Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
തുമ്പില്ലാതെ ദിനേശന് വധം: സിബിഐക്കും മൗനം
ജനത്തിരക്കേറിയ തലശേരി നഗരമധ്യത്തില്‍ പോലീസ് സ്റ്റേഷന് വിളിപ്പാടകലെ ജ്വല്ലറി ഉടമയെ കുത്തി വീഴ്ത്തി കൊലപ്പെടുത്തിയിട്ട് വര്‍ഷം നാല് പിന്നിട്ടിരിക്കുന്നു. നേരറിയിക്കുന്നതില് പേര് കേട്ട സിബിഐ അന്വേഷിച്ചിട്ടും ഈ കൊലപാതകത്തിന്റെ ചുരുളഴിയുന്നില്ല. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയ നിഗമനത്തിനപ്പുറത്തേക്ക് കടക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിക്കും സാധിച്ചിട്ടില്ല. അവരും ഇരുട്ടില്‍ തപ്പുന്നു. പോളിഗ്രാഫ് ടെസ്റ്റിന് വരെ വിധേയരായ സഹോരങ്ങള്‍ ചോദിക്കുന്നു ഇനി ഈ കേസ് തെളിയിക്കാന്‍ ഞങ്ങള്‍ ആരെ ആശ്രയിക്കും.
തലശേരിയിലെ മെയിന്‍ റോഡിലെ സവിത ജ്വല്ലറി ഉടമ തലായി ‘സ്നേഹ'യില്‍ പാറപ്പുറത്ത് കുനിയില്‍ ദിനേശൻ(52) കൊല്ലപ്പെട്ട സംഭവത്തിലാണ് നാല് വര്‍ഷം പൂര്‍ത്തിയാവുമ്പോഴും അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്നത്. രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സി എന്നവകാശപ്പടുന്ന സിബിഐ അന്വേഷിച്ചിട്ടും കേസില്‍ ഇതു വരെ തുമ്പുണ്ടാകാത്തത് ദുരൂഹതയുളവാക്കുന്നുണ്ട്.
2014 ഡിസംബര്‍ 23ന് രാത്രി എട്ട് മണിയോടെയാണ് ദിനേശനെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നഗരത്തില്‍ ഏറെ തിരക്കേറിയ സമയമായിരുന്നു സംഭവം നടന്നത്. ഈ സമയത്ത് കടയ്ക്കുള്ളില്‍ വ്യാപാരി കൊല്ലപ്പെട്ടിട്ട് പ്രതിയെ കണ്ടെത്താന്‍ സാധിക്കുന്നില്ലായെന്നുള്ളത് അന്വേഷണ ഏജന്‍സികളുടെ പരാജയം തന്നെയാണെന്നാണ് പൊതുജനം പറയുന്നത്.
അര്‍ദ്ധ രാത്രിയിലും പുലര്‍ച്ചെയും നടന്നിട്ടുള്ള നിരവധി കൊലപാതകങ്ങളും അക്രമ സംഭവങ്ങളും തെളിയിച്ചിട്ടുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് എന്തേ ഈ കേസില്‍ തുമ്പുണ്ടാക്കാന്‍ സാധിക്കുന്നില്ലായെന്ന ചോദ്യവും ഉയരുന്നുണ്ട്. രാത്രി 7.30 നും 8 നും ഇടയ്ക്കാണ് കൊലപാതകം നടന്നിട്ടുള്ളതെന്നാണ് അന്വേഷണ സംഘങ്ങള്‍ പുറത്തു വിടുന്ന വിവരം. ഈ സമയത്ത് കൊലപാതകം നടത്തിയിട്ട് നഗരത്തിന്റെ ഏത് ഭാഗത്തു കൂടി അക്രമി കടന്നു പോയാലും ഏതെങ്കിലുമൊരു സിസിടിവി കാമറയില്‍ അക്രമി കുടുങ്ങുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസ് സ്റ്റേഷന് വിളിപ്പാടകലെ നടന്ന കൊലപാതകം അറിഞ്ഞയുടന്‍ തന്നെ പോലീസ് സംഘം പാഞ്ഞെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അടുത്ത ബന്ധുക്കളുള്‍പ്പെടെ നിരവധി പേരാണ് സംശയത്തിന്റെ നിഴലില്‍ നിന്നിട്ടുള്ളത്. കൊല്ലപ്പെട്ട ദിനേശന്റെ സഹോദരങ്ങളേയും ഭാര്യയേയും ബന്ധുക്കളേയും അന്വേഷണ സംഘങ്ങള്‍ നിരവധി തവണ ചോദ്യം ചെയ്തിരുന്നു.
തെളിവുകള്‍ ലഭിച്ചെന്ന്
കഴിഞ്ഞ ജൂലായ് മാസത്തില്‍ കേസില്‍ ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സിബിഐ കേന്ദ്രങ്ങള്‍ അവകാശപ്പെട്ടങ്കിലും പിന്നീട് യാതോരു നീക്കവും ഉണ്ടായിട്ടില്ലെന്ന് ദിനേശന്റെ ബന്ധുക്കള്‍ തന്നെ പറയുന്നു. അഞ്ച് മാസം മുമ്പ് വരെ ദിനേശന്റെ ബന്ധുക്കളുള്‍പ്പെടെയുള്ളവരെ നിരന്തരം തിരുവനന്തപുരത്തെ സിബിഐ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. ഓരോ ഘട്ടത്തിലും പ്രതികള്‍ ഉടന്‍ വലയിലാകുമെന്ന സൂചന നല്‍കിയിരുന്ന സിബിഐക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. നേരത്തെ തലശേരി റസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സിബിഐ സംഘം ഇപ്പോള്‍ റസ്റ്റ് ഹൗസിലേക്ക് തിരിഞ്ഞു നോക്കിയിട്ട് തന്നെ മാസങ്ങളായി.
ചോദ്യം ചെയ്യൽ തുടർക്കഥ
കൊലപാതകവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ മൂന്ന് പേരെയും സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. നഗരത്തില്‍ പഴയ സ്വര്‍ണം വാങ്ങി ഉരുക്കി വില്‍പ്പന നടത്തുന്ന സഹോദരങ്ങളുള്‍പ്പെടെ സേട്ടുമാര്‍ എന്നറിയപ്പെടുന്ന മൂന്ന് പേരെയാണ് സിബിഐ സംഘം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നത്. ദിനേശന് സ്ഥിരമായി സന്ദര്‍ശിച്ചിരുന്ന ജ്യോല്സ്യനേയും വിവിധ അന്വേഷണ സംഘങ്ങള്‍ പല വട്ടം ചോദ്യംചെയ്തിരുന്നു. ദിനേശനുമായി അടുത്ത ബന്ധമുണ്ടായിരുന്ന പൂജാരിയുള്പ്പെടെയുള്ള രണ്ട് സ്വാമിമാരെയും പോലീസും സിബിഐ യും ചോദ്യം ചെയ്തിരുന്നു. എല്ലാ കാര്യങ്ങളും ദിനേശന് പങ്കുവച്ചിരുന്നത് ഓര്ക്കാട്ടേരിയിലേയും അടിവാരത്തേയും സ്വാമിമാരുമായിട്ടിയിരുന്നുവെന്നും അവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നുമുള്ള സൂചനയെ തുടര്‍ന്ന് ഇവരേയും ചോദ്യം ചെയ്തിരുന്നു.
സിബിഐ അന്വേഷണം അയല്‍വാസിയുടെ ഹരജിയില്‍
ലോക്കല്‍ പോലീസിന്റേയും തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റേയും അന്വേഷണത്തിൽ കൊലപാതകത്തിന്റെ ചുരുളഴിയാതിരുന്നപ്പോഴാണ് ദിനേശന്റെ അയല്‍വാസിയായ ഗോവിന്ദരാജ് ഹൈക്കോടതിയില്‍ സിബിഐ അന്വാഷണമാവശ്യപ്പെട്ട് ഹരജി നല്‍കിയത്. ഇതേ തുടര്‍ന്നാണ് 2015 ഒക്ടോബറില്‍ ജസ്റ്റിസ് കമാല്‍പാഷ സിബിഐ അന്വാഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് സിബിഐയിലെ എസ്പി യുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം സംഭവ സ്ഥലം സന്ദര്‍ശിക്കുകയും തലശേരി റസ്റ്റ് ഹൗസില്‍ ക്യാമ്പ് ഓഫീസ് തുറന്ന് അന്വേഷണമാരംഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വാടക വിവാദം വന്നതോടെയാണ് തലശേരി റസ്റ്റ് ഹൗസിലെ ക്യാമ്പ് ഓഫീസിന്റെ പ്രവര്‍ത്തനം നിലച്ചത്. റസ്റ്റ് ഹൗസിലെ രണ്ട് റൂമുകള്‍ ഇപ്പോഴും സിബിഐ യുടെ കൈവശമുണ്ടെങ്കിലും ഇവിടെ ഉദ്യോഗസ്ഥരുടെ വരവ് അപൂര്‍വ്വമാണെന്ന് റസ്റ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം കേസന്വേഷിക്കുന്നതിനിടയിലാണ് കേസ് സിബിഐ ക്ക് കൈമാറുന്നത്. സിബിഐ അന്വേഷണമാവശ്യപ്പെട്ടിട്ടുള്ള ഹരജി പരിഗണിച്ച ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണം വിലയിരുത്തിയ ശേഷമാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ആ മുക്കുപണ്ടങ്ങള്‍ എവിടെ
കടയിലെ സ്വര്‍ണം ലക്ഷ്യമിട്ട് ഇതര സംസ്ഥാന സംഘമാണ് കൊല നടത്തിയതെന്നായിരുന്നു ലോക്കല്‍ പോലീസിന്റെയും ക്രെംബ്രാഞ്ചിന്റേയും നിഗമനം. കടക്കുള്ളില്‍ നിന്നും നഷ്ടപ്പെട്ട അരക്കിലോ വരുന്ന മുക്കുപണ്ടങ്ങള്‍ ഇനിയും പുറത്തുവരാത്തതും ഇതര സംസ്ഥാന തൊഴിലാളികളാണ് കൊലയ്ക്കു പിന്നിലെന്ന നിഗമനത്തിന് ആക്കം കൂട്ടിയിരുന്നു. സംശയത്തിന്റെ നിഴലിലുണ്ടായിരുന്നവരെയെല്ലാം ലോക്കല്‍ പോലീസും പിന്നീടെത്തിയ ക്രൈംബ്രാഞ്ച് സംഘവും സിബിഐയും പല ഘട്ടങ്ങളിലായി വിശദമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കടയില്‍ നിന്നും നഷ്ടപ്പെട്ട മുക്കു പണ്ടങ്ങള് ഇതു വരെ പുറത്ത് വരാത്തത് കേസിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
കൊലപാതകം നടന്നതിനു ശേഷമുള്ള ആദ്യത്തെ പത്ത് ദിവസം വരെ ജ്വല്ലറിക്കുള്ളില്‍ നിന്നും വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്ന ബന്ധുക്കള്‍ പറഞ്ഞിരുന്നത്. പിന്നീടാണ് സഹോദരന്റെ കടയില്‍ നിന്നും സുഹൃത്തു വഴി ദിനേശന് വാങ്ങിയ രണ്ട് പവന് സ്വര്‍ണ്ണവും അര കിലോയോളം വരുന്ന മുക്കുപണ്ടങ്ങളും നഷ്ടപ്പെട്ടതായി തെളിഞ്ഞത്. ഇതേ തുടര്‍ന്ന് മോഷ്ടാക്കളെ കേന്ദ്രീകരിച്ചു വിശദമായ അന്വേഷണം നടക്കുകയും കാസര്ഗോട്ടുള്ള കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് കസ്റ്റഡിയിലെടുക്കകുയും ചെയ്തിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ഇയാള്‍ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ഒടുവില്‍ പോളി ഗ്രാഫ് ടെസ്റ്റും
ദിനേശന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം പല ഘട്ടങ്ങളിലും സഹോദരങ്ങളുള്‍പ്പെടെ അടുത്ത ബന്ധങ്ങളിലേക്ക് നീങ്ങിയിരുന്നു. ഒടുവില്‍ ഡിസംബര്‍ അവസാന വാരത്തില്‍ സഹോദരങ്ങളുള്‍പ്പെടെ അടുത്ത ബന്ധുക്കളായ അഞ്ച് പേരുടെ പോളി ഗ്രാഫ് ടെസ്റ്റും നടന്നു. തൃശൂരില്‍ വെച്ച് നടന്ന പോളിഗ്രാഫ് ടെസ്റ്റിന്റെ റിസള്‍ട്ട് ഇതിനകം സിബിഐക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. നാല് സഹോദരങ്ങളുള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കളെയെല്ലാം സിബിഐ തിരുവന്തപുരത്തെ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി നിരന്തരമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
കര്‍മസമിതിയും ആക്ഷന്‍ കമ്മറ്റിയും എവിടെ
ദിനേശന് വധത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ആദ്യം കര്‍മസമിതി രംഗത്ത് വന്നിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷിക്കുകയും പിന്നീട് ക്രൈംബ്രാഞ്ച് കേസന്വേഷണമേറ്റെടുക്കുകയും ചെയ്തിട്ടും കേസില്‍ യാതൊരു തുമ്പും ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു സിബിഐ അന്വേഷണമാവശ്യപ്പെട്ട് കര്‍മസമിതി രംഗത്തെത്തിയത്. പ്രക്ഷോഭ പരിപാടികള്‍ക്ക് ഇവര്‍ രൂപം നല്കുന്നതിനിടയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന് നേതാക്കള്അന്നത്തെ ആഭ്യന്തര മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കൊലപാതകം നടന്ന് മൂന്ന് മാസം പിന്നിട്ട ദിനത്തിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ കേസ് ഏറ്റെടുക്കല്‍. പിന്നീടാണ് കേസ് സിബിഐയുടെ കൈയിലെത്തുന്നത്. തലശേരി സിഐയായിരുന്ന വിശ്വംഭരന് മുതല്‍ ഇപ്പോഴത്തെ സിബിഐ സിഐ ശൈലേഷ് വരെ വിവിധ ഏജന്‍സികളില്‍ നിന്നുള്ള അര ഡസനിലേറെ ഓഫീസര്‍മാര്‍ ഈ കേസ് ഇപ്പോള്‍ അന്വേഷിച്ചു കഴിഞ്ഞു. സിബിഐ അന്വേഷണമെങ്ങുമെത്താത്തതിനെ തുടര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയെ കുറിച്ചും ഇപ്പോള്‍ വിവരമൊന്നുമില്ല.
പാരിതോഷികം പ്രഖ്യാപിച്ചിട്ടും ഫലം കണ്ടില്ല
കൊലപാതകികളെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പത്രപരസ്യം നല്‍കിയിട്ടും കേസിനു തുമ്പുണ്ടാക്കാന്‍ സിബിഐക്ക് സാധിച്ചിട്ടില്ല. ഡിഎന്‍എ പരിശോധന ഫലം ലഭിക്കുന്നതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്ന സിബിഐ പ്രതീക്ഷയും ഫലം കണ്ടില്ല.
നവാസ് മേത്തര്‍
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
Latest News
മധ്യപ്രദേശിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു
റഷ്യൻ മുന്നേറ്റം; വിദേശയാത്രകൾ റദ്ദാക്കി സെലെൻസ്കി
മരിച്ച് പത്തു വര്‍ഷം കഴിഞ്ഞിട്ടും പെന്ഷന് നല്‍കിയില്ല
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയം: ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം തേടി
ആലപ്പുഴ മെഡിക്കൽ കോളജിൽ അർധരാത്രി മൃതദേഹവുമായി പ്രതിഷേധം
Latest News
മധ്യപ്രദേശിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു
റഷ്യൻ മുന്നേറ്റം; വിദേശയാത്രകൾ റദ്ദാക്കി സെലെൻസ്കി
മരിച്ച് പത്തു വര്‍ഷം കഴിഞ്ഞിട്ടും പെന്ഷന് നല്‍കിയില്ല
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയം: ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം തേടി
ആലപ്പുഴ മെഡിക്കൽ കോളജിൽ അർധരാത്രി മൃതദേഹവുമായി പ്രതിഷേധം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top