Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
തൊഴിലുകൾ എവിടെ?
Monday, January 14, 2019 12:52 AM IST
കെ. ഗോപാലകൃഷ്ണൻ / ഉള്ളതു പറഞ്ഞാല്‍
ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് പങ്കിടാൻ ബഹുജൻ സമാജ് പാർട്ടിയും സമാജ്വാദി പാർട്ടിയും ധാരണയായതിനെത്തുടർന്നു മോദിസർക്കാർ തിടുക്കപ്പെട്ടു പ്രവർത്തനം തുടങ്ങി. സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്തു ശതമാനം സംവരണം പ്രഖ്യാപിച്ചു. ബിഎസ്പി-എസ്പി സഖ്യം സംഘപരിവാറിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ സഖ്യം ലോക്സഭാ തെരഞ്ഞെടുപ്പിൽ കാവിപ്പടയുടെ ദൗത്യം ദുഷ്കരമാക്കും.
ദളിതരും മറ്റു പിന്നോക്കക്കാരും മുസ്ലിംകളും ചേർന്നാൽ ഉത്തർപ്രദേശിൽ നല്ലൊരു ശക്തിയാണ്. മറ്റു ഹിന്ദി ബെൽറ്റ് സംസ്ഥാനങ്ങളിലെന്നപോലെ യുപിയിലും കഴിഞ്ഞ ഒരു വർഷമായി ബിജെപിയുടെ സ്വാധീനം കുറഞ്ഞുവരികയായിരുന്നു. സാന്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ റിക്കാർഡ് സമയംകൊണ്ടാണു പാർലമെന്റിൽ പാസാക്കിയത്. എന്നാൽ, ബില്ലിൽ പല ന്യൂനതകളുമുണ്ടെന്നു വിദഗ്ധർ പറയുന്നു.
പാവങ്ങളുടെ പേരുപറഞ്ഞു സവർണവിഭാഗങ്ങളെ ബിജെപിയിലേക്കു മടക്കിക്കൊണ്ടുവരാനുള്ള ശ്രമമാണു പത്തു ശതമാനം സാന്പത്തിക സംവരണമെന്നു രാഷ്ട്രീയ നഴ്സറിയിൽ പഠിക്കുന്ന കൊച്ചുകുട്ടികൾക്കുപോലും അറിയാം. തൊണ്ണൂറുകളിൽ പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ സാന്പത്തികസംവരണം ഏർപ്പെടുത്താൻ നിയമഭേദഗതിക്കു ശ്രമിച്ചതാണെങ്കിലും അതിനു നിയമത്തിന്റെ കടന്പ കടക്കാനായില്ല. പുതിയ ബില്ലും സുപ്രീംകോടതി അസാധുവാക്കുമോ എന്ന സംശയം പലർക്കുമുണ്ട്. അതിനു സമയം എടുക്കുമെന്നതിനാൽ അതൊന്നും പ്രശ്നമല്ലെന്നാണു സംഘപരിവാർ നിലപാട്. അവർക്കു ലോക്സഭാ തെരഞ്ഞെടുപ്പിൽ സവർണ വോട്ടുകൾ നേടുന്നതിനു ചൂണ്ടിക്കാട്ടാൻ ഒരു വിഷയം വേണമെന്നു മാത്രം.
അടിത്തട്ട് യാഥാർഥ്യങ്ങളും എതിര്
ജാതിസമവാക്യങ്ങൾ മാത്രമല്ല അടിത്തട്ടിലെ യാഥാർഥ്യങ്ങളും എൻഡിഎ സർക്കാരിന് അനുകൂലമല്ലെന്ന് യുപി രാഷ്ട്രീയം പഠിക്കുന്ന പലരും പറയുന്നു. ജനങ്ങളുടെ പിന്തുണ നേടാൻ കഴിയുന്ന യാതൊന്നും തന്നെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയ്തിട്ടില്ല. സാധാരണക്കാരുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കാൻ അദ്ദേഹത്തിനു സമയം കിട്ടുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഞ്ചു വർഷം മുന്‍പുണ്ടായിരുന്ന ആകർഷകത്വം ഇപ്പോഴില്ല. രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, നോട്ടുറദ്ദാക്കലിന്റെയും ജിഎസ്ടിയുടെയും ഫലമായി ചെറുകിട വ്യവസായ മേഖല നാമാവശേഷമായത് തുടങ്ങിയവയെല്ലാം ജനങ്ങളെ തീർത്തും ദുരിതത്തിലാക്കി. ജാതി-മത-സമുദായ-രാഷ്ട്രീയ വ്യത്യാസങ്ങൾ കൂടാതെ ജനങ്ങളെയാകെ ഇതു ബാധിച്ചു.
മാത്രമല്ല, യുപിയിൽ ബിഎസ്പി-എസ്പി സഖ്യം നീക്കിവച്ചതിൽ കൂടുതൽ സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചാൽ ബിജെപി ഇതര പ്രതിപക്ഷത്തിന് അതും സഹായകമാകും. കോൺഗ്രസിന് ഇപ്പോഴും മുന്നോക്ക സമുദായങ്ങളിൽ സ്വാധീനമുണ്ട്. അതുകൊണ്ട് ബിജെപിയുടെ മുന്നോക്ക വോട്ടുകളാണു കോൺഗ്രസ് പിടിക്കുക. അതിന്റെ ഗുണഭോക്താക്കൾ ബിജെപി ഇതര സ്ഥാനാർഥികളാകും.
ഇത്തരമൊരു പ്രതിഭാസം മധ്യപ്രദേശിൽ കണ്ടതാണ്. അവിടെ രണ്ടു ഡസനിലധികം സീറ്റുകളിൽ ബിഎസ്പി സ്ഥാനാർഥികൾ ബിജെപി വോട്ടുബാങ്കിൽ കടന്നുകയറിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥികൾ നേരിയ ഭൂരിപക്ഷത്തിനു ജയിച്ചു. അതിനാൽ സാന്പത്തിക സംവരണത്തിനുള്ള പുതിയ ബിൽ ബിജെപിക്കു കാര്യമായ നേട്ടം ഉണ്ടാക്കില്ലെന്നാണു വാദം.
സാന്പത്തിക സംവരണ ബില്ലിന്റെ ഭരണഘടനാപരമായ തടസങ്ങൾ എന്തുതന്നെയായാലും ഈ ബിൽ തങ്ങൾക്ക് എന്തെങ്കിലും നേട്ടമുണ്ടാക്കുമെന്നു മുന്നോക്ക സമുദായങ്ങളിലെ അധികം പേരൊന്നും കരുതുന്നില്ല എന്നതാണു മറ്റൊരു ഘടകം. കാരണം, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സർക്കാരും ദയനീയമായി പരാജയപ്പെട്ടു. ബിജെപിയുടെ കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ പറഞ്ഞിരുന്നത് ഓരോ വർഷവും രണ്ടു കോടി പുതിയ തൊഴിലുകൾ വീതം സൃഷ്ടിക്കുമെന്നാണ്. അതായത്, മോദി അധികാരത്തിലേറി ഇതുവരെ പത്തുകോടി തൊഴിലുകൾ സൃഷ്ടിച്ചിരിക്കണം. എന്നാൽ, മോദിസർക്കാർ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന പദ്ധതികളൊന്നും പറന്നുപൊങ്ങിയില്ല. അതിനാൽ തൊഴിലുകളും ഉണ്ടായില്ല.
തൊഴിൽ സൃഷ്ടിക്കാത്ത വളർച്ച
സർക്കാർ പറയുന്ന വളർച്ചാനിരക്കുകൾ വിശ്വസിച്ചാൽ തന്നെ അതു തൊഴിലുകൾ സൃഷ്ടിക്കാത്ത വളർച്ചയായിരുന്നു. നിർമാണ മേഖലയിൽ കാര്യമായ വ്യവസായനിക്ഷേപമോ ഉത്പാദനമോ ഉണ്ടായില്ല. നോട്ട് റദ്ദാക്കൽ ഏറ്റവും ദോഷം ചെയ്തതു കെട്ടിടനിർമാണ മേഖലയ്ക്കാണ്. കാർഷിക മേഖലയുടെ തകർച്ച എല്ലാവർക്കുമറിയാം. നോട്ട് റദ്ദാക്കലിന്റെയും വിപണിയുടെ പ്രതികൂല കാലാവസ്ഥയുടെയും ഫലമായി ധാരാളം തൊഴിലുകൾ നഷ്ടപ്പെട്ടു. ചെലവു ചുരുക്കലിനെത്തുടർന്നു സർക്കാർ ജോലികളിലും ഗണ്യമായ കുറവുവന്നു. ഉദാഹരണത്തിനു കേന്ദ്രസർക്കാർ കഴിഞ്ഞയാഴ്ച പ്രത്യേക പ്രഖ്യാപനമൊന്നും ഇല്ലാതെതന്നെ ആകാശവാണിയുടെ ദേശീയ ചാനലും റീജണൽ സെന്ററുകളും അടച്ചുപൂട്ടി.
പല അനിശ്ചിതത്വങ്ങൾ മൂലം സ്വകാര്യ മേഖലയും വ്യവസായ നിക്ഷേപത്തിന് വലിയ ഉത്സാഹം കാട്ടിയില്ല. വ്യോമഗതാഗതമേഖല വലിയ ചുഴിയിലാണ്. ഭൂരിഭാഗം വിമാനക്കന്പനികളും വലിയ നഷ്ടത്തിലാണ് ഓടുന്നത്. മൊബൈൽ കന്പനികൾ പോലും ആശ്വാസകരമായ നിലയിലല്ല. കാർഷികമേഖലയെക്കുറിച്ചു പറയാതിരിക്കുകയാവും ഭേദം.
ഇത്തരമൊരു സാഹചര്യത്തിൽ പാവപ്പെട്ടവർക്കു പത്തു ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തിയാലും ചോദ്യം ഇതാണ് - എവിടെയാണു തൊഴിൽ? തൊഴിലുകൾ ഇല്ലെങ്കിൽ പിന്നെ സംവരണംകൊണ്ട് എന്തു പ്രയോജനം? സാന്പത്തിക സംവരണ ബിൽ പാർലമെന്റിൽ ചർച്ച ചെയ്തപ്പോൾ ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം നല്കാൻ സർക്കാരിനായില്ല. പാവങ്ങളെ സേവിക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയെപ്പറ്റിയാണു സർക്കാർപക്ഷം പ്രധാനമായി പറഞ്ഞത്. തൊഴിൽ സൃഷ്ടിക്കൽ സംബന്ധിച്ച ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം ലഭിച്ചില്ല.
ജനങ്ങൾ വിഡ്ഢികളല്ല
ഇത്തരം നടപടികൾകൊണ്ടു ജനം വോട്ടുചെയ്യുമെന്നു സ്വയം വിശ്വസിപ്പിച്ചു രാഷ്ട്രീയ പാർട്ടികളും നേതാക്കളും സ്വയം വഞ്ചിക്കുന്നത് എന്തിനാണെന്നാണു മനസിലാകാത്തത്. ഇന്ത്യയിലെ സാധാരണക്കാർ വിഡ്ഢികളല്ല. തങ്ങളുടെ അനുഭവങ്ങളും ജീവിതയാഥാർഥ്യങ്ങളും കണക്കിലെടുത്താണ് അവർ തീരുമാനങ്ങളിലെത്തുന്നത്. കാര്യങ്ങൾ പഠിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനുമുള്ള കഴിവ് അവർക്കുണ്ട്.
ഉദാഹരണത്തിന് അടിയന്തരാവസ്ഥയെത്തുടർന്ന് ഇന്ദിരാഗാന്ധി 1977-ൽ തെരഞ്ഞെടുപ്പിനു പോയപ്പോൾ വിവിധ ഇന്റലിജൻസ് ഏജൻസികൾ അവർക്കു നല്കിയ ഉപദേശം ലോക്സഭയിൽ കോൺഗ്രസ് 350 സീറ്റിൽ ജയിക്കുമെന്നായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് യാഥാർഥ്യങ്ങളുമായുള്ള സന്പർക്കം ഇന്ദിരാഗാന്ധിക്കു നഷ്ടപ്പെട്ടു. അതുകൊണ്ട് സ്വതന്ത്ര ഉറവിടങ്ങൾക്കു പകരം അടുപ്പക്കാർ നല്കുന്ന വിവരങ്ങളെ അവർക്ക് ആശ്രയിക്കേണ്ടിവന്നു. നേരത്തേ സംസ്ഥാന പര്യടനങ്ങൾവഴിയും പൊതുജനങ്ങൾക്കു സ്ഥിരമായി നല്കാറുണ്ടായിരുന്ന ദർശനങ്ങൾവഴിയും രാജ്യത്തെ സ്ഥിതിഗതികളെപ്പറ്റിയുള്ള വിവരങ്ങൾ അവർക്കു ലഭിച്ചിരുന്നു. സാധാരണ ജനങ്ങളുമായുള്ള തങ്ങളുടെ സന്പർക്കം നിലയ്ക്കുന്പോൾ പല നേതാക്കളും കരുതും തങ്ങൾ പറയുന്നതെല്ലാം ജനം വിശ്വസിച്ചുകൊള്ളുമെന്ന്. തങ്ങളുടെ ജനപിന്തുണയും പാർട്ടിയുടെ സ്വാധീനവും കുറഞ്ഞുവരുന്നത് അവർ അറിയുന്നില്ല.
മോദി ഇലക്ഷനിൽ തോൽക്കുമെന്നല്ല പറഞ്ഞുവരുന്നത്. തെരഞ്ഞെടുപ്പിന് ഇനിയും മൂന്നു-നാലു മാസങ്ങൾ കൂടിയുണ്ട്. അതിനിടയിൽ പലതും സംഭവിക്കാം. അതു പൊതുജനമനോഭാവത്തിൽ മാറ്റംവരുത്തുകയും ചെയ്യാം. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, നരേന്ദ്ര മോദിക്ക് ഒരു ടേം കൂടി ലഭിക്കുന്നു എന്നുറപ്പാക്കാൻ ബിജെപിയിലും പ്രധാനമന്ത്രിയുടെ ഓഫീസിലും കാവി ചിന്താസംഘത്തിലും ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അവ വിജയിക്കുകയോ വിജയിക്കാതിരിക്കുകയോ ചെയ്യാം.
അതെന്തായാലും ജോലികൾ ഒന്നും ഇല്ലാതിരിക്കെ, പത്തു ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തുന്നത് അസംബന്ധമോ പരിഹാസ്യമോ ആണ്. സാധാരണക്കാരുടെ ഓർമശക്തി അത്ര മോശമൊന്നുമല്ല. തങ്ങളുടെ അനുഭവങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളുമൊക്കെ അവരുടെ ചിന്തകളെ സ്വാധീനിക്കും. തൊഴിലുകൾ എവിടെയെന്നു സാധാരണക്കാർ ചോദിച്ചാൽ ഇലക്ഷനു മുന്‍പ് അതിനു വിശ്വാസയോഗ്യമായ ഒരു മറുപടി നല്കാനെങ്കിലും ആകണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
Latest News
ഡോ.കെ.പി.യോഹന്നാന്റെ കബറടക്കം ഇന്ന്
അവയവക്കടത്ത് കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
അതിതീവ്ര മഴ തുടരും; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
പ്രധാനമന്ത്രി ഇന്ന് കാശിയിൽ 25,000 സ്ത്രീകളുമായി സംവദിക്കും
കെട്ടിക്കിടക്കുന്നത് 20 ലക്ഷം ആര്‍സി ബുക്ക് അപേക്ഷകള്‍
Latest News
ഡോ.കെ.പി.യോഹന്നാന്റെ കബറടക്കം ഇന്ന്
അവയവക്കടത്ത് കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
അതിതീവ്ര മഴ തുടരും; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
പ്രധാനമന്ത്രി ഇന്ന് കാശിയിൽ 25,000 സ്ത്രീകളുമായി സംവദിക്കും
കെട്ടിക്കിടക്കുന്നത് 20 ലക്ഷം ആര്‍സി ബുക്ക് അപേക്ഷകള്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top