Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വരുന്നൂ...കുതിരാനിൽ വിപ്ലവം
വടക്കഞ്ചേരി–മണ്ണുത്തി ആറുവരിപ്പാത നിർമാണം യാഥാർഥ്യമാകുന്നതോടെ യാത്രക്കാരുടെ പേടിസ്വപ്നമായ കുതിരാൻ വളവുകളും കുപ്പിക്കഴുത്തുപോലെയുള്ള ഇരുമ്പുപാലവും ചരിത്രമാകും.
ഇവിടെ മറ്റു സമാന്തര പാതകളില്ലാത്തതിനാൽ രണ്ടു കിലോമീറ്റർ വരുന്ന കുതിരാനിലെ കുരുക്കുകൾ ഏറെ പ്രസിദ്ധമാണ്. അതിവർഷമുണ്ടായ 2007–ൽ കുതിരാൻ ക്ഷേത്രത്തിനുസമീപം മലയിടിഞ്ഞ് ഒരാഴ്ച ദേശീയപാതയിൽ വാഹനഗതാഗതം തടസപ്പെട്ടതോടെയാണ് കുതിരാനിലെ ദുർഘടയാത്ര അന്യസംസ്ഥാനക്കാർക്കും ഭീതിജനകമായത്. അന്ന് ചരക്കുലോറികൾ ദിവസങ്ങളോളം കുടുങ്ങി കിടന്നു. ഇപ്പോഴും ഒരു വാഹനം റോഡിൽ കേടുവന്നു കിട ന്നാൽ പിന്നെ അഴിയാക്കുരുക്കായി കുതിരാൻ യാത്ര മാറും.
കൊമ്പഴമുതൽ കുതിരാൻ കടന്നു വഴുക്കുംപാറ വരെയുള്ള ഭാഗം കടന്നുകിട്ടിയാൽ പിന്നെ രക്ഷപ്പെട്ടുവെന്നാണ് ഈ വഴി സ്ഥിരം യാത്ര ചെയ്യുന്നവർ പറയുക. മഴക്കാലമായാൽ ഈ ദുരിതയാത്രയുടെ പ്രഹരവും ഏറും.
ഭാരം താങ്ങി ഇരുമ്പുപാലവും ഇന്നു അവശതയിലാണ്. എത്രയോ തവണയാണ് ഇതിന്റെ കൈവരികൾ ഏച്ചുകെട്ടി നിർത്തിയിട്ടുള്ളത്. നന്നേ വീതികുറഞ്ഞ പാലമായതിനാൽ രണ്ടു വലിയ വാഹനം എതിർദിശകളിൽനിന്നും ഒന്നിച്ചു കയറിയാൽ പിന്നെ കൈവരികളിൽ തട്ടി ഏച്ചുകെട്ടിയഭാഗങ്ങളെല്ലാം താഴെ വീഴും. പക്ഷേ, പാലത്തിന്റെ അപ്പുറവും ഇപ്പുറവുമൊക്കെ എണ്ണിയാലൊടുങ്ങാത്ത അപകടങ്ങളും മരണങ്ങളും അരങ്ങേറിയപ്പോഴും ഇരുമ്പുപാലം ആരേയും ചതിച്ചിട്ടില്ല.
കുതിരാനിൽ തുരങ്കപ്പാതകൾ വന്നാൽ പിന്നെ ഇരുമ്പുപാലത്തിനും വിശ്രമിക്കാം. ട്വിൻട്യൂബ് ടണലുകൾ ഉൾപ്പെടെ രണ്ടുവർഷംകൊണ്ട് ആറുവരിപ്പാത നിർമാണം പൂർത്തിയാകുമെന്നാണ് പറയുന്നത്. ഇപ്പോൾ പണികൾക്കു വേഗതയും വർധിച്ചിട്ടുണ്ട്.
വേഗം കൂട്ടാൻ കൂടുതൽ വാഹനങ്ങൾ
വടക്കഞ്ചേരി–മണ്ണുത്തി ആറുവരിപ്പാത നിർമാണത്തിന് വേഗതയേറിയതോടെ റോഡുപണിക്കായി പ്രവർത്തിക്കുന്നത് ഇരുന്നൂറോളം വാഹനങ്ങൾ. ക്രെയിനുകൾ, എസ്ക്കവേറ്ററുകൾ, റോഡ് റോളറുകൾ, ജെസിബികൾ, ടിപ്പറുകൾ തുടങ്ങി മുപ്പതു കിലോമീറ്റർ ദൂരം എവിടേയും ദേശീയപാത വികസനത്തിന്റെ വാഹനങ്ങളാണ്.
ഇത്രയും വാഹനങ്ങൾ ഓരോ സ്ഥലത്തും വർക്ക് ചെയ്യുന്നതിനാൽ പൊള്ളുന്ന പകൽചൂടിനൊപ്പം പ്രദേശമാകെ പൊടിയും നിറയുന്നുണ്ട്. പാതയോരങ്ങളിലെ താമസക്കാരും കടക്കാരും ബസ് യാത്രക്കാരുമെല്ലാം പൊടിയിൽ മുങ്ങുന്ന സ്ഥിതിയാണിപ്പോൾ.
കുതിരാൻ തുരങ്കപാതയിലെ മണ്ണുനീക്കുന്നതിനു മാത്രം ഒരുഡനോളം വലിയ ജെസിബികളാണ് പ്രവർത്തിക്കുന്നത്. പാതയുടെ പലഭാഗത്തായി ചെറിയ ഇരുപതു ഡ്രില്ലിംഗ് യന്ത്രങ്ങളുമുണ്ട്.
മഴക്കാലത്തിനുമുമ്പ് പകുതിയോളം പണികളെങ്കിലും പൂർത്തിയാക്കണമെന്ന് കരാർ കമ്പനിക്ക് ധനസഹായം നല്കുന്ന ബാങ്കുകൾ കർശന നിർദേശം നല്‍കിയതിനെ തുടർന്നാണ് ഇടവേളയ്ക്കുശേഷം പണികൾക്ക് വേഗത വന്നിട്ടുള്ളത്.
<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മുൃശഹ20ാമ3.ഷുഴ മഹശഴി=ഹലളേ>
കുതിരാനിൽ തുരങ്കത്തിലേക്കുള്ള പാലങ്ങളുടെ പണികൾക്കും വേഗത കൂടി. കുതിരാൻ ഇരുമ്പുപാലത്തിന് കിഴക്ക് പീച്ചിഡാമിന്റെ അധികജലം സംഭരിച്ചു നിർത്തുന്ന സംഭരണിക്കു മുകളിലൂടെയാണ് 430 മീറ്റർ നീളത്തിൽ രണ്ടുപാലങ്ങൾ നിർമിക്കുന്നത്. പാലങ്ങളുടെ പില്ലർ പണികൾ അന്തിമഘട്ടത്തിലായി. ഓരോ പാലത്തിനും ഒരു ഡസൻ പില്ലറുകളുണ്ട്.
ഇനിയും പണികൾക്ക് വേഗത വന്നില്ലെങ്കിൽ ധനസഹായം നല്കുന്നതിൽനിന്നും ബാങ്കുകൾ പിന്മാറുമെന്ന സ്ഥിതി വന്നതോടെയാണ് കരാർ കമ്പനിക്കും ചൂടുപിടിച്ചിട്ടുള്ളത്. ഇതുകൊണ്ടുതന്നെയാണ് പാറതുരപ്പൻ ബൂമർ യന്ത്രം നേരത്തെ സ്ഥലത്ത് ഇറക്കിയിട്ടുള്ളത്. ബൂമർ പാറതുരക്കൽ ആരംഭിച്ചാൽ മറ്റു തടസങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ എട്ടുമാസംകൊണ്ട് തുരങ്കപാതകളാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
കുതിരാനിൽ തുരങ്കപ്പാതയുടെ നിർമാണത്തിനായി പാറ തുരക്കുന്നതിനു ബൂമർയന്ത്രം എത്തിച്ചേർന്നു. ഒരാഴ്ചയ്ക്കുള്ളിൽ പണികൾ തുടങ്ങും. കുതിരാനിലെ ടണലുകൾ നിർമിക്കുന്ന പ്രഗതി എൻജിനീയറിംഗ് കമ്പനിയുടേതാണ് യന്ത്രം.
ആന്ധ്രാപ്രദേശിൽനിന്നും ട്രെയിലറിൽ മൂന്നുദിവസത്തെ യാത്രയ്ക്കുശേഷമാണ് രണ്ടാഴ്ച്ചമുമ്പ് ബൂമർ കുതിരാനിലെത്തിയത്. രണ്ടുമണിക്കൂർകൊണ്ട് തൊണ്ണൂറു ദ്വാരങ്ങളുണ്ടാക്കി ഹൈസ്പീഡിൽ പാറതുരക്കുന്ന യന്ത്രമാണിത്.
നാലുമീറ്റർ ആഴത്തിലുള്ള ദ്വാരങ്ങൾ മൂന്നു മീറ്ററിലാണ് പാറകൾ പൊളിക്കുകയെന്ന് പ്രഗതി എൻജിനീയറിംഗ് ആൻഡ് റെയിൽവേ പ്രോജക്ട് ലിമിറ്റഡ് കമ്പനി അധികൃതർ പറഞ്ഞു.
ദ്വാരങ്ങളുണ്ടാക്കി സാധാരണ കരിങ്കൽ ക്വാറികളിൽ മരുന്നുനിറച്ച് പാറപൊട്ടിക്കുന്നതു പോലെയാണ് ഇവിടെയും ചെയ്യുക. രണ്ടു ടണലുകളിൽ ഇടതുഭാഗത്തുള്ള ടണലിന്റെ പണിയാണ് ആദ്യം തുടങ്ങുന്നതെന്നും ടണലിന്റെ മറുഭാഗത്തെ പാറതുരക്കാൻ മറ്റൊരു ബൂമർയന്ത്രവും എത്തുമെന്ന് കരാർ കമ്പനിക്കാർ പറഞ്ഞു.
തുരങ്കപ്പാത നിർമാണം
ടണലുകളുടെ ഇരുഭാഗത്തും മുന്നിലായി നാല്പതു മീറ്ററിൽ സ്റ്റീൽ റിബ്സ് സ്ഥാപിച്ചാണ് തുരങ്കനിർമാണം. തുരങ്കങ്ങൾക്കുള്ളിൽ മണ്ണുള്ള സ്ഥലങ്ങളിലും ഇത്തരം സ്റ്റീൽ റിബ്്സ് സ്ഥാപിക്കും.
തുരങ്കപാതയ്ക്കുള്ളിൽ അപകടങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായാൽ സുരക്ഷാ സംവിധാനമെന്ന നിലയിൽ രണ്ടു തുരങ്കപാതകൾ തമ്മിൽ ബന്ധിപ്പിക്കുന്ന വഴികളുണ്ടാകും. രണ്ടു തുരങ്കപാതകൾ തമ്മിൽ ഇരുപതു മീറ്ററാണ് അകലം. 915 മീറ്ററാണ് തുരങ്കപാതകളുടെ മൊത്തത്തിലുള്ള ദൂരം.
കേരളത്തിലെ ദേശീയപാതയിൽ ട്വിൻ ട്യൂബ് ടണലുള്ള ആദ്യത്തെ ആറുവരി തുരങ്കപാതയാകും കുതിരാനിലേത്. ഹിമാചൽ പ്രദേശിലെ കോൾഡാൻ പാതയിൽ പ്രഗതി കമ്പനി നിർമിച്ചിട്ടുള്ള ഇരട്ടക്കുഴൽ പാതയുടെ മാതൃകയിലാണ് ഇവിടെയും നിർമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ഒരു കിലോമീറ്ററോളം ദൂരം വരുന്ന രണ്ടു തുരങ്കപാതകൾക്കായി ആറുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. തുരങ്കം ആരംഭിക്കുന്ന ഇരുമ്പുപാലം ഭാഗത്ത് 80 മീറ്ററിൽ മണ്ണുമാറ്റിയാൽ പിന്നെ ഉറച്ച പാറയാണെന്നായിരുന്നു മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നത്. എന്നാൽ 140 മീറ്ററിൽ മണ്ണുനീക്കം ചെയ്തിട്ടും ഉറപ്പുള്ള പാറയായിട്ടില്ല. ഉറച്ച പാറയില്ലെങ്കിൽ കൂടുതൽ സ്റ്റീൽ റിബ്സുകൾ സ്ഥാപിക്കേണ്ടിവരും. ഇത് പാതകളും ഉറപ്പിനും ക്ഷീണമാകും.തുരങ്കം തുടങ്ങുന്ന ഇടതുഭാഗത്ത് പക്ഷെ എൺപതു മീറ്ററിൽ പാറ കണ്ടെങ്കിലും ഇതിനു മുകളിലേക്ക് തുടർച്ചയില്ല. ഇടയ്ക്ക് മണ്ണു വന്നിട്ടുണ്ട്.
ഈ പാറക്കെട്ട് ഇപ്പോൾ പൊളിച്ചു കളയുന്നില്ല. ബൂമർ പാറ തുരന്ന് കുതിക്കുമ്പോൾ ഉണ്ടാകുന്ന സ്ഫോടനത്തിന്റെ കാഠിന്യം കുറയ്ക്കാനാണ് ഈ പാറക്കൂട്ടം അവിടെ തന്നെ നിലനിർത്തുന്നത്. അതല്ലെങ്കിൽ പാറക്കല്ലുകൾ താഴേയ്ക്കു തെറിച്ച്് അപകടങ്ങളുണ്ടാകും.
ടണലുകളുടെ നിർമാണത്തിനാവശ്യമായ റിബ്സിന്റെ പണികൾ പുരോഗമിക്കുകയാണ്. ടണലുകളുടെ ഇരുഭാഗത്തും മുന്നിലായി 40 മീറ്ററിലാണ് സ്റ്റീലിന്റെയും ഇരുമ്പിന്റെയും റിബ്സുകൾ ആർച്ച് മാതൃകയിൽ സ്ഥാപിക്കുക.
മുംബൈ ആസ്ഥാനമായുള്ള ഈ കമ്പനിയാണ് മുംബൈ–പൂനെ ഹൈ സ്പീഡ് പാതയിലെ ബത്തൻ ടണൽ, ഹിമാചൽ പ്രദേശിലെ കോൾഡാൻ ട്വിൻ ട്യൂബ് ടണൽ തുടങ്ങിയവ നിർമിച്ചിട്ടുള്ളത്.
കുതിരാനിലെ തുരങ്കങ്ങളുടെ മണ്ണുള്ള സ്ഥലങ്ങളിൽ കൂടുതൽ സ്റ്റീൽ റിബ്സുകൾ സ്ഥാപിച്ചാണ് മേൽഭാഗം ഉറപ്പിക്കുന്നത്. ഇരുന്നൂറുകോടി രൂപയാണ് ഒരു കിലോമീറ്ററോളം ദൂരംവരുന്ന രണ്ടു തുരങ്കപാതകൾക്കായി ചെലവു പ്രതീക്ഷിക്കുന്നത്. അഞ്ചുവർഷംമുമ്പുള്ള എസ്റ്റിമേറ്റാണിത്. തുരങ്കങ്ങളിലേക്കുള്ള രണ്ടു പാലങ്ങളുടെ പണികൾക്കും ഇപ്പോൾ വേഗതയുണ്ട്. 29 കിലോമീറ്റർ വരുന്ന വടക്കഞ്ചേരി–മണ്ണുത്തി ആറുവരിപാതയിലെ പ്രധാന പ്രവൃത്തിയും കുതിരാനിലെ ടണലുകളുടെ നിർമാണം തന്നെയാണ്.
വടക്കഞ്ചേരി റോയൽ ജംഗ്്ഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഫ്ളൈ ഓവറുകളുടെ പണികളും തുടങ്ങി. റോഡുവികസനത്തിന് സ്പീഡുള്ളതിനാൽ രണ്ടുവർഷത്തിനുള്ളിൽ ആറുവരിപാത സാക്ഷാത്കരിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
Latest News
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top