Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ആദർശം മറന്ന അധികാരപോരാട്ടം
Friday, February 22, 2019 12:33 AM IST
ഒളിപ്പോരിന്റെ കാണാപ്പുറങ്ങള്‍-4 / സി.കെ. കുര്യാച്ചൻ
മൂന്നു പതിറ്റാണ്ടിനു ശേഷം 2014ൽ ഒറ്റയ്ക്കു കേവലഭൂരിപക്ഷം നേടിയ ബിജെപിയുടെ നേതാവായി നരേന്ദ്ര മോദി അധികാരമേറ്റപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായത്തിനു തുടക്കമിടുന്നുവെന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്. 23 പാർട്ടികളുടെ സഖ്യമായാണ് ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎ അന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപിക്കു തനിച്ച് 282 സീറ്റുകൾ കിട്ടി. 1984ൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് 404 സീറ്റുകൾ നേടിയശേഷമുള്ള മികച്ചവിജയം. കൂട്ടുകക്ഷി സർക്കാരുകൾ നേരിട്ടിരുന്ന പ്രതിസന്ധികൾക്കു വിരാമമായി എന്നും കണക്കുകൂട്ടപ്പെട്ടു.
രാജീവ് ഗാന്ധിക്കു ശേഷം സഖ്യകക്ഷികളുടെ സമ്മർദമില്ലാതെ ഭരിക്കാൻ അവസരം കിട്ടിയ ആദ്യ നേതാവാണ് മോദി. 2014ന്റെ തുടർച്ചയായി രാജ്യമെങ്ങും മോദി തരംഗം ആഞ്ഞടിക്കുകയും ചെയ്തു. അങ്ങനെ 2017 ആകുമ്പോഴേക്കും രാജ്യത്തെ 71 ശതമാനം ജനങ്ങളും ബിജെപി ഭരണത്തിൻകീഴിലായി. അപ്പോൾ കോൺഗ്രസിന്റെ ഭരണത്തിൻകീഴിലുണ്ടായിരുന്നത് കേവലം ഏഴു ശതമാനം പേർ മാത്രമാണ്. 2014 മേയിൽ മോദി അധികാരമേൽക്കുമ്പോൾ ഏഴു സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു ബിജെപിക്ക് ഭരണമുണ്ടായിരുന്നത്. 2017 ആയപ്പോഴേക്കും ബിജെപി ഒറ്റയ്ക്കോ സഖ്യമായോ 21 സംസ്ഥാനങ്ങളിൽ ഭരണത്തിലെത്തി. ഈ വിജയക്കുതിപ്പിന് ആക്കംകൂട്ടാൻ ആദർശം മറന്ന്പലതും ചെയ്തു. പിന്നീട് തിരിച്ചടികളുടെ കാലമായിരുന്നു. നിലവിൽ ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്നത് 16 സംസ്ഥാനങ്ങളിലാണ്. ആകെ ജനസംഖ്യയുടെ 51 ശതമാനമാണ് ഈ സംസ്ഥാനങ്ങളിൽ അധിവസിക്കുന്നത്. കോൺഗ്രസും സഖ്യകക്ഷികളും ചേർന്ന് ആറ് സംസ്ഥാനങ്ങൾ ഭരിക്കുന്നു. 21 ശതമാനം പേരാണ് ഈ സംസ്ഥാനങ്ങളിൽ ഉള്ളത്. മറ്റുള്ളപാർട്ടികളാണ് ഏഴു സംസ്ഥാനങ്ങൾ ഭരിക്കുന്നത്.
2014ൽ കോൺഗ്രസിനെ 44 സീറ്റിലൊതുക്കാൻ കഴിഞ്ഞപ്പോഴാണ് കോൺഗ്രസ് മുക്തഭാരതമെന്ന ആശയവുമായി മോദി-അമിത് ഷാ കൂട്ടുകെട്ട് തേരോട്ടം നടത്തിയത്. 21 സംസ്ഥാനങ്ങളിൽ ഭരണമെത്തുമ്പോഴേക്കും മോദിയുടെ സ്വപ്നം പൂവണിയുന്നുവെന്ന പ്രതീതി വന്നുതുടങ്ങി. അതിനിടയിൽ പഞ്ചാബിൽ തിരിച്ചെത്തിയ കോൺഗ്രസിനെ കർണാടകത്തിൽ തോൽപ്പിച്ച് പഞ്ചാബ്, പുതുച്ചേരി പരിവാർ ആക്കിമാറ്റുമെന്നായിരുന്നു മോദിയുടെ വീമ്പിളക്കൽ. എന്നാൽ കർണാടകത്തിലേറ്റ തിരിച്ചടി മറയ്ക്കാൻ അധാർമിക രാഷ്ട്രീയ കളികളിലാണ് ബിജെപി അഭയംതേടിയത്.
തോറ്റിട്ടും ജയിക്കാൻ ശ്രമം
കേവലഭൂരിപക്ഷമില്ലാതിരുന്നിട്ടും കർണാടകത്തിൽ സർക്കാരുണ്ടാക്കാൻ ശ്രമിച്ചതും ജെഡിഎസ്-കോൺഗ്രസ് സഖ്യകക്ഷിസർക്കാരിനെ മറിച്ചിടാൻ നടത്തുന്ന കള്ളക്കളികളുമാണ് അടുത്തകാലത്ത് ബിജെപിക്കുണ്ടായ വലിയകളങ്കം. 224 അംഗ നിയമസഭയിൽ 104 സീറ്റുകൾ മാത്രം നേടിയ ബിജെപി സർക്കാരുണ്ടാക്കാനിറങ്ങിത്തിരിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചു.
ഭരണഘടനയെ അട്ടിമറിച്ച് ഗവർണർ രാഷ്ട്രീയ താത്പര്യത്തിന് കൂട്ടുനിന്നപ്പോൾ പാതിരാത്രിയിൽ സുപ്രീംകോടതി നടത്തിയ ഇടപെടൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്തതാണ്. പിന്നീട് ഭൂരിപക്ഷം തെളിയിക്കാനാവാതെ ബി.എസ്. യദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു നാണംകെട്ട് ഇറങ്ങിയപ്പോഴെങ്കിലും ബിജെപി കള്ളക്കളികൾ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഒമ്പതു മാസത്തിനിടെ നാലുതവണയാണ് ഭരണം അട്ടിമറിക്കാൻ യദിയൂരപ്പ ഒളിയുദ്ധം നടത്തിയത്.
അസ്വസ്ഥരായ ഭരണകക്ഷി എംഎൽഎമാരെ അടർത്തിയെടുക്കാൻ പണവും പദവികളുമായാണ് യദിയൂരപ്പ ഓപ്പറേഷൻ താമര ആസൂത്രണം ചെയ്തത്. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട രമേഷ് ജാർഖിഹൊളിയെ വശത്താക്കാൻ സാധിച്ചതോടെ നാലാമത്തെ ശ്രമം വിജയിക്കുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ടായിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബിജെപിയുടെ എല്ലാ കുത്സിതശ്രമങ്ങളും പൊളിച്ചടുക്കുകയായിരുന്നു.
കർണാടകത്തിലെ തോൽവിയാണ് ബിജെപിയെ കൂടുതൽ പരാജയങ്ങളിലേക്ക് തള്ളിവിട്ടതും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ വെല്ലുവിളി കടുത്തതാക്കിയതും. അതിനാലാണ് ഈ തോൽവിയെ വിജയമാക്കിമാറ്റാൻ പാർട്ടി വഴിവിട്ടശ്രമം നടത്തിയത്. അസാധാരണ നീക്കങ്ങളിലൂടെ കർണാടകത്തിൽ ഭരണം നിലനിർത്താൻ കഴിഞ്ഞത് കോൺഗ്രസിന്റെ പിടിവള്ളിയായി മാറി. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാരുണ്ടാക്കാൻ കഴിയാതെപോയതിനു പ്രതികാരംചെയ്യാൻ കഴിഞ്ഞതും മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ സർക്കാരുണ്ടാക്കാൻ കഴിഞ്ഞതും കർണാടകത്തിന്റെ അനുരണനങ്ങളാണ്.
വടക്കുകിഴക്ക് വളർന്നതിനു പിന്നിൽ
കോൺഗ്രസിന്റെ കുത്തകയായി നിലനിന്നിരുന്ന പല വടക്കുകിഴക്കൻ സംസ്ഥാനങ്ങളും പിടിച്ചെടുക്കാൻ ബിജെപി നടത്തിയ പല നീക്കങ്ങളും ജനാധിപത്യവിരുദ്ധമായിരുന്നുവെന്ന് കോടതികൾത്തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അരുണാചലിൽ 2015-16 കാലഘട്ടത്തിൽ നടന്ന അസംബന്ധനാടകങ്ങൾ അതിൽ കുപ്രസിദ്ധമാണ്. 2014ൽ നടന്ന തെരഞ്ഞെടുപ്പിൽ 60 നിയമസഭാംഗങ്ങളുള്ള അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് 42 സീറ്റുകളും ബിജെപിക്ക് 11 സീറ്റുകളുമാണ് ലഭിച്ചത്. എന്നാൽ ഇപ്പോൾ കോൺഗ്രസിൽ അവശേഷിക്കുന്നത് അഞ്ചുപേർ മാത്രമാണ്. വിമതരെ പ്രോത്സാഹിപ്പിക്കാനും സ്വന്തം പാളയത്തിലെത്തിച്ച് സർക്കാരുണ്ടാക്കാനും നടത്തിയ കളികളിൽ ഗവർണർ വഹിച്ച പങ്കിനെ കോടതി നിശിതമായി വിമർശിക്കുകയുണ്ടായി. ഒടുവിൽ മുൻമുഖ്യമന്ത്രി കലികോ പുളിന്റെ ആത്മഹത്യവരെ കാര്യങ്ങളെത്തി.
മണിപ്പൂരിലും അട്ടിമറിച്ചാണ് ബിജെപി ഭരണം പിടിച്ചത്. 60 അംഗ നിയമസഭയിലേക്ക് 2017ൽ നടന്ന ജനവിധിയില്‍ 28 സീറ്റ് ലഭിച്ച കോണ്‍ഗ്രസായിരുന്നു വലിയ ഒറ്റകക്ഷി. കേവല ഭൂരിപക്ഷത്തിന് മൂന്നു സിറ്റിന്റെ മാത്രം കുറവ്. സ്വതന്ത്രരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അവകാശമുന്നയിച്ചെങ്കിലും ഗവര്‍ണര്‍ ഇത് തള്ളി രണ്ടാമത്തെ വലിയ കക്ഷിയായ ബിജെപിയെ ക്ഷണിക്കുകയായിരുന്നു. 21 അംഗങ്ങൾ മാത്രമുണ്ടായിരുന്നബിജെപി രൂപീകരിച്ച സർക്കാർ ഇപ്പോഴും ഭരിക്കുന്നു. ബിജെപിയുടെ അംഗബലം ഇപ്പോൾ 31 ആയി മാറുകയും ചെയ്തു.
ആസാമിൽ ഭരണം നേടാൻ നൽകിയ വാഗ്ദാനങ്ങളും ഇപ്പോൾ കാറ്റിൽപ്പറത്തുകയാണ്. പൗരത്വ ഭേദഗതി ബില്ലിനുപിന്നിലെ രാഷ്ട്രീയലക്ഷ്യം ജനങ്ങൾ തിരിച്ചറിഞ്ഞതോടെ ബിജെപി വിരുദ്ധവികാരം വടക്കുകിഴക്കൻ മേഖലയിൽ ശക്തിയാർജിക്കുകയും ചെയ്തു.
ഒടുവിൽ സഖ്യകക്ഷികൾക്കു പിന്നാലെ
വിജയ പാതയിലായിരുന്നപ്പോൾ സഖ്യകക്ഷികളെ ഗൗനിക്കാതിരുന്ന ബിജെപി ഇപ്പോൾ തെരഞ്ഞെടുപ്പിനെ നേരിടാൻ അവരുടെ പിന്നാലെ പായുകയാണ്. തെലുങ്കുദേശം പാർട്ടി സഖ്യംവിട്ടത് ആന്ധ്രയിൽ ബിജെപിയെ ക്ഷീണിപ്പിക്കും. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും സഖ്യകക്ഷിയായ ശിവസേന ഇതുവരെ മോദിയുടെ കടുത്ത വിമർശകരായിരുന്നു. നോട്ട് നിരോധനത്തിലും റഫാല്‍ വിഷയത്തിലുമടക്കം രൂക്ഷ വിമര്‍ശനമാണ് അവര്‍ ഉന്നയിച്ചത്. റഫാല്‍ ഇടപാടിനെ അനുകൂലിച്ചാല്‍ ദേശസ്നേഹിയും വിമര്‍ശിച്ചാല്‍ ദേശവിരുദ്ധനും ആകുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്നുവരെ മുഖപത്രമായ സാംനയിലൂടെ ശിവസേന വിമര്‍ശനം ഉന്നയിച്ചിരുന്നു. ശിവസേനയെ പരമാവധി അകറ്റിനിർത്തിയാണ് കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപി ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാൽ ഇപ്പോൾ സന്ധിസംഭാഷണവും ഒത്തുതീർപ്പുമുണ്ടാക്കിക്കഴിഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും 50 - 50 സീറ്റുകളില്‍ മത്സരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കും. ഇതാണ് ഒത്തുതീർപ്പ് ഫോർമുല.
ബിഹാറിലെ ജെഡിയുവിനോടും വിട്ടുവീഴ്ച നടത്തിയാണ് സഖ്യം കാത്തുസൂക്ഷിക്കുന്നത്. പകുതി ലോക്സഭാ സീറ്റുകൾ ജെഡിയുവിന് വിട്ടുനൽകാമെന്ന വാഗ്ദാനത്തിലാണ് നിതീഷ് കുമാറിനെ അനുനയിപ്പിച്ചത്.
തമിഴ്നാട്ടിലാകട്ടെ യുപിഎയ്ക്കെതിരേ മഹാസഖ്യമാണ് രൂപീകരിച്ചിരിക്കുന്നത്. എഡിഎംകെയെ കൂടാതെ പിഎംകെ, ഡിഎംഡികെ, പുതിയ തമിഴകം, ഇന്ത്യൻ ജനനായകകക്ഷി എന്നിവരെയാണ് കൂട്ടിയിരിക്കുന്നത്. അഞ്ച് സീറ്റുകളാണ് ബിജെപിക്കു കിട്ടുക. വിമർശകരുടെ നാവടപ്പിച്ചില്ലെങ്കിൽ തുടർഭരണത്തിന് സാധ്യതമങ്ങുമെന്ന തിരിച്ചറിവാണ് മോദി-അമിത് ഷാ കൂട്ടുകെട്ടിനെ പലനടപടികൾക്കും പ്രേരിപ്പിക്കുന്നത്. ഇതുവരെയും ഒരു പത്രസമ്മേളനം നടത്താത്ത പ്രധാനമന്ത്രിയാണ് മോദി. ഒരു പത്രസമ്മേളനംപോലും നടത്താത്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി അദ്ദേഹം മാറും എന്നുവേണം കരുതാൻ. ഇങ്ങനെ മാധ്യമങ്ങളോട് അകലംപാലിക്കുമ്പോഴും അധികാരത്തിന്റേയും സമ്പത്തിന്റേയും പിൻബലത്തിൽ മാധ്യമങ്ങളെ വരുതിയിലാക്കാനും വഴങ്ങാത്തവരെ ഭീഷണിപ്പെടുത്താനുമുള്ള നീക്കങ്ങൾ സജീവമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
Latest News
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി: മേയറുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
ഡോ.കെ.പി.യോഹന്നാന്റെ കബറടക്കം ഇന്ന്
അവയവക്കടത്ത് കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
അതിതീവ്ര മഴ തുടരും; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
Latest News
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി: മേയറുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
ഡോ.കെ.പി.യോഹന്നാന്റെ കബറടക്കം ഇന്ന്
അവയവക്കടത്ത് കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
അതിതീവ്ര മഴ തുടരും; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top