Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മടുത്തു മടങ്ങുമോ തെരേസാ മേ
Friday, March 29, 2019 1:31 AM IST
ലോകവിചാരം / സെർജി ആന്റണി
യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകാനുള്ള ബ്രിട്ടന്റെ ശ്രമം പരാജയത്തിലേക്കു നീങ്ങുകയാണോ? തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ ബ്രെക്സിറ്റ് നടപടികളുടെ നിയന്ത്രണം സർക്കാരിൽനിന്നു പാർലമെന്റ് ഏറ്റെടുത്തതോടെ ബ്രെക്സിറ്റിനുവേണ്ടി നിലകൊണ്ട പ്രധാനമന്ത്രി തെരേസാ മേയുടെ ചിറകൊടിഞ്ഞ നിലയായി. ഇനിയിപ്പോൾ രാജി മാത്രമാണു മാർഗം. താൻ മുന്നോട്ടുവച്ച കരാർ പാർലമെന്റ് പാസാക്കിയാൽ രാജിക്കു തയാറാണെന്നു മേ പ്രഖ്യാപിച്ചു കഴിഞ്ഞു. തിങ്കളാഴ്ചത്തെ വോട്ടെടുപ്പിൽ 302 നെതിരേ 328 വോട്ടുകൾക്കാണ് ഇതുസംബന്ധിച്ച പ്രമേയം പാസായത്. പ്രധാനമന്ത്രിയുടെ പാർട്ടിക്കാരായ മുപ്പതുപേരാണ് സർക്കാരിനെതിരേ വോട്ടു ചെയ്തത്. ഏതാനും മന്ത്രിമാർ രാജിവയ്ക്കുകയും ചെയ്തു.
പ്രഥമ ബ്രെക്സിറ്റ് കരാറനുസരിച്ച് ബ്രിട്ടൻ ഇന്ന് യൂറോപ്യൻ യൂണിയൻ വിടേണ്ടതായിരുന്നു. തീരുമാനം വൈകുന്നതിനാൽ കാലാവധി ഏപ്രിൽ 12 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഇതിനകം മറ്റു മാർഗങ്ങൾ കണ്ടുപിടിച്ച് ബ്രെക്സിറ്റിനൊരു പരിഹാരം കണ്ടെത്താനുള്ള ശ്രമം തുടരും.
ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്ന പ്രശ്നം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിലുള്ള അതൃപ്തി യൂറോപ്യൻ യൂണിയൻ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, അനിവാര്യമെന്നു കണ്ടാൽ സമയം കൂടുതൽ നൽകാനുള്ള സാധ്യത യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഡോണൾഡ് ടസ്ക് തള്ളിക്കളയുന്നില്ല. യൂറോപ്യൻ യൂണിയനിൽ തുടരണമെന്നാഗ്രഹിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അവരെ നിരാശരാക്കാനാവില്ലെന്നു ടസ്ക് ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനുള്ള (ബ്രെക്സിറ്റ്) തീരുമാനം പാസായിട്ടു മൂന്നു വർഷമായെങ്കിലും ഇക്കാര്യത്തിലുള്ള തർക്കവും അനിശ്ചിതത്വവും ഇനിയും അവസാനിച്ചിട്ടില്ല.
മാധ്യമശക്തി മനസിലാക്കി
മാധ്യമങ്ങളെ കൈപ്പിടിയിലൊതുക്കാനുള്ള പുതിയ തന്ത്രങ്ങൾ പയറ്റുകയാണു ചൈനയിലെ ഭരണകൂടം. എത്രവലിയ വികസനം കാഴ്ചവച്ചാലും ഭരണം തുടരണമെങ്കിൽ മാധ്യമങ്ങളുടെ സഹായം അനിവാര്യമാണെന്നു നന്നായറിയാവുന്ന ആളാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്.
ചൈനയ്ക്കെതിരേ ആഗോള തലത്തിൽ നടക്കുന്ന വിമർശനങ്ങൾ ചെറുക്കാൻ ഏറ്റവും നല്ല മാർഗം പ്രബല മാധ്യമഗ്രൂപ്പുകളിൽ പണം മുടക്കി അതിന്റെ മാനേജ്മെന്റിൽ പങ്കാളിയാവുക എന്നതാണെന്നു ഷിയ്ക്ക് അറിയാം. അത്തരമൊരു പദ്ധതിയാണ് ചൈന ആലോചിക്കുന്നത്. ചൈനയുടെ ആഗോള ടെലിവിഷൻ സംപ്രേഷണ പരിപാടികൾ കൂടുതൽ വിപുലമാക്കാനും ആധുനീകരിക്കാനും ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇതുകൂടാത വിദേശ മാധ്യമങ്ങളുടെ മാനേജ്മെന്റ് പങ്കാളിത്തത്തിനായി പണം ഇറക്കുകയും ചെയ്യും. പരസ്യരംഗത്തും ചില പദ്ധതികൾ ആലോചിക്കുന്നുണ്ട്.
ചൈനയുടെ ഈ നീക്കം മാധ്യമരംഗത്ത് വലിയ ദുസ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ്(ആർഎസ്എഫ്) എന്ന മാധ്യമ കൂട്ടായ്മ മുന്നറിയിപ്പു നൽകുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിന് എന്നും കൂച്ചുവിലങ്ങിടുന്ന ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം പുതിയ ലോകക്രമത്തിൽ ഇതു പുറമേ കാട്ടാൻ താത്പര്യപ്പെടുന്നില്ല. പ്രസിഡന്റ് ഷി ചിൻപിംഗിനെ വിമർശിച്ചതിന്റെ പേരിൽ സിൻഹുവാ സർവകലാശാലയിലെ പ്രഫസർ സു ഷാംഗ്റണിനെ ഈയിടെ സസ്പെൻഡ് ചെയ്തിരുന്നു. പ്രസിഡന്റിന്റെ കാലാവധി സംബന്ധിച്ച ചൈനീസ് കോൺഗ്രസിന്റെ തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്തതാണ് സു നടത്തിയ അച്ചടക്കലംഘനം.
ഇന്റർപോളിന്റെ തലവനായിരുന്ന ചൈനക്കാരൻ മെംഗ് ഹോംഗ്വെയിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കവും ചൈന തുടങ്ങി. മെംഗിനെ ഈയിടെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. പാർട്ടി തീരുമാനങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്നില്ലെന്നതായിരുന്നു മെംഗിന്റെ പേരിലുള്ള ആരോപണം. ഇന്റർപോളിന്റെ ആസ്ഥാനമായ ഫ്രാൻസിൽനിന്ന് സ്വദേശമായ ചൈനയിലേക്കുപോയ മെംഗിനെ കാണാനില്ലെന്നുകാട്ടി ഭാര്യ പരാതി നൽകിയിരുന്നു.
തായ് ഭരണം ആർക്ക്
തായ്ലൻഡിൽ സൈന്യത്തിനു നിർണായക സ്വാധീനമുള്ള സർക്കാരിനെ അധികാരത്തിൽനിന്നകറ്റി നിർത്താൻ പ്രതിപക്ഷസഖ്യം കിണഞ്ഞു ശ്രമിക്കുകയാണ്. ഈയിടെ നടന്ന തെരഞ്ഞെടുപ്പിൽ ഏഴു രാഷ്ട്രീയ പാർട്ടികളുടെ പ്രതിപക്ഷ സഖ്യം ഭൂരിപക്ഷം അവകാശപ്പെട്ടു.
അഞ്ചു വർഷം നീണ്ട സൈനിക ദുർഭരണം അവസാനിപ്പിക്കാനാണു പ്രതിപക്ഷ ജനാധിപത്യ മുന്നണി ശ്രമിക്കുന്നത്. എന്നാൽ സംയുക്ത പ്രതിപക്ഷത്തിനു തങ്ങളുടെ നോമിനിയെ പ്രധാനമന്ത്രിയാക്കാൻ സാധിക്കുമോ എന്നു സംശയമാണ്.
സൈനിക ഭരണകൂടം ഉണ്ടാക്കിയ നിയമമനുസരിച്ച് പാർലമെന്റിന്റെ ഇരുസഭകളും കൂടിയാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത്. കീഴ്സഭയിൽ പ്രതിപക്ഷം ഭൂരിപക്ഷം നേടിയെങ്കിലും തങ്ങൾ നിയോഗിച്ച ഉപരിസഭാംഗങ്ങളുടെ പിന്തുണയോടെ ഭരണം തുടരാമെന്നാണു സൈന്യം പിന്തുണയ്ക്കുന്ന പാർട്ടിയുടെ ചിന്ത. സൈന്യത്തെ അനുകൂലിക്കുന്ന പലാംഗ് പ്രചാരത് പാർട്ടിയും സർക്കാർ രൂപവത്കരിക്കാൻ അവകാശം ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു ഫലം അന്തിമായി പ്രഖ്യാപിക്കുന്നതോടെ തങ്ങളുടെ ഭൂരിപക്ഷം ഉറപ്പാകുമെന്നാണ് പാർട്ടി അധ്യക്ഷൻ ഉത്തമ സവനയന അവകാശപ്പെടുന്നത്. മുൻ കരസേനാ മേധാവിയും 2014ൽ അട്ടിമറിക്കു നേതൃത്വം നൽകിയയാളുമായ പ്രയുത് ചാൻ ഓ ചായെ പ്രധാനമന്ത്രിയാക്കാനാണ് ഇവർ കരുക്കൾ നീക്കുന്നത്.
തെരഞ്ഞെടുപ്പിലെ വോട്ടുനിലയുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കുമെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകും. 150 സീറ്റുകളിലെ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് സങ്കീർണമായൊരു വോട്ടിംഗ് സന്പ്രദായത്തിലൂടെയാണ്. നിലവിലെ ഭരണകൂടം നിയോഗിച്ച ഇലക്ഷൻ കമ്മീഷന്റെ നിഷ്പക്ഷത സംബന്ധിച്ചു പ്രതിപക്ഷത്തിനു വേവലാതിയുണ്ട്. വോട്ടുനിലവാരം സുതാര്യമായിരിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
കിമ്മിനു ഭീഷണി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും വെല്ലുവിളിച്ച നേതാവാണ് ഉത്തരകൊറിയയിലെ കിം ജോംഗ് ഉൻ. ഇരുവരും തമ്മിലുണ്ടായ വാക്പോര് കൗതുകമുണർത്തിയിരുന്നു. അവസാനം ഇരുവരും കൂടിക്കാഴ്ച നടത്തുകയും ഉത്തരകൊറിയയുടെ ആണവപദ്ധതികൾ അവസാനിപ്പിക്കാൻ കിം തീരുമാനിക്കുകയും ചെയ്തു. എങ്കിലും നടപടിക്രമങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല.
ഇതിനിടെ കിമ്മിന്റെ സർവാധിപത്യത്തിനു വെല്ലുവിളിയുമായി ചിലർ രംഗത്തെത്തി. സ്പെയിനിൽ മാഡ്രിഡിലെ ഉത്തരകൊറിയൻ എംബസി ആക്രമണവുമായി ബന്ധപ്പെട്ട കേസിലാണ് കിം വിരുദ്ധ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്. എംബസിയിൽ കടന്നുകയറിയ പത്തംഗ സംഘം ജീവനക്കാരെ ആക്രമിക്കുകയും ഏറെനേരം ബന്ദികളാക്കുകയും ചെയ്തു. എംബസിയിലെ കംപ്യൂട്ടറുകളും മറ്റുപകരണങ്ങളും അവർ എടുത്തുകൊണ്ടുപോയി. സംഘത്തിൽ മെക്സിക്കോ, അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരും ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് ഉത്തരകൊറിയ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
പ്രതിഷേധത്തെ ഉരുക്കുമുഷ്ടികൊണ്ടു നേരിടുന്ന കിം തന്റെ വിമർശകരെ ഒരിക്കലും വച്ചുപൊറുപ്പിച്ചിട്ടില്ല. മലേഷ്യയിലെ വിമാനത്താവളത്തിൽവച്ച് കിമ്മിന്റെ അർധസഹോദരൻ കിം ജോംഗ് നാം കൊല്ലപ്പെട്ടതിനു ഇതിനു പിന്നിൽ കിം ജോംഗ് ഉനിന്റെ കൈകളുണ്ടെന്നു പറയപെടുന്നു.
കർഷകപ്രേമി പ്രസിഡന്റ്
പശുക്കളെ വേണ്ടവിധം പരിപാലിക്കാത്തതിനു പ്രസിഡന്റിനു രോഷം. ഇതിന്റെ പേരിൽ പ്രവിശ്യാ ഗവർണർക്കു പണിപോയി. പഴയ സോവ്യറ്റ് യൂണിയന്റെ ഭാഗമായ ബലാറസിലെ പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോയാണ് ഈ പശുപ്രേമി. നല്ലൊരു ക്ഷീരകർഷകനാണ് പ്രസിഡന്റ്. മറ്റു കൃഷികളും ധാരാളമുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ കൃഷിയിടങ്ങളും പശുഫാമുകളുമൊക്കെ ഇടയ്ക്കിടെ സന്ദർശിക്കും. നല്ല നിലയിൽ കാര്യങ്ങൾ നടത്താത്തവർക്കു കണക്കിനു കിട്ടുകയും ചെയ്യും.
ഈയിടെ ബലാറസിന്റെ വടക്കൻ പ്രദേശമായ മൊഗിലേവിലെ ഒരു കന്നുകാലി ഫാം കാണാൻ ലുക്കാഷെൻകോ എത്തി. ദേഹമാകെ അഴുക്കുപുരണ്ടു ചെളിയിലൂടെ നടക്കുന്ന പശുക്കളെ കണ്ടപ്പോൾ പ്രസിഡന്റിനു കലികയറി. ഇതിനെയൊന്നും കുളിപ്പിക്കാറില്ലേ എന്നു ഫാം മാനേജരോടു ചോദിച്ചു. വിറച്ചുനിന്ന ജീവനക്കാരെ കണക്കിനു ശകാരിച്ചു. കൂടെയുണ്ടായിരുന്ന പ്രവിശ്യാ ഗവർണറെയും പശുഫാമിലെ രണ്ടു ജീവനക്കാരെയും ഉടൻ പുറത്താക്കാൻ നിർദേശവും നൽകി. ഫാമിലെ കാര്യങ്ങളെല്ലാം ഉടൻ ശരിയാക്കാൻ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോടു നിർദേശിച്ചു.
കഴിഞ്ഞ കാൽ നൂറ്റാണ്ടായി ബലാറസ് ഭരിക്കുന്ന ലുക്കാഷെൻകോ രാഷ്ട്രനേതാക്കളെയും മാധ്യമപ്രവർത്തകരെയും തന്റെ കൃഷിയിടത്തിലേക്കു ക്ഷണിക്കാറുണ്ട്. അവിടെ കൃഷിപ്പണിയിൽ ഏർപ്പെടുന്ന പ്രസിഡന്റ് നാട്ടുകാർക്കു പരിചിതനാണ്. സ്വന്തം കൃഷിയിടത്തോടു മാത്രമല്ല ഈ താത്പര്യം. രാജ്യം ചുറ്റിനടന്ന് കൃഷിയിടങ്ങൾ പരിശോധിക്കും.
കഴിഞ്ഞ ഓഗസ്റ്റിൽ ഇത്തരമൊരു കറക്കത്തിനിടെയാണ് പണി ചെയ്യാത്തതിന് പ്രധാനമന്ത്രിയുൾപ്പെടെ ഏതാനും മന്ത്രിമാരെ ലൂക്കാഷെൻകോ പുറത്താക്കിയത്. മന്ത്രിപ്പണി കിട്ടിയാൽ പിന്നെ മടിയന്മാരാകുന്നുവെന്നായിരുന്നു ഇവരെക്കുറിച്ചുള്ള പ്രസിഡന്റിന്റെ പരാതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
Latest News
പാലായിലെ വിവാദ എയര്‍പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്‍ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
Latest News
പാലായിലെ വിവാദ എയര്‍പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്‍ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top