1978-ല്‍ പാലക്കാട് മാനാം കുറ്റിയില്‍ നടന്ന കേരളത്തെ ഞെട്ടിച്ച കൊലപാതകം, അത് കണ്ടു നിന്ന പയ്യന് മോഹന്‍ മാനാംകുറ്റി ഇന്ന് തന്റെ അമ്പത്തെട്ടാം വയസില്‍ സിനിമയാക്കുന്നു. പാലപൂത്ത രാവില്‍ എന്നു പേരിട്ട ഈ ചിത്രം ശശീധരന് തെക്കുമ്പുറം നിര്‍മ്മിക്കുന്നു.
പത്രപ്രവര്‍ത്തകനും, ഗ്രന്ഥകര്‍ത്താവുമായ മോഹന്‍ മാനാംകുറ്റി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഒടിടിയില്‍ ഉടന്‍ റിലീസ് ചെയ്യും.
കേരളത്തെ പിടിച്ചുകുലുക്കിയ രാഷ്ട്രീയ കൊലപാതകത്തില്‍, പഴയ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവർത്തകനായിരുന്ന ചന്ദ്രനാണ് മരിച്ചത്. കൊല നടത്തിയത് അതേ പാര്‍ട്ടിയിലുള്ള വാസു, കൃഷ്ണന്, പളനിയാണ്ടി, രാജന് എന്നിവരായിരുന്നു.
പങ്കജം എന്ന പെണ്‍കുട്ടിയുമായി ചന്ദ്രന് പ്രണയത്തിലായതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചന്ദ്രനോടൊപ്പം കാമുകിയെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഈ കൊലപാതക കഥ ചെറിയ മാറ്റങ്ങളോടെ ഹൊററിനും ത്രില്ലറിനും പ്രാധാന്യമുള്ള കഥയാക്കി മാറ്റുകയായിരുന്നു.
ഷെമീര്‍, സ്നേഹ ചിത്തി റായി, ഗ്രീഷ്മ, ശ്രീകുമാര്‍ തിരുവില്വാമല, മഹിദാസ്, ജയശ്രീ, സുശാസനന്‍, സൂര്യദാസ്, ഷെറീഫ് പാലക്കാട്, ശ്രീവരീഷ്ഠന്, ലീലാമ്മ, മീരാന്കുട്ടി, വേണു തിരുവില്വാമല, ജയപ്രകാശ് എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്.
സ്വാമി കണ്ണാടിയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കൃഷ്ണകുമാര്‍ കൊങ്ങാടിന്റെ വരികൾക്ക് ജാഫര്‍ പാലക്കാട് സംഗീതം പകരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.