Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നാടു പുകയുന്നു!
Friday, February 8, 2019 12:27 AM IST
കഞ്ചാവില്‍ കുരുങ്ങി കൗമാരം-1 / ജോൺസൺ പൂവന്തുരുത്ത്
മുൻവാതിൽ ആരോ തുറക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് പഠനത്തിൽ മുഴുകിയിരുന്ന രജനി ചെവിയോർത്തത്. അവൾ പതിയെ എഴുന്നേറ്റു മുറ്റത്തേക്കുള്ള ജനൽ തുറന്നു. നേരം വെളുത്തുവരുന്നതേയുള്ളൂ. ജനലിൽകൂടി നോക്കവേ, നെഞ്ചിനുള്ളിലൊരു വിങ്ങൽ... വാതിൽതുറന്നു മുറ്റത്തേക്ക് ഇറങ്ങിപ്പോയത് അനുജൻ മഹേഷ്.. മുഷിഞ്ഞ വേഷം, അലസമായി കിടക്കുന്ന മുടിയിഴകൾ, ഉറക്കച്ചടവുള്ള കണ്ണുകൾ. തിരക്കിട്ടു വഴിയിലേക്കാണ് നടത്തം. ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡ്ഡിലേക്കാണ് അതിരാവിലെയുള്ള ഈ പോക്ക്. ഒരു വർഷത്തിലേറെയായി മഹേഷ് (യഥാർഥ പേരല്ല) ഇങ്ങനെയാണ്. പഠിക്കാൻ രജനിയേക്കാൾ മിടുക്കനായിരുന്നു അനുജൻ.
അവന്റെ മാറ്റം
രണ്ടു വർഷങ്ങൾക്കു മുന്‍പാണ് അവന്റെ സ്വഭാവത്തിലും ശീലത്തിലും ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. തമാശകളും കുസൃതികളുമൊക്കെയായി വീട്ടിലും നാട്ടിലും ഉൗർജസ്വലനായിരുന്ന മഹേഷ് പതിയെ പതിയെ ഉൾവലിയുന്നതുപോലെ തോന്നി. വീട്ടിലെ സംസാരങ്ങൾ കുറഞ്ഞു. അവന്റെ തമാശകളും കുസൃതികളുമൊക്കെ എവിടെയോ പോയി ഒളിച്ചതുപോലെ. പഠനത്തിന്റെ സമ്മർദവും മറ്റുമായിരിക്കാമെന്നായിരുന്നു വീട്ടുകാർ ആദ്യം കരുതിയത്. എന്നാൽ, മഹേഷിനെ തേടി അതുവരെ കണ്ടിട്ടില്ലാത്ത സുഹൃത്തുക്കളും മറ്റും ഇടയ്ക്കിടെ എത്തിത്തുടങ്ങിയതോടെ സർക്കാർ ഉദ്യോഗസ്ഥരായ മാതാപിതാക്കൾക്കും ചേച്ചി രജനിക്കുമൊക്കെ എന്തോ പന്തികേടു തോന്നിത്തുടങ്ങി.
അവിശ്വസനീയം
അങ്ങനെയവർ മഹേഷിന്റെ പഴയ കൂട്ടുകാരോടൊക്കെ അന്വേഷണം തുടങ്ങി. അവരൊന്നുമായി കുറെനാളായി മഹേഷിനു വലിയ അടുപ്പമില്ല. എങ്കിലും വിവരങ്ങൾ അന്വേഷിച്ചു പറയാമെന്ന് അവർ ഏറ്റു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവന്റെ പഴയ ഒരു കൂട്ടുകാരൻ മഹേഷിന്റെ അച്ഛനെ വിളിച്ചു. കൂട്ടുകാരൻ പറഞ്ഞ കാര്യങ്ങൾ കേട്ട് ആ മനുഷ്യൻ സ്തബ്ധനായിനിന്നു. മഹേഷ് അകപ്പെട്ടിരിക്കുന്നതു കഞ്ചാവ് വലിക്കുന്നവരുടെ കൂട്ടുകെട്ടിൽ. ഒറ്റ നിമിഷംകൊണ്ടു വീടൊരു നരകമായി മാറിയതുപോലെ അവർക്കു തോന്നി.
നാട്ടിൽ കുട്ടികളിൽ ചിലരൊക്കെ ഇത്തരം ദുശ്ശീലങ്ങളിലേക്കു പോകുന്നതായി പലരും പറഞ്ഞുകേട്ടിട്ടുണ്ട്. കഞ്ചാവ് പിള്ളേരെന്നു ചിലരെക്കുറിച്ചൊക്കെ പരിചയക്കാർ അടക്കം പറയുന്നതും കേട്ടിട്ടുണ്ട്. അപ്പോഴൊന്നും അങ്ങനെയൊരു വിളിപ്പേര് ഈ വീടിന്റെ പടികയറിവരുമെന്ന് മനസിൽ പോലും ചിന്തിച്ചിരുന്നില്ല. വീട്ടിൽ എല്ലാവരുടെയും ഉന്മേഷവും സന്തോഷവുമൊക്കെ എവിടെയൊ പോയി മറഞ്ഞതായി രജനിക്കു തോന്നി.
പൊട്ടിത്തെറി
അന്നു വൈകിട്ട് മഹേഷ് എത്തിയതും വീട്ടിൽ വലിയ ഒരു പൊട്ടിത്തെറിയുണ്ടായി. സങ്കടവും ദേഷ്യവുമെല്ലാം അച്ഛനും അമ്മയും അവന്റെ മേൽ തീർത്തു. പക്ഷേ, അവൻ പേടിപ്പിക്കുന്ന ഒരു നിസംഗതയിൽ ആയിരുന്നു. ആദ്യത്തെ പിരിമുറുക്കമൊക്കെ മാറിയപ്പോൾ പിറ്റേന്നു രാവിലെ അച്ഛനും അമ്മയും ശാന്തമായി അവനോടു സംസാരിച്ചു. കുറെയേറെ നേരം ഉപദേശിച്ചു. കോളജിലെ ചില കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി തമാശയ്ക്കാണ് ഉപയോഗിച്ചു തുടങ്ങിയതെന്നും പിന്നെ അതു ശീലമായിപ്പോയെന്നും അവൻ തുറന്നു പറഞ്ഞു.
അമ്മയുടെ കണ്ണീരിനു മുന്നിൽ അവന്റെ കണ്ണുകളും നനഞ്ഞു. ഇനി മേലിൽ ഉപയോഗിക്കില്ലെന്ന് അവൻ അമ്മയോടു വാക്കുപറഞ്ഞു. എല്ലാം ഇന്നത്തോടെ ശരിയാകുമെന്ന് ഞങ്ങളെല്ലാവരും വിശ്വസിച്ചു. പക്ഷേ, കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. വഴക്കുപറച്ചിലും ഉപദേശങ്ങളുമൊക്കെ മുറയ്ക്കു നടന്നു. വൈകാതെ ഉപദേശങ്ങളുടെ ഇടവേളകൾ കൂടിക്കൂടി വന്നു.
താങ്ങാനാവാതെ
മഹേഷ് ആ മയക്കുമരുന്നിലേക്കു കൂടുതൽ അടുക്കുകയാണെന്ന് അവന്റെ പെരുമാറ്റങ്ങളും രീതികളുമൊക്കെ ഞങ്ങളോടു വിളിച്ചുപറഞ്ഞു. ഉപദേശിക്കാനോ ചോദിക്കാനോ ചെന്നാൽ അവൻ ദേഷ്യപ്പെട്ടുതുടങ്ങി. അതോടെ ആരും അവന്റെ കാര്യങ്ങളിൽ ഇടപെടാതെയായി. ഇടപെട്ടിട്ടും യാതൊരു കാര്യവുമില്ല എന്നു പറയുന്നതാവും കൂടുതൽ ഉചിതം. നാട്ടിൽ നല്ല മതിപ്പുണ്ടായിരുന്ന മാതാപിതാക്കൾക്ക് ഇതു താങ്ങാവുന്നതിലേറെയായിരുന്നു. വീട് ഇപ്പോൾ ഒരു അഗ്നിപർവതംപോലെ പുകയുന്നു, എന്നാൽ, ഇതൊന്നും അറിയുന്നില്ലെന്ന മട്ടിലാണ് അവന്റെ വരവും പോക്കും.
കോട്ടയം നഗരത്തിന് ഏറെ അകലെയല്ലാത്ത ഗ്രാമത്തിൽ ചെന്നാൽ മഹേഷിനെ കാണാം. കൂട്ടുകാർക്കൊപ്പം ഇടയ്ക്കിടെ അതിവേഗത്തിൽ ബൈക്കിൽ കറക്കവും മറ്റെന്തൊക്കെയോ ബിസിനസുകളും. കോളജിൽ പോക്ക് വല്ലപ്പോഴുമായി മാറിയിട്ടുണ്ടെന്നാണ് കൂട്ടുകാർ പറയുന്നത്. അവൻ കഞ്ചാവ് കന്പനിയിൽപ്പെട്ട വിവരം നാട്ടുകാർ പലരും അറിഞ്ഞതിനാൽ വീട്ടുകാർക്ക് ആൾക്കാരുമായി ഇടപെടാൻതന്നെ മടി. ആരും ഒന്നും ചോദിക്കരുതേയെന്നുള്ള പ്രാർഥനയോടെയാണു പുറത്തേക്ക് ഇറങ്ങുന്നതു തന്നെ.
മുക്കിനും മൂലയിലും
ഇതു കോട്ടയത്തെ ഒരു മഹേഷിന്റെ മാത്രം കഥയാണോ? കണ്ണുതുറന്നു ചുറ്റും നോക്കുന്ന എല്ലാ മലയാളികളും പറയും, അല്ലേയല്ല.. ഇതു കേരളത്തിന്റെ മുക്കിനും മൂലയിലും ആവർത്തിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകളാണ്. ആളിലും പേരിലും സാഹചര്യങ്ങളിലും മാറ്റങ്ങളുണ്ടെന്നു മാത്രം.
ഒരു കാലത്തു കൗമാരതലമുറയിലേക്കു മദ്യപാനശീലത്തിന്റെ കടന്നുകയറ്റത്തെക്കുറിച്ചു വേവലാതിപ്പെട്ടിരുന്ന സമൂഹം അതിനേക്കാൾ വലിയ ദുരന്തത്തിനു സാക്ഷ്യംവഹിച്ചു വിറങ്ങലിച്ചു നിൽക്കുന്നു. കേരളത്തിന്റെ കൗമാരതലമുറയിൽ വലിയൊരു വിഭാഗം കഞ്ചാവ് എന്ന അപകടകാരിയായ മയക്കുമരുന്നിന്റെ ഉപയോക്താക്കളും പ്രചാരകരും വിൽപനക്കാരുമായി മാറിയിരിക്കുന്നു. ഉപേക്ഷിക്കപ്പെട്ടും ആളൊഴിഞ്ഞും കാടുപിടിച്ചും കിടക്കുന്ന കെട്ടിടങ്ങൾ പലതും ഇപ്പോൾ കൗമാരക്കാരുടെ താവളങ്ങളാണ്.
വിജനമായ തുരുത്തുകളിലും ഇടവഴികളിലും തോട്ടങ്ങളിലുമൊക്കെ കൗമാരസംഘങ്ങൾ വന്നു തന്പടിക്കുന്നു. നാട്ടിൻപുറങ്ങളിലെ പല കോണുകളിലും പരിചിതരും അപരിചിതരുമായ കുട്ടിക്കൂട്ടങ്ങളെ കാണാം. കഞ്ചാവ് പുകച്ചും പങ്കുവച്ചും കൈമാറിയും വില്പനക്കാരായുമൊക്കെ നമ്മുടെ കൗമാരതലമുറയിലൊരു വിഭാഗം വലിയൊരു ദുരന്തത്തിലേക്കു പതിയെ ചുവടുവച്ചുകൊണ്ടിരിക്കുന്നു.
കെണിയും കുരുക്കും
കേരളത്തിന്റെ പൊതുസമൂഹം ഇനിയും ഈ അപകടത്തിന്റെ ആഴം വേണ്ടത്ര ഗൗരവത്തിൽ മനസിലാക്കിയിട്ടുണ്ടോയെന്നു സംശയമാണ്. ഹയർ സെക്കൻഡറി മുതൽ പ്രഫഷണൽ കോളജ് കാന്പസുകളിൽ വരെ കഞ്ചാവിന്റെ പുകയും കറയും പടർന്നുകയറുകയാണ്. കഞ്ചാവിന്റെ ഉന്മാദത്തിലേക്കു കൗമാരതലമുറ വീണുപോയിരിക്കുന്നു. ഒരിക്കൽ വീണുകഴിഞ്ഞാൽ അത്ര എളുപ്പം കരകയറാൻ കഴിയാത്ത കെണിയും കുരുക്കുമാണ് ഈ ലഹരി സമ്മാനിക്കുന്നത്. ശരീരത്തെയും മനസിനെയും ഒരു പോലെ തകർത്തു കളയാനുള്ള ശേഷി ഇതിനുണ്ട്.
തമാശയ്ക്കു വേണ്ടിയുള്ള പരീക്ഷണങ്ങളാണ് പലരെയും ഇതിന്റെ അടിമകളും ഉപാസകരുമാക്കി മാറ്റിയിരിക്കുന്നത്. കുറെക്കാലമായി മാനസികാരോഗ്യ കേന്ദ്രങ്ങളിലും കൗണ്‍സലിംഗ് സെന്ററുകളിലും ഡി അഡിക്ഷൻ സെന്ററുകളിലുമൊക്കെ നൂറുകണക്കിനു യുവാക്കളാണ് കഞ്ചാവിന്റെ ഇരകളായി മാറിയതിന്റെ ദുരന്തവും പേറി കയറിയിറങ്ങുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ ഇപ്പോൾ ദിവസവും രണ്ടോ അതിൽ കൂടുതലോ കൗമാരക്കാർ ഇത്തരം പ്രശ്നങ്ങളുമായി എത്തുന്നുണ്ടെന്ന് കണ്‍സൾട്ടന്റ് സൈക്യാട്രിസ്റ്റ് ആയ ഡോ.ടോണി തോമസ് പറയുന്നു.
കഞ്ചാവിന്റെ കടന്നുകയറ്റം വഴി വ്യക്തി മാത്രമല്ല നശിക്കുന്നത് കുടുംബവും സമൂഹവും തലമുറ തന്നെയും അതിന്റെ പരിണിതഫലങ്ങൾ പേറേണ്ടി വരുന്നു. താത്കാലികമായി ലഭിക്കുന്ന ഉന്മാദത്തിനപ്പുറം ഒരു വ്യക്തിയെ ഈ മയക്കുമരുന്ന് എത്രത്തോളം തകർത്തുകളയുമെന്നതു സംബന്ധിച്ചു കൗമാരക്കാർക്കു വേണ്ടത്ര തിരിച്ചറിവില്ല എന്നതാണ് സത്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
Latest News
ഡ്രൈവിംഗ് സ്കൂൾ സമരം; ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
വിദ്വേഷ പ്രസംഗം; മോദിയെ അയോഗ്യനാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
ഡൽഹി ആദായ നികുതി ഓഫീസിൽ വൻ തീപിടിത്തം
ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്
ഇനി വേനൽമഴക്കാലം; ശനിയാഴ്ച വരെ മഴ ശക്തമാകും, രണ്ടുജില്ലകളിൽ ഓറഞ്ച് അലർട്ട്
Latest News
ഡ്രൈവിംഗ് സ്കൂൾ സമരം; ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
വിദ്വേഷ പ്രസംഗം; മോദിയെ അയോഗ്യനാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
ഡൽഹി ആദായ നികുതി ഓഫീസിൽ വൻ തീപിടിത്തം
ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്
ഇനി വേനൽമഴക്കാലം; ശനിയാഴ്ച വരെ മഴ ശക്തമാകും, രണ്ടുജില്ലകളിൽ ഓറഞ്ച് അലർട്ട്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top