കല്ലിട്ടു കടന്നുപോകരുത്, കാര്യം നടത്തിത്തരണം
ഉദ്ഘാടന മഹോത്സവങ്ങളുടെ കാലമാണിത്. തെരഞ്ഞെടുപ്പിനു മുന്പുള്ള കല്ലിടീൽ മേള എല്ലാ സർക്കാരുകളുടെയും കാലത്ത് ഉള്ളതാണ്. വൻപദ്ധതികളുടെ പ്രഖ്യാപനങ്ങൾ നടത്തിയും തറക്കല്ലിട്ടും ജനങ്ങളെ കോൾമയിർ കൊള്ളിക്കുന്ന ദിവസങ്ങൾ. കേന്ദ്രത്തിലും സംസ്ഥാനത്തും വ്യത്യസ്ത പാർട്ടികളാണു ഭരിക്കുന്നതെങ്കിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പേരിൽ ഇരട്ട ഉദ്ഘാടനങ്ങൾ നടക്കും.

രണ്ടു ഹെക്‌ടർ വരെ ഭൂമിയുള്ള കർഷകർക്കു പ്രതിവർഷം ആറായിരം രൂപ സഹായധനം നൽകുന്ന കിസാൻ സമ്മാൻ പദ്ധതിക്കു രണ്ട് ഉദ്ഘാടനങ്ങളാണു കേരളത്തിൽ അടുത്തദിവസം നടന്നത്. ഒന്നു കേന്ദ്രമന്ത്രിയും മറ്റൊന്നു സംസ്ഥാന കൃഷി മന്ത്രിയും നടത്തി. ഒന്ന് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലും രണ്ടാമത്തേതു വൈക്കത്തും. ഇത്തരം പദ്ധതികളുടെ പേരിൽ രാഷ്‌ട്രീയം കളിക്കരുതെന്നു പ്രധാനമന്ത്രി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അങ്ങനെ കളിക്കുന്നവരുടെ രാഷ്‌ട്രീയം കർഷകരുടെ ശാപത്തിൽ തകരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കിസാൻ സമ്മാൻ നിധി വോട്ടിനു വേണ്ടിയുള്ള കൈക്കൂലിയാണെന്നാണു മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്‍റെ വിമർശനം. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ദിവസം 17 രൂപ കർഷകർക്കു ഭിക്ഷ നൽകുന്ന പദ്ധതിയെന്നാണു കിസാൻ സമ്മാൻ പദ്ധതിയെ ബിഎസ്പി നേതാവു മായാവതി വിശേഷിപ്പിച്ചത്. ഫെബ്രുവരി ഒന്നിനു പ്രഖ്യാപിച്ച പദ്ധതി 24നു തുടങ്ങി സർക്കാരിന്‍റെ പ്രതിജ്ഞാബദ്ധത തെളിയിച്ചിരിക്കയാണെന്നു പ്രധാനമന്ത്രിയുടെ മറുപടി.

ക്ഷേമ പദ്ധതികളുടെ പേരിൽ അവകാശവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും പുതുമയല്ല. വാഗ്ദാനങ്ങൾ എത്രമാത്രം സാക്ഷാത്കരിക്കപ്പെടുന്നുവെന്നതാണു പ്രധാനം. അഞ്ചു നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ടുവച്ച പ്രധാന വാഗ്ദാനങ്ങളിലൊന്ന് കർഷകരുടെ കടം എഴുതിത്തള്ളുമെന്നായിരുന്നു. ആ വാഗ്‌ദാനം വോട്ടായി മാറി. അങ്ങനെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ കോൺഗ്രസിന് അധികാരം പിടിച്ചെടുക്കാൻ കഴിഞ്ഞു. അധികാരത്തിലേറിയയുടൻ അവർ വാഗ്ദാനം പാലിക്കുകയും ചെയ്തു. കാർഷികമേഖല വൻതകർച്ച നേരിട്ട സമയത്തെ ആ ആനുകൂല്യം അനവധി കർഷകർക്ക് ആശ്വാസമായി. കേന്ദ്രസർക്കാരിന് അതു പാഠവും താക്കീതുമായി. അപകടം മണത്ത ബിജെപി വിവിധ കർഷകക്ഷേമ പദ്ധതികളുമായി രംഗത്തെത്തി. ഇപ്പോഴത്തെ കിസാൻ സമ്മാൻ ഇത്തരമൊരു വീണ്ടുവിചാരത്തിന്‍റെ ഭാഗമാണ്.

ഇത്തരം പദ്ധതികളും സഹായങ്ങളും സമ്മർദങ്ങളുടെ ഫലമായി വരേണ്ടതല്ല. ജനോന്മുഖരായ ഭരണകർത്താക്കൾ ജനങ്ങളെ പ്രതിഷേധത്തിനു പെരുവഴിയിലിറക്കാതെതന്നെ ഇത്തരം കാര്യങ്ങളിൽ യുക്തിപൂർവം തീരുമാനങ്ങളെടുക്കണം. സർക്കാർ എന്താണു തങ്ങളുടെ ക്ഷേമത്തിനുവേണ്ടി ചെയ്യുന്നതെന്ന് ആകാംക്ഷയോടെ എപ്പോഴും കാത്തുനിൽക്കുകയാണു ജനം. തങ്ങൾക്ക് ആത്മാർഥമായ സഹായം നൽകുന്നവരെയും പ്രതീക്ഷ നൽകുന്നവരെയും അവർ തിരിച്ചറിയും. അതാണു വോട്ടിംഗിൽ പ്രതിഫലിക്കാറുള്ളത്. മുന്നോക്ക സമുദായങ്ങളിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു പത്തുശതമാനം സംവരണം നൽകാനുള്ള തീരുമാനം ജനങ്ങളുടെ ദീർഘകാലത്തെ കാത്തിരിപ്പിനുശേഷമാണ് ഉണ്ടായിരിക്കുന്നത്. എൻഡിഎയുടെ 2014ലെ പ്രകടനപത്രികയിലെ ഈ വാഗ്ദാനം നിറവേറാൻ സർക്കാരിന്‍റെ കാലാവധി തീരുന്നതുവരെ കാത്തിരിക്കേണ്ടിവന്നു.

ഒരു സർക്കാർ തുടങ്ങുന്ന പദ്ധതി, കഴിയുമെങ്കിൽ മുന്നോട്ടുകൊണ്ടുപോകാതിരിക്കാനാണ് അടുത്ത സർക്കാർ ശ്രമിക്കുക. വൻകിട പദ്ധതികൾ തുടർന്നുകൊണ്ടുപോകാതിരിക്കാനാവില്ല. വൻകിട പദ്ധതികൾ പലതും തുടങ്ങിവയ്ക്കുന്നവരാവില്ല മുന്നോട്ടു കൊണ്ടുപോകുന്നത്. അതുകൊണ്ടുതന്നെ അതു വിവാദങ്ങൾക്കിട നൽകുകയും ചെയ്യും. അടുത്തകാലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട കണ്ണൂർ വിമാനത്താവളം, കൊല്ലം ബൈപാസ് എന്നിവയുടെ കാര്യത്തിൽ ഇത്തരത്തിലുള്ള തർക്കം പൊടിപൊടിച്ചു. നല്ല കാര്യങ്ങൾ ചെയ്തത് എതിരാളികളാണെങ്കിൽപ്പോലും അംഗീകരിക്കാനുള്ള സന്മനസ് രാഷ്‌ട്രീയത്തിൽ‌ ഇല്ലാതായിരിക്കുന്നു. സർക്കാർപണം ഉപയോഗിച്ചു നടത്തുന്ന പദ്ധതികളുടെ ശിലാഫലകങ്ങളിൽ പേരു വരുത്താനുള്ള ഭരണാധികാരികളുടെയും ജനപ്രതിനിധികളുടെയും ആവേശത്തിന് അല്പം സംയമനം വന്നിരുന്നെങ്കിൽ ജനം അവരെ അല്പംകൂടി വിലമതിക്കാനാണു സാധ്യത. പദ്ധതി തുടങ്ങിയതും അവസാനിച്ചതുമായ വർഷങ്ങൾ, ഓരോ കാലത്തും അതിനായി മുടക്കിയ പണം എന്നിവകൂടി ശിലാഫലകത്തിൽ ഫലകസ്ഥാപകന്‍റെ പേരിനൊപ്പം ചേർക്കുന്നതു നന്നായിരിക്കും.

എംപി/എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളെയൊക്കെ മഹത്തരമാക്കിക്കൊണ്ടു ജനപ്രതിനിധിയുടെ അനശ്വരമായ പേരു നിലനിന്നുകൊള്ളട്ടെ. എന്നാൽ മണ്ഡലത്തിലേക്ക് അനുവദിച്ചിരിക്കുന്ന പണം പകുതിപോലും ചെലവഴിക്കാത്ത ജനപ്രതിനിധിയും ഇപ്രകാരം അനശ്വരനാകാൻ മടി കാട്ടാറില്ല. ഇതൊക്കെ ജനങ്ങളിൽ തങ്ങളെപ്പറ്റി വലിയ മതിപ്പ് ഉണ്ടാക്കുമെന്നാണിവർ കരുതുന്നത്. ആവോ! തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് മെംബർമാരും ഇപ്പോൾ ഫണ്ട് വിനിയോഗത്തിന്‍റെ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്. ജനങ്ങൾക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ അവരറിയേണ്ടേ എന്നാണു ജനസേവകരുടെ ചോദ്യം. അതു ന്യായം. പക്ഷേ, ചെറിയ തുക അടങ്കലുള്ള പദ്ധതികൾക്കുപോലും വൻബാനറുകൾ സ്ഥാപിക്കുന്നതു ന്യായമെന്നു ജനത്തിനു തോന്നണമെന്നില്ല.

കൊല്ലം ബൈപാസിന്‍റെ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി കാൽ നൂറ്റാണ്ടായി സംസ്ഥാനത്തു പൂർത്തിയാകാതെ കിടക്കുന്ന പദ്ധതികളെക്കുറിച്ചു പറഞ്ഞു. തന്‍റെ നാലുവർഷത്തെ ഭരണത്തിന്‍റെ നേട്ടം ഉയർത്തിക്കാട്ടാനാണ് ഈ കണക്ക് അദ്ദേഹം സംഘടിപ്പിച്ച് അവതരിപ്പിച്ചത്. എന്നാൽ കേരളത്തിനു കേന്ദ്രം വാഗ്ദാനം ചെയ്ത എത്രയോ പദ്ധതികൾ തുടക്കംപോലുമാകാതെ കടലാസിൽ പ്രതിഷ്‌ഠകൊള്ളുന്നതിലേക്ക് അദ്ദേഹം നോക്കിയില്ല. കഞ്ചിക്കോട് കോച്ച് ഫാക്‌ടറി, എയിംസ്, ഐഐടി തുടങ്ങിയ കേന്ദ്ര പദ്ധതികൾ ഭാവിയുടെ മധുരസ്വപ്നങ്ങളായി നമുക്കു സൂക്ഷിക്കാം. സംസ്ഥാന സർക്കാർ തുടക്കമിട്ട പദ്ധതികളുടെ കണക്കെടുത്താൽ നൂറുകണക്കിനെണ്ണം പലവിധ കാരണങ്ങളാൽ തടസപ്പെട്ടു കിടക്കുന്നതും കാണാം.

തെരഞ്ഞെടുപ്പ് അടുക്കുന്പോൾ കല്ലിടീൽ നടത്തുന്ന നാണംകെട്ട പരിപാടി ഭരണാധികാരികൾ ഉപേക്ഷിക്കണം. തങ്ങളുടെ കാലത്തു നടത്താനാവുന്ന പദ്ധതികൾ അവർ ആദ്യം പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യട്ടെ. എന്നിട്ടാവാം ദീർഘകാലപദ്ധതികൾ. വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും രാജ്യത്തെ ജനം ഏറെ കേട്ടിട്ടുണ്ട്; കേട്ടു കാതു തഴന്പിച്ചിട്ടുണ്ട്. രാഷ്‌ട്രീയക്കാരിലും ഭരണാധികാരികളിലും ജനങ്ങൾക്കു വിശ്വാസമുണ്ടാകണമെങ്കിൽ അവർ വാക്കു പാലിക്കുന്നവരാകണം. നാടിന്‍റെ വികസനത്തിനുവേണ്ടി ജനപ്രതിനിധികൾക്കു ധാരാളം കാര്യങ്ങൾ ചെയ്യാനുള്ള അവസരമുണ്ട്. വലിയ ഭൂരിപക്ഷം നൽകി ഒരു സർക്കാരിനെ അധികാരത്തിലേറ്റുന്പോൾ വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ജനങ്ങൾക്കുള്ളത്. ഭരിക്കുന്നവരുടെ വാചകക്കസർത്തിൽ ജനത്തിനു താത്പര്യം തീരെ കുറഞ്ഞിരിക്കയാണ്.