Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വെനസ്വേലയ്ക്കു രണ്ടു പ്രസിഡന്റുമാർ
Thursday, February 7, 2019 1:10 AM IST
ലോകവിചാരം / സെർജി ആന്റണി
ഒരു രാജ്യം, രണ്ടു ഭരണാധികാരികൾ. ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിലെ സ്ഥിതിയിതാണിന്ന്. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പ് പ്രസിഡന്റ് നിക്കോളാസ് മഡൂറോ അട്ടിമറിച്ചെന്നാണു പ്രതിപക്ഷ ആരോപണം. പ്രതിപക്ഷ നേതാക്കൾ പലരെയും മഡൂറോ തടങ്കലിലാക്കി. പലർക്കും മത്സരിക്കാൻപോലും സാധിച്ചില്ല.
തെരഞ്ഞെടുപ്പിനെത്തുടർന്നു വീണ്ടും പ്രസിഡന്റായി ചുമതലയേറ്റ നിക്കോളാസ് മഡുറോയെ അംഗീകരിക്കാൻ പ്രതിപക്ഷം തയാറല്ല. അവർ പ്രതിപക്ഷ നേതാവ് ഹുവാൻ ഗ്വായിഡോയെ ഇടക്കാല പ്രസിഡന്റായി അവരോധിച്ചു. പട്ടാളത്തിന്റെ പിന്തുണയാണു നിർണായകം. അതിപ്പോൾ മഡുറോയ്ക്കൊപ്പമാണ്. പ്രശ്നം അവിടെയല്ല. ലോക രാജ്യങ്ങളിൽ പ്രബലമായൊരു വിഭാഗവും ഗ്വായിഡോയുടെ കൂടെയുണ്ട്.
അമേരിക്കയും കാനഡയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഗ്വായിഡോയെ പിന്തുണയ്ക്കുന്പോൾ ചൈനയും റഷ്യയും മഡുറോയുടെ രക്ഷയ്ക്കെത്തുന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഏറിയ പങ്കും ഗ്വായിഡോയുടെ കൂടെയാണ്. ലിമാ ഗ്രൂപ്പിലെ 14 രാജ്യങ്ങളിൽ പതിനൊന്നും ഗ്വായിഡോയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. വെനസ്വേലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ രൂപീകരിച്ച ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സഖ്യമാണു ലിമാ.
ലിമാ ഗ്രൂപ്പിലെ പ്രമുഖ രാജ്യങ്ങളായ അർജന്റീന, ബ്രസീൽ, ചിലി, കൊളംബിയ, ഹോണ്ടുറാസ്, പാനമ, പെറു എന്നിവയെല്ലാം ഹുവാൻ ഗ്വായിഡോയോടൊപ്പം നിൽക്കുന്പോൾ ഗയാന, മെക്സിക്കോ, സെന്റ് ലൂസിയ എന്നീ രാജ്യങ്ങൾ മാത്രമാണ് മഡൂറോയ്ക്കൊപ്പമുള്ളത്. ക്യൂബ, ബൊളീവിയ എന്നിവയും സിറിയ, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളും മഡൂറോയ്ക്കൊപ്പമുണ്ട്.
അമേരിക്കയാണു പ്രശ്നങ്ങൾക്കെല്ലാം പിന്നിലെന്നാണു മഡൂറോയുടെ ആക്ഷേപം. വേണ്ടിവന്നാൽ പട്ടാള ഇടപെടൽ ഉണ്ടാവുമെന്ന് അമേരിക്കയും മുന്നറിയിപ്പു നൽകുന്നു. അമേരിക്കയും അവരുടെ സഖ്യകക്ഷികളും ഗ്വായിഡോ ഭരണകൂടത്തെ അംഗീകരിച്ചുകഴിഞ്ഞു. യൂറോപ്യൻ യൂണിയനിലെ 17 അംഗരാഷ്ട്രങ്ങൾ ഔദ്യോഗികമായി ഗ്വായിഡോയെ അംഗീകരിച്ചിട്ടുണ്ട്. ഗ്രീസും അയർലൻഡും വെനസ്വേലയിൽ പുതിയ തെരഞ്ഞെടുപ്പു വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗ്വായിഡോയെ അംഗീകരിച്ചിട്ടില്ല.
എണ്ണ സന്പുഷ്ടമാണെങ്കിലും വെനസ്വേല ഇപ്പോഴും പട്ടിണിയിലും പരിവട്ടത്തിലുമാണ്. ഹ്യൂഗോ ഷാവോസിന്റെ ഉരുക്കുമുഷ്ടി ഭരണത്തിൻകീഴിൽ കഴിഞ്ഞിരുന്ന വെനസ്വേലയിൽ 2013ലാണു നിക്കോളാസ് മഡുറോ അധികാരത്തിലേറിയത്. മഡുറോ ഭരണത്തിൽ രാജ്യത്തു മനുഷ്യാവകാശ ലംഘനങ്ങൾ വർധിച്ചു. സന്പദ്ഘടനയും തകർന്നു. വില കുതിച്ചുയരുകയാണ്. ഭക്ഷ്യവസ്തുക്കൾക്കും മരുന്നിനുമൊക്കെ വലിയ ക്ഷാമമനുഭവപ്പെടുന്നു.
ജീവിതം ദുസഹമായതിനെത്തുടർന്ന് 2014നുശേഷം 30 ലക്ഷത്തോളം വെനസ്വേലക്കാർ രാജ്യം വിട്ടുപോയെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. വെനസ്വേലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്നഭ്യർഥിച്ചു മഡൂറോ ഫ്രാൻസിസ് മാർപാപ്പയ്ക്കു കത്തയച്ചിട്ടുണ്ട്.
പ്രളയം, പട്ടണത്തിൽ ചീങ്കണ്ണി
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങൾ കണ്ടുവരുന്ന കാലമാണിത്. കനത്ത മഴയും കടുത്ത ചൂടും മരംകോച്ചുന്ന മഞ്ഞും പല രാജ്യങ്ങളെയും പിടിച്ചുലയ്ക്കുന്നു. അമേരിക്കയിലും യൂറോപ്പിലും പലേടത്തും മഞ്ഞുവീഴ്ച ശക്തമാണ്.
മഴയും വെള്ളപ്പൊക്കവും ഓസ്ട്രേലിയയെയും ഉലയ്ക്കുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോൾ രാജ്യത്തിന്റെ വടക്കു കിഴക്കൻ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. ഒരു വർഷം ലഭിച്ചിരുന്ന മഴ ചില സ്ഥലങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ പെയ്തുകഴിഞ്ഞു. ആയിരക്കണക്കിനു വീടുകൾ വെള്ളത്തിനടിയിലായി. വടക്കു കിഴക്കൻ മേഖലയിലെ സ്കൂളുകളിലും വിമാനത്താവളങ്ങളിലുമൊക്കെ വെള്ളം കയറി. ജലനിരപ്പ് ഉയർന്ന ചില നഗരപ്രദേശങ്ങളിലേക്കു ചീങ്കണ്ണികളും കയറിവന്നു. പ്രളയജലത്തിൽ കളിക്കാനിറങ്ങുന്നവർക്ക് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ സാധാരണ നല്ല മഴ ലഭിക്കാറുണ്ട്. പക്ഷേ ഈ വർഷം കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ചുകൊണ്ടുള്ള പെരുമഴയാണു പെയ്തത്. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിന്യസിച്ചിരിക്കയാണ്. നമ്മുടെ നാട്ടിൽ ഈയിടെ സംഭവിച്ചതുപോലെ ചില അണക്കെട്ടുകൾ തുറന്നുവിടേണ്ടിവന്നു. പക്ഷേ, മുന്നറിയിപ്പു നൽകാനും മുൻകരുതലുകളെടുക്കാനും അധികൃതർ മറന്നില്ല.
ആശ്വാസമേകി ആഞ്ചലീന
സെലബ്രിറ്റികളുടെ സന്ദർശനം ദുരിതബാധിതർക്ക് പൊതുവേ ആശ്വാസമാകാറുണ്ട്, ചുരുക്കം ചിലയവസരങ്ങളിൽ അതു ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും. ഐക്യരാഷ്ട്രസഭ ചില പ്രമുഖരെ അംബാസഡർമാരായി നിയോഗിക്കുന്നത് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് ആത്മവിശ്വാസവും സമാശ്വാസവും പകരാനാണ്. പല പ്രശസ്തരും ഈ ദൗത്യം ഭംഗിയായി നിർവഹിക്കുന്നു.
പാശ്ചാത്യ സിനിമാ ലോകത്തെ മിന്നുംതാരമായ ആഞ്ചലീന ജോളിയും ഇത്തരമൊരു അംബാസഡറാണ്. അഭയാർഥികളുടെ അംബാസഡറായാണ് ആഞ്ചലീനയെ യുഎൻ നിയോഗിച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ രോഹിംഗ്യ അഭയാർഥി ക്യാന്പിൽ ആഞ്ചലീന ഈയിടെ സന്ദർശനം നടത്തി.
സ്വന്തം രാജ്യത്തു പ്രവാസികളേക്കാൾ മോശമായ സാഹചര്യത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരാണു രോഹിംഗ്യകൾ. രണ്ടു വർഷം മുന്‍പുണ്ടായ സൈനിക ഇടപെടലിനെത്തുടർന്ന് പലായനം ചെയ്ത വലിയൊരു വിഭാഗം കഴിയുന്ന അഭയാർഥി ക്യാന്പുകളാണ് ആഞ്ചലീന സന്ദർശിച്ചത്. അവരിൽ പലരുമായും സംസാരിച്ച ആഞ്ചലീന അവരുടെ ദുഃഖകഥകൾ സശ്രദ്ധം ശ്രവിച്ചു.
രോഹിംഗ്യൻ അഭയാർഥികളുടെ പുനരധിവാസത്തിനായി യുഎൻ നൂറു കോടി ഡോളറിന്റെ ഒരു പദ്ധതി തയാറാക്കിയിട്ടുണ്ട്. രോഹിംഗ്യൻ അഭയാർഥികൾ ഇന്ത്യക്കും പ്രശ്നമായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഒരു സംഘം രോഹിംഗ്യൻ അഭയാർഥികളെ തിരിച്ചയച്ചതു സംബന്ധിച്ച് അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷൻ ഇന്ത്യയോടു വിശദീകരണം തേടിയിരുന്നു.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ഭാഗമാണ് അഭയാർഥി നിയമവും. മതം, വംശം, ദേശീയത, രാഷ്ട്രീയ അഭിപ്രായങ്ങൾ എന്നിവയുടെ പേരിൽ ആരുടെയെങ്കിലും ജീവനോ സ്വാതന്ത്ര്യമോ ഹനിക്കുന്ന സാഹചര്യത്തിൽ അവർക്ക് അഭയമരുളാൻ അഭയാർഥികളെ സംബന്ധിച്ച കരാറിലേർപ്പെട്ട എല്ലാ അംഗരാഷ്ട്രങ്ങൾക്കും ചുമതലയുണ്ടെന്ന് യുഎൻ ചൂണ്ടിക്കാട്ടുന്നു.
യുദ്ധം മടുത്തു, ഇനി മടക്കം
അഫ്ഗാനിലെ അമേരിക്കൻ സേനാസാന്നിധ്യം വൈകാതെ അവസാനിക്കും. അടുത്ത 18 മാസത്തിനുള്ളിൽ വിദേശ സേനകളെല്ലാം രാജ്യം വിട്ടുപോകാനുള്ള തീരുമാനമായെന്നു താലിബാൻ വക്താക്കൾ അവകാശപ്പെട്ടു. ഖത്തറിൽവച്ചാണ് അമേരിക്കൻ പ്രതിനിധിയുമായി താലിബാൻ ഇക്കാര്യത്തെക്കുറിച്ചുള്ള നിർണായക ചർച്ച നടത്തിയത്. ഖത്തർ തലസ്ഥാനമായ ദോഹയിൽ ഈ മാസം വീണ്ടുമൊരു ചർച്ചകൂടി നടക്കുന്നുണ്ട്.
വിദേശ സേനകളുടെ സാന്നിധ്യം അഫ്ഗാൻ ചരിത്രത്തിൽ പുതുമയല്ല. ഒന്നാം ആം ഗ്ലോ-അഫ്ഗാൻ യുദ്ധകാലം മുതൽ അതു സജീവമാണ്. അന്നു ബ്രിട്ടനായിരുന്നു പ്രധാന കഥാപാത്രമെങ്കിൽ ഒന്നേകാൽ നൂറ്റാണ്ടിനുശേഷം സോവ്യറ്റ് യൂണിയന്റെ ഊഴമായി. ഒരു പതിറ്റാണ്ടിനുശേഷം അവരും പിൻവാങ്ങി. പിന്നെ ആഭ്യന്തരയുദ്ധത്തിന്റെയും ആഗോള ഭീകരതയുടെയുമൊക്കെ ദുരന്തഭൂമിയായി അഫ്ഗാനിസ്ഥാൻ മാറി. അങ്ങനെയാണ് ഭീകരത തുടച്ചുമാറ്റാൻ അമേരിക്കൻ സൈന്യം ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കാബൂളിലെത്തുന്നത്.
പതിനേഴു വർഷങ്ങൾക്കുശേഷം അവരും മടങ്ങാനൊരുങ്ങുന്നു, ഏറെ നഷ്ടങ്ങളേറ്റുവാങ്ങിക്കൊണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നിരവധി ഗോത്രവർഗങ്ങളുടെ സാന്നിധ്യവും അഫ്ഗാനിസ്ഥാനെ പടയോട്ടം നടത്തുന്നവരുടെ ദുഷ്കരഭൂമിയാക്കി.
താലിബാൻ ഭീകരരെ ഇല്ലായ്മ ചെയ്യാനാണ് അമേരിക്ക എത്തിയതെങ്കിലും നിലവിൽ താലിബാൻ കൂടുതൽ ശക്തരായിരിക്കുന്നുവെന്നതാണു വസ്തുത. രാജ്യത്തിന്റെ പല പ്രദേശങ്ങളും ഇപ്പോഴും താലിബാൻ സ്വാധീനത്തിൻ കീഴിലാണ്.
അധികാരത്തിലേറിയ നാളുകളിൽ കൂടുതൽ സേനയെ അയച്ചു ആക്രമണം ശക്തമാക്കി താലിബാനെ വരുതിയിലാക്കാൻ ഡോണൽഡ് ട്രംപ് ശ്രമിച്ചിരുന്നു. പക്ഷേ, പിന്നീടദ്ദേഹം നിലപാടു മാറ്റി. താലിബാൻ പഴയ താലിബാനല്ലെന്നും ഭീകരപ്രവർത്തന സംഘങ്ങൾക്ക് ഇനി അഫ്ഗാനിൽ ഇടമുണ്ടാവില്ലെന്നും അമേരിക്ക പറയുന്നു. അമേരിക്ക സേനയെ പിൻവലിക്കണമെന്നതായിരുന്നു താലിബാന്റെ പ്രധാന ആവശ്യം. പണവും പട്ടാളവും നഷ്ടപ്പെടുത്തി അഫ്ഗാനിൽ തുടരുന്നതിൽ കഴന്പില്ലെന്ന് ട്രംപും തിരിച്ചറിയുന്നു.
ഏതായാലും താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും പിടിമുറുക്കുന്പോൾ മേഖലയിലെ സമാധാനം എത്രമാത്രം ഉറപ്പുള്ളതാകും എന്ന ആശങ്ക കാർമേഘ പടലമായി അന്തരീക്ഷത്തിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
Latest News
പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം
ഹരിഹരന്റെ വീട് ആക്രമിച്ചതില്‍ ഒന്നാംപ്രതി പി.മോഹനന്: സതീശന്
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 93.60 ശതമാനം വിജയം, മുൻവർഷത്തേക്കാൾ വർധന
പൊന്നാനി ബോട്ടപകടം; കപ്പല്‍ ജീവനക്കാര്‍ക്കെതിരേ കോസ്റ്റല്‍ പോലീസ് കേസെടുത്തു
രാജ്യസഭാ സീറ്റില്‍ എല്‍ഡിഎഫില്‍ തര്‍ക്കം; അവകാശവാദമുന്നയിച്ച് കേരള കോൺഗ്രസ്-എം; വിട്ടുകൊടുക്കേണ്ടെന്ന് സിപിഐ
Latest News
പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം
ഹരിഹരന്റെ വീട് ആക്രമിച്ചതില്‍ ഒന്നാംപ്രതി പി.മോഹനന്: സതീശന്
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 93.60 ശതമാനം വിജയം, മുൻവർഷത്തേക്കാൾ വർധന
പൊന്നാനി ബോട്ടപകടം; കപ്പല്‍ ജീവനക്കാര്‍ക്കെതിരേ കോസ്റ്റല്‍ പോലീസ് കേസെടുത്തു
രാജ്യസഭാ സീറ്റില്‍ എല്‍ഡിഎഫില്‍ തര്‍ക്കം; അവകാശവാദമുന്നയിച്ച് കേരള കോൺഗ്രസ്-എം; വിട്ടുകൊടുക്കേണ്ടെന്ന് സിപിഐ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top