Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ശബരിമലയും നവോത്ഥാനവും വനിതാമതിലും
Tuesday, January 29, 2019 12:39 AM IST
കുട്ടികളെ നന്മയുടെ പാഠങ്ങൾ പഠിപ്പിക്കാൻ ശ്രമിച്ച അധ്യാപകന്റെ കഥ പറഞ്ഞാണ് മുസ്ലിംലീഗിലെ കെ.എൻ.എ. ഖാദർ ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രസംഗിച്ചു തുടങ്ങിയത്. ആഴ്ചയിൽ ഒരു നന്മ പ്രവൃത്തി ചെയ്യണമെന്ന് അധ്യാപകൻ കുട്ടികളെ ഉപദേശിച്ചു. എത്ര കുട്ടികൾ തന്റെ നിർദേശം പാലിച്ചു എന്ന് ഒരാഴ്ച കഴിഞ്ഞ് അധ്യാപകൻ അന്വേഷിച്ചു. ആറു കുട്ടികൾ നന്മ പ്രവൃത്തി ചെയ്തതായി പറഞ്ഞു. തിരക്കേറിയ ജംഗ്ഷനിൽ നിന്ന വൃദ്ധയെ റോഡ് മുറിച്ചു കടക്കാൻ സഹായിച്ചതായിരുന്നു ആദ്യത്തെ കുട്ടിയുടെ നന്മ പ്രവൃത്തി. രണ്ടാമത്തെ കുട്ടിയും ഇതു തന്നെ പറഞ്ഞു. പറഞ്ഞു വന്നപ്പോൾ ആറു പേരും ചെയ്തത് ഒരേ കാര്യം.
ആറു പേർ എന്തിന് ഒരേ കാര്യം ചെയ്തു എന്നായി അധ്യാപകൻ. ആറു പേരും ആറു നന്മ പ്രവൃത്തി ചെയ്തിരുന്നെങ്കിൽ അത്രയും നല്ലതല്ലായിരുന്നോ എന്നായിരുന്നു അധ്യാപകന്റെ ചോദ്യം. റോഡ് മുറിച്ചുകടക്കാൻ വൃദ്ധ തയാറല്ലെന്നായിരുന്നു കുട്ടികളുടെ മറുപടി. അതുകൊണ്ട് വൃദ്ധയെ മറുകര എത്തിക്കാൻ ആറുപേർ വേണ്ടിവന്നത്രെ.
പിണറായി സർക്കാർ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചത് ഇങ്ങനെയായിരുന്നു എന്നു പറഞ്ഞുവയ്ക്കാനാണ് ഖാദർ കഥ പറഞ്ഞത്. യുവതികൾക്കു മല കയറേണ്ട. പക്ഷേ പോലീസും സന്നാഹങ്ങളുമെല്ലാം ചേർന്ന് ഏതാനും പേരെ മലകയറ്റി.
ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ നിറഞ്ഞുനിന്നത് ശബരിമലയും വനിതാമതിലുമൊക്കെയായിരുന്നു. ഈ രണ്ടു വിഷയങ്ങളെയും ഭരണ- പ്രതിപക്ഷം കണ്ടത് രണ്ടു തരത്തിലായിരുന്നു എന്ന വ്യത്യാസം മാത്രം. എങ്കിലും വലിയ വീറും വാശിയുമൊന്നുമില്ലാതെ തികച്ചും ശാന്തമായാണ് നന്ദിപ്രമേയ ചർച്ചയുടെ ആദ്യദിനം കടന്നുപോയത്.
നന്ദിപ്രമേയം അവതരിപ്പിച്ച മാത്യു ടി. തോമസ് പിണറായി സർക്കാരിന്റെ ഭരണനേട്ടങ്ങളുടെ നീണ്ട പട്ടിക അവതരിപ്പിച്ചു. വനിതാമതിലും നവോത്ഥാന പോരാട്ടവും പ്രളയവും ഓഖിയും നവകേരള നിർമാണവുമെല്ലാം മാത്യു ടി. തോമസിന്റെ പ്രസംഗത്തിൽ കടന്നുവന്നു. കേരളത്തിലെ പ്രതിപക്ഷം രാജ്യം ഭരിക്കുന്ന ബിജെപിയുടെ ബി ടീം ആയി മാറുന്നു എന്ന രാഷ്ട്രീയ ആരോപണവും അദ്ദേഹം ഉന്നയിച്ചു. നയപ്രഖ്യാപന പ്രസംഗം വെറും ആചാരവെടി ആയി മാറിയെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.
ശബരിമല യുവതീപ്രവേശന വിഷയത്തിൽ യുഡിഎഫിനു നിലപാടില്ലെന്നായിരുന്നു സി. ദിവാകരന്റെ കുറ്റപ്പെടുത്തൽ. കോണ്‍ഗ്രസും ലീഗും കേരള കോണ്‍ഗ്രസുമൊക്കെ നിലപാട് വ്യക്തമാക്കാൻ ദിവാകരൻ വെല്ലുവിളിക്കുകയും ചെയ്തു. അവിശ്വാസികളുടെയും വിശ്വാസത്തെ വികലമാക്കുന്നവരുടെയും മധ്യേ വിശ്വാസികൾക്കൊപ്പമാണു തങ്ങൾ എന്നു പറഞ്ഞ് കെ.എൻ.എ. ഖാദർ യുഡിഎഫിന്റെ നിലപാട് വ്യക്തമാക്കി.
അനുവദിച്ച സമയവും കഴിഞ്ഞു സി. ദിവാകരൻ കത്തിക്കയറിയപ്പോൾ പ്രതിപക്ഷം ബഹളം കൂട്ടി. ദിവാകരന്റെ പാർട്ടിക്കാരിയായ ഇ.എസ്. ബിജിമോളുടെ സമയത്തിൽ നിന്നു ദിവാകരന് സമയം അനുവദിച്ചിട്ടുണ്ടെന്ന് ചെയറിലിരുന്ന മുല്ലക്കര രത്നാകരൻ വിശദീകരിച്ചു. ദിവാകരൻ പ്രസംഗം നിർത്തിയപ്പോൾ ബിജിമോൾക്കു പിന്നെ അവശേഷിച്ചത് വെറും മൂന്നര മിനിറ്റ്.
വനിതാമതിലിലൂടെയും നവോത്ഥാന പോരാട്ടത്തിലൂടെയും സർക്കാരിന്റെ യശസ് വർധിച്ചെന്ന കാര്യത്തിൽ പുരുഷൻ കടലുണ്ടിക്കു സംശയമില്ല. ജനങ്ങളെയാകെ ഇടതുപക്ഷ ചിന്താഗതിയിലേക്കു കൊണ്ടു വരാൻ കഴിഞ്ഞതായും അദ്ദേഹത്തിന് ഉറപ്പുണ്ട്.
കോണ്‍ഗ്രസുകാരനായ വി.പി. സജീന്ദ്രൻ സർക്കാരിനെ ജ്യോതിഷപരമായി വിശകലനം ചെയ്യുകയായിരുന്നു. മൂലം നക്ഷത്രക്കാരനായ മന്ത്രി എ.കെ. ബാലൻ രണ്ടാമൻ എന്ന നിലയിൽ നിന്ന് ആറാമനായി താഴേക്കിറങ്ങിയത് സമയദോഷമാണെന്നാണ് സജീന്ദ്രൻ പറഞ്ഞത്. എന്നാൽ, മൂലം നക്ഷത്രക്കാരൻ താനല്ല, എ.കെ. ആന്റണിയാണെന്നു ബാലൻ തന്നെ പിന്നീട് തിരുത്തി. ബാലന്റെ നക്ഷത്രം ചോതി ആണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കുറേ സമയത്തിനുശേഷം വ്യക്തമാക്കുകയും ചെയ്തു. കേരളത്തിലെ സ്ത്രീകളുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനു നന്ദി പറഞ്ഞ് ലാൽസലാം വിളിച്ചാണ് ഇ.എസ്. ബിജിമോൾ പ്രസംഗം അവസാനിപ്പിച്ചത്.
സി.വി. രാമൻ പിള്ളയുടെ മാർത്താണ്ഡവർമയിലെ ഭാഷയാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഉപയോഗിച്ചതെന്നായിരുന്നു ഭാഷാസ്നേഹിയായ ഡോ. എൻ. ജയരാജ് കണ്ടെത്തിയത്. പ്രസംഗത്തിലെ പല പ്രയോഗങ്ങളും ഗവർണറെ വല്ലാതെ വലച്ചതായും ജയരാജ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 2004 ആവർത്തിക്കുമെന്ന കാര്യത്തിൽ ആർ. രാജേഷിനു സംശയമില്ല. കേരളത്തിൽ നിന്ന് ആരു ജയിച്ചാലും ഒരുപോലെ എന്ന വാദത്തോട് രാജേഷിന് യോജിപ്പില്ല. തങ്ങൾ ജയിച്ചാൽ റിസോർട്ടിൽ പാർപ്പിക്കേണ്ട സ്ഥിതിയുണ്ടാകില്ല. കോണ്‍ഗ്രസുകാരെല്ലാം കൂട്ടത്തോടെ ബിജെപിയിലേക്കു പോകുന്നു എന്നു പറഞ്ഞ് രാജേഷ് നീണ്ട ഒരു പട്ടികയും വായിച്ചു. അൽഫോൻസ് കണ്ണന്താനം, വി. വിശ്വനാഥമേനോൻ തുടങ്ങിയവർ ഉൾപ്പെട്ട ചെറിയൊരു പട്ടിക ഇതിനു മറുപടിയായി കെ. മുരളീധരൻ അവതരിപ്പിച്ചു. മൂന്നു സംസ്ഥാനത്തു മാത്രമുള്ള നിങ്ങളുടെ ഇത്രയും ആൾക്കാർ ബിജെപിയിൽ പോയെങ്കിൽ ഇന്ത്യയിൽ എല്ലായിടത്തുമുള്ള ഞങ്ങളുടെ പാർട്ടിയിൽ നിന്നു കുറേ പേർ പോയതിൽ വലിയ കാര്യമൊന്നുമില്ല. - മുരളീധരൻ പറഞ്ഞു.
കാര്യഗൗരവമുള്ള ചർച്ച നടക്കേണ്ട നിയമസഭയെ പ്രതിപക്ഷം തമാശക്കഥ പറയാനുള്ള വേദിയാക്കുന്നതിലുള്ള പ്രതിഷേധം ജയിംസ് മാത്യു അറിയിച്ചു. തമാശക്കാർക്കു വേണ്ടി വേണമെങ്കിൽ ബാലൻ മന്ത്രിയോടു പറഞ്ഞ് വിജെടി ഹാളിൽ ഒരു വേദിയൊരുക്കാം എന്നൊരു നിർദേശവും ജയിംസ് മാത്യു മുന്നോട്ടുവച്ചു.
ഡിവൈഎഫ് ഐ പ്രവർത്തകർ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനു നേരേ കല്ലേറു നടത്തിയ സംഭവം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സബ്മിഷനിലൂടെ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. പോലീസ് പിടിച്ചുകൊണ്ടുപോയവരെ കാണാൻ സമ്മതിക്കാത്തതിനെത്തുടർന്ന് വാക്കേറ്റവും മുദ്രാവാക്യം വിളിയുമുണ്ടായെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. ഈ സംഭവത്തിനിടയിൽ പോലീസ് സ്റ്റേഷന്റെ ചില്ലു പൊട്ടിയെന്നും രണ്ടായിരം രൂപയുടെ നഷ്ടമുണ്ടായെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്കു നേരേയുള്ള കൈയേറ്റം അംഗീകരിക്കില്ലെന്നും അത്തരം ഉദ്യോഗസ്ഥർക്കെതിരേ യുക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നുമായിരുന്നു ഐപിഎസ് ഓഫീസറായ ചൈത്ര തെരേസ ജോണിന്റെ പാർട്ടി ഓഫീസ് പരിശോധനയേക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ നിലപാട്.
കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ പ്രതിപക്ഷത്തു നിന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. ചർച്ച അനുവദിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. കേരള കോണ്‍ഗ്രസിൽ നിന്നു വാക്കൗട്ട് പ്രസംഗം നടത്തിയത് പി.ജെ. ജോസഫ് ആയിരുന്നു. അദ്ദേഹത്തിനൊപ്പം സഭയിലുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് അംഗമായിരുന്ന മോൻസ് ജോസഫും വാക്കൗട്ടിൽ പങ്കെടുത്തപ്പോൾ പി.സി. ജോർജും ഒപ്പം കൂടിയത് കൗതുകമായി. ഇതിൽ വെറും കൗതുകം മാത്രമേയുള്ളോ എന്നു കണ്ടറിയേണ്ടതുണ്ട്.
നിയമസഭാവലോകനം / സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
Latest News
മുഖ്യമന്ത്രി ആരോടും മിണ്ടാതെ പോയി; ഭരണം ഉണ്ടെങ്കിലല്ലേ ഭരണസ്തംഭനമുണ്ടാകൂ: കെ.മുരളീധരന്
മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല് വിതരണം തടസപ്പെട്ടേക്കും
സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു
മുംബൈയില്‍ പരസ്യബോര്‍ഡ് തകർന്നുണ്ടായ അപകടം; മരണസംഖ്യ 14 ആയി
സിദ്ധാര്‍ഥന്റെ മരണം: ഏഴു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Latest News
മുഖ്യമന്ത്രി ആരോടും മിണ്ടാതെ പോയി; ഭരണം ഉണ്ടെങ്കിലല്ലേ ഭരണസ്തംഭനമുണ്ടാകൂ: കെ.മുരളീധരന്
മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല് വിതരണം തടസപ്പെട്ടേക്കും
സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു
മുംബൈയില്‍ പരസ്യബോര്‍ഡ് തകർന്നുണ്ടായ അപകടം; മരണസംഖ്യ 14 ആയി
സിദ്ധാര്‍ഥന്റെ മരണം: ഏഴു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top