ആൻ അഗസ്റ്റിനും ജോമോനും വേർപിരിയുന്നു
Friday, January 29, 2021 7:16 PM IST
നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോൻ ടി. ജോണും വേർപിരിയുന്നു. വിവാഹമോചനം ആവശ്യപ്പെട്ടു കൊണ്ട് ചേർത്തല കുടുംബ കോടതിയിൽ ജോമോൻ ഹർജി സമർപ്പിച്ചു. ഹർജി പരിഗണിച്ച കോടതി ഫെബ്രുവരി ഒൻപതിന് ഹാജരാകാൻ ആൻ അഗസ്റ്റിന് നോട്ടീസ് അയച്ചു.

ദീർഘകാലമായി ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നത്. ഇതിനിടെ ഉഭയകക്ഷി സമ്മതപ്രകാരം വിവാഹമോചനം നേടാൻ ജോമോൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നാലെയാണ് സ്വന്തം നിലയ്ക്ക് ജോമോൻ ഹർജി സമർപ്പിച്ചത്.

2014-ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. അന്തരിച്ച നടൻ അഗസ്റ്റിന്‍റെ മകളാണ് ആൻ. "എൽസമ്മ എന്ന ആൺകുട്ടി' എന്ന ചിത്രത്തിലൂടെയാണ് ആൻ അഭിനയ രംഗത്തേയ്ക്ക് വന്നത്. പിന്നീട് സിനിമയിൽ തിളങ്ങി നിന്ന കാലത്ത് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. നിരവധി ഹിറ്റ് സിനിമകൾക്ക് കാമറ ചലപ്പിച്ചിട്ടുള്ള ജോമോൻ ഇന്ത്യയിലെ അറിയപ്പെടുന്ന ഛായാഗ്രാഹകരിൽ ഒരാളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.