Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കീടങ്ങൾ വരുന്നതിനു മുൻപേ കീടനാശിനി പ്രയോഗം
കുരുതികൊടുക്കാൻ കീടനാശിനി– 4
നിയന്ത്രിത ഉപയോഗത്തിനു മാത്രമുള്ള കീടനാശിനികൾ, കൃഷി ഓഫീസറുടെ ശിപാർശക്കുറിപ്പിന്റെ അടിസ്‌ഥാനത്തിൽ മാത്രമേ ഡിപ്പോകളിൽ നിന്നും വിൽപ്പന നടത്തുവാൻ പാടുളളു എന്നാണ് പുതിയ സർക്കാർ നിർദേശം. ഇത്തരത്തിൽ വിതരണം ചെയ്യുന്ന കീടനാശിനികളുടെയും വാങ്ങുന്ന കർഷകരുടേയും പേരു വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി ഡിപ്പോകളിൽ സൂക്ഷിക്കണം. കീടനാശിനികൾ വിൽക്കുമ്പോൾ കർഷകർക്ക് ബില്ല് നൽകണം. അംഗീകൃത ഡിപ്പോകളിലൂടെയല്ലാതെ, കർഷകർക്കും കർഷകസമിതികൾക്കും കീടനാശിനികൾ നേരിട്ട് എത്തിച്ചു നൽകുന്ന കമ്പനികൾക്കും വിതരണക്കാർക്കും ഇടനിലക്കാർക്കുമെതിരേ ശക്‌തമായ നടപടിയുണ്ടാകും. നിരോധിത കീടനാശിനികൾ കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന കർഷകരെ കൃഷിവകുപ്പിന്റെ എല്ലാ തുടർ പദ്ധതികളിൽ നിന്നും സബ്സിഡികളിൽനിന്നും ഒഴിവാക്കും.
1968 ലെ കീടനാശിനി നിയമവും 1971 ലെ കീടനാശിനി ചട്ടങ്ങളും ഏറെ കാലപ്പഴക്കം ചെന്നിരിക്കുന്നു എന്നതാണ് പ്രധാന പരിമിതി. അന്ന് നിലവിലുണ്ടായിരുന്ന വിരലിലെണ്ണാവുന്ന കീടനാശിനികൾ ഡയമണ്ട് ആകൃതിയിൽ നിറഭേദം കൊണ്ട് കടുത്തവിഷം ചുവപ്പും വിഷ സൂചനയും, കൂടിയവിഷം മഞ്ഞയും വിഷ സൂചനയും, മിതമായവിഷം–നീലയും അപായ സൂചനയും, കുറഞ്ഞ വിഷം പച്ചയും സൂക്ഷിക്കുക സൂചനയും നൽകിയിരുന്നു. എന്നാൽ പിന്നീട് വിപണിയിലെത്തിയ വീര്യം കൂടിയ പല വിദേശനിർമിത വിഷങ്ങളും കടുത്തവിഷമായ ചുവപ്പു നിറത്തിൽ വന്നുചേർന്നു.ലേബൽ നോക്കിയോ വിഷത്തിന്റെ അളവ് അനുസരിച്ചോ അല്ല ഏറെ കർഷകരും കീടനാശിനികൾ വാങ്ങി പ്രയോഗിക്കുന്നത്.
35 വർഷം പഴക്കമുള്ള ഈ നിയമങ്ങളും ചട്ടങ്ങളുമെല്ലാം നാളിതുവരെ ഭേദഗതി വരുത്താതെ നാടിനെ വിഷലിപ്തമാക്കുകയാണ്.
വിഷം ചുമക്കുന്ന തൊഴിലാളി
യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് കേരളത്തിലെ തോട്ടങ്ങളിലും പാടങ്ങളിലും കീടനാശിനിയുടെ പ്രയോഗം. കീടനാശിനികൾ പ്രയോഗിക്കുമ്പോൾ തൊഴിലാളികൾ കയ്യുറയും, മാസ്കും ധരിക്കേണ്ടതുണ്ട്. കീടനാശിനി പ്രയോഗിക്കുമ്പോൾ മനംപിരട്ടൽ, തലവേദന, ഛർദി, ബോധക്ഷയം എന്നിവ പതിവാണ്.
കാൻസർ അടക്കമുള്ള മാരക രോഗങ്ങൾക്ക് വഴിയൊരുക്കുന്ന നിരോധിത കീടനാശിനികളാണ് നിലവിൽ തോട്ടം മേഖലകളിൽ കൂടുതലായി ഉപയോഗിക്കുന്നത്. തേയില ഏലം തോട്ടം മേഖലകളിൽ കീടനാശിനികളുടെ പ്രയോഗത്തിനായി ഉപയോഗിക്കുന്നത് മോട്ടോർ പമ്പുകളാണ്. പച്ചക്കറി തോട്ടങ്ങളിലും സ്‌ഥിതി ഇതുതന്നെ.
കേരളത്തിൽ നിരോധിച്ച കീടനാശിനികൾ കവർ മാറ്റിയും ചെറിയ തോതിൽ ചേരുവ മാറ്റിയുമാണ് വിറ്റഴിക്കുന്നത്. കർഷകരാവട്ടെ എളുപ്പത്തിലും കൂടുതലും വിള ലഭിക്കാനായി ഇത്തരം കീടനാശിനകൾ ഉപയോഗിക്കുകയും ചെയ്യുന്നു.
നിരോധനമുള്ള ഫൊറേറ്റ്(റെഡ്), മോണോ ക്രോട്ടോഫോസ്(റെഡ്), ട്രയാസോഫോസ്(യെല്ലോ), കാർബോഫുറാൻ(റെഡ്), മീഥൈൽ പാരത്തിയോൺ(റെഡ്), മിഥൈൽ ഡിമാറ്റൺ(റെഡ്), പ്രോഫെനോഫോസ്(യെല്ലോ), മെതോക്സി ഈഥൈൽ മെർക്കുറിക് ക്ലോറൈഡ്, എഡിഫാൻഫോസ്(യെല്ലോ), െരടെസെക്ലാ സോൾ(യെല്ലോ), ഓക്സി തിയോജിനോസ്(ബ്ലൂ), പാറാക്വാറ്റ്(യെല്ലോ), അട്രോസിൻ(ബ്ലൂ), അമിലോഫോസ്(യെല്ലോ), തിയോബെൻകാർബ്(ബ്ല
), ഫ്യൂരഡാൻ, ഫോറേറ്റ്, റൗണ്ടപ്പ്, തൈമറ്റ് എന്നി കീടനാശിനി വിളകളെ മാത്രമല്ല മണ്ണ്, വെള്ളം, വായു എന്നിവയെ മലീമസമാക്കുന്നു. ജനിതക വൈകല്യങ്ങൾക്കു വരെ കാരണമാവുന്ന നിരോധിത കീടനാശിനികൾ കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്നതിനാലാണ് കുട്ടനാട്ടിലും മുതലമടയിലും ഇടുക്കിയിലും അർബുദരോഗികളുടെ എണ്ണം പെരുകുന്നത്. ആലപ്പുഴ മെഡിക്കൽ കോളജ് നടത്തിയ പഠനത്തിൽ കുട്ടനാട്ടിലെ അമ്മമാരുടെ മുലപ്പാലിൽ വരെ ഡിഡിറ്റിയുടെ അംശം കണ്ടെത്തിയിരുന്നു.
ഒന്നു മാറുമ്പോൾ മറ്റൊരു കീടം
കീടനാശിനി വ്യവസായം ജൈവസാങ്കേതിക വിദ്യാ വ്യവസായമായും ജനിതക എൻജിനിയറിംഗ് വ്യവസായമായും പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ജനിത എൻജിനിയറിംഗ് കീടനാശിനികൾക്കുള്ള ഒരു ബദലായി പ്രോത്സാഹിക്കപ്പെട്ടപ്പോൾ ജൈവ സാങ്കേതിക വിദ്യ പ്രകാരം മാറ്റപ്പെട്ട പരുത്തി കീടനാശിനികളുടെ ഉപയോഗം അവസാനിപ്പിക്കാൻ കഴിയുന്ന ഒന്നായി അവതരിപ്പിക്കപ്പെട്ടു. എന്നാൽ ജൈവ പരുത്തി ബോൾവോഷിനെ (പരുത്തിച്ചെടിയെ നശിപ്പിക്കുന്ന കീടം) നീയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു, എന്നുമാത്രമല്ല അത് പുതുതായി അപകടകാരികളായ കുറെ കീടങ്ങൾ ഉണ്ടാകാൻ ഇടയാക്കുകയും ചെയ്തു. ആന്ധ്രപ്രദേശിലെ പരുത്തി കർഷകർ ഇതിന് ഇരകളാണ് .
തൽഫലമായി കീടനാശിനിയുടെ ഉപയോഗം വീണ്ടും വർധിച്ചു. ഇറക്കുമതി ചെയ്യപ്പെട്ട പല വിത്തുകളും കർഷകർക്ക് വിപത്തായി മാറിയിരിക്കുന്നു. ഓരോ ഇനം വിത്തും ഇറക്കുമതി ചെയ്യപ്പെടുമ്പോൾ അതിനുവേണ്ട കീടനാശിനിയും നിർദേശിക്കപ്പെടുന്നു. അങ്ങനെ വിത്തുകമ്പനിക്കാരും കീടനാശിനി കുത്തകകളും ഒന്നുപോലെ തടിച്ചുകൊഴുക്കുന്നു. വിത്തു കമ്പനികൾ തന്നെ കീടനാശിനി കമ്പനികളും നടത്തി കർഷകരെ കൊല്ലുന്നു.
ദീർഘകാലമായി ഉപയോഗിക്കുന്ന കീടനാശിനികൾ പിൻവലിക്കുമ്പോൾ അതിനുപകരം എന്തെന്നത് സംബന്ധിച്ച വിവരം കർഷകർക്ക് നൽകേണ്ടതുണ്ട്. ഒന്നു മാറ്റുമ്പോൾ മറ്റൊന്ന് എന്ന നിലപാടിലേക്കു മാറാൻ കർഷകർ നിർബന്ധിതരാകുന്നു. വളവും കീടനാശിനിയും എത്ര അളവിൽ ഏതു സീസണിൽ എങ്ങനെ പ്രയോഗിക്കണം എന്നതിലും കൃഷി വകുപ്പ് വ്യക്‌തമായ നിർദേശം നൽകണം. കീടം വരുമോ എന്ന ഭീതിയിൽ മുൻകരുതലായി വിഷം അടിക്കുന്നവരാണ് ഏറെ കർഷകരും. അതു തന്നെ ഒന്നിലേറെ വിഷം വാങ്ങി നേർപ്പിക്കാതെ നേരേ പ്രയോഗിക്കുന്നു. വാഴവിത്തും തെങ്ങിൻ തൈയുമൊക്കെ കീടനാശിനി തളിച്ച് കുഴിച്ചുവയ്ക്കുന്നത് പതിവായിരിക്കുന്നു.
പകരം ഉപയോഗിക്കാവുന്ന അപകടം കുറഞ്ഞ കീടനാശിനി, അതുമല്ലെങ്കിൽ ജൈവകൃഷി പോലെ കൃഷി മുറയിലും രീതിയിലും തന്നെ മാറ്റം വരുത്തൽ എന്നിവ സംബന്ധിച്ച് കർഷകർക്ക് വ്യക്‌തത ഉണ്ടാക്കണം. അല്ലെങ്കിൽ ഈ കീടനാശിനികളെല്ലാം മറ്റൊരു രൂപത്തിൽ ഇന്നത്തേതിലും അപകടകരമായ രീതിയിൽ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്. കേരളത്തിൽ അവ പിൻവലിച്ചാലും ഇതരസംസ്‌ഥാനങ്ങളിൽ നിന്നും അവ എത്താൻ ഇടയുണ്ടെന്നത് വ്യക്‌തം. വ്യാപകമായ പ്രചാരണ ബോധവൽക്കരണ പ്രവർത്തനവും ബദൽ അന്വേഷണവും കർശനമായ പരിശോധനകളുമെല്ലാം സർക്കാർ തീരുമാനം ഫലപ്രദമാക്കാൻ ആവശ്യമാണ്. മാത്രമല്ല കർഷകർ, കർഷകത്തൊഴിലാളികൾ എന്നിവരുടെ സഹകരണം ഉറപ്പാക്കുകയും വേണം.
കുട്ടനാട്ടിൽ കണ്ടത്
കീടനാശിനി പ്രയോഗം നെൽപ്പാടങ്ങളിലെ മിത്രകീടങ്ങളുടെ നാശത്തിനിടയാക്കുന്നു. കീടനാശിനി തളിച്ച പാടങ്ങളിൽ നെൽകൃഷിയെ ദോഷകരമായി ബാധിക്കുന്ന ശത്രുകീടങ്ങളുടെ എണ്ണം വർധിച്ചതായും പഠനങ്ങൾ തെളിയിക്കുന്നു. മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം, കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, വിവിധ കാർഷിക സർവകലാശാലകൾ എന്നിവിടങ്ങളിലെ കൃഷിശാസ്ത്രജ്‌ഞർ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെൽകൃഷിമേഖലയിൽ അടുത്തയിടെ നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തലുകൾ. ശത്രുകീടങ്ങളുടെ ആക്രമണത്തിൽ നിന്ന് നെൽച്ചെടികളെ രക്ഷിക്കുന്ന മിത്രകീടങ്ങളുടെ നാശം ഭാവിയിൽ നെൽകൃഷിയുടെ നിലനിൽപ്പിനെത്തന്നെ ദോഷകരമായി ബാധിക്കുമെന്ന് ഇവർ മുന്നറിയിപ്പു നൽകുന്നു.
കുട്ടനാട്, അപ്പർകുട്ടനാട് കരിനില മേഖലകളിലെ 11 പാടശേഖരങ്ങളിലാണ് സംഘം പഠനം നടത്തിയത്. കീടനാശിനി ഉപയോഗിക്കുന്ന പാടശേഖരങ്ങളിൽ മിത്രകീടങ്ങളുടെ എണ്ണം കുറയുന്നതായും അതേസമയം തണ്ടുതുരപ്പൻ, മുഞ്ഞ ഉൾപ്പെടെയുള്ള ശത്രുകീടങ്ങൾ വർധിക്കുന്നതായും കണ്ടെത്തി. വിളവിറക്കുന്നതുമുതൽ ഓരോഘട്ടത്തിലും ഉണ്ടാകുന്ന ശത്രുകീടങ്ങളെ നശിപ്പിക്കാൻ മിത്രകീടങ്ങൾക്കു കഴിയും. സിന്തറ്റിക് പെറത്രോയിഡ് മീഥൈൽ പാരത്തിയോൺ വിഭാഗത്തിൽപെടുന്ന ചില കീടനാശിനികൾ ഉപയോഗിക്കുമ്പോൾ കീടങ്ങൾ കൂടുതൽ കരുത്താർജിക്കുന്നതായും പഠനങ്ങളിൽ കണ്ടെത്തി. ഓർഗാനോ സൾഫറസ് വിഭാഗത്തിൽപെടുന്ന മെറ്റാസിഡിന്റെ ഉപയോഗം മുഞ്ഞവംശവർധനവിനു കാരണമാകുന്നു.
സെൻട്രൽ ഇൻസെക്ടിസൈഡ്സ് ബോർഡ് ആൻഡ് രജിസ്ട്രേഷൻ കമ്മിറ്റിയുടെ (സി.ഐ.ബി.ആർ.സി.) വെബ്സൈറ്റിൽനിന്ന് ഏത് കീടനാശിനി, ഏത് ഘട്ടത്തിൽ, ഏത് വിളയ്ക്ക്, ഏത് കീടത്തിന് എത്ര അളവിൽ, ഏത് ഉപകരണം കൊണ്ട് ഉപയോഗിക്കാമെന്ന വിവരം നൽകിയിട്ടുണ്ട്. വെബ്സൈറ്റ് അഡ്രസ്:
www.cibrc.nic.in.
പലവ്യഞ്ജനത്തിലും വിഷം
പച്ചക്കറിക്ക് പുറമെ, പലവ്യഞ്ജനത്തിലും ഉണക്കിയ പഴങ്ങളിലും കീടനാശിനി സാന്നിധ്യമുണ്ട്. ഏലയ്ക്ക, ജീരകം, മുളകുപൊടി, വറ്റൽമുളക് എന്നിവയുടെ സാമ്പിളിൽ അപകടസാധ്യതയുള്ള അടുത്തയിടെ നടന്ന പരിശോധനകളിൽ കണ്ടെത്തി. സാധാരണ മുളകുപൊടിയുടെ നാലു സാമ്പിളിൽ, ക്ളോർപൈറിഫോസ്, സൈപെർമെത്രിൻ, എത്തയോൺ എന്നീ കീടനാശിനികളാണ് കണ്ടെത്തിയത്. കാഷ്മീരി മുളകുപൊടിയുടെ ബ്രാൻഡുകളിൽ സൈപ്പർമെത്രിൻ, എത്തയോൺ എന്നിവയുടെ സാന്നിധ്യവും കണ്ടു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കാസർഗോഡ് നഗരങ്ങളിലെ പച്ചക്കറി കടകൾ, സൂപ്പർ/ഹൈപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിന്നുശേഖരിച്ച 40 ഇനം പച്ചക്കറികളുടെ 125 സാമ്പിളുകൾ കേരള കാർഷിക സർവകലാശാല പരിശോധിച്ചിരുന്നു. കറിവേപ്പില, കോളിഫ്ളവർ എന്നിവയുടെ ഓരോസാമ്പിളിൽ അപകടസാധ്യതയുള്ള അളവിൽ വിഷാംശം കണ്ടെത്തി.
ഇതേ സമയം കേരളത്തിലെ പരിശോധനകൾക്കു പരിമിതികൾ ഏറെയാണ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) നിഷ്കർഷിച്ചിട്ടുള്ള പരിധിയാണ് വിഷാംശത്തിന്റെ കാര്യത്തിൽ ആധികാരികമായി എടുത്തിട്ടുള്ളത്. അതിനെ ആധാരമാക്കിയാണ് ഓരോ പച്ചക്കറിയിലും വിഷാംശമുണ്ടെന്നും ഇല്ലെന്നും പറയുന്നത്. ചില കീടനാശിനിയിനങ്ങളെക്കുറിച്ച് എഫ്. എസ്.എസ്.എ.ഐ. ഒരു മാനദണ്ഡവും ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ആ ഇനങ്ങളിൽ വിഷാംശം കണ്ടാലും അത് തീവ്രമാണോ അല്ലയോ എന്നൊന്നും ഈ പരിശോധനയ്ക്ക് തീരുമാനിക്കാനുമാവില്ല.
പുതിനയില പല സാമ്പിളുകൾ പരിശോധിച്ചപ്പോൾ ഏഴ് കീടനാശിനികളുടെ വിഷസാന്നിധ്യം കണ്ടു. ബൈഫെൻത്രിൻ എന്ന കീടനാശിനിക്ക് യൂറോപ്യൻ യൂണിയൻ നിശ്ചയിച്ചിരിക്കുന്ന പരിധി 0.05 പി.പി.എം. (പാർട്സ് പെർ മില്യൺ) ആണ്. എന്നാൽ പുതിനയിലയിലെ പരിശോധനയിൽ കണ്ടത് 0.15 ആണ്. ക്ലോർപൈറിഫോസ് എന്ന കീടനാശിനിയുടെയും പരിധി 0.05 തന്നെ. എന്നാൽ കണ്ടതോ 0.98. എത്തയോണിന്റെ സാന്നിധ്യം കുറേക്കൂടി ഉയർന്നതോതിലാണ്. 0.01 പി.പി.എം. പരമാവധി വേണ്ടിടത്ത് കണ്ടത് 4.9 പി.പി.എമ്മാണ്. സൈപ്പർമെത്രിൻ, മിഥെയിൽ പാരതയോൺ, പ്രൊഫനോഫോസ്, ക്യുനാൽഫോസ് എന്നിവയും പരിധിക്കപ്പുറം കണ്ടു, പുതിനയിലയിൽ.
കറിവേപ്പിലയിൽ ബൈഫെൻത്രിൻ കീടനാശിനിക്ക് നിഷ്കർഷിച്ചിരിക്കുന്ന പരിധിയും 0.05 പി.പി.എം. ആണ്. എന്നാൽ പരിശോധനയിൽ 0.13 വരെ കണ്ടെത്തി. 0.01 പരിധി നിർദേശിച്ചിട്ടുള്ള എത്തയോണിന്റെ സാന്നിധ്യം 0.34 വരെയായിരുന്നു. ഫെൻപ്രൊപ്പാത്രിനിന്റെ സാന്നിധ്യം 0.01 വേണ്ടിടത്ത് കണ്ടത് 0.38 പി.പി.എം. ആണ്. ക്ലോർപൈറിഫോസ്, സൈപ്പർമെത്രിൻ, ലാംബ്ഡാ സൈഹാലോത്രിൻ, മിഥെയിൽ പാരതയോൺ, പ്രൊഫനോഫോസ് എന്നീ കീടനാശിനികളുടെ സാന്നിധ്യവും കറിവേപ്പില സാമ്പിളിൽ വളരെ ഉയർന്ന അളവിലായിരുന്നു.
ചുവപ്പുചീരയിൽ ഫെൻവാലറേറ്റ്, മിഥെയിൽ പാരതയോൺ, പ്രൊഫനോഫോസ്, ക്യുനാൽഫോസ് എന്നീ കീടനാശിനികളുടെ വിഷാംശം ഉയർന്നതോതിൽ കണ്ടെത്തി. പച്ചമുളകിന്റെ ഇരുപത് സാമ്പിൾ പരിശോധിച്ചപ്പോൾ ഏഴ് കീടനാശിനികളുടെ സാന്നിധ്യം കണ്ടു. അതിൽ സൈപ്പർമെത്രിന്റെ അളവ് കേട്ടാൽ നടുങ്ങും. പരമാവധി 0.05 പി.പി.എം. പാടുള്ള സ്‌ഥലത്ത് കണ്ടത് 0.59 പി.പി.എം. എത്തയോൺ പരമാവധി 0.01 നിഷ്കർഷിച്ചിട്ടുള്ള സ്‌ഥാനത്ത് 1.24 വരെ കണ്ടു. മിഥെയിൽ പാരതയോണും 0.01 വരെയേ പാടുള്ളൂ. കണ്ടതോ 2.87 പി.പി.എമ്മും. പൈപ്പ് വെള്ളത്തിൽ ഒന്ന് ഉലച്ചുകഴുകിയാൽ പോകുന്നതല്ല. ഈ വിഷാംശങ്ങളൊന്നും. ഇതെല്ലാം സാമ്പിൾ മാത്രം നമ്മുടെ മുന്നിലെത്തുന്ന മിക്കവാറും പച്ചക്കറികളുടെ അവസ്‌ഥ ഇതാണ്. അരിയിലും ഗോതമ്പിലും വരെ കീടനാശിനികളുടെ അളവ് അനുവദനീയമായതിലും ഏറെ കൂടുതലാണ്. പരിസ്‌ഥിതിയെ അപ്പാടെ കൊല്ലുകയാണ് കീടനാശിനി ഇക്കാലത്ത്.
തെലങ്കാനയിൽ അടുത്തയിടെ 25 കൃഷ്ണമൃഗങ്ങളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ചോളക്കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി ഉള്ളിൽച്ചെന്നാണ് മെഹബൂബ്നഗർ ജില്ലയിലെ കൃഷ്ണനദിക്കരയിൽ കൃഷ്ണമൃഗങ്ങൾ ചത്തത്.
മണ്ണിരകളും മറ്റ് ജീവജാലങ്ങളും ചത്തൊടുങ്ങാൻ മാത്രമെ രാസകീടനാശിനികൾ പ്രയോജനപ്പെടുന്നുള്ളു. നെൽകൃഷി മേഖലയിൽ താറാവുകളും മീനുകളും ചത്തൊടുങ്ങുന്നതിനു പിന്നിൽ പരിസ്‌ഥിതിക്കുണ്ടായ മാറ്റങ്ങൾ കാരണമായേക്കാം.
(അവസാനിച്ചു)
– റെജി ജോസഫ്
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്‌ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
Latest News
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top