Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയക്കളികൾ
Thursday, February 7, 2019 1:02 AM IST
മറുവശം / എം.ചന്ദ്രൻ
തെരഞ്ഞെടുപ്പ് ആസന്നമായതോടെ പ്രധാനമന്ത്രിക്കസേരയ്ക്കുവേണ്ടിയുള്ള കളി മുറുകിയിരിക്കുകയാണ്. കസേര കൈവിട്ടുപോകാതിരിക്കാൻ അതിൽ ഇരിക്കുന്നവരും അതു പിടിച്ചെടുക്കാൻ പുറത്തുനിൽക്കുന്നവരും ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചു കളത്തിലിറങ്ങിയിരിക്കുകയാണ്. ഇപ്പോൾ പന്ത് പശ്ചിമ ബംഗാളിൽ മമതയുടെ കോർട്ടിലാണ്.
ചിട്ടി തട്ടിപ്പുകേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി 40 അംഗ സിബിഐ സംഘം കോൽക്കത്ത പോലീസ് കമ്മീഷണർ സി.പി. രാജീവ്കുമാറിനെ തേടിയെത്തിയതാണ് പ്രശ്നങ്ങൾക്ക് അടിസ്ഥാനം. വിവിധ കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന ചിട്ടിക്കന്പനിയായിരുന്നു ശാരദ, റോസ്വാലി കന്പനികൾ. നൂറുരൂപ മുതലുള്ള നിക്ഷേപത്തുകയ്ക്ക് 15 മുതൽ 50 ശതമാനം വരെ വാർഷിക ലാഭവും ഭൂമിയും അവധിക്കാല ഉല്ലാസവും വാഗ്ദാനം ചെയ്ത കന്പനിയിൽ വിശ്വസിച്ച് ലക്ഷക്കണക്കിനു നിക്ഷേപകർ പണം മുടക്കി. 30,000 കോടി രൂപയുടെ തട്ടിപ്പ് കന്പനികൾ നടത്തിയെന്നാണ് പണം നഷ്ടപ്പെട്ടവരുടെ ആരോപണം.
ചിട്ടിക്കന്പനികളുടെ നടത്തിപ്പിലും അതിന്റെ പണം തട്ടിയെടുത്തതിലും കേസ് ഒതുക്കാൻ ശ്രമിക്കുന്നതിലും മമത ഉൾപ്പെടെ പാർട്ടി എംപി മാർക്കും, എംഎൽഎമാർക്കും പങ്കുണ്ടെന്നാണ് ആരോപണം. ചിട്ടിക്കേസ് അന്വേഷിക്കാൻ യുപിഎ സർക്കാരിന്റെ കാലത്ത് 2013ൽ മമത രാജീവ്കുമാറിനെ ചുമതലപ്പെടുത്തി. 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് രാജീവ്കുമാർ. 2016 മുതൽ അദ്ദേഹം കോൽക്കത്ത സിറ്റി പോലീസ് കമ്മീഷണറാണ്. മമതയുടെ വിശ്വസ്തനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. തൃണമുൽ നേതാക്കൾ ഉൾപ്പെട്ട കേസ് രാജീവ്കുമാർ അന്വേഷിച്ചാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന കോണ്‍ഗ്രസ്, സിപിഎം നേതാക്കളുടെ പരാതിയിൽ 2014 മെയ് ഒന്‍പതിന് സുപ്രീംകോടതി അന്വേഷണ ചുമതല സിബിഐക്കു വിട്ട് ഉത്തരവിറക്കി. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന പോലീസ് സംഘത്തിന്റെ പക്കലുള്ള വിവരങ്ങൾ, സിബിഐക്കു കൈമാറണമെന്നും കോടതി നിർദേശിച്ചു.
ശാരദ ഗ്രൂപ്പിൽനിന്നു പിടിച്ചെടുത്ത രേഖകൾ കൈമാറണമെന്നാ ആവശ്യപ്പെട്ട് സിബിഐ പ്രത്യേക അന്വേഷണ സംഘത്തിന് 20 തവണ നോട്ടീസ് അയച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ അന്വേഷണ സംഘത്തിന്റെ തലവൻ രാജീവ്കുമാർ രേഖകൾ സമർപ്പിച്ചില്ല. തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക രേഖകളും തെളിവുകളും രാജീവ്കുമാർ ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് സിബിഐ ആരോപണം. ആ രേഖകൾ കണ്ടെത്താൻ വേണ്ടിയാണ് കോൽക്കത്തയിൽ സിബിഐ സംഘം റെയ്ഡിനെത്തിയത്.
സിബിഐയുടെ റെയ്ഡും അറസ്റ്റിനുള്ള ശ്രമവും നിയമവിരുദ്ധമാണെന്നാണ് മമതയുടെ നിലപാട്. മോദി സർക്കാർ രാഷ്ട്രീയ പകപോക്കലിന് സിബിഐയെ ദുരുപയോഗിക്കുകയാണ്. ഒരു സംസ്ഥാനത്ത് ഏതെങ്കിലും കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെങ്കിൽ സംസ്ഥാനത്തിന്റെ സമ്മതം വേണമെന്നതാണ് ഇന്ത്യൻ നിയമം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അന്വേഷണവുമായി സഹകരിക്കാമെന്നു ബംഗാൾ പോലീസ് സിബിഐയെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ ക്രിമിനൽ നടപടി ചട്ടം 60-ാം വകുപ്പു പ്രകാരം ചോദ്യം ചെയ്യാൻ സിബിഐ സമൻസ് അയച്ചു. ആ സമൻസ് കൽക്കട്ട ഹൈക്കോടതി മാറ്റിവച്ചു. അതിനു പ്രതിവിധി സുപ്രീംകോടതിയെ സമീപിക്കുകയാണ്. അങ്ങനെ ചെയ്യുന്നതിനു പകരം കോടതി അവധിയായ ഞായറാഴ്ച രാത്രിയിൽ സിബിഐ സംഘം കമ്മീഷണറുടെ വീട്ടിലെത്തുകയായിരുന്നു.
അന്വേഷണ ഏജൻസികൾ തമ്മിലുള്ള തർക്കം ദേശീയ പ്രാധാന്യമുള്ള ഒരു രാഷ്ട്രീയ വിഷയമായി വളർത്തുന്നതിൽ മമത വിജയിച്ചു. കേന്ദ്രസർക്കാരിന്റെ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് കോൽക്കത്തയുടെ ഹൃദയഭാഗമായ മെട്രോ ചാനലിൽ മുഖ്യമന്ത്രി മമത സത്യഗ്രഹമിരുന്നതോടെ മോദിയും മമതയും തമ്മിലുള്ള യുദ്ധപ്രഖ്യാപനമായി അതു മാറി. മമതയ്ക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കിയ വേദിയാണ് മെട്രോ ചാനൽ. സിംഗൂരിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മമത നിരാഹാരമിരുന്നത് ഇതേ വേദിയിലാണ്. മമതയ്ക്ക് പിന്തുണയുമായി മോദി വിരുദ്ധരെല്ലാം ഒരുമിച്ചുകൂടി.
മോദിയും മമതയും തമ്മിലുള്ള കലഹത്തിൽ ജനാധിപത്യ വിശ്വാസികളും സാധാരണക്കാരും നിരാശരാണ്. കാരണം, രണ്ടുപേരും ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും വേണ്ട വിധത്തിൽ ആദരിക്കാത്തവരും കസേര ഉറപ്പിക്കാൻ എന്തുചെയ്യാനും മടിക്കാത്തവരുമാണ്. സ്വേച്ഛാധിപതികളെപ്പോലെ പെരുമാറുന്ന ഇരുവരുടെയും നയങ്ങൾ ഫാസിസത്തോട് അടുത്തുനിൽക്കുന്നതാണ്. സിപിഎമ്മിനെ സംസ്ഥാനത്തുനിന്ന് തുടച്ചുനീക്കിയും മോദിയെ വെല്ലുവിളിച്ചും അമിത് ഷായ്ക്കും യുപി മുഖ്യമന്ത്രിക്കും യാത്ര വിലക്കിയും കരുത്തുകാട്ടിയ മമതയെ പക്ഷേ, പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നവർ കുറവാണ്. ഇന്ത്യപോലെ നാനാജാതി മതസ്ഥരും സാംസ്കാരിക വൈവിധ്യങ്ങളുമുള്ള ഒരു മഹാരാജ്യത്ത് ഇടുങ്ങിയ മനസുള്ളവർക്കു പ്രധാനമന്ത്രിയാകാനാകില്ല. തൂക്കുസഭയുണ്ടായാൽ തമ്മിൽഭേദം താനെന്നു വരുത്തിത്തീർക്കാൻ മമത കളിക്കുന്ന നാടകമാണ് കോൽക്കത്തയിലെ സത്യഗ്രഹമെന്നു വിശ്വസിക്കുന്നവരെ കുറ്റപ്പെടുത്താനാവുകയില്ല.
പ്രാദേശിക പാർട്ടികളുടെ തലപ്പത്തുള്ളവർ എത്ര കരുത്തരായിരുന്നാലും പ്രധാനമന്ത്രിയാകുന്നതിൽ ഒരുപാടു പരിമിതികളുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ പക്വതയും സാംസ്കാരിക തിളക്കവും സഹിഷ്ണുതയുമുള്ള നേതാക്കളും അവരുടെ പ്രതികരണങ്ങളുമാണാവശ്യം. ഇന്ത്യയുടെ ഫെഡറൽ വ്യവസ്ഥയ്ക്ക് അത് ആവശ്യമാണ്. ശക്തമായ കേന്ദ്രവും ഭദ്രമായ സംസ്ഥാനങ്ങളുമുള്ള രാജ്യമാണ് ജനാധിപത്യ വിശ്വാസികൾ സ്വപ്നം കാണുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
Latest News
അമ്മയുടെ വീട് കയറി ആക്രമിച്ചതിനു പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
Latest News
അമ്മയുടെ വീട് കയറി ആക്രമിച്ചതിനു പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top