Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പുകയുന്ന യുവത്വം
കഞ്ചാവു മാഫിയയുടെ നീരാളിപ്പിടിത്തത്തിൽ ആലപ്പുഴ. ലഹരി ഉപയോഗിക്കുന്നവരിൽ മദ്യത്തെക്കാൾ കൂടുതൽ കഞ്ചാവിനെ ആശ്രയിക്കുന്നവരുടെ എണ്ണം ദിനം തോറും വർധിക്കുന്നതായാണ് പോലീസ്, എക്സൈസ് വകുപ്പുകളുടെ രേഖകൾ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജില്ലയിൽ കഞ്ചാവിന് അടിമപ്പെടുന്നവരുടെ എണ്ണം ഭീതിദമാം വിധത്തിലാണ് ഉയർന്നിരിക്കുന്നത്.
2015ൽ ജില്ലാ നാർക്കോട്ടിക് വിഭാഗം 19.89 കിലോ കഞ്ചാവാണ് വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ പിടികൂടിയത്. 506പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തു. 2016ൽ പിടികൂടിയ കഞ്ചാവിന്റഎ അളവ് 28.58 കിലോയായി വർധിച്ചപ്പോൾ 540 പേരാണ് കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ടു പിടിയിലായത്. എന്നാൽ 2017 ആയപ്പോഴേക്കും നാർക്കോട്ടിക് വിഭാഗം പിടികൂടിയ കഞ്ചാവിന്റെ അളവ് മുൻ വർഷം പിടികൂടിയതിന്റെ ഇരട്ടിയോളമാണ് വർധിച്ചത്. 55.80 കിലോ കഞ്ചാവാണ് കഴിഞ്ഞ വർഷം 380 കേസുകളിലായി പിടികൂടിയത്. 468 പേർ അറസ്റ്റിലാകുകയും ചെയ്തു. ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്ന വിതരണക്കാരനും താഴേത്തട്ടിലെ കഞ്ചാവ് വിൽപ്പനക്കാരുമടക്കം നൂറുകണക്കിനാളുകളാണ് പോലീസിന്റെയും എക്സൈസിന്റെയും പരിശോധനകളിൽ പിടിയിലായത്. പ്രഫഷണൽ വിദ്യാഭ്യാസം നേടിയവർ മുതൽ സാധാരണക്കാരൻ വരെയുള്ളവരാണ് ജില്ലയിലെ കഞ്ചാവ് വിപണന ശൃംഖലയിലുള്ളത്.
പരിശോധനകളിൽ പിടിയിലാകുന്നത് പലപ്പോഴും വിതരണ ശൃംഖലയിലെ അവസാന കണ്ണിയാണ്. ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നവരെ കുറിച്ചുള്ള അന്വേഷണം പലപ്പോഴും ജില്ലയിലേക്കു കഞ്ചാവ് എത്തിച്ചു നൽകുന്നവരിലെത്തി അവസാനിക്കുകയാണ് പതിവ്. ജില്ലയിലേക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിക്കുന്ന വൻസംഘങ്ങളെ പിടികൂടാൻ മറ്റു സംസ്ഥാനങ്ങളിലെ പോലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണം ലഭിക്കാത്തതും സംസ്ഥാന തലത്തിൽ ഇത്തരത്തിലൊരു അന്വേഷണത്തിനുവേണ്ട നടപടികൾ സ്വീകരിക്കാത്തതുമാണ് കഞ്ചാവ് മാഫിയായുടെ പ്രവർത്തനം അനുദിനം ശക്തിപ്പെടാൻ കാരണം. ജില്ലയിലെ ലഹരി മാഫിയയുടെ പ്രവർത്തനങ്ങളിലേക്ക് രാഷ്ട്രദീപിക നടത്തിയ അന്വേഷണാത്മക പരന്പരയിൽ ലഹരി കടത്തിന്റെ വിവിധ വശങ്ങൾ അനാവൃതമാക്കുന്നു.
ആന്ധ്രയിൽ കിലോയ്ക്ക് 1000, കേരളത്തിലെത്തിയാൽ ഒരു ലക്ഷം
ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തോട് ചേർന്ന ദുർഘടമായ മലന്പ്രദേശങ്ങളിൽ വിളഞ്ഞിരുന്ന നീലച്ചടയൻ കഞ്ചാവ് എക്സൈസിന്റെയും പോലീസിന്റെയും കണ്ണുവെട്ടിച്ച് കെഎസ്ആർടിസി ബസിലും മലഞ്ചരക്കു കയറ്റിവന്നിരുന്ന വാഹനങ്ങളിലുമായി മധ്യതിരുവിതാംകൂറിലേക്കും കൊച്ചിയിലേക്കും കടത്തിയിരുന്നത് ഓർമ മാത്രമായപ്പോൾ മറ്റ് മേഖലകളിലെന്നപോലെ ഇതര സംസ്ഥാന ലോബി കഞ്ചാവ് ലഹരിയുമായി അതിർത്തി കടന്നു കേരളത്തിലെത്തി. ആന്ധ്ര- ഒഡീഷ അതിർത്തി പ്രദേശത്തെ മാവോയിസ്റ്റുകൾക്ക് സ്വാധീനമുള്ള മേഖലയിൽ നിന്നാണ് ഇന്നു കഞ്ചാവ് സംസ്ഥാനത്തേക്കെത്തുന്നത്.
ഭരണകൂടം കാര്യക്ഷമമല്ലാത്ത പ്രദേശത്ത് വീടുകളോടു ചേർന്നുള്ള കൃഷിയിടങ്ങളിലാണ് കഞ്ചാവ് കൃഷി ചെയ്യുന്നത്. ഇവിടെ നിന്നും കിലോയ്ക്ക് ആയിരം രൂപ നൽകി വാങ്ങുന്ന കഞ്ചാവ് കേരള അതിർത്തിയിൽ എത്തിച്ചു നൽകുന്പോൾ 20,000 രൂപയാണ് നൽകേണ്ടത്. രണ്ടു സംസ്ഥാനങ്ങളിലൂടെ കടന്നാണ് വൻതോതിൽ കഞ്ചാവ് കേരള അതിർത്തിയിലെത്തുന്നതെങ്കിലും തമിഴ്നാട്ടിലും ആന്ധ്രയിലും പേരിനുപോലും കഞ്ചാവ് പിടികൂടാത്തത് ഉദ്യോഗസ്ഥരും കഞ്ചാവ് മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഫലമാണ്. കേരള അതിർത്തിയിലെ സംഭരണ കേന്ദ്രങ്ങളിലെത്തിക്കുന്ന കഞ്ചാവ് അഞ്ച് കിലോ വരെ തൂക്കം വരുന്ന പായ്ക്കറ്റുകളിലാക്കിയാണ് തെക്കൻ കേരളത്തിലേക്ക് എത്തിക്കുന്നത്.
മൊത്തക്കച്ചവടക്കാരിൽ നിന്നു വിതരണക്കാരൻ വഴി സാധാരണ കച്ചവടക്കാരനിലെത്തുന്പോൾ കഞ്ചാവിന്റെ മൂല്യത്തിലുണ്ടാകുന്നത് സങ്കല്പിക്കാനാകാത്ത വർധനവാണ്. ഏകദേശം അഞ്ചുഗ്രാം വരുന്ന കഞ്ചാവ് പൊതി ഒന്നിന് 500 രൂപയാണ് താഴെത്തട്ടിലെ വില്പന വില. ഇത്തരത്തിൽ ഒരു കിലോ കഞ്ചാവ് വിൽക്കുന്പോൾ ലഭിക്കുന്നത് ഒരുലക്ഷം രൂപയാണ്. കുറഞ്ഞ മുതൽമുടക്കിൽ ലഭിക്കുന്ന ഈ അമിത ലാഭം തന്നെയാണ് ഒരു തവണ വിൽപ്പനയിൽ ഏർപ്പെടുന്നവരെ പിന്നീട് ഈ രംഗത്ത് പിടിച്ചു നിർത്തുന്നത്.
ട്രെയിനിലും വിനോദസഞ്ചാരികളുടെ വാഹനങ്ങളിലും
വർഷങ്ങൾക്കു മുന്‍പ് ഇടുക്കി ജില്ലയിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും കെഎസ്ആർടിസി ബസുകളും എക്സൈസ്, പോലീസ് സംഘം ജില്ലാ അതിർത്തികളിലും മറ്റും പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇടുക്കിയിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കഞ്ചാവ് കടത്ത് തടയുന്നതിനായിരുന്നു ഈ നടപടി. എന്നാൽ ഇന്ന് കഞ്ചാവ് കേരളത്തിലേക്കെത്തുന്നത് ട്രെയിൻ മാർഗവും തീർത്ഥാടന വിനോദസഞ്ചാര വാഹനങ്ങളിലുമായാണ്. രാത്രിയെത്തുന്ന ട്രെയിനുകളാണ് സംസ്ഥാനത്തേക്ക് കഞ്ചാവ് എത്തിക്കാനായി വിതരണക്കാർ തെരഞ്ഞെടുക്കുന്നത്.
മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്ത് ട്രെയിനിൽ നിന്നും കഞ്ചാവ് പൊതികൾ എറിഞ്ഞ് നൽകുകയാണ് പതിവ്. അതിനാൽ തന്നെ റെയിൽവേ സ്റ്റേഷനുകളിൽ നടത്തുന്ന പരിശോധനകളിൽ പെടാറുമില്ല.
ട്രെയിൻ കടന്നുപോയി മിനിട്ടുകൾക്കുള്ളിൽ തന്നെ വിതരണക്കാരിൽ ഉൾപ്പെട്ട സംഘം വാഹനങ്ങളിൽ ട്രാക്കിന്റെ ഓരങ്ങളിൽ നിന്നും കഞ്ചാവ് പൊതികൾ കടത്തിക്കൊണ്ട് പോകുകയും ചെയ്യും. റെയിൽവേ ഗ്യാങ്മാന്മാർ ഡ്യൂട്ടി നോക്കുന്നതിനിടയിൽ പലയിടങ്ങളിലും ഇത്തരത്തിൽ കഞ്ചാവ് പൊതികൾ കടത്തുന്നത് ശ്രദ്ധയിൽപ്പെടുകയും വിവരം പോലീസിൽ അറിയിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു മടങ്ങുന്ന വാഹനങ്ങളിലും കഞ്ചാവ് കടത്തുന്നതായാണ് അധികൃതർക്ക് വിവരം ലഭിച്ചിരിക്കുന്നത്. ട്രെയിനിലെ കഞ്ചാവ് കടത്തിന് റെയിൽവേ പോലീസിന്റെയും പ്രൊട്ടക്ഷൻ പോലീസിന്റെയും ശക്തമായ പരിശോധനകൾ വിലങ്ങുതടിയായതോടെ കഞ്ചാവ് മാഫിയ മറ്റ് മാർഗങ്ങൾ ആശ്രയിച്ചുതുടങ്ങിയിട്ടുണ്ട്.
കേരളത്തിൽ നിന്നും തമിഴ്നാട്ടിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുന്ന യുവാക്കളായ വിനോദസഞ്ചാരികളെ ചുറ്റിപ്പറ്റുന്ന ഏജന്റുമാരാണ് കഞ്ചാവ് എത്തിച്ചു നൽകുന്നത്.
നാട്ടിൽ ലഭിക്കുന്നതിന്റെ പത്തിൽ ഒന്നു വിലയ്ക്ക് സാധനം കിട്ടുമെന്നതിനാൽ വിനോദസഞ്ചാരത്തിന്റെ മറവിൽ കഞ്ചാവ് വാങ്ങുന്നതിനായി ഇത്തരം കേന്ദ്രങ്ങളിലേക്ക് സവാരി നടത്തുന്നവരുമുണ്ട്. തീർത്ഥാടക വാഹനങ്ങളിൽ സഞ്ചാരികളറിയാതെയാണ് പലപ്പോഴും ഇവ കടത്തുന്നത്. വാഹന പരിശോധനകളിൽ തീർഥാടക വാഹനങ്ങൾക്ക് ലഭിക്കുന്ന ആനൂകൂല്യം പ്രയോജനപ്പെടുത്തിയാണ് കഞ്ചാവ് ഇത്തരത്തിൽ കടത്തുന്നത്.
(തുടരും)
വി. എസ്. രതീഷ്
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
Latest News
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top