Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കഷ്ടനഷ്ടങ്ങളുടെ പ്രളയഭൂമി
Friday, March 1, 2019 1:30 AM IST
കാർഷിക ഭൂമികയിലെ കണ്ണീർച്ചോലകൾ-2 / റെജി ജോസഫ്
ഇടുക്കിയുടെ വരണ്ടു വിറങ്ങലിച്ച ഗ്രാമങ്ങളിലെ നിറഞ്ഞ കണ്ണുകളും വിതുന്പുന്ന ഹൃദയങ്ങളും സാക്ഷി. വരിക്കനാനിക്കൽ ജയിംസിന്റെ മൃതദേഹം സംസ്കരിച്ചിട്ട് ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞതേയുള്ളു. ഭാര്യ ലൗലിയും വിവാഹപ്രായമെത്തിയ രണ്ടു പെണ്മക്കളും രണ്ടോ മൂന്നോ വാക്കുകൾ മാത്രം പറഞ്ഞു: "ഞങ്ങൾ എങ്ങനെ ജീവിക്കും'.
അടിമാലി പാറത്തോട് ഇരുമലക്കപ്പ് ജയിംസ് ജോസഫ് ( 54) എന്ന കർഷകൻ ചൊവ്വാഴ്ച ജീവനൊടുക്കിയതു കാർഷിക കടത്തിൽ ജീവിതവും പ്രതീക്ഷകളും തകർന്നപ്പോഴാണ്. ഷെഡ്യൂൾഡ് ബാങ്കിൽ നിന്നെടുത്ത കടം പലിശയടക്കം നാലര ലക്ഷം കവിഞ്ഞു. പെണ്മക്കളെ പഠിപ്പിക്കാനെടുത്ത വായ്പ മുതലിനേക്കാൾ പെരുകി. കാർഷിക തകർച്ച പ്രളയത്തോടെ പരമകോടിയിലെത്തിയപ്പോൾ ഉൗണും ഉറക്കവും നഷ്ടപ്പെട്ട ജയിംസ് പെരിഞ്ചാൻകുട്ടി തേക്ക് പ്ലാന്റേഷനിൽ ജീവനൊടുക്കുകയായിരുന്നു.
കർഷകരുടെ ശവപ്പറന്പായി മാറിയ ഇടുക്കിയുടെ കാർഷിക ഭൂമികയിൽ രണ്ടു മാസത്തിനുള്ളിലെ ഏഴാമത്തെ കർഷക ആത്മഹത്യയാണ് ജയിംസിന്റേത്. വിലാപം തളംകെട്ടിയ ഈ വീട്ടിൽ മാത്രമല്ല ആത്മഹത്യകളിൽ വിറങ്ങലിച്ചുപോയ പല വീടുകളിലും കേൾക്കാനായത് ഇത് മാത്രം. "ഞങ്ങളെ ആരു തുണയ്ക്കും'.
ജയിംസിനെപ്പോലെ അതിദാരുണമായ അന്ത്യം വരിച്ച സന്തോഷ്, സഹദേവൻ, ജോണി, രാജു, ശ്രീകുമാർ, സുരേന്ദ്രൻ, രാജൻ തുടങ്ങി ഇടുക്കി ഗ്രാമങ്ങളിൽ ഒരുനിര കർഷകർ. ഈ ഹതഭാഗ്യരുടെ വീടുകളിലേക്ക് കയറിച്ചെല്ലുന്പോൾ കാണാനാകുന്നത് നെഞ്ചുപിടയ്ക്കുന്ന കാഴ്ചകൾ. വീടുകൾക്കു മുന്നിൽ ഒട്ടിച്ചതും പെട്ടിയിൽ അടുക്കിയതുമായി, കുടിശിക ജപ്തി നോട്ടീസുകൾ. ഈ വീടുകളുടെ ആധാരവും രേഖകളും ഈടായി ബാങ്കുകളുടെ കൈവശമാണ്. കലിതുള്ളി പെയ്ത കാലവർഷത്തിലും മണ്ണിടിച്ചിലിലും പൊളിഞ്ഞു നിലംപൊത്താറായിരിക്കുന്നു ഈ ചെറിയ വീടുകളെല്ലാം. ഉണങ്ങി വരണ്ട കാർഷിക വിളകൾ. കുത്തൊഴുക്കിൽ പുതഞ്ഞുപോയ കൃഷിയിടങ്ങൾ. ഒപ്പം വീടിനോടു ചേർന്ന് ഓരോ കുഴിമാടങ്ങളും.
പത്തും ഇരുപതും ലക്ഷങ്ങളുടെ കടങ്ങൾ ബാക്കിയാക്കിയ ശേഷം ജീവനൊടുക്കിയ കർഷകരുടെ വീടുകളിൽനിന്ന് ഇനിയും ദുരന്തവാർത്തകൾ കേൾക്കാനിടയാകാതിരിക്കണം. ഇവരുടെ മാത്രമല്ല ഇടുക്കിയുടെ മണ്ണിലെ ആയിരക്കണക്കിനു ഭവനങ്ങളിൽ തകർച്ചയിലും കടബാധ്യതയിലും പ്രതീക്ഷയറ്റിരിക്കുകയാണ് വിധവകളും മക്കളുമൊക്കെ.
കർഷകഭൂമിയിലെ കണ്ണീർവർഷത്തിന്റെ തുടക്കം ഇക്കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു. തോപ്രാംകുടി മേരിഗിരി താന്നിക്കാട്ടുകാലായിൽ സന്തോഷ് (37) എന്ന കഠിനാധ്വാനിയായ കർഷകൻ പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ ജീവനൊടുക്കി. പുലർച്ചെ മൂന്നിനു പച്ചക്കറി നനയ്ക്കാൻ വീട്ടിൽനിന്നിറങ്ങിയ യുവാവ് മടങ്ങിവന്നിട്ടില്ല. നടുക്കത്തോടെ ഓടിയെത്തിയവർ ആ മൃതദേഹം കണ്ടു നടുങ്ങി. സർക്കാർ ധനകാര്യസ്ഥാപനത്തിൽനിന്ന് രണ്ടു വർഷം മുൻപെടുത്ത ആറു ലക്ഷം രൂപയുടെ കടം 10 ലക്ഷം രൂപയിലെത്തി.
കിടപ്പാടം മാത്രമല്ല വിവാഹിതയായ സഹോദരിയുടെ പുരയിടത്തിന്റെയും ആധാരം ഈടു നൽകിയാണ് സന്തോഷ് കടമെടുത്തത്. പ്രളയത്തിനു പിന്നാലെ കൃഷി വായ്പകൾക്കു മോറട്ടോറിയം പ്രഖ്യാപിച്ചതൊന്നും പരിഗണിക്കാതെ സന്തോഷിന്റെയും സഹോദരിയുടെയും വീടു ജപ്തി ചെയ്യുമെന്ന അറിയിപ്പുമായി ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ എത്തിയത് നാട്ടുകാരും ബന്ധുക്കളും അറിഞ്ഞതിലെ മാനക്കേടും ആത്മഹത്യയുടെ കാരണങ്ങളിലൊന്നായി അമ്മ ഓമനയും ഭാര്യ ആഷയും കരുതുന്നു. കിടപ്പാടം മാത്രമല്ല അടുക്കളയിലെ പാത്രങ്ങൾ കൂടി ലേലം ചെയ്യുമെന്നായിരുന്നു ഉത്തരവ്. ഓമനയുടെയും ആഷയുടെയും അരുകിൽ അഞ്ചു വയസുള്ള കുഞ്ഞിന്റെ നൊന്പരം ആരു കാണുന്നു. ഇവർക്ക് ഇനി പ്രതീക്ഷ സർക്കാരിൽ മാത്രമാണ്. സന്തോഷിന്റെ അച്ഛൻ രവി രണ്ടു വർഷം മുമ്പു വീടിനു മുന്നിൽ ഷോക്കേറ്റു മരിക്കുകയായിരുന്നു. നയാ പൈസ വൈദ്യുത ബോർഡ് നഷ്ടപരിഹാരം നൽകിയതുമില്ല.
മലനാട്ടിലെ കാർഷികതകർച്ച കർഷകരെ വലയ്ക്കാൻ തുടങ്ങിയിട്ടു കുറെ വർഷങ്ങളായി. പെരുമഴയും പ്രളയവും തകർച്ചയുടെ ശവപ്പെട്ടിയുടെ അവസാന ആണിയായി മാറിയെന്നു മാത്രം. കൊക്കോയ്ക്കും കുരുമുളകിനും കാപ്പിക്കും വിലയിടിഞ്ഞു. ഒപ്പം ഉത്പാദനവും തീരെ കുറഞ്ഞു. ഏലത്തിനു വിലയുണ്ടായിട്ടു കാര്യമില്ല. വിളവ് നന്നേ കുറവ്. രാവും പകലും അധ്വാനിച്ച് പച്ചക്കറി നനച്ചു വിളയിച്ചാൽ വിലയുമില്ല വിപണിയുമില്ല. മലയോര ഗ്രാമങ്ങളിലെല്ലാം കാർഷിക തകർച്ചയിൽ മരവിച്ചു പോയ കർഷകരെയാണ് കാണാനായത്.
ഏറെപ്പേർക്കും അരയേക്കറിൽ താഴെയാണു കൃഷിയിടം. അതിലൊരു ചെറിയ വീടും. ഇതു പണയപ്പെടുത്തിയാണ് ബാങ്കുവായ്പയെടുത്തത്. നാലര ശതമാനം പലിശ എന്ന കണക്കിലെടുക്കുന്ന കൃഷി വായ്പ കുടിശികയാകുന്പോൾ നിരക്ക് ഇരട്ടിയാകും. പിന്നെ പിഴപ്പലിശയും. രണ്ടു ലക്ഷം രൂപ വായ്പയെടുത്ത് പലിശയടക്കം തുക പത്തു ലക്ഷം കവിഞ്ഞവരുണ്ട്. ഇതിനൊപ്പം മക്കളെ പഠിപ്പിച്ച് എങ്ങനെയും കരകയറ്റാൻ ലോണെടുത്ത് കിടപ്പാടം തന്നെ നഷ്ടപ്പെട്ടവരും ഏറെപ്പേരാണ്. ബാങ്കുകളിൽനിന്നു മാത്രമല്ല ബ്ലേഡ് കൊള്ളക്കാർക്ക് ആധാരം പണയപ്പെടുത്തി പണമെടുത്തവർക്ക് കണക്കൊന്നുമില്ല. കടം വാങ്ങിയ പണംകൊണ്ടു സ്വന്തം മണ്ണിൽ മാത്രമല്ല പാട്ടത്തിനെടുത്ത അയൽഭൂമിയിലും കൃഷി നടത്തി തകർന്നവരാണ് ഇവരെല്ലാം. പാട്ടത്തുക നൽകാൻ നിവൃത്തിയില്ലാതെ ഒളിച്ചോടിയവരും കുറവല്ല.
പത്തു ലക്ഷം രൂപയുടെ കാർഷികകടത്തിൽ മുങ്ങിത്തകർന്ന ഹൃദയത്തോടെ ഫെബ്രുവരി എട്ടിന് ജീവനൊടുക്കുകയായിരുന്നു അടിമാലി ആനവിരട്ടി കൊടക്കല്ലിൽ രാജു (62). അടിമാലി ടൗണിൽ ചെറിയൊരു ജോലിയുമായി കഴിയുന്ന രാജുവിന്റെ മകൻ അനുരാജ് മൊബൈൽ ഫോണിൽ കാണിച്ച കാഴ്ച ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. ദിവസവും മൂന്നുനേരം മൊബൈലിൽ വരുന്ന മെസേജ് ബാങ്കിൽനിന്നുള്ള അറിയിപ്പാണ്. താങ്കളുടെ ബാങ്ക് കടം 12 ലക്ഷം രൂപ കടന്നിരിക്കുന്നു എന്നതാണ് അറിയിപ്പ്. ഇത്തരത്തിൽ വന്ന പതിനായിരത്തിലേറെ അറിയിപ്പ് മാത്രമല്ല തുടരെ വന്നുകൊണ്ടിരിക്കുന്ന ഫോണ് കോളുകളും ജീവിതം താറുമാറാക്കുന്നു. പല ബാങ്കുകളും കടഭാരവും ജപ്തി അറിയിപ്പും അറിയിക്കാനുള്ള ജോലി കോൾ സെന്ററുകളെ ഏൽപ്പിച്ചിരിക്കുന്നു.
അനുരാജ് മാത്രമല്ല കടത്തിൽ മുങ്ങി ജീവനൊടുക്കിയവരുടെയെല്ലാം വീടുകളിലെ അംഗങ്ങൾക്ക് ഇത്തരത്തിൽ മെസേജും ഫോണുകളും വരുന്നുണ്ട്. കൊലവിളിപോലെ അനുഭവപ്പെട്ട ഈ കോളുകൾ ഒട്ടനവധി കുടുംബങ്ങളുടെ ജീവിതം തന്നെ അലോസരപ്പെടുത്തുകയാണ്. രാജുവിന് "ആകെ എണ്പതു സെന്റ് സ്ഥലമുണ്ട ായിരുന്നു. ബാധ്യത പെരുകി ജപ്തി വന്നപ്പോൾ ഇളവുകിട്ടാൻ ഹൈക്കോടതിയെ വരെ സമീപിച്ചു. പ്രളയം വന്നപ്പോൾ മോറട്ടോറിയം അനുവദിച്ചതായി അറിയിപ്പുണ്ടായിരുന്നു. ഒരു ആനുകൂല്യം പോലും തരാതെ ബാങ്കുകൾ കൊല്ലാക്കൊല ചെയ്യുകയാണ്. പലിശയെങ്കിലും ഇളവാക്കി കടം ഗഡുക്കളായി അടയ്ക്കാൻ അനുവാദം കിട്ടിയിരുന്നെങ്കിൽ ആശ്വാസമായേനെ.'
അനുരാഗിനെപ്പോലെ നിരവധി ഗ്രാമങ്ങളിൽ കടംകയറി നിരവധി കർഷകർ ഇതുതന്നെ ആവർത്തിക്കുന്നു. കടങ്ങളിൽ ഇളവുണ്ടാകണം. പ്രതീക്ഷയുടെ പുതുനാന്പുകൾ ഹൈറേഞ്ചിൽ മുളക്കണം.
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കർക്കശം, നിലപാടുകള്
കിഴക്കൻ അസർബൈജാനിലെ ജോല്ഫ മേഖലയില് മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്ഗ്രസും
ഇടതുമുന്നണി കേരള കോണ്ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
Latest News
ഛർദ്ദി തുടപ്പിച്ചു; ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ
ഡൽഹി മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി
ഉത്തരവ് മറികടന്ന് അധ്യാപകർക്ക് സ്ഥലംമാറ്റം: ക്ഷമാപണവുമായി ഹയർസെക്കൻഡറി ഡയറക്ടർ
സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ്; തള്ളിയ പത്രികകൾ സ്വീകരിക്കണമെന്ന് ചാൻസലര്
പെരിയാറ്റിൽ മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണം പ്രഖ്യാപിച്ചു
Latest News
ഛർദ്ദി തുടപ്പിച്ചു; ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ
ഡൽഹി മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി
ഉത്തരവ് മറികടന്ന് അധ്യാപകർക്ക് സ്ഥലംമാറ്റം: ക്ഷമാപണവുമായി ഹയർസെക്കൻഡറി ഡയറക്ടർ
സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ്; തള്ളിയ പത്രികകൾ സ്വീകരിക്കണമെന്ന് ചാൻസലര്
പെരിയാറ്റിൽ മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണം പ്രഖ്യാപിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top