അഴകെഴും മയിലായി....കൈയിലെ പരിക്ക് വകവെയ്ക്കാതെ കാനിൽ സുന്ദരിയായി ഐശ്വര്യ റായ്
Saturday, May 18, 2024 11:50 AM IST
കാൻ ഫെസ്റ്റിവലിൽ തന്‍റെ സ്ഥിരസാന്നിധ്യം ഇത്തവണയും തെറ്റിക്കാതെ ഐശ്വര്യ റായ്. ഫെസ്റ്റിവലിന്‍റെ രണ്ടാം ദിനം താരം അണിഞ്ഞ ഗൗണിൽ മയിലിനെപ്പോലെയാണ് ഐശ്വര്യ എത്തുന്നത്.

ഫ്രോസൺ ലുക്കിലാണ് താരം രണ്ടാം ദിനമെത്തിയത്. സ്കൈ ബ്ലൂവും സിൽവറും ചേരുന്ന ഗൗൺ ആണ് ഐശ്വര്യ ധരിച്ചത്.



ബോഡികോൺ വസ്ത്രത്തിനൊപ്പം നിലത്തേക്ക് നീളുന്ന ട്രെയ്‌ലും ഉണ്ടായിരുന്നു. ഫാൽഗുനിയും ഷെയ്ൻ പീക്കോകുമാണ് താരത്തിന്‍റെ വസ്ത്രം രൂപകൽപന ചെയ്തത്.



ഇതിലെ ഏറ്റവും ആകർഷണം കൈകൾക്ക് നൽകിയ സ്ലീവാ‌യിരുന്നു. ബ്ലൂവും സിൽവറും ഇടകലർന്ന നിറത്തിനൊപ്പം ഫ്രിഞ്ച് പാറ്റേൺ ആണ് കൈകൾക്ക് നൽകിയത്.

ഒതുക്കത്തിലുള്ള ഡ‌യമണ്ട് കമ്മലുകളും ഒരു ബ്രെയ്സ്‌ലെറ്റും ഒരു ഡയമണ്ട് മോതിരവും മാത്രമാണ് താരം ഗൗണിനൊപ്പം പെയർ ചെയ്തത്.



മേക്കപ്പിലും മിതത്വം പാലിക്കാൻ ഐശ്വര്യ ശ്രമിച്ചിട്ടുണ്ട്. സിൽവർ-ബ്ലൂ കോംബിനേഷനിൽ സ്മോക്കി ഐസ് ലുക്കാണ് കണ്ണുകൾക്ക് നൽകിയിരിക്കുന്നത്. ‌വളരെ മിനിമൽ ആയ മേക്കപ്പും ലിപ്കളറുമാണ് തെരഞ്ഞെടുത്തത്.



വലതുകൈയ്ക്ക് പരിക്കേറ്റതിനാൽ പ്ലാസ്റ്ററിട്ടാണ് ഐശ്വര്യ റെഡ്കാർപ്പറ്റിലെത്തിയത്. ഐശ്വര്യ റായ് എത്താതെ കാന്‍ ഫിലിം ഫെസ്റ്റിവലിന്‍റെ റെഡ് കാർപ്പറ്റ് പൂർണമാകില്ലെന്നാണ് ആരാധകർ പറയുന്നത്.



വ്യാഴാഴ്ച മകൾ ആരാധ്യക്കൊപ്പമാണ് ഐശ്വര്യ റായ് കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിലെത്തിയത്. മുംബൈ വിമാനത്താവളത്തിൽ നിന്ന് മകൾക്കൊപ്പം പുറപ്പെടുന്ന താരത്തിന്‍റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

തുടർച്ചയായി 22–ാമത്തെ വർഷമാണ് ഐശ്വര്യ റായ് ബച്ചൻ കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തുന്നത്.



2002ൽ നിത ലുല്ല ഡിസൈൻ ചെയ്ത മഞ്ഞ നിറത്തിലുള്ള സാരിധരിച്ചാണ് ഐശ്വര്യ റായ് ആദ്യമായി കാനിലെ റെഡ് കാർപ്പറ്റിൽ എത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.