Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ടിക്കാറാം മീണയുടെ മുന്നറിയിപ്പുകൾ
Saturday, March 16, 2019 11:24 PM IST
അനന്തപുരി/ദ്വിജൻ
ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മതം ആയുധമാക്കുന്നതിനെതിരെ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പു ഓഫീസർ ടിക്കാറാം മീണ നൽകിയ മുന്നറിയിപ്പുകൾ വല്ലാതെ തെറ്റിദ്ധരിക്കപ്പെടുകയോ ആശങ്ക ഉണ്ടാക്കുകയോ ചെയ്തിരിക്കുന്നു. തെരഞ്ഞെടുപ്പു നിയമം 123 (3) വകുപ്പനുസരിച്ച് തെരഞ്ഞെടുപ്പു പ്രചാരണത്തിന് മതവികാരം ഉപയോഗിക്കുന്നത് ഗുരുതരമായ തെറ്റാണ്. കേരളത്തിൽ തന്നെ ഈ വകുപ്പനുസരിച്ച് തെരഞ്ഞെടുപ്പ് അസാധുവാക്കപ്പെടുക മാത്രമല്ല തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു വിലക്കപ്പെട്ടവർ പോലും ഉണ്ട്. അതുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പുകൾ നിസാരമല്ല.
തെരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ചാൽ പിന്നെ തെരഞ്ഞെടുപ്പു കാര്യങ്ങളിൽ ഇടപെടാൻ കോടതി പോലും കൂട്ടാക്കില്ല. തെരഞ്ഞെടുപ്പു നടന്നശേഷം മാത്രമാണു നടത്തിപ്പ് സംബന്ധിച്ച പരാതികൾ കേൾക്കുകയും വിധി പുറപ്പെടുവിപ്പിക്കുകയും ചെയ്യുക. അതുകൊണ്ടു മുഖ്യ തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥനുമായി ഉടക്കുന്നതു സൂക്ഷിച്ചുവേണം.
കേന്ദ്രമന്ത്രിയായിരുന്ന പി.സി. തോമസ് 2004 ൽ മൂവാറ്റുപുഴയിൽ നിന്നു ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഈ വകുപ്പനുസരിച്ച് ഹൈക്കോടതിയും പിന്നീടു സുപ്രീം കോടതിയും കുറ്റകരമായി കാണുകയും അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പു കാലത്ത് തോമസിനു വോട്ടു ചോദിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയാണു വിവാദമായത്. ബിജെപി ഭരണത്തിലെത്താൻ പോകുന്നതുകൊണ്ട് വടക്കേ ഇന്ത്യയിലെ കത്തോലിക്കാ മിഷനറിമാരുടെ സുരക്ഷയ്ക്കായി നല്ല കത്തോലിക്കാ വിശ്വാസിയായ, എൻഡിഎ യുടെ തോമസ് തെരഞ്ഞെടുക്കപ്പെടണം എന്നായിരുന്നു അതിലെ ആഹ്വാനം.
അതു തെരഞ്ഞെടുപ്പു നിയമത്തിന്റെ ലംഘനമായി ഹൈക്കോടതിയും സുപ്രീം കോടതിയും കണ്ടു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ ശിപാർശ പ്രകാരം 2010-ൽ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ തോമസിനെ മൂന്നു വർഷത്തേക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു വിലക്കി. അതിനുശേഷം ഈ വർഷമാണു തോമസ് പാർലമെന്റിലേക്കു മത്സരിക്കുന്നത്.
2017 ജനുവരി രണ്ടിന് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് മൂന്നിനെതിരെ നാല് എന്ന തോതിൽ ഈ പരിമിതി അംഗീകരിക്കുകയും ചെയ്തു. മതപരമായി വോട്ടു പിടിക്കുന്നത് ഇന്നു രാജ്യത്തു കുറ്റമാണ്.
ഏട്ടിലെ പശു
കോടതിവിധിയും നിയമവും ഉണ്ടെങ്കിലും വാസ്തവത്തിൽ എന്താണു നടക്കുന്നത്? എല്ലാ പാർട്ടികളും സ്ഥാനാർഥിനിർണയത്തിൽ പോലും മതവും ജാതിയും നോക്കുന്നു. ഭാരതീയ ജനതാപാർട്ടി ദേശീയ തലത്തിൽ സവർണരുടെ വോട്ട് നേടുന്നു. "ഹിന്ദുത്വ’ പാർട്ടിയുടെ മുദ്രാവാക്യമാണ്. മായാവതിയും പാസ്വാനും എല്ലാം ദളിതരുടെ വോട്ടാണു നോക്കുന്നത്. നിതീഷ് കുമാറും ലാലുവും സമാജ് വാദി പാർട്ടിയുമെല്ലാം പിന്നോക്ക സമുദായങ്ങളുടെ വോട്ട് നോക്കുന്നു. മുസ്ലിം ലീഗ് മുസ്ലിംകളുടെ പാർട്ടിയാണ്. അതായത് ഇവിടെ ഏട്ടിലെ പശു പുല്ലു തിന്നുന്നില്ല.
അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രമാണ് കഴിഞ്ഞ നാലഞ്ചു തെരഞ്ഞടുപ്പുകളിലെ ബിജെപിയുടെ മുഖ്യവിഷയമെന്ന് ആർക്കാണ് അറിയാത്തത്? അതുപോലെ കേരളത്തിലും ശബരിമല ഒരു തെരഞ്ഞെടുപ്പു വിഷയമായി മാറ്റാൻ നോക്കിയിരിക്കുകയായിരുന്നു ബിജെപി. അപ്പോഴാണു ടിക്കാറാം മീണയുടെ മുന്നറിയിപ്പുകൾ- ശബരിമല തെരഞ്ഞെടുപ്പു പ്രചാരണ ആയുധം ആക്കിക്കൂടെന്ന്. ശബരിമല തെരഞ്ഞെടുപ്പു വിഷയമാക്കുന്നതു നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് തെറ്റാണോ എന്ന ചോദ്യവും സ്വാഭാവികമായും ഉയരും.
തെരഞ്ഞെടുപ്പ് നടത്തേണ്ടതും നടക്കേണ്ടതും ഭരണഘടന അനുസരിച്ചാണ്. ഭരണഘടന നല്കുന്ന അധികാരമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ളത്. ആരും തങ്ങളുടെ പരിധികൾ ലംഘിക്കാൻ നോക്കരുത്. നോക്കിയാൽ എതിർപ്പുണ്ടാവും. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന ടി.എൻ. ശേഷൻ പണ്ടു കാട്ടിയ മാതൃക നല്ലതാണ്. അതു നിയമത്തിനുള്ളിൽ നിന്നുള്ളതായിരുന്നു എന്നു മറക്കരുത്.
ശബരിമലയിലെ സർക്കാർ നടപടികൾ തെരഞ്ഞെടപ്പു വിഷയം ആക്കരുതെന്നു പറയാൻ ടിക്കാറാം മീണയക്ക് അധികാരമുണ്ടോ എന്ന ചോദ്യം വരുന്നു. കേന്ദ്രത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അധികാരം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥനില്ല എന്നാണു നിയമ വിദഗ്ധർ പറയുന്നത്. അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്കെതിരെ കമ്മീഷനു പരാതി കൊടുക്കാം. തിരുത്തലുകളും നേടാം.
എതിർപ്പിനെ മാന്യമായി നേരിട്ട് സംസാരിക്കാൻ ഉദ്യോഗസ്ഥർക്കാവണം. ജനാധിപത്യത്തിൽ ജനനേതാക്കൾ ബഹുമാനിക്കപ്പെടണം. അവരെ കേൾക്കാനും അവരുടെ ആശങ്കകൾ മാറ്റാനും തെരഞ്ഞെടുപ്പ് ഓഫീസർക്കു സാധിക്കണം. അത്തരത്തിലായിരുന്നില്ല മീണയുടെ ഓഫീസിലെ പെരുമാറ്റത്തിന്റെ ക്ലിപ്പിംഗുകൾ നൽകിയ ചിത്രം.
തെരഞ്ഞെടുപ്പ് നിയമം അനുസരിച്ച് മതം എന്ന വാക്കേ പ്രചാരണത്തിൽ ഉപയോഗിച്ചു കൂടാ എന്നൊന്നുമില്ല. മനുഷ്യന്റെ അടിസ്ഥാന മനുഷ്യാവകാശമാണു മതം. ഏതെങ്കിലും രാഷ്ട്രീയപാർട്ടി മതസ്വാതന്ത്ര്യത്തിന് എതിരാണെങ്കിൽ അക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ മറ്റു പാർട്ടികൾക്ക് അവകാശം ഉണ്ടാകണം. അതു സ്വതന്ത്രമായ പൊതു തെരഞ്ഞെടുപ്പിന് ആവശ്യമാണ്.
കേരളത്തിലെ ചിത്രം
ഇടതുമുന്നണിയിൽ പുറമെ എല്ലാം ശാന്തമാക്കി. സങ്കടമുള്ളവർക്കു രക്ഷപ്പെടാൻ ഒരു മാർഗവും ഇല്ല. ഇപ്പോഴത്തെ കണക്കനുസരിച്ച് 16 സീറ്റും സിപിഎം എടുത്തു. എന്നിട്ടും ജനാധിപത്യമുന്നണിയിൽ ജോസഫിന് ഉണ്ടായ ബുദ്ധിമുട്ടിൽ കോടിയേരിക്കു വല്ലാത്ത വേദനയാണ്. ജനാധിപത്യമുന്നണിയിലെ വിഷയങ്ങൾ ഉണ്ടാക്കാവുന്ന മാറ്റിമറിച്ചിലുകളെക്കുറിച്ചാണ് നോട്ടം. അതു ഇടതുമുന്നണിക്കു പാരയാകുമോ എന്നു സംശയിക്കുന്നതു നല്ലതാണ്. മാത്യു ടി. തോമസിനെ മന്ത്രി സ്ഥാനത്തു നിന്ന് ഇറക്കി പാർട്ടിയും ഭരണവും ഒന്നിച്ചുപിടിക്കുന്ന കൃഷ്ണൻ കുട്ടിയുടെ പാർട്ടിക്കോ വീരേന്ദ്ര കുമാറിന്റെ പുത്രൻ ശ്രേയാംസ് കുമാറിനോ ഒന്നും സീറ്റ് കിട്ടാത്തത് കോടിയേരിയെ വേദനിപ്പിക്കുന്നില്ല.
ശ്രേയാംസ്കുമാറിന്റെ പാർട്ടിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് കൊടുക്കാമെന്നു വാഗ്ദാനം ഉണ്ടത്രെ. കൃഷ്ണൻ കുട്ടിയുടെ പാർട്ടിക്ക് അതും ഇല്ല. വീരേന്ദ്രകുമാറടക്കമുള്ളവർ ഇടതു കൂടാരം വിട്ടപ്പോൾ കൂടെനിന്ന് മുന്നണിയെ ശക്തമാക്കിയ മാത്യു ടിയെ ഒന്നുമല്ലാതാക്കിയവർ പഠിക്കട്ടെ എന്നാവും സിപിഎം ചിന്ത. ഗണേഷ് കുമാറിനെപ്പോലുള്ളവർ കൈമെയ് മറന്ന് ഇടതു സഖാക്കൾക്കു വേണ്ടി വോട്ടുചോദിക്കുന്നുണ്ട്.
കുമ്മനം അടക്കമുള്ളവർ എത്തി ബിജെപിയുടെ കളവും സജീവമാക്കുന്നു. എങ്കിലും ജനാധിപത്യ പാർട്ടിക്കാരുടെ അസ്കൃതകൾ അവരും അനുഭവിക്കുന്നതായാണു വാർത്ത. ശ്രീധരൻപിള്ള വീണ്ടും പാർശ്വവത്കരിക്കപ്പെടുമെത്രെ. അവരുടെയും സ്ഥാനാർഥികളായില്ല. അവരുടെ പ്രധാന കൂട്ടുകാരായ ബിഡിജെഎസിന്റെ അവസ്ഥയാണ് പരിതാപകരം. പാർട്ടിയുടെ സ്ഥാപകൻ ഇടതുപക്ഷത്താണ്. ആലപ്പുഴയിൽ ഇടതു സ്ഥാനാർഥി ജയിച്ചില്ലെങ്കിൽ ഞാൻ തലമുണ്ഡനം ചെയ്തു കാശിക്കു പോകുമെന്നു സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്.
അറിയപ്പെടുന്ന ഈഴവ സമുദായ നേതാവായ അടൂർ പ്രകാശിനെപ്പോലും തോൽപ്പിക്കാൻവേണ്ടി പ്രവർത്തിക്കത്തക്കവിധം കഠിനമായിരിക്കുന്നു നടേശന്റെ ഇടതു തീവ്രത. കൗതുകകരമാണ് ആ കുടുംബ വിശേഷങ്ങൾ. മകൻ തുഷാർ മത്സരിക്കരുതെന്നാണ് അച്ഛന്റെ ഉപദേശം. തൃശൂരിൽ നിന്നാലും ജയിക്കില്ല എന്ന് അച്ഛൻ നടേശൻ പറഞ്ഞു കഴിഞ്ഞു. എസ്എൻഡിപി നേതാക്കളാരും മത്സരിക്കരുത്. ബിഡിജെഎസ് പിരിച്ചുവിടാത്തത് എന്തേ എന്നാണു സംശയം.
ബിജെപിയും സിപിഎമ്മും ഒരേ തരത്തിലുള്ള പ്രചാരണതന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഉന്നത സ്ഥാപനങ്ങളെ തങ്ങൾക്ക് അനുകൂലമാക്കുന്നതിന് തങ്ങളുടെ ഏറാൻമൂളികളെ നിയമിക്കുക, അധികാരം ഉപയോഗിച്ചും എതിരാളികളെ ബുദ്ധിമുട്ടിലാക്കുക തുടങ്ങിയ അടവുകൾ ഒരേ രീതിയിൽ ഉപയോഗിക്കപ്പെടുന്നു. കേരളത്തിൽ തെരഞ്ഞെടുപ്പിന്റെ കേളി കൊട്ട് ഉയർന്നപ്പോൾ വീണ്ടും പഴയ ഒരു പരാതി പൊടിതട്ടിയെടുത്ത് പോലീസ് വരുന്നത് വെറുതെയല്ലെന്ന് ആർക്കും മനസിലാകും. പാർട്ടിക്കാരുടെ പീഡന കഥകളിൽ പാർട്ടി തന്നെ തീരുമാനമെടുത്ത ശേഷമാണ് കോണ്‍ഗ്രസുകാർക്കെതിരെ പോലീസ് കേസ്.
രാഹുൽ തിളങ്ങുന്നു
ദേശീയ തലത്തിൽ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നല്ല തിളക്കമാണു കാഴ്ച വയ്ക്കുന്നത്. മോദിയെ കടന്നാക്രമിച്ചും ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടികൾ കൊടുത്തും അദ്ദേഹം ജനശ്രദ്ധ നേടുന്നു. അന്തസുള്ള കടന്നാക്രമണങ്ങൾ. ബോധ്യം പകരുന്ന പ്രതികരണങ്ങൾ. ആത്മാർഥത തുളുന്പുന്ന പ്രഖ്യാപനങ്ങൾ. എല്ലാം അദ്ദേഹത്തെ ഉന്നതനാക്കുന്നു. തമിഴ്നാട്ടിൽ രാഹുൽ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലെ ജീവനും, പഠന വൈകല്യമുള്ള കുഞ്ഞുങ്ങളെക്കുറിച്ചുള്ള ചോദ്യവുമായി എണീറ്റ പെണ്‍കുട്ടിയെ ചോദ്യം പൂർത്തിയാക്കാൻ പോലും അനുവദിക്കാതെ മോദി ഇരുത്തുന്നതും തമ്മിൽ പലരും താരതമ്യം നടത്തി.
മോദി ആരുടെയും ചോദ്യങ്ങൾ നേരിടാനാവാതെ മാറിനടക്കുന്പോൾ എല്ലാവരുടെയും സംശയങ്ങൾക്കു വിശദീകരണവുമായി രാഹുൽ എത്തുന്നു. ഒരു പുതിയ രാഹുലാണു മുന്നിൽ. ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഈ യുവാവ് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ കൂടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
താന്‍ ഇടനിലക്കാരനായി പോയിട്ടില്ല; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി എന്‍.കെ.പ്രേമചന്ദ്രന്
മലപ്പുറം മക്കരപറമ്പിൽ വന്‍ അഗ്നിബാധ; ഫർണിച്ചർ കട കത്തിനശിച്ചു
കണ്ണൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം
പന്തീരാങ്കാവ് കേസ്; പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് പോലീസുകാരന്
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
Latest News
താന്‍ ഇടനിലക്കാരനായി പോയിട്ടില്ല; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി എന്‍.കെ.പ്രേമചന്ദ്രന്
മലപ്പുറം മക്കരപറമ്പിൽ വന്‍ അഗ്നിബാധ; ഫർണിച്ചർ കട കത്തിനശിച്ചു
കണ്ണൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം
പന്തീരാങ്കാവ് കേസ്; പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് പോലീസുകാരന്
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top