സമയോചിത ഇടപെടല്‍ മൂലം ഒരുകുട്ടിയെ രക്ഷിച്ച് ഡോക്ടര്‍; കെെയടിച്ച് നെറ്റിസൺ
Saturday, May 18, 2024 11:30 AM IST
ഒരു ജീവന്‍റെ വില ഈ ലോകത്തേക്കാള്‍ വിലയുള്ളതാണല്ലൊ. കാരണം അത് മടക്കിത്തരാന്‍ മനുഷ്യര്‍ക്ക് കഴിയില്ല. പലപ്പോഴും തക്കസമയത്തുള്ള ഇടപെടല്‍ ഇല്ലാത്തതിനാലാകാം പലര്‍ക്കും ജീവന്‍ നഷ്ടമാകുന്നത്.

ചിലര്‍ കേസും മറ്റ് നൂലാമാലകളും പേടിച്ച് അപകടത്തില്‍പ്പെട്ടവരെ ശ്രദ്ധിക്കാതെയും പോകുന്നു. എന്നാല്‍ ജീവന്‍റെ വിലയറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരാണ് മെഡിക്കല്‍ രംഗത്തുള്ളവര്‍. പ്രത്യേകിച്ച് ഡോക്ടര്‍മാര്‍.

ഇപ്പോഴിതാ ആന്ധ്രയിലുള്ള ഒരു ഡോക്ടര്‍ തന്‍റെ സമയോചിത ഇടപെടല്‍ മൂലം ഒരു ബാലകന്‍റെ ജീവന്‍ രക്ഷിച്ചത് വലിയ വാര്‍ത്തയായരിക്കുകയാണ്. എക്‌സിലെത്തിയ ദൃശ്യങ്ങള്‍ പ്രകാരം വിജയവാഡയിലെ അയ്യപ്പ നഗറില്‍ ഒരു ആറുവയസുകാരന്‍ പയ്യന് വൈദ്യുതാഘാതമേല്‍ക്കുകയുണ്ടായി. കുട്ടി ഉടനടി കുഴഞ്ഞുവീണു.

പരിഭ്രാന്തരായ കുട്ടിയുടെ മാതാപിതാക്കള്‍ അലമുറയോടെ കുട്ടിയുമായി റോഡിലൂടെ പാഞ്ഞു. ഈ സമയം യാദൃശ്ചികമായി ഒരു ഡോക്ടര്‍ ആ വഴി വരികയുണ്ടായി. ഡോ. റവലിക ആയിരുന്നത്.

അവര്‍ കുട്ടിയുടെ അവസ്ഥ തിരിച്ചറിഞ്ഞ് ഉടനടി ഇടപെട്ടു. ഹൃദയസ്തംഭനമുണ്ടായി ശ്വാസവുമില്ലാതെ കിടക്കുന്ന കുട്ടി ആശുപത്രി വരെ ജീവനോടെ എത്തില്ല എന്ന് മനസിലാക്കിയ റവലിക ഉടനടി സിപിആര്‍ നല്‍കാന്‍ തീരുമാനിച്ചു.

ദൃശ്യങ്ങളില്‍ ഡോക്ടര്‍ ഈ കുട്ടിയെ നിലത്ത് കിടത്തി കാര്‍ഡിയോപള്‍മണറി റെസസിറ്റേഷന്‍ നല്‍കുന്നതായി കാണാം. പലയാവര്‍ത്തി സിപിആര്‍ ചെയ്യുകയാണ്. ഈ സമയമൊക്കെ ആളുകള്‍ അവര്‍ക്ക് ചുറ്റും കൂടിനില്‍പ്പുണ്ട്. ഏറെനേരത്തെ ശ്രമത്തിന്‌ശേഷം കുട്ടി ഉണരുന്നു.

വൈകാതെ മാതാപിതാക്കള്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷം കുട്ടിയെ ആശുപത്രിക്കാര്‍ ഡിസ്ചാര്‍ജ് ചെയ്തു. അവന്‍ ഇപ്പോള്‍ സുഖമായി ഇരിക്കുന്നു.

ഡോക്ടറുടെ ദ്രുത നടപടികള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒട്ടനവധിപേര്‍ അവരെ പുകഴ്ത്തി രംഗത്തെത്തി. "ഡോക്ടര്‍ക്ക് ഹൃദയം നിറഞ്ഞ സല്യൂട്ട്' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.