രാമസീതാ തത്വം
രാമസീതാ തത്വം
രാമനാകുന്നതു സാക്ഷാൽ മഹാവിഷ്ണു
താമരസാക്ഷനാമാദി നാരായണൻ
ലക്ഷ്മണനായതനന്തൻ ജനകജാ
ലക്ഷ്മീ ഭഗവതി ലോകമായ പരാ


രാമൻ സാക്ഷാൽ ആദിനാരായണനായ മഹാവിഷ്ണുവാണ്. ലക്ഷ്മണൻ അനന്തനാണ്. സീതയാകട്ടെ ലക്ഷ്മീദേവിയായ സാക്ഷാൽ മായാ ഭഗവതിയും. സ്ത്രീപുരുഷ ബന്ധം പ്രകൃതിയുടേയും പരമാത്മാവിന്‍റെയും സംയോഗം തന്നെ. ഈ ഉറച്ച ബന്ധങ്ങൾക്ക് ഉണ്ടാകുന്ന ഹാനിയാണ് ലോകസാധാരണമായിരിക്കുന്നത്. ഇതു കാണിച്ചുതരുന്നു പ്രകൃതിയും പുരുഷനുമായ സീതയും ശ്രീരാമനും. കുടുംബ ബന്ധങ്ങളുടെ ഉറപ്പ് ഈ സത്യത്തെ ആധാരമാക്കിത്തന്നെ.

സ്വന്തം ശരീരത്തിലെ ക്ഷേത്രജ്ഞനായ പരമാത്മശക്തി തന്നെ എല്ലാവരിലും എന്ന തിരിച്ചറിവ് ബന്ധങ്ങളെ ഊട്ടിഉറപ്പിക്കും. പ്രകൃതീദേവിയുടെ കൂടപ്പിറപ്പുകൾ തന്നെ സഹോദരങ്ങളുടെ ധർമപത്നികളായി ത്തീരുന്നു എന്നതും സ്വാഭാവികം മാത്രം. ഭാരതീയ സംസ്കാരത്തിൽ കുടുംബബന്ധത്തിന്‍റെ മഹത്വം കാണിച്ചുതരുന്നു രാമായണമെന്ന വിശ്വകാവ്യം -രാമനിലൂടെയും സീതയിലൂടെയും. ധർമത്തിന്‍റെ വഴി തേടുന്പോൾ നമ്മെ തേടിവരുന്ന ദുരന്തങ്ങൾ ഒരുമിച്ചു നേരിടുന്നു രാമനും സീതയും. വിശ്വസാഹിത്യത്തിന്‍റെ നെറുകയിൽ നിൽക്കാൻ രാമായണത്തിനും കവി വാല്മീകിക്കും സാധിച്ചതും ഈ തത്ത്വം തന്നെയായിരിക്കാം കാരണം.


സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.