നടനും സഹോദരനുമായ സൂര്യയെ നായകനാക്കി സിനിമ സംവിധാനം ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് നടന് കാര്‍ത്തി. സഹോദരന് മാത്രമേ തന്നെ മനസിലാക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹത്തെ വച്ച് സിനിമ ചെയ്യുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണെന്നും താരം പറഞ്ഞു.
കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ എന്ന ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.
"വേറെ ആരാണ് എന്നെ വിശ്വസിക്കുന്നത് ? എന്നെ സിനിമയിലേയ്ക്ക് കൈപിടിച്ച് കൊണ്ടുവന്നത് അണ്ണനാണ്. അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്. അനായാസമായി ഒരു കഥാപാത്രമാകുകയും അതിനായി ഏതറ്റം വരെയും പോകുന്ന നടനാണ് സൂര്യ.
സംവിധാന സഹായിയായി തുടങ്ങിയ കാലം മുതൽ ചേട്ടനൊപ്പം സിനിമ ചെയ്യുക എന്നത് എന്റെ സ്വപ്നമാണ്. എന്നെ നന്നായി മനസിലാക്കാൻ അദ്ദേഹത്തിനാകും. അതുകൊണ്ട് തന്നെ ജോലി ചെയ്യാൻ എളുപ്പമായിരിക്കും.
എനിക്ക് സംശയം തോന്നിയാൽ പോലും അദ്ദേഹം അത് നന്നായി മനസിലാക്കും', തന്റെ ആദ്യ സംവിധാന സംരംഭം ഉടൻ ഉണ്ടാകുമെന്നും കൃത്യമായ പദ്ധതി ഇപ്പോൾ മനസിൽ ഇല്ലെന്നും കാർത്തി വ്യക്തമാക്കി.
റിലീസിനൊരുങ്ങുന്ന സർദാർ എന്ന ചിത്രത്തിൽ ഇന്‍സ്പെക്ടര്‍ വിജയ് പ്രകാശ് എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. പി.എസ്.മിത്രന് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ലക്ഷ്മണ് കുമാറാണ്.
റാഷി ഖന്ന, രജീഷ വിജയന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിക്കുന്നത് ജോര്‍ജ് സി.വില്യംസ്. എഡിറ്റിംഗ് റൂബന്‍. സംഗീത സംവിധാനം ജി.വി.പ്രകാശ് കുമാര്‍. പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ഫോര്‍ച്യൂണ്‍ സിനിമാസ് ആണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ചിത്രം ഒക്ടോബര്‍ 21ന് തിയറ്ററുകളിൽ എത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.