Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഇന്ദിരാഗാന്ധിയുടെ മാനസപുത്രി
Thursday, January 24, 2019 12:59 AM IST
തന്റെ പിൻഗാമി പ്രിയങ്കയായിരിക്കുമെന്ന് ഇന്ദിരാ ഗാന്ധിതന്നെ പറഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത് എം.എൽ. ഫൊത്തേദാറാണ്. അവസാനകാലത്ത് ഇന്ദിരയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു ഫൊത്തേദാർ. 2015ൽ പുറത്തിറങ്ങിയ "ദ ചിനാർ ലീവ്സ്' എന്ന തന്റെ പുസ്തകത്തിലായിരുന്നു ഫൊത്തേദാറിന്റെ വെളിപ്പെടുത്തൽ. 1984 ഒക്ടോബറിൽ ശ്രീനഗർ സന്ദർശന വേളയിലാണ് ഇന്ദിര മനസുതുറന്നത് - ""ഞാൻ അധികകാലം ജീവിക്കില്ല. എന്നാൽ പ്രിയങ്ക വളർന്നുവരുമ്പോൾ ജനങ്ങൾ അവളിൽ എന്നെ കാണും. അവളെ കാണുമ്പോൾ എന്നെ ഓർക്കും. അവൾ തിളങ്ങും. അടുത്ത നൂറ്റാണ്ട് അവളുടേതാണ്. അപ്പോൾ ജനങ്ങൾ എന്നെ മറക്കും.'' ഇക്കാര്യം താൻ രാജീവിനോടു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം സന്തോഷത്തോടെയാണ് കേട്ടതെന്നും ഫൊത്തേദാർ പുസ്തകത്തിൽ പറയുന്നു.
ഫൊത്തേദാറിന്റെ പുസ്തകം സോണിയായേയും രാഹുലിനേയും വിമർശിക്കുന്നുവെന്ന് വിവാദമുയർന്നിരുന്നു. ഇന്ദിരാഗാന്ധി പറഞ്ഞതുപോലെ പ്രിയങ്കയുടെ വളർച്ച കാണാൻ കാത്തുനിൽക്കാതെ 2017ൽ ഫൊത്തേദാർ മരിച്ചു. ഇപ്പോൾ പ്രിയങ്ക എഐസിസി ജനറൽ സെക്രട്ടറിയായി സജീവരാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോൾ ഇന്ദിരയുടെ വാക്കുകൾ യാഥാർഥ്യമാകുമെന്നാണ് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പ്രതീക്ഷിക്കുന്നത്.
ഇന്ദിരയുടെ രൂപഭാവങ്ങളാണ് പ്രിയങ്കയ്ക്ക്. സമാനതകളുള്ള വ്യക്തിപ്രഭാവം. ജനങ്ങളുടെ സ്നേഹം പിടിച്ചുപറ്റാൻ ഇന്ദിരയെപ്പോലെ പ്രിയങ്കയ്ക്കും കഴിവുണ്ട്. അമേത്തിയിലും റായ്ബറേലിയിലും ഇതു തെളിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുമാത്രമല്ല പ്രിയങ്ക അവിടെ പോകുന്നത്. അവിടുത്തുകാരുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിലും അവരോടൊപ്പം ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്നതിലും പ്രിയങ്ക വിജയിച്ചിട്ടുമുണ്ട്.
ഈ മാസം 12നാണ് പ്രയങ്ക 47ാം പിറന്നാൾ ആഘോഷിച്ചത്. രാഷ്ട്രീയത്തിൽ സജീവമാകാതെതന്നെ തനിക്ക് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ കഴിയുമെന്നും രാഷ്ട്രീയമല്ല, ജനങ്ങളാണ് സ്വാധീനശക്തിയെന്നും പ്രഖ്യാപിച്ചു കഴിയുകയായിരുന്നു പ്രിയങ്ക ഇതുവരെ. 1999ൽ ബിബിസിക്കു നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയങ്ക തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നിട്ടും നിരവധി കോൺഗ്രസ് നേതാക്കൾ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിനായി ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്തുപോന്നു. 2004 ജനുവരിയിൽ ജാഫർ ഷെരീഫ് ഇക്കാര്യം പരസ്യമായി പ്രകടിപ്പിച്ചു. ജനങ്ങളെ ആകർഷിക്കാൻ കഴിവും പ്രാപ്തിയുമുള്ള നേതാവാണ് പ്രിയങ്കയെന്നായിരുന്നു ഷെരീഫിന്റെ വിശദീകരണം. പിന്നീട് ആർ.കെ. ധവാൻ, വസന്ത് സാഥെ തുടങ്ങിയവരും ഇതേ ആവശ്യം ഉന്നയിച്ചു. 2014ൽ സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർ ചേർന്ന് തെരഞ്ഞെടുപ്പു നയിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.
എന്നാൽ പതിവുപോലെ സോണിയായുടെ റായ്ബറേലിയിലും രാഹുലിന്റെ അമേത്തിയിലും മാത്രം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ് പ്രിയങ്ക ചെയ്തത്. യുപിയിൽ കോൺഗ്രസിന് ഈ രണ്ടിടങ്ങളൽ മാത്രമാണ് 2014ൽ വിജയിക്കാനായതും. 2007ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ അമേത്തി, റായ്ബറേലി മണ്ഡലങ്ങളിൽപ്പെട്ട പത്ത് നിയമസഭാ മണ്ഡലങ്ങളിലും പ്രിയങ്ക പ്രചാരണത്തിനിറങ്ങി. ഏഴിടത്തു വിജയിക്കുകയും ചെയ്തു. 2002ൽ രണ്ട് സീറ്റ് മാത്രമായിരുന്നു ഇവിടെ കോൺഗ്രസ് നേടിയത്.
അടുത്ത തെരഞ്ഞെടുപ്പിൽ ജാതിരാഷ്ട്രീയത്തിൽ വളർന്നുവന്ന പാർട്ടികളുടെ വളർച്ച കുറയുമെന്നും പഴയപ്രതാപത്തിലേക്ക് തിരിച്ചുപോകാമെന്നുമാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. മുസ്ലിംകളുടെ പിന്തുണ തിരിച്ചുവരുന്നതും ബിജെപിക്കെതിരേയുള്ള കർഷകരോഷം അനുകൂലമാക്കാമെന്നതും കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഈ അനുകൂല സാഹചര്യത്തിൽ ജനപ്രീതിയുള്ള നേതാവായി പ്രിയങ്കയ്ക്കു മാറാൻ കഴിയുമെന്നാണ് പ്രതീക്ഷ. യുപിയിൽ മോദിയും യോഗിയും സ്മൃതി ഇറാനിയുമൊക്കെ ചേർന്ന് ഉണ്ടാക്കുന്ന തരംഗം പ്രിയങ്കയിലൂടെ മറികടക്കുകയും ചെയ്യാം. രാജ്യത്തെ നയിക്കാൻ 56 ഇഞ്ച് നെഞ്ചളവല്ല ഹൃദയവിശാലതയാണു വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മറുപടി കൊടുത്ത പ്രിയങ്ക ജനഹൃദയങ്ങൾ കീഴടക്കുമെന്നും കോൺഗ്രസ് കരുതുന്നു.
സൈക്കോളജിയിൽ ബിരുദവും ബുദ്ധപഠനങ്ങളിൽ ബിരുദാനന്തര ബിരുദവുമുള്ള പ്രിയങ്ക ഡൽഹി മോഡേൺ സ്കൂൾ, ജീസസ് ആൻഡ് മേരി കോൺവന്റ് സ്കൂൾ, ജീസസ് ആൻഡ് മേരി കോളജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം നടത്തിയത്. എസ്.എൻ. ഗോയങ്കയുടെ വിപസന ജീവിതരീതിയാണ് പ്രിയങ്ക പിന്തുടരുന്നത്. പ്രപിതാമഹൻ ജവഹർലാൽ നെഹ്റുവിനെപ്പോലെ കുട്ടികളോട് അതീവ താത്പര്യവും വാത്സല്യവുമാണ്. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ട്രസ്റ്റിയായ പ്രിയങ്ക മുൻകൈയെടുത്ത് രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഓഫീസിന്റെ അടിയിലുള്ള നിലയിൽ ഒരുക്കിയിരിക്കുന്ന കുട്ടികളുടെ ലൈബ്രറി ഏറെ പ്രശസ്തമാണ്. ഡൽഹിയിലെ നിരവധി സ്കൂളുകളിൽനിന്നുള്ള കുട്ടികൾ ഇവിടെ സന്ദർശനത്തിനെത്തുന്നുണ്ട്.
1997ലാണ് പ്രിയങ്ക ബിസിനസുകാരനായ റോബർട്ട് വദ്രയെ വിവാഹം ചെയ്തത്. രേഹൻ, മിരായ എന്നിവരാണു മക്കൾ. വദ്രയുടെ ബിസിനസുകളുടെ പേരിൽ ബിജെപി ഏറെ പൊല്ലാപ്പുകൾ ഉണ്ടാക്കുന്നുണ്ട്. പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശം വൈകുന്നതിനു പിന്നിൽ വദ്രയുടെ പേരിലുള്ള അന്വേഷണങ്ങളും ആരോപണങ്ങളുമാണെന്ന പ്രചാരണവും ഉണ്ടായിരുന്നു. എന്നാൽ ഇത് കേവലം പകപോക്കലാണെന്നും കാര്യമാക്കേണ്ടതില്ലെന്നുമുള്ള സന്ദേശമാണ് കോൺഗ്രസ് നൽകിയിരിക്കുന്നത്.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
സ്വകാര്യ ഭൂമിയേറ്റെടുക്കൽ; സര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി
കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം: പ്രതിപക്ഷനേതാവ്
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
Latest News
സ്വകാര്യ ഭൂമിയേറ്റെടുക്കൽ; സര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി
കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം: പ്രതിപക്ഷനേതാവ്
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top