സിബിഐ 5, ദ് ബ്രെയ്ന്‍: ജൂണ്‍ 12 മുതല്‍ നെറ്റ്ഫ്ലിക്സില്‍, ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ കാണാം
Saturday, June 11, 2022 11:38 AM IST
തിയറ്റേറുകളില്‍ റിലീസായ ഒരുപിടി ചിത്രങ്ങള്‍ ഇനി വീട്ടിലിരുന്ന് ആസ്വാദിക്കാം. കുറച്ച് സിനിമകൾ ജൂണ്‍ ആദ്യവാരം മുതല്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ സ്ട്രീമിങ് തുടങ്ങിയിരുന്നു. റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ ഒടിടി പ്ലാറ്റ്ഫോമുകളും ചിത്രങ്ങളും ഏതെക്കൊയെന്ന് നോക്കാം.

21 ഗ്രാംസ്: ജൂണ്‍ 10 ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍
അനൂപ് മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലര്‍ ചിത്രം 21 ഗ്രാംസ് ജൂണ്‍ 10ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചു. നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത് സിനിമ മാര്‍ച്ച് 18നാണ് തിയറ്ററില്‍ റിലീസ് ചെയ്തത്. ലിയോണ ലിഷോയ് ആണ് നായിക.

ഡോണ്‍: ജൂണ്‍ 10 നെറ്റ്ഫ്ല്ക്സ്
ഡോക്ടര്‍ എന്ന ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ ചിത്രമാണ് ഡോണ്‍. നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് വഴിയാണ് സ്ട്രീമിങ് തുടങ്ങിയിരിക്കുന്നത്.



ജോ ആന്‍ഡ് ജോ: ജൂണ്‍ 10 ആമസോണ്‍ പ്രൈം
മാത്യു,നിഖില വിമല്‍, നസ്ലിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രം. ലോക്ഡൗണ്‍ കാലത്തെ രസകരമായ സംഭവങ്ങളിലൂടെയുള്ള കഥയാണ് ചിത്രം പറയുന്നത്. ജോണി ആന്റണി, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി തുടങ്ങിയവരും അഭിനയിക്കുന്നു.

സിബിഐ 5: ദ് ബ്രെയ്ന്‍: ജൂണ്‍ 12-നെറ്റ്ഫ്ലിക്സ്
മമ്മൂട്ടിയെ നായകനാക്കി കെ. മധു ഒരുക്കിയ അഞ്ചാമത്തെ സിബിഐ ചിത്രമാണിത്. എസ്.എന്‍. സ്വാമി തന്നെയായിരുന്നു തിരക്കഥ. ജഗതി ശ്രീകുമാറിന്‍റെ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം.



സ്പൈഡര്‍മാന്‍ നോ വേ ഹോം: ജൂണ്‍ 13 നെറ്റ്ഫ്ലിക്സ്
മാര്‍വെലിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രമായ സ്പൈഡര്‍മാന്‍ നോ വേ ഹോം ജൂണ്‍ 13 നെറ്റ്ഫ്ലിക്സ് വഴി കാണാം. ടോം ഹോളണ്ട് നായകനായെത്തിയ മൂന്നാമത്തെ സ്പൈഡര്‍മാന്‍ സോളോ സിനിമയാണ് നോ വേ ഹോം. ജോണ്‍ വാട്ടസണ്‍ തന്നെയാണ് നോ വേ ഹോമും ഒരുക്കിയിരിക്കുന്നത്.

റണ്‍വേ 34: ജൂണ്‍ 24 ആമസോണ്‍ പ്രൈം
അജയ് ദേവ്ഗണ്‍, അമിതാഭ് ബച്ചന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജയ് ദേവ്ഗണ്‍ തന്നെ സംവിധാനം ചെയ്ത ചിത്രം. രാകുല്‍ പ്രീത് നായികയാകുന്ന റണ്‍വേ 34 യില്‍ അങ്കിറ ധര്‍, ബോമന്‍ ഇറാനി, അജേയ് നഗര്‍, അകന്‍ക്ഷ സിങ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ജൂണ്‍ 24ന് ആമസോണ്‍ പ്രൈമില്‍ ചിത്രം സ്ട്രീം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.