പ്രളയാനുഭവങ്ങൾ പകർന്നാടി കലോത്സവവേദി
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആലപ്പുഴയിൽ ഇന്നലെ പുലർച്ചയോടെ തിരശീല വീണപ്പോൾ പ്രളയക്കെടുതിയുടെ ദുരിതസ്മൃതികളേക്കാളേറെ അവയുടെ അനുഭവപാഠങ്ങൾ അലയടിച്ച മൂന്നു ദിനങ്ങളാണു കടന്നുപോയത്. ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിൽ കോഴിക്കോട് ജില്ലയുടെ ഒരു വ്യാഴവട്ടത്തിന്‍റെ കുത്തക തകർത്ത് പാലക്കാട് ജില്ല സ്വർണക്കപ്പിന് അർഹരായി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്‍റെ സാന്പത്തിക സഹായത്തോടെ നടത്തുന്ന ആഘോഷപരിപാടികളെല്ലാം റദ്ദാക്കാനുള്ള തീരുമാനം സ്കൂൾ കലോത്സവത്തിനും ബാധകമാക്കാനായിരുന്നു ആദ്യ തീരുമാനം.

എന്നാൽ കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം കലോത്സവങ്ങൾ വേണ്ടെന്നു വയ്ക്കുന്നതു ശരിയല്ലെന്ന വാദം ഉയർന്നു. എന്നുമാത്രമല്ല, പ്രളയക്കെടുതിയുടെ ദുരിതങ്ങളെ ഒറ്റക്കെട്ടായി നേരിട്ട കേരള സമൂഹത്തിന്‍റെ ആത്മവീര്യം തെളിയിക്കത്തക്കവിധം കലോത്സവം ഭംഗിയായി നടത്തണമെന്നും പൊതുവികാരമുണ്ടായി. ഏതായാലും ദിവസങ്ങൾ വെട്ടിച്ചുരുക്കിയും ചെലവു കുറച്ചും കലോത്സവം നടത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. സമ്മാനങ്ങളും ട്രോഫികളുമൊന്നും ലഭിച്ചില്ലെങ്കിലും ഗ്രേസ് മാർക്ക് ലഭിക്കുമെന്നതു കുട്ടികൾക്ക് പ്രോത്സാഹനമായി. കലോത്സവ നടത്തിപ്പിനു പ്രാദേശികമായ നല്ല പിന്തുണയാണു ലഭിച്ചത്.

പ്രളയക്കെടുതിയുടെ രൂക്ഷത ഏറെ നേരിട്ട ചെങ്ങന്നൂർ, പാണ്ടനാട്, മാവേലിക്കര, കുട്ടനാട് പ്രദേശങ്ങളോടു ചേർന്നു കിടക്കുന്ന ആലപ്പുഴ നഗരത്തിൽ ഇത്തരമൊരു സംസ്ഥാന കലോത്സവം നടത്തുന്നതിന്‍റെ പ്രായോഗിക ബുദ്ധിമുട്ടുകൾ പലരും ചൂണ്ടിക്കാണിച്ചുവെങ്കിലും അതെല്ലാം അതീജീവിച്ചു പരിപാടി ഭംഗിയായി നടത്താൻ സംഘാടകർക്കു സാധിച്ചു. അധ്യാപകസംഘടനകളും വിദ്യാർഥികളും നാട്ടുകാരും സർവാത്മനാ സഹകരിച്ചപ്പോൾ കുറവുകൾ പലതും നികത്താനായി. കലോത്സവത്തിൽ പങ്കെടുക്കുന്ന ആയിരക്കണക്കിനാളുകൾക്കു സൗജന്യമായി ഭക്ഷണം പാകം ചെയ്തു നൽകാൻ സ്കൂൾ മേളയുടെ പതിവു ഭക്ഷണവിതരണക്കാരായ പഴയിടം മോഹനൻ നന്പൂതിരിയും സംഘവും തയാറായി.

സമാനതകളില്ലാത്ത മഹാപ്രളയം നേരിട്ടു കണ്ട തലമുറ അതിന്‍റെ രൗദ്രഭാവങ്ങൾ മാത്രമല്ല, ജനകീയ പാഠങ്ങളും തങ്ങളുടെ കലാപ്രകടനങ്ങൾക്കു വിഷയമാക്കി. പ്രളയദുരന്തകാലത്തു തങ്ങൾ നേരിൽ കണ്ട, അനുഭവിച്ച ദുരിതക്കാഴ്ചകൾ അവർ കഥയിലും കവിതയിലും നാടകത്തിലും നൃത്തത്തിലുമൊക്കെ പ്രമേയമാക്കി. പ്രളയകാലത്തെ മാനവികതയുടെ മാഹാത്മ്യവും വൻദുരന്തരംഗത്തും ദുരഭിമാനം വെടിയാത്തവരുടെ മുഖംമൂടിയുമൊക്കെ നാടകവേദിയിൽ കുട്ടികൾ തകർത്തവതരിപ്പിച്ചു. വെള്ളത്തിൽ മുങ്ങിപ്പോയ തങ്ങളുടെ വീടുകളുടെ അവസ്ഥയും ഒരു മാസത്തോളം തങ്ങൾ പഠിച്ചിരുന്ന സ്കൂളിലെതന്നെ ദുരിതാശ്വാസക്യാന്പിൽ കഴിയേണ്ടിവന്നതിന്‍റെ അനുഭവങ്ങളുമാണു ചേർത്തല ഗവൺമെന്‍റ് ഗേൾസ് ഹൈസ്കൂളിലെ കുട്ടികളുടെ പ്രളയനാടകത്തിനു വിഷയമായത്. പ്രളയാനുഭവങ്ങളുടെ ചൂടും ചൂരും പകരുന്ന ഇത്തരം നിരവധി സംഭവങ്ങൾ കുട്ടികൾ പകർന്നാടി. തൃശൂരിൽനിന്നെത്തിയ അപർണ എന്ന വിദ്യാർഥിനി പ്രളയാതിജീവനത്തിന്‍റെ കഥ പറയുന്ന നാടോടി നൃത്തത്തിലൂടെയാണു പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ കുട്ടിയും ദുരിതാശ്വാസ ക്യാന്പിൽ കഴിഞ്ഞതിന്‍റെ അനുഭവവുമായാ‍ണു കലോത്സവവേദിയിലെത്തിയത്.

ജീവിത പ്രാരാബ്‌ധങ്ങളെയും പരാധീനതകളെയും ധീരമായി നേരിട്ട് ആ ജീവിതാനുഭവങ്ങളെ കലയുടെ കമനീയതയിൽ ചാലിച്ചെടുത്ത നിരവധി പ്രതിഭകളെ ആലപ്പുഴയിലെ യുവജനോത്സവവേദിയിൽ കാണാനായി. അകക്കണ്ണിന്‍റെ വെളിച്ചത്തിൽ അന്ധതയെ അകറ്റിനിർത്തി മിമിക്രിയിലൂടെ ശബ്ദ വിസ്മയം സമ്മാനിച്ച കാസർഗോഡു നിന്നുള്ള ജീവൻരാജും അഭിഷേകും വർക്കലയിൽനിന്നുള്ള ഉണ്ണിക്കണ്ണനുമൊക്കെ കാണികൾക്കു കൗതുകവും സഹപാഠികൾക്ക് ആവേശവുമായി. മിമിക്രിയിൽ തിരുവനന്തപുരം തുണ്ടത്തിൽ മാധവവിലാസം എച്ച്എസ്എസിൽനിന്നു വന്ന ഷിഫ്നയുടെ പ്രകടനം വ്യത്യസ്തമായി. ജന്മനാ കാഴ്ചശക്തിയില്ലാത്ത ഷിഫ്ന നിത്യഹരിത നായകൻ പ്രേംനസീറിന്‍റെ അടുത്ത ബന്ധുകൂടിയാണ്. നസീറിന്‍റെ ശബ്ദം അനുകരിച്ചുതന്നെ ഷിഫ്ന കൈയടിനേടിയപ്പോൾ തുടർച്ചയായി അഞ്ചാംവർഷവും എ ഗ്രേഡിനും അർഹയായി. അപകടത്തിൽ പരിക്കേറ്റ കാലിൽ പ്ലാസ്റ്ററിട്ടും രോഗം വകവയ്ക്കാതെയും മത്സരത്തിൽ പങ്കെടുക്കാനെത്തിയവരുണ്ട്.

ഇതൊക്കെയാണെങ്കിലും ചില്ലറ കല്ലുകടികളും കലോത്സവവേദികളുടെ നിറം കെടുത്താനിടയാക്കി. വിധികർത്താക്കളെ സംബന്ധിച്ച വിവാദമായിരുന്നു അതിൽ പ്രധാനം. കവിതാ മോഷണത്തിന് ഈ ദിവസങ്ങളിൽ നവമാധ്യമങ്ങളിലൂടെ ഏറെ ആരോപണവിധേയയായ അധ്യാപികയെ ഉപന്യാസ മത്സരത്തിനു വിധികർത്താവായി നിയോഗിച്ചതു സംഘാടകരുടെ വീഴ്ചയല്ലാതെ മറ്റെന്താണ്. ഇത്തരമൊരു അവസരത്തിൽ വിധിനിർണയത്തിനുള്ള അവസരം സ്വമേധയാ ഒഴിവാക്കാനുള്ള ആർജവം അവരും കാട്ടിയില്ല. കൂടിയാട്ടത്തിന്‍റെ വിധികർത്താക്കളുടെ കാര്യത്തിലും ഇത്തരമൊരു പിഴവുണ്ടായി. മത്സരത്തിൽ പങ്കെടുത്ത 17 ടീമുകളിൽ പതിനഞ്ചു ടീമും പരസ്യ പ്രതിഷേധത്തിനിറങ്ങിയ സാഹചര്യവും വിളിച്ചുവരുത്തിയതുതന്നെ. മത്സരദിനങ്ങൾ കുറച്ചത് രാവേറെ നീണ്ട മത്സരങ്ങൾക്കു വഴിയൊരുക്കി. അടുത്ത തവണയും മത്സരദിനങ്ങൾ കുറയ്ക്കാനുള്ള ആലോചനയുണ്ട്. വേണ്ടത്ര കൂടിയാലോചന നടത്തിയശേഷമേ ഇത്തരം കാര്യങ്ങൾ നിശ്ചയിക്കാവൂ. രാത്രി ഏറെ വൈകിയും മത്സരങ്ങൾ നടത്തുന്നതും ഒഴിവാക്കണം.
സ്കൂൾ യുവജനോത്സവത്തിൽനിന്നാണു ഭാവിയിലെ പല താരങ്ങളും ഉദയം ചെയ്യുന്നത്. ഇത്തവണയും ഇത്തരം ചില താരോദയങ്ങൾക്ക് ആലപ്പുഴ വേദിയായിട്ടുണ്ട്.

കലാ, കായിക രംഗത്തു കഴിവു തെളിയിക്കുന്നവർക്കു മുന്നോട്ടുള്ള പ്രയാണത്തിനു പ്രോത്സാഹനം നൽകാനുള്ള പദ്ധതികൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. സർക്കാരിന്‍റെ സാന്പത്തിക സഹായം കൂടാതെ സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഉദാരമനോഭാവം കൂടി ഉപയോഗിച്ച് അർഹതയുള്ള പ്രതിഭകളുടെ മാറ്റു തെളിയിക്കാൻ കൂടുതൽ അവസരങ്ങളൊരുക്കണം. അടുത്ത സ്കൂൾ കലോത്സവത്തിനുവേദിയാകുന്നതു കാസർഗോഡാണ്. കൂടുതൽ സംഘാടനമികവോടെ കൂട്ടികൾക്കു മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കി, ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്നു നാം അഭിമാനിക്കുന്ന ഈ കൗമാര കലോത്സവം നടത്താൻ കഴിയണം.