ബജറ്റ് 150 കോടിയും കടക്കും; എമ്പുരാൻ ഞെട്ടിക്കുമെന്നുറപ്പ്, ആരാധകരെ ആവേശത്തിലാക്കാൻ പുതിയ അപ്ഡേറ്റ്
Saturday, May 18, 2024 4:13 PM IST
മലയാളത്തിന് പുതിയ ദൃശ്യാനുഭവം പകരുന്ന ചിത്രമാകാൻ കുതിക്കുകയാണ് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം "എമ്പുരാൻ'. പ്രഖ്യാപനം മുതൽ ഏറ്റവും ഹൈപ്പിൽ നിന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേഷനുകളും ആരാധകരെ ഹരം കൊള്ളിക്കുമെന്നുറപ്പ്.

സിനിമയുടെ ലൊക്കേഷനുകൾ മിക്കതും മുൻപൊരിക്കലും സിനിമാ ചിത്രീകരണം നടക്കാത്ത സ്ഥലങ്ങളാണ് എന്നതാണ് അതിൽ ഏറ്റവും പ്രത്യേകത നിറയ്ക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷൻ കണ്ടെത്താൻ മാത്രം പൃഥ്വിരാജ് ചെലവഴിച്ചത് പതിനെട്ട് മാസമാണ്. അതായത് ഒന്നരവർഷം.

ലൂസിഫറിലെപ്പോലെ തിരുവനന്തപുരം, വണ്ടിപ്പെരിയാർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലും ചിത്രത്തിന്‍റെ കഥ നടക്കുന്നുണ്ടെങ്കിലും എമ്പുരാനിൽ മറ്റൊരു ലോകവുമുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു. സിനിമയിൽ കാണിക്കുന്നതുപോലെ, അതാതു രാജ്യങ്ങളിൽത്തന്നെയാണ് ഇത്തരം രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ആ ഒറിജിനാലിറ്റിയാകും എമ്പുരാന്‍റെ പ്രധാന പ്രത്യേകത.

യുദ്ധരംഗങ്ങൾ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ടാങ്കുകൾ, ട്രക്കുകൾ, കോടികൾ വിലയുള്ള കാറുകൾ തുടങ്ങി അത്യപൂർവമായ പലതും നിറയുന്ന സിനിമ കൂടിയാണിത്. 150 കോടി രൂപ ചെലവാണു പ്രതീക്ഷിച്ചതെങ്കിലും അതു കടന്നുപോയേക്കുമെന്നാണ് പുതിയ റിപ്പോർട്ട്.

കൃത്യമായ ബജറ്റ് വയ്ക്കാതെയാണ് എമ്പുരാന്‍റെ ചിത്രീകരണം തുടങ്ങിയത്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരും രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളായ ലൈകയും ചേർന്നാണ് നിർമാണം.

അമേരിക്കയിലെ അഞ്ച് സ്റ്റേറ്റുകളിലാണ് രണ്ടാംഘട്ടം ചിത്രീകരിച്ചത്. യുകെയിൽ മൂന്നിടത്തു ചിത്രീകരണം പൂർത്തിയാക്കി. അടുത്ത ഘട്ടത്തിൽ ദുബായിയിലും അബുദാബിയിലും അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ എട്ടിടത്തെങ്കിലും ചിത്രീകരിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനെല്ലാം കോടികൾ മുടക്കുവരുമെന്ന് ഇതിനോടകം ഉറപ്പായി.

15 ലൊക്കേഷനുകളിൽ ചിത്രീകരിക്കുമെന്നാണ് ഇപ്പോഴുള്ള കണക്ക്. രാജ്യാന്തര താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഒന്നാംഘട്ടം ലെ, ലഡാക്ക് എന്നിവിടങ്ങളിലെ മലനിരകളിലാണു ചിത്രീകരിച്ചത്. ഡൽഹിയിലും മുംബൈയിലും ചെന്നൈയിലും ചിത്രീകരണം ബാക്കിയാണ്.

കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ചിത്രീകരണം നടക്കുക. ഓരോ ഘട്ടത്തിനു ശേഷം ഒരു മാസത്തോളം സമയം ഇടവേളയുണ്ട്. വലിയ സെറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാൻ വേണ്ടിയാണിത്.

2019-ലെ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ ലൂസിഫറിനു ശേഷം ചിത്രത്തിന്‍റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാനിൽ മോഹൻലാൽ ഖുറേഷി അബ്‌റാം എന്ന കഥാപാത്രമായാണ് എത്തുന്നത്.

എമ്പുരാനിൽ മുണ്ടുമടക്കിക്കുത്തി അടിയുണ്ടാക്കുന്ന മോഹൻലാലിനെ നിങ്ങൾ കണ്ടെന്ന് വരില്ലെന്നും ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണോ താൻ ചെയ്യുന്നതെന്ന് പോലും പറയാൻ പറ്റില്ലെന്നും പൃഥ്വിരാജ് പ്രതികരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.