Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അജൻഡകൾ മാറുന്ന ദേശീയ രാഷ്ട്രീയം
Saturday, March 9, 2019 12:49 AM IST
രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. അപ്രതീക്ഷിതമായാണു രാഷ്ട്രീയത്തിൽ ചുഴികളും തിരിവുകളും സംഭവിക്കുന്നത്. ഇങ്ങനെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സാഹചര്യങ്ങളെ തങ്ങൾക്ക് അനുകൂലമായി തിരിക്കുന്നതിലാണ് ഒരോ നേതാവിന്റെയും ഭരണാധികാരിയുടെയും പ്രാഗത്ഭ്യം. ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തിലും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇപ്രകാരമുള്ള ഒരു ഗതിമാറ്റമാണ്. വളരെ പെട്ടെന്നാണു ദേശീയ രാഷ്ട്രീയം ചർച്ച ചെയ്തുകൊണ്ടിരുന്ന വിഷയങ്ങൾ പലതും അപ്രസക്തമാവുകയും പുൽവാമയിലെ തീവ്രവാദി ആക്രമണവും ദേശീയ സുരക്ഷയും പാക്കിസ്ഥാന്റെ അതിർത്തി കടന്നുള്ള മിന്നലാക്രമണവുമൊക്കെ ദേശീയ ശ്രദ്ധയിലേക്കു കടന്നുവരികയും ചെയ്തത്.
പതിനേഴാം ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഏതു നിമിഷവും പ്രതീക്ഷിച്ചുനിൽക്കുന്ന സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയത്തിൽ സംഭവിക്കുന്ന വഴിത്തിരിവുകൾ സമ്മതിദായകരുടെ ശ്രദ്ധയെയും അവരുടെ വിധിയെഴുത്തിനെയും സ്വാധീനിക്കും. ഫെബ്രുവരി പതിനാലിനു പുൽവാമയിൽ ഭീകരവാദി ആക്രമണം ഉണ്ടാകുന്നതിനുമുമ്പ് കടുത്ത പ്രതിരോധത്തിൽ ആയിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ തിരിച്ചടിയും ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ഉണ്ടായ പരാജയങ്ങളും രണ്ടു ഡസനോളം പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രൂപപ്പെട്ടുവന്ന മഹാസഖ്യവും റഫാൽ യുദ്ധവിമാന കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടർച്ചയായി നടത്തുന്ന കടന്നാക്രമണങ്ങളും പൗരത്വ പ്രശ്നവുമായി ബന്ധപ്പെട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി നടന്നുവരുന്ന പ്രക്ഷോഭങ്ങളും ദേശീയ ജനാധിപത്യ സഖ്യത്തിൽനിന്നുണ്ടായ കൊഴിഞ്ഞുപോക്കുകളും വ്യാപകമായ കർഷക പ്രക്ഷോഭങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വലിയ പ്രതിരോധത്തിൽ ആക്കിയിരുന്നു.
മോദിയുടെ നേതൃത്വത്തിൽ ഒരു തെരഞ്ഞെടുപ്പുകൂടി നേരിടുന്നതിലുള്ള അസ്വസ്ഥത ബിജെപിയുടെ മുതിർന്ന പല നേതാക്കന്മാരുടെയും ഭാഗത്തുനിന്ന് ഒളിഞ്ഞും തെളിഞ്ഞും ഉണ്ടായി. ആർഎസ്എസിന്റെ കണ്ണിലുണ്ണിയായ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മോദിയെക്കുറിച്ചുള്ള ദ്വയാർഥം വരുന്ന പല പ്രസ്താവനകൾക്കും പിന്നിൽ സംഘ പരിവാറിന്റെ ആശീർവാദം ഉള്ളതായി കണക്കാക്കപ്പെട്ടിരുന്നു . മോദി- അമിത് ഷാ കൂട്ടുകെട്ടിനെതിരേ ബിജെപിയിൽ അതൃപ്തി വളരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റുകൾ ഗണ്യമായി കുറയുമെന്നും പാർട്ടിക്കോ മുന്നണിക്കോ ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടില്ല എന്നുമായിരുന്നു പുറത്തുവന്ന അഭിപ്രായസർവേകളുടെ പ്രവചനം. മോദി പ്രധാനമന്ത്രി ആയതിനു ശേഷം അദ്ദേഹത്തിന്റെ ജനപ്രീതിയിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയ സർവേ ഫലങ്ങളാണ് ഫെബ്രുവരി ആദ്യം പുറത്തുവന്നത്. ഇതോടൊപ്പം രാഹുൽ ഗാന്ധിയുടെ ജനസമ്മതിയിൽ വൻ കുതിച്ചുകയറ്റം ഉണ്ടായി. പൊതുതെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യയിൽ ഒരു ഭരണമാറ്റത്തിന്റെ സൂചനകൾ അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ പുറത്തുവിട്ടു.
ഇപ്രകാരം ദേശീയ രാഷ്ട്രീയം കലുഷിതമായി നിൽക്കുമ്പോഴാണ് ഫെബ്രുവരി പതിനാലിന് അപ്രതീക്ഷിതമായി പുൽവാമയിൽ തീവ്രവാദി ആക്രമണം ഉണ്ടാകുന്നത്. നാൽപ്പതോളം ധീര ജവാന്മാരുടെ ജീവൻ കവർന്നെടുത്ത തീവ്രവാദി ആക്രമണത്തെ അപലപിക്കുന്നതിൽ രാജ്യം ഒറ്റക്കെട്ടായി നിന്നപ്പോഴും മോദി സർക്കാരിന്റെ പാളിപ്പോയ കാഷ്മീർ നയത്തിനെതിരേ വിമർശനം പല കോണുകളിൽനിന്നും ഉണ്ടായി. ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രി ആയിരുന്ന പത്തു വർഷം കാഷ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് അവരെ ഇന്ത്യയുടെ മുഖ്യധാരയോട് ചേർത്തുനിർത്തുന്നതിനുള്ള ശ്രമങ്ങളുണ്ടായി.
കാഷ്മീരിലെ ചെറുപ്പക്കാരെ തീവ്രവാദത്തിൽനിന്നു പിന്തിരിപ്പിക്കുന്നതിനായി വലിയ തൊഴിലവസരങ്ങളാണ് ഇക്കാലയളവിൽ സംസ്ഥാനത്തു സൃഷ്ടിക്കപ്പെട്ടത്. കാഷ്മീരിന്റെ അടിസ്ഥാന വികസനത്തിന് പതിനായിരക്കണക്കിന് കോടി രൂപയുടെ വൻ വികസന പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടു. പത്തു കിലോമീറ്ററോളം നീളുന്ന ലോകത്തെതന്നെ വലിയ തുരങ്ക പാതകളിൽ ഒന്നായ പട്നി ടോപ്പ് പാതയ്ക്ക് തറക്കല്ലിട്ടതു മൻമോഹൻ സിംഗ് സർക്കാരാണ്. അതുപോലെ ജമ്മു- ഉധംപുർ റെയിൽവേ ലൈൻ ഉൾപ്പെടെ വൻ വികസന പദ്ധതികൾ യുപിഎ സർക്കാരിന്റെ കാലത്തുണ്ടായി .
കാഷ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് നടപ്പാക്കിയ പദ്ധതികളോടു ജനങ്ങൾ അനുകൂലമായി പ്രതികരിച്ചതിന്റെ നേർചിത്രമായിരുന്നു നിരവധി വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വലിയ ജനപങ്കാളിത്തത്തോടെ നടത്താൻ സാധിച്ചത്. കൂടാതെ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് മുന്നണി സർക്കാരും കേന്ദ്ര സർക്കാരിനൊപ്പം നിന്നതുകൊണ്ടു കാഷ്മീർ രാഷ്ട്രീയം ക്രിയാത്മകമായി മുന്നോട്ടുപോകുന്നതിനു സാധിച്ചിരുന്നു. ജമ്മുവിലെ ഹിന്ദു ഭൂരിപക്ഷവും കാഷ്മീരിലെ മുസ്ലിം ഭൂരിപക്ഷവും തമ്മിലുള്ള രസതന്ത്രം ചേർത്തുകൊണ്ടുപോകുന്നതിനും ഈ മുന്നണി സർക്കാരിനു സാധിച്ചിരുന്നു.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള വർഗീയ ചേരിതിരിവാണ് കാഷ്മീരിൽ ഉണ്ടായത്. തെരഞ്ഞെടുപ്പിനു മുമ്പ് വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ച ബിജെപിയും പിഡിപിയും തെരഞ്ഞെടുപ്പിനുശേഷം അധികാരമെന്ന ഒറ്റ ലക്ഷ്യത്തിനുവേണ്ടി ഒന്നിച്ചു. എന്നാൽ, അധികാരത്തിനുവേണ്ടി ഏച്ചുകെട്ടി ഉണ്ടാക്കിയ ബിജെപി- പിഡിപി സർക്കാരിനു കാഷ്മീരിലെ ജനങ്ങളുടെ ഭാഗത്തുനിന്നു സ്വീകാര്യത ഉണ്ടായില്ല . വിഘടനവാദികളോടും അവരുടെ നിലപാടുകളോടും ഭരണകക്ഷിയായ പിഡിപി സ്വീകരിച്ച അയഞ്ഞ സമീപനവും ഇക്കാലത്തു കാഷ്മീരിൽ വീണ്ടും തീവ്രവാദം ശക്തിപ്പെടുന്നതിനു കാരണമായി.
അവസാനം മുന്നണി സർക്കാർ തകർന്നതും ഇതര പാർട്ടികളിൽ പിളർപ്പുണ്ടാക്കാൻ ബിജെപി നടത്തിയ ശ്രമങ്ങളും ബദൽ സർക്കാരിനുള്ള സാധ്യത നിലനിൽക്കെത്തന്നെ അപ്രതീക്ഷിതമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതുമൊക്കെ കാഷ്മീരിലെ ജനങ്ങളിൽ ഒരുവിഭാഗത്തിന്റെ ഇന്ത്യാവിരുദ്ധ മനോഭാവം ശക്തമാകുന്നതിനു കാരണമായി. ഇതിന്റെ തുടർച്ചയായി സുരക്ഷാ സൈനികർക്കെതിരേ കാഷ്മീരിന്റെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങളുണ്ടായി. മോദി സർക്കാർ പിന്തുടർന്ന കാഷ്മീർ നയം പാളി എന്നു പറയാം.
പുൽവാമ ആക്രമണത്തിന് ഇന്ത്യൻ സൈന്യം പാക്കിസ്ഥാനു തിരിച്ചടി നൽകിയ ദിവസം രാജസ്ഥാനിലെ ബിജെപി റാലിയിൽ പ്രധാനമന്ത്രി പറഞ്ഞതു കഴിഞ്ഞ തവണത്തെപ്പോലെ തനിക്ക് ഒരവസരം കൂടി തരണം എന്നാണ്. ഒരു ഇടവേളയ്ക്കുശേഷം ഇപ്പോൾ വീണ്ടും റഫാൽ ഇടപാട് ചർച്ചയായിരിക്കുന്നു. ഈ പൊതുതെരഞ്ഞെടുപ്പിന്റെ അജൻഡ വ്യക്തമായിത്തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നു പറയാം.
പ്രഫ. റോണി കെ. ബേബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
ആലുവയിൽ കണ്ടെയ്നർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്ണറെ കണ്ട് കുടുംബം
ഭാര്യയെ ഉപേക്ഷിച്ചിട്ടും സ്വീകരിച്ചില്ല; കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ
മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
Latest News
ആലുവയിൽ കണ്ടെയ്നർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്ണറെ കണ്ട് കുടുംബം
ഭാര്യയെ ഉപേക്ഷിച്ചിട്ടും സ്വീകരിച്ചില്ല; കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ
മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top