ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
Monday, April 1, 2024 10:57 AM IST
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ നായകനായ "ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്തുകൊണ്ടായിരുന്നു ലാലുവിന്‍റെ തുടക്കം.

ആദ്യം വില്ലനായും പിന്നീടു സ്വഭാവ നടനായും കൊമേഡിയനായും തിളങ്ങിയ താരം ഇതിനകം മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു.

കോമഡി ടച്ചുള്ള റോളുകള്‍ ചെയ്യാന്‍ തുടങ്ങിയതോടെ ലാലു അലക്സ് പ്രേക്ഷകരുടെ പ്രിയതാരമായി മാറി. അതെല്ലാം സ്വാഭാവികമായി വന്നു ചേർന്നതാണെന്നാണ് ലാലുവിന്‍റെ പക്ഷം.



മഞ്ഞു പോലൊരു പെണ്‍കുട്ടി (2004) എന്ന സിനിമയിലെ അഭിനയത്തിനു മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരവും ലാലു അലക്‌സിനു ലഭിച്ചു. 45 വര്‍ഷത്തെ കരിയറിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ തികഞ്ഞ സന്തോഷവും നന്ദിയും മാത്രമെന്നും താരം പറയുന്നു.

ആദ്യ സിനിമയില്‍ ഐപിഎസ് ഉദ്യോഗസ്ഥനായി തുടങ്ങിയ അദ്ദേഹം "ബ്രോ ഡാഡി'യില്‍ സിനിമയുടെ കഥാഗതിയെത്തന്നെ നിയന്ത്രിക്കുന്ന കഥാപാത്രമായും ഇമ്പം എന്ന സിനിമയില്‍ മാഗസിൻ നടത്തിപ്പുകാരനായി മുഴുനീള വേഷങ്ങളിലും എത്തിനില്‍ക്കുന്നു. ലാലു അലക്‌സ് സണ്‍ഡേ ദീപികയോട്...

സിനിമയിലേക്ക്

സിനിമയിലേക്ക് എത്തിയതെങ്ങനെ എന്നു ചോദിച്ചാല്‍ ആക്‌സിഡന്‍റല്‍, യാദൃച്ഛികം എന്ന വാക്ക് മാത്രമാണ് ഉത്തരം. പ്രീഡിഗ്രി കഴിഞ്ഞു കുറച്ചു കാലം വെറുതെ നടന്നു. അപ്പനു ബസ് സര്‍വീസും ലോറിയുമുണ്ടായിരുന്നു.

അതുമൊക്കെയായി നടന്നു. പിന്നെ കുറച്ചു നാള്‍ കൊല്ലത്തു സെയില്‍സ് റെപ്പായും മെഡിക്കല്‍ റെപ്പായും ജോലിചെയ്തു. ആ സമയത്ത് 24-ാം വയസില്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വന്നു.

അന്നത്തെ മുന്‍നിര സംവിധായകനായിരുന്ന എന്‍. ശങ്കരന്‍ നായര്‍ സാറിന്‍റെ മുന്നില്‍ എങ്ങനെയോ ചെന്നുപെട്ടു. മദനോത്സവം, രാസലീല തുടങ്ങിയ സിനിമകളൊക്കെയെടുത്ത വലിയ സംവിധായകനാണ് അദ്ദേഹം.



അദ്ദേഹത്തിന്‍റെ രണ്ടു സിനിമയില്‍ അഭിനയിച്ചു. അതു രണ്ടും പുറത്തുവന്നില്ല. മൂന്നാമത്തെ സിനിമയിലും എനിക്ക് അവസരം തന്നു. അതാണ് "ഈ ഗാനം മറക്കുമോ' എന്ന എന്‍റെ ആദ്യ സിനിമ. വില്ലൻ വേഷമായിരുന്നു.

തുടക്കം പ്രേം നസീറിനൊപ്പം

പ്രേംനസീറിനൊപ്പമുള്ള തുടക്കം എന്നതു വലിയ, ത്രില്ലുള്ള കാര്യം തന്നെയാണ്. ഇന്നും അതു മനസിലുണ്ട്. നസീര്‍ സാറിനൊപ്പം അഭിനയിക്കുക, അദ്ദേഹത്തിന്‍റെ കൂടെയായിരിക്കുക എന്നത് എന്നെ സംബന്ധിച്ചു നിസാര കാര്യമല്ല.

അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ ഭയം തോന്നിയിരുന്നു. പക്ഷേ, അദ്ദേഹത്തിന്‍റെ സമീപനം വലിയ പ്രോത്സാഹനമായിരുന്നു. എനിക്കു സഭാകമ്പം ഉണ്ടായിരുന്നെങ്കിലും ആദ്യത്തെ ഷോട്ട് തന്നെ ഓക്കെയായിരുന്നു.

ചെറുപ്പകാലത്തു കണ്ട പല സിനിമകളിലെയും ഡയലോഗുകള്‍ വീട്ടില്‍ വന്നു പറഞ്ഞുനോക്കുന്ന ശീലമുണ്ടായിരുന്നു. അതുകൊണ്ടൊക്കെ ആകും ആദ്യഷോട്ട് തന്നെ ഓക്കെ ആയത്. പിന്നീട് ജയനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടി. മീന്‍, ഇടിമുഴക്കം തുടങ്ങി നാലഞ്ചു സിനിമകൾ. യുവാക്കളുടെ ഹരമായ ജയനൊപ്പം അഭിമാനത്തോടെയാണ് അഭിനയിച്ചത്.

കെ. പി. ഉമ്മര്‍

ഉമ്മുക്ക എന്ന കെ.പി. ഉമ്മര്‍ സിനിമയില്‍ എന്‍റെ മെന്‍ററും ഗുരുസ്ഥാനീയനുമായിരുന്നു. വളരെ അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തോടുണ്ടായിരുന്നത്. വീട്ടില്‍ പോവുമ്പോള്‍ നല്ല ബിരിയാണിയൊക്കെ വച്ചു തരുമായിരുന്നു.

സിനിമയില്‍ വില്ലനായിരുന്ന ഉമ്മുക്ക ജീവിതത്തില്‍ തികഞ്ഞ സഹൃദയനായിരുന്നു. ഇപ്പോഴും ഉമ്മുക്കയുടെ മകനും മകന്‍റെ മകനുമായുമൊക്കെ അടുപ്പമുണ്ട്.

സിനിമയില്‍ ഇടവേള

ഇടയ്ക്കിടെ സിനിമ എന്നോടു പറയും. കുറച്ചുനാള്‍ വീട്ടില്‍ ഇരിക്ക്. അപ്പോള്‍ ഞാനങ്ങനെ ചെയ്യും. പിന്നെ ഇടയ്ക്ക് ഓരോ സിനിമ ഗിഫ്റ്റായി കിട്ടും. അപ്പം ഞാനങ്ങ് കയറി അഭിനയിക്കും. പ്രേക്ഷകര്‍ക്ക് അതിഷ്ടപ്പെട്ടാല്‍ പിന്നെയും വിളിവരും. അവരുടെ ദാസനാണ് ഞാന്‍.

വഴിത്തിരിവായ സിനിമ

കുറെ സിനിമകളില്‍ അഭിനയിച്ചെങ്കിലും "ഈ നാട്' എന്ന സിനിമയാണ് എന്നെയൊരു നടനാക്കിത്തീര്‍ത്തത്. ശശിയേട്ടന്‍റെ (ഐ.വി. ശശി) സംവിധാനത്തില്‍ മീന്‍ എന്ന സിനിമയില്‍ നേരത്തേ അഭിനയിച്ചിരുന്നു. "ഈ നാടി'ല്‍ നായകപ്രാധാന്യമുള്ള ഒരു പോലീസ് ഓഫീസറുടെ വേഷം അദ്ദേഹം തന്നു.

ആ സിനിമ ജീവിതത്തില്‍ വലിയ മാറ്റം വരുത്തി. ഈ സിനിമയിലൂടെയാണ് എന്നെ ജനം അറിയാനും അംഗീകരിക്കാനും തുടങ്ങിയത്. ശശിയേട്ടനോടു വലിയ കടപ്പാടുണ്ട്.

മോഹന്‍ലാലും മമ്മൂട്ടിയും



മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ എക്കാലത്തെയും മികച്ച നടന്മാരാണ്. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നയാളാണ് ഞാന്‍. അവരുടെയൊക്കെ വില്ലനായിട്ടായിരുന്നു ആദ്യ കാലങ്ങളിലെ അഭിനയം. ഏതു റോള്‍ കിട്ടിയാലും ഞാന്‍ ഓക്കെ ആയിരുന്നു.

രതീഷുമായി നല്ല അടുപ്പം

നടൻ രതീഷ് എന്‍റെ നല്ല സുഹൃത്തായിരുന്നു. രതീഷിന്‍റെ മരണശേഷം വീട്ടില്‍ പോയി തിരിച്ചുവരുമ്പോള്‍ എന്‍റെ കൈയില്‍നിന്നു കാര്‍ സ്റ്റിയറിംഗിന്‍റെ കണ്‍ട്രോള്‍ എങ്ങനെയോ പോയി. എവിടെയോ ചെന്നിടിച്ചു.

രതീഷിന്‍റെ വിയോഗത്തിവുള്ള വിഷമം കൊണ്ടായിരുന്നു അങ്ങനെ സംഭവിച്ചതെന്നാണ് ഞാൻ കരുതുന്നത്. അവന്‍റെ നന്മ കൊണ്ടാവും എനിക്ക് അന്നു കാര്യമായി ഒന്നും സംഭവിച്ചില്ല.

സുകുമാരന്‍, പൃഥ്വിരാജ്



സുകുമാരനും മകന്‍ പൃഥ്വിരാജിനുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിൽ വലിയ ത്രില്ലുണ്ട്. എനിക്കു കിട്ടിയ വലിയ ഗിഫ്റ്റായിരുന്നു അത്. പൃഥ്വിരാജുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട്. ഞങ്ങള്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.



ലാലുച്ചായാ എന്നും രാജു, എടാ മോനെ എന്നും വിളിക്കാവുന്ന ബന്ധമുണ്ട് ഞങ്ങള്‍ക്കിടയില്‍. പിന്നാലെ പൃഥ്വി സംവിധാനം ചെയ്ത ബ്രോ ഡാഡിയില്‍ അഭിനയിക്കാനുമായി. നല്ല സംവിധായകനെന്ന നിലയില്‍ സിനിമാ പ്രേക്ഷകര്‍ രാജുവിനെ അംഗീകരിച്ചതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് ഞാന്‍.

കുടുംബം

എറണാകുളം ജില്ലയിലെ പിറവം താലൂക്കില്‍ വി.ഇ. ചാണ്ടിയുടെയും അന്നമ്മയുടെയും മകന്‍. ബെറ്റിയാണ് ഭാര്യ 1986ലായിരുന്നു വിവാഹം. ബെന്‍, സെന്‍, സിയ എന്നിവരാണ് മക്കള്‍. അടുത്തയിടെയായിരുന്നു മകള്‍ സിയയുടെ വിവാഹം. മരുമകന്‍ ടോബി.



ഈസ്റ്റര്‍ വിശേഷം

എന്‍റെ ജീവിതത്തിൽ ഈസ്റ്റർ വിലപ്പെട്ട ഒന്നാണ്. ഒാർമ വച്ച കാലം മുതൽ ഇന്നുവരെ ഈസ്റ്റർ മനസിൽ തൊടുന്ന അനുഭവമാണ്. നാല്പതാം വെള്ളി അന്നു മുതൽ ജീവിതം ഒരു പ്രത്യേക അനുഭവത്തിലേക്കാണ് നയിക്കപ്പെടുന്നത്.

ഓശാന ഞായര്‍, പെസഹ വ്യാഴം, ദഃഖവെള്ളി, ദുഃഖശനി, ഉയിർപ്പു ഞായർ... എല്ലാം ഏതൊരാൾക്കും ജീവിതത്തെ പുനക്രമീകരിക്കാനുള്ള ദിവസങ്ങളാണ്.

എല്ലാ ഈസ്റ്ററും കുടുംബത്തോട് ഒപ്പമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. ഇത്തവണയും ഈസ്റ്റര്‍ ആഘോഷം ഗംഭീരമാക്കാൻ തന്നെയാണ് പ്ലാൻ. മകള്‍ സിയയുടെ വിവാഹം കഴിഞ്ഞതോടെ ഇത്തവണ കുടുംബത്തില്‍ ഒരാള്‍ കൂടിയുണ്ട്. മരുമകന്‍ ടോബി. എല്ലാവരുമൊത്ത് ഈ ഈസ്റ്റര്‍ പൊടിപൊടിക്കുന്നതിന്‍റെ തിരക്കിലാണ് ഞങ്ങൾ.

പ്രദീപ് ഗോപി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.