിഐയുടെ വിശ്വാസ്യത തകർക്കും.
കേന്ദ്രസർക്കാരിന്റെ നിയന്ത്രണങ്ങൾക്കു വഴങ്ങാതിരുന്നതാണ് 2018 ഒക്ടോബർ 23ന് അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നു നീക്കാൻ കാരണമെന്നു വിശ്വസിക്കുന്നവർ നിരവധിയാണ്. പ്രധാന കേസുകളിലെ സ്വതന്ത്ര അന്വേഷണം അട്ടിമറിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകൾ ഉണ്ടാകുന്നതായി അലോക് വർമയ്ക്കു പുറമെ മുതിർന്ന സിബിഐ ഉദ്യോഗസ്ഥരായ എം.കെ. സിൻഹയും എ.കെ. ശർമയും സൂചന നൽകിയിട്ടുണ്ട്.
• എന്തിനെയോ പേടിക്കുന്നവർ
സിബിഐ ഡയറക്ടർ പദവിയിൽ അലോക് വർമ തുടരുന്നതിനെ അസ്താന മാത്രമല്ല, സാക്ഷാൽ നരേന്ദ്ര മോദി തന്നെ ഭയപ്പെടുന്നു എന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തീർത്തും നിസാരമല്ല. റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങിയതിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്താൻ അലോക് വർമ തയാറെടുക്കുന്നുവെന്ന വാർത്തകൾ മോദിയുടെ ഉറക്കം കെടുത്തിയെന്നാണ് പ്രശാന്ത് ഭൂഷണും പറയുന്നത്.
സിബിഐ എന്നത് സെന്റർ ഫോർ ബോഗസ് ഇൻവെസ്റ്റിഗേഷൻ (വ്യാജ അന്വേഷണ സെന്റർ) ആണെന്നാണ് സത്യസന്ധതയ്ക്കു പേരുകേട്ട സിബിഐയിലെ തന്നെ മുതിർന്ന ഉദ്യോഗസ്ഥനായ എം.കെ. സിൻഹ പറഞ്ഞത്. കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് (ഇഡി) എന്നത് എക്സ്റ്റോർഷൻ ഡയറക്ടറേറ്റ് (പിടിച്ചുപറിക്കുള്ള ഡയറക്ടറേറ്റ്) ആണെന്നും സിൻഹ കുറ്റപ്പെടുത്തി.
അലോക് വർമ കേസിൽ സുപ്രീംകോടതിയിൽ രേഖാമൂലം നൽകിയ സത്യവാംഗ്മൂലത്തിലാണ് സിബിഐയിലെ ഉന്നതൻ തന്നെ ഇത്തരം ഗുരുതരമായ ആക്ഷേപം നടത്തിയത്. രാകേഷ് അസ്താനയ്ക്കെതിരായ അഴിമതി അന്വേഷണത്തിൽ അജിത് ഡോവൽ ഇടപെട്ടതായും സിൻഹ കുറ്റപ്പെടുത്തുന്നു.
• വികലമാകരുത് വിശ്വാസ്യത
സിബിഐ തലപ്പത്തു ഡയറക്ടറും സ്പെഷൽ ഡയറക്ടറും പരസ്യപോരിലേക്കു പോയതു പോലും ബാഹ്യശക്തികളുടെ പ്രേരണയിലും പിന്തുണയിലുമാണെന്നാണു റിപ്പോർട്ടുകൾ. അലോക് വർമ സ്ഥലംമാറ്റിയവരെ മണിക്കൂറുകൾക്കകം തിരികെയെത്തിക്കാൻ നാഗേശ്വർ റാവു ഉത്തരവിട്ടതു വെറും നടപടിക്രമം മാത്രവുമല്ല.
സിബിഐയിൽ സംഭവിച്ചതും സംഭവിക്കുന്നതുമായ കാര്യങ്ങൾ രാജ്യത്തിനാകെ കളങ്കമാണ്. ഏറ്റവും പ്രധാനപ്പെട്ട കേന്ദ്ര അന്വേഷണ ഏജൻസിയുടെ സ്വതന്ത്രമായ പ്രവർത്തനത്തിൽ ഇടപെടുന്നതും വിശ്വാസ്യതയെ കൂടുതൽ തകർക്കുന്നതും വലിയ ആപത്താകും. സുതാര്യതയും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ പ്രധാനമന്ത്രി മോദിക്കു സിബിഐയെ സ്വതന്ത്രമാക്കാനും ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു നല്ലരീതിയിലുള്ള പരിഹാരം കാണാനും പ്രത്യേക കടമയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്ഗ്രസും
ഇടതുമുന്നണി കേരള കോണ്ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
യുപിയിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന ദൃശ്യം ഇന്ത്യാ സഖ്യം പുറത്തുവിട്ടു
പഞ്ചാവിനെ തകർത്തു; ഹൈദരാബാദ് രണ്ടാമത്
കേരളത്തിലേക്ക് രാസലഹരി കടത്തുന്ന കോംഗോ പൗരൻ പിടിയിൽ
അർധരാത്രി ചികിത്സതേടിയെത്തിയ ഗർഭിണിയെ മടക്കി അയച്ചു; കുഞ്ഞ് മരിച്ചതായി പരാതി
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
Latest News
യുപിയിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന ദൃശ്യം ഇന്ത്യാ സഖ്യം പുറത്തുവിട്ടു
പഞ്ചാവിനെ തകർത്തു; ഹൈദരാബാദ് രണ്ടാമത്
കേരളത്തിലേക്ക് രാസലഹരി കടത്തുന്ന കോംഗോ പൗരൻ പിടിയിൽ
അർധരാത്രി ചികിത്സതേടിയെത്തിയ ഗർഭിണിയെ മടക്കി അയച്ചു; കുഞ്ഞ് മരിച്ചതായി പരാതി
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top