Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പാക് ഭൂമിയിലേക്കു കയറി പ്രഹരം
Wednesday, February 27, 2019 1:22 AM IST
നാൽപ്പത്തിയെട്ടു വർഷത്തിനു ശേഷമാണ് ഇന്ത്യ പാക്കിസ്ഥാൻ മണ്ണിൽ ബോംബിട്ടത്. 1971-ലെ യുദ്ധത്തിനു ശേഷം ഇന്ത്യ, പാക് ഭൂമിയിലേക്ക് ഒരു സൈനിക നീക്കവും നടത്തിയിട്ടില്ല. ഇന്നലെ അതു നടന്നു.
കാർഗിൽ യുദ്ധം (1999) നടന്നപ്പോൾ ഇന്ത്യയുടെ ആക്രമണമെല്ലാം പാക് അധീന കാഷ്മീരിലായിരുന്നു. ഒരിക്കലും കാഷ്മീരിനപ്പുറത്തേക്ക് കടക്കാതെ ഇന്ത്യ ശ്രദ്ധിച്ചു. 2016 സെപ്റ്റംബർ 29-നു പുലർച്ചെ മിസൈൽ ആക്രമണം നടത്തിയപ്പോഴും പാക്കിസ്ഥാന്റെ മണ്ണിൽ കടന്നില്ല. ജമ്മു മേഖലയിലെ പാക് അധീന കാഷ്മീരിലുള്ള ഭിംബറിലാണ് അന്ന് ഇന്ത്യൻ കരസേന ഇടപെട്ടത്. ഹെലികോപ്റ്ററുകളാണ് അവർ ഉപയോഗിച്ചതും.
പാക് മണ്ണിൽ
ഇന്നലെ പുലർച്ചെ മൂന്നിനു ശേഷം നിയന്ത്രണരേഖയ്ക്കു സമീപം ചകോഠി, പാക് അധീന കാഷ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിന്റെ പ്രാന്തമേഖല, പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖവ പ്രവിശ്യയിലെ ബാലാകോട്ട് എന്നിവിടങ്ങളിലാണ് മിറാഷ് വിമാനങ്ങൾ ബോംബ് വർഷിച്ചത്. അതിൽ ഏറ്റവും വലിയ ആക്രമണം ബാലാകോട്ടിലായിരുന്നു. ഏറ്റവും വലിയ ഭീകരതാവളവും അതായിരുന്നു.ബാലാകോട്ട് നഗരത്തിൽനിന്ന് 20 കിലോമീറ്റർ അകലെ മലഞ്ചെരിവും നദീതീരവും കൂടിയ സ്ഥലത്തായിരുന്നു ഭീകരതാവളം.
നിയന്ത്രണരേഖയിൽനിന്ന് 50 കിലോമീറ്റർ അകലെ പാക്കിസ്ഥാന് നഗരത്തിനു സമീപം ഇന്ത്യ ബോംബിട്ടു. ഇതിനു രണ്ടു പ്രാധാന്യമുണ്ട്. ഒന്ന്: മിന്നലാക്രമണം നടന്നില്ലെന്നു പാക്കിസ്ഥാനു പറയാനാവില്ല. കാരണം അത്രമാത്രം ഉള്ളിലെത്തി ബോംബിട്ടു. രണ്ട്: ഇതിനു തിരിച്ചടി നൽകാൻ പാക്കിസ്ഥാൻ നിർബന്ധിതമാകും. ഇല്ലെങ്കിൽ ആ രാജ്യത്തിനു നാണക്കേടാണ്. 2016 സെപ്റ്റംബറിലെ മിന്നലാക്രമണം നടന്നിട്ടില്ലെന്ന നിലപാടായിരുന്നു പാക്കിസ്ഥാന്റേത്. നടന്നാൽതന്നെ തങ്ങളുടെ ഭൂമിയിലല്ലല്ലോ എന്നും പറയാമായിരുന്നു. ബാലാകോട്ടിന്റെ കാര്യത്തിൽ അങ്ങനെയൊന്നിനും പഴുതില്ല.
ഇമ്രാന് പ്രതിസന്ധി
മുൻ ക്രിക്കറ്റ് താരം ഇമ്രാൻഖാന്റെ സർക്കാരിന് ഇന്ത്യൻ തിരിച്ചടി പ്രതിസന്ധി സൃഷ്ടിച്ചു എന്നു പറയുന്നതു പ്രശ്നത്തെ ലളിതവത്കരിക്കുകയാകും. രാജ്യത്തിന്റെ നേതാവ് എന്ന നിലയിൽ ഖാൻ ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു എന്നതാണു സത്യം. ഇന്ത്യക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാനാകുന്നില്ലെങ്കിൽ ഖാന്റെ നില പരുങ്ങലിലാകും. 1971-ലെ യുദ്ധം തോറ്റ് രാജിവയ്ക്കേണ്ടിവന്ന ജനറൽ യാഹ്യാ ഖാന്റെ കഥ ഇമ്രാൻ കേട്ടിട്ടുണ്ടാകണം.
ഇമ്രാനു മാത്രമല്ല പാക് ഐഎസ്ഐ തലവൻ ലഫ്റ്റനന്റ് ജനറൽ അസിം മുനീറിനും ഇതു നിർണായക സന്ധിയാണ്. പുൽവാമയിലെ ഭീകരാക്രമണം ആസൂത്രണം ചെയ്തതു മുനീറാണെന്നാണ് പരക്കെയുള്ള വിശ്വാസം. നേരത്തേ പാക് കരസേനയുടെ വടക്കൻ മേഖലയുടെ കമാൻഡറും മിലിട്ടറി ഇന്റലിജൻസിന്റെ ഡയറക്ടർ ജനറലുമായിരുന്നു മുനീർ. ഇപ്പോഴത്തെ കരസേനാമേധാവി ജനറൽ ഖമർ ജാവേദ് ബാജ്വ നേരിട്ടാണ് മുനീറിനെ ഐഎസ്ഐ മേധാവിയാക്കിയത്. കാഷ്മീരിന്റെ ഭൂമിശാസ്ത്രമടക്കം എല്ലാം നല്ല നിശ്ചയമുള്ള മുനീറിന്റെ ഏറ്റവും വലിയ നീക്കമായിരുന്നു പുൽവാമ. അതിന്റെ വക തിരിച്ചടിക്ക് ഉത്തരമില്ലെങ്കിൽ മുനീറിനു വേറേ പണി നോക്കേണ്ടിവരും.
സേനാമേധാവിയും
ജനറൽ ബാജ്വയും ഉത്തരം പറയേണ്ടതുണ്ട്. താൻ എടുത്തുവച്ചയാൾ കൈകാര്യം ചെയ്ത സംഭവം മൂലമുള്ള തിരിച്ചടിക്ക് വേറേയാരാണ് ഉത്തരം പറയുക? ബാജ്വയ്ക്കും മുനീറിനും ഒരാശ്വാസമുള്ളത് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ മുജാഹിദ് അൻവർഖാൻ തങ്ങളോട് നല്ല അടുപ്പം പുലർത്തുന്നതാണ്. കരസേനയോടും ഐഎസ്ഐയോടും യോജിച്ചുപോകുന്ന നിലപാടാണ് മുന്‍പും പാക് വ്യോമസേനയ്ക്കുള്ളത്.
ഒന്നിച്ചു നിൽക്കും
ഇപ്പോഴത്തെ സാഹചര്യത്തിൽ പാക്കിസ്ഥാനിലെ മൂന്നു നിർണായക ശക്തികളും - സൈന്യം, പ്രധാനമന്ത്രി, ഭീകരസംഘടനകൾ - യോജിച്ചു നീങ്ങും. ഇമ്രാൻഖാനു ഭീകരസംഘടനകളുടെ പിന്തുണയുണ്ട് എന്നത് ഒരു രഹസ്യമല്ല. നവാസ് ഷരീഫിനെ രാജ്യദ്രോഹി എന്നു ചിത്രീകരിച്ചാണു ഭീകരർ കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് പ്രചാരണം നടത്തിയത്. ജയ്ഷ് ഇ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകൾ ഇമ്രാന്റെ പാക്കിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് (പിടിഐ) പാർട്ടിക്കുവേണ്ടി വോട്ട് പിടിക്കുന്നുമുണ്ടായിരുന്നു.
വിവിധ സുന്നി തീവ്രവാദ ഗ്രൂപ്പുകളുടെ പിൻബലമുള്ളതു തത്കാലത്തേക്ക് ഇമ്രാന് ആഭ്യന്തര വെല്ലുവിളികൾ കുറയ്ക്കും. സൈന്യത്തിനെതിരേ നീങ്ങാത്തതിനാൽ അവരും വഴിമുടക്കില്ല. പക്ഷേ ഇന്ത്യയിൽനിന്നുള്ള തിരിച്ചടി ഇമ്രാന് അപരിഹാര്യമായ രാഷ്ട്രീയ നഷ്ടം ഉണ്ടാക്കും.
എങ്ങനെ മുഖം രക്ഷിക്കും?
പക്ഷേ, മുഖം രക്ഷിക്കാൻ ഇമ്രാനും പാക് സേനകളും സ്വീകരിക്കുന്ന നടപടി എന്തായിരിക്കും? ചൈനയടക്കമുള്ള വൻശക്തികൾ ആവശ്യപ്പെടുന്നതുപോലെ സംയമനം പാലിക്കുമോ? സംയമനം സാധിക്കുമോ?
പാക്കിസ്ഥാനും ഇന്ത്യയും അണ്വായുധ ശക്തികളാണ്. അണ്വായുധവാഹികളായ മിസൈലുകളും ഉണ്ട്. അതിർത്തിയിലെ പ്രശ്നങ്ങളെച്ചൊല്ലി ലോകം അസ്വസ്ഥമാകുന്നത് അതുകൊണ്ടാണ്.
റ്റി.സി. മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
Latest News
കൊച്ചിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
നിജ്ജാറിന്റെ കൊലപാതകം: നാലാമത്തെ അറസ്റ്റ് രേഖപ്പെടുത്തി കാനഡ
പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം; പ്രതികൾ പിടിയിൽ
നിശ്ചയദാർഢ്യവും ധൈര്യവും ഇന്ദിരാ ഗാന്ധിയിൽനിന്ന് മോദി കണ്ടുപഠിക്കണം: പ്രിയങ്കാ ഗാന്ധി
കരമന അഖിൽ വധം; പിടിയിലായവർ നാലായി
Latest News
കൊച്ചിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
നിജ്ജാറിന്റെ കൊലപാതകം: നാലാമത്തെ അറസ്റ്റ് രേഖപ്പെടുത്തി കാനഡ
പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം; പ്രതികൾ പിടിയിൽ
നിശ്ചയദാർഢ്യവും ധൈര്യവും ഇന്ദിരാ ഗാന്ധിയിൽനിന്ന് മോദി കണ്ടുപഠിക്കണം: പ്രിയങ്കാ ഗാന്ധി
കരമന അഖിൽ വധം; പിടിയിലായവർ നാലായി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top