വായന വളരുന്നു; വിശ്വാസ്യത വിലമതിക്കപ്പെടുന്നു
ഭ‍യാശങ്കകളുടെ കാലമാണെങ്കിലും ലോക്ക് ഡൗൺ ചില നല്ല ശീലങ്ങളുടെ തിരിച്ചുവരവിനു വഴിയൊരുക്കിയിട്ടുണ്ട്. വായനയാണ് അതിലൊന്ന്. പ്രത്യേകിച്ച്, പത്രവായന. പത്രവായനക്കാരുടെ എണ്ണവും ആളുകൾ പത്രം വായിക്കാൻ ചെലവഴിക്കുന്ന സമയവും വളരെ വർധിച്ചിട്ടുണ്ട്

വിവരങ്ങളുടെ വിശ്വാസ്യത വാർത്തകളുടെ ലോകത്ത് ഉറപ്പല്ലാതായിത്തീർന്നിരിക്കുന്ന കാലമാണിത്. വാസ്‌തവവിരുദ്ധമായ കാര്യങ്ങൾ വസ്തുതകളെന്നവണ്ണം അവതരിപ്പിക്കുന്നതിൽ ചില മാധ്യമങ്ങൾക്കുള്ള വൈദഗ്ധ്യം സാധാരണ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. ആശയവിനിമയത്തിനും വാർത്താ പ്രചാരണത്തിനും ആധുനികലോകത്തു നിരവധി മാർഗങ്ങളുണ്ട്. ആശയവിനിമയരംഗത്ത് അച്ചടി സൃഷ്‌ടിച്ച വിപ്ലവത്തിനുശേഷം പിന്നീടിങ്ങോട്ട് അച്ചടി മേഖലയിൽത്തന്നെ അനവധി പരിഷ്‌കാരങ്ങൾ ഉണ്ടായി. മാധ്യമപ്രവർത്തനവും അച്ചടിയും തമ്മിൽ ഗാഢമായ ബന്ധം ഇപ്പോഴും തുടരുകയാണ്. ഇന്നും അച്ചടി മാധ്യമങ്ങൾ വാർത്താമാധ്യമങ്ങളിൽ മുൻനിരയിൽ തുടരുന്നതിനു കാരണം കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ അച്ചടി മാധ്യമരംഗം ഉൾക്കൊണ്ടുവെന്നതാണ്.

മറ്റു മാധ്യമങ്ങളുടെ പ്രബലകാലത്തും അച്ചടിമാധ്യമങ്ങൾക്കു സവിശേഷമായൊരു പ്രാധാന്യം സമൂഹം നൽകുന്നത് അവയുടെ വിശ്വാസ്യതയുടെ അടിസ്ഥാനത്തിലാണ്. അച്ചടിക്കപ്പെടുന്ന കാര്യങ്ങൾക്ക് താരതമ്യേന കൂടുതൽ ആധികാരികതയുണ്ട്. നവമാധ്യമങ്ങൾക്ക് അദ്‌ഭുതകരമായ പ്രചാരമുണ്ടെങ്കിലും ഇന്നും പത്രങ്ങൾക്കും പുസ്തകങ്ങൾക്കും പ്രത്യേകമായൊരു ബഹുമാന്യത സമൂഹത്തിലുണ്ട്- ഇന്ത്യയിൽ പൊതുവേയും കേരളീയ സമൂഹത്തിൽ പ്രത്യേകിച്ചും.

കോവിഡ് മൂലം ആളുകളെല്ലാം വീടുകൾക്കുള്ളിലും മുറികൾക്കുള്ളിലുമായി ഒതുങ്ങിക്കൂടിയിരിക്കുന്ന ഈ ദിവസങ്ങളിൽ അതിന്‍റെ വിരസതയ്ക്കു പരിഹാരമായും വിശ്വസനീയമായ വാർത്തകൾക്കും ആധികാരികമായ വിജ്ഞാനത്തിനുമുള്ള മാർഗമായും മിക്ക ആളുകളും ആശ്രയിക്കുന്നതു ദിനപത്രങ്ങളെയും പുസ്തകങ്ങളെയുമാണെന്നു കാണുന്നു. കോവിഡ് ലോക്ക് ഡൗണിനു മുന്പുണ്ടായിരുന്നതിന്‍റെ ഇരട്ടിയായിരിക്കുന്നു പത്രം വായിക്കുന്നവരുടെ എണ്ണമെന്നാണു വിപണിയിലെ ഉയർച്ചതാഴ്‌ചകൾ വിശകലനം ചെയ്യുന്ന ഗവേഷണ സ്ഥാപനമായ “അവാൻസ് ഫീൽഡ് ആൻഡ് ബ്രാൻഡ് സൊലൂഷൻസ്’’ നടത്തിയ സർവേ വ്യക്തമാക്കുന്നത്. ദിനപത്രങ്ങൾ വായിക്കുന്നവരുടെ എണ്ണത്തിൽ മാത്രമല്ല, ഓരോരുത്തരും അവയുടെ വായനയ്ക്കുവേണ്ടി ചെലവിടുന്ന സമയത്തിലും ഗണ്യമായ വർധനയുണ്ടായിട്ടുണ്ടെന്നു സർവേ കാട്ടുന്നു. ഒരു മണിക്കൂറിലേറെ പത്രം വായിക്കുന്നവരുടെ എണ്ണം 16 ശതമാനത്തിൽനിന്നു 40 ശതമാനമായി. ലോക്ക് ഡൗണിനു മുന്പു ശരാശരി 38 മിനിറ്റ് മാത്രം പത്രം വായിച്ചിരുന്നവർ ഇപ്പോൾ ഒരു മണിക്കൂറിലേറെ സമയം പത്രവായനയ്ക്കായി നീക്കിവയ്ക്കുന്നു. വിശ്വസനീയവും ആധികാരികവുമായ വാർത്തകൾ സമഗ്രമായി ലഭിക്കുന്നുവെന്നതാണ് ആളുകളെ പത്രങ്ങളിലേക്ക് ആകർഷിക്കുന്നത്.

കോവിഡ് ഭീതിയിൽ ലോകം വിറങ്ങലിച്ചുനിൽക്കേ വൈറസ് പടരുന്നതിനേക്കാൾ വേഗത്തിലാണു വ്യാജവാർത്തകൾ പടരുന്നത്. നവമാധ്യമങ്ങളെ പലരും വ്യാജവാർത്താ പ്രചാരണത്തിനായി വിനിയോഗിക്കുന്നു. എന്നാൽ, നുണകളുടെ പ്രവാഹത്തെ വലിയൊരു പരിധിവരെ തടയുന്നതു പത്രങ്ങളും റേഡിയോയും ടെലിവിഷൻ ചാനലുകളും പതിവായി നൽകുന്ന വാർത്തകളുടെ ആധികാരികതയാണ്. ഈ പ്രതിസന്ധികാലത്ത് പത്രങ്ങളും ദൃശ്യമാധ്യമങ്ങളും മറ്റും നൽകുന്ന വിലപ്പെട്ട സേവനങ്ങളെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ പ്രകീർത്തിച്ചിരുന്നു. ഇതിൽത്തന്നെ ദിനപത്രങ്ങൾക്കു സവിശേഷമായൊരു പങ്കു വഹിക്കാൻ കഴിയുന്നു. പല ദൃശ്യമാധ്യമങ്ങളിലും മിന്നിമറയുന്ന ബ്രേക്കിംഗ് ന്യൂസും ചാനലുകൾ മത്സരിച്ചു നടത്തുന്ന ചർച്ചകളിൽ പങ്കെടുക്കുന്നവർ വാരിനിരത്തുന്ന അത്രകണ്ട് ആധികാരികമല്ലാത്ത വിവരങ്ങളും ജനങ്ങളിൽ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നുണ്ട്. പത്രമാധ്യമങ്ങളാകട്ടെ, എടുത്തുചാട്ടങ്ങൾ പരമാവധി ഒഴിവാക്കി, വേണ്ടത്ര മുൻകരുതലുകളും അന്വേഷണങ്ങളും നടത്തിയാണു വാർത്തകൾ നൽകുന്നത്. അതിനപവാദങ്ങളില്ലെന്നില്ല. അച്ചടിക്കുന്നവ മിക്കതും ആധികാരികമായ രേഖകളായി മാറുന്നുണ്ട്.

ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി ചൂണ്ടിക്കാട്ടിയതുപോലെ, ആധികാരികത ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരായ പത്രപ്രവർത്തകരുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷമാണ് ഓരോ വാർത്തയും പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്നത്. മറ്റു മാധ്യമങ്ങളെല്ലാം മറിച്ചാണു ചെയ്യുന്നതെന്നല്ല. പരിമിത സമയവും റേറ്റിംഗിനു വേണ്ടിയുള്ള പരക്കംപാച്ചിലും ഉത്തരവാദിത്വരഹിതമായ ഓൺലൈൻ മാധ്യമപ്രവർത്തനവും ആർക്കും എന്തും പറയാം എന്ന നവമാധ്യമങ്ങളിലെ സ്ഥിതിയും മാധ്യമപ്രവർത്തനത്തിന്‍റെ പൊതുധാർമികതയ്‌ക്കും വിശ്വാസ്യതയ്ക്കും വലിയ ക്ഷതമുണ്ടാക്കിയിട്ടുണ്ട്. ആക്ഷേപങ്ങളാണ് ആധികാരികതയേക്കാൾ അധികമായി ചില മാധ്യമങ്ങളിലെങ്കിലും നിറഞ്ഞുനിൽക്കുന്നത്.

പരന്പരാഗത മാധ്യമങ്ങൾ രാജ്യത്തെ നിയമങ്ങളും പെരുമാറ്റച്ചട്ടങ്ങളും ആശ്രയിച്ചാണു പ്രവർത്തിക്കുന്നത്. പത്രങ്ങളെ നിയന്ത്രിക്കാൻ പ്രസ് കൗൺസിലുമുണ്ട്. പത്രവാർത്ത ആർക്കെങ്കിലും വ്യക്തിപരമായി മാനഹാനി ഉണ്ടാക്കിയാൽ നീതിന്യായക്കോടതിയെ സമീപിക്കാം. കോടതി മുന്പാകെ മറുപടി നൽകാൻ മാധ്യമങ്ങൾ ബാധ്യസ്ഥമാണ്. അതേസമയം വിദേശത്തു രജിസ്റ്റർ ചെയ്ത് കേരളത്തിലെ വായനക്കാർക്കായി വാർത്തകൾ തയാറാക്കുന്ന ചില ഓൺലൈൻ മാധ്യമങ്ങൾക്കും മറ്റും വേണ്ടത്ര ആലോചനയോ പരിശോധനയോ കൂടാതെ വാർത്തകൾ നൽകാനും പരാതി ഉയരുന്പോൾ തടിതപ്പാനും കഴിയും. എന്നാൽ, മുഖ്യധാരാ ദിനപത്രങ്ങളുടെ ഭാഗമായ ഓൺലൈൻ പത്രങ്ങളാകട്ടെ തങ്ങളുടെ വിശ്വാസ്യതയ്ക്കു കോട്ടം തട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. ആ വിശ്വാസ്യതയാണ് അത്തരം ഓൺലൈൻ മാധ്യമങ്ങൾക്ക് ഏറെ വായനക്കാരെ സൃഷ്‌ടിക്കുന്നതും.

കോവിഡ് കാലത്തെ ലോക്ക് ഡൗൺ പത്രവായനയ്ക്കു നൽകിയ ഉണർവ് പുതുതലമുറയിലേക്കും പകർന്നുനൽകേണ്ടതുണ്ട്. ചെറുപ്പക്കാരിലും കുട്ടികളിലും വായനശീലം വളർത്തിയെടുക്കാൻ അവസരമായി പലരും ലോക്ക് ഡൗണിനെ കാണുന്നുവെന്നതു ശുഭോദർക്കമാണ്. വായന കേൾവിയെയും കാഴ്ചയെയും കവച്ചുവയ്ക്കുന്ന സവിശേഷമായ അനുഭൂതിയാണു നൽകുന്നത്. പ്രമുഖരായ പലരും തങ്ങളുടെ ജീവിതത്തിലെ വായനാനുഭവങ്ങളെക്കുറിച്ച് ഈ നാളുകളിൽ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയുണ്ടായി. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വാർത്തകളും വിശകലനങ്ങളും വളരെ സൂക്ഷ്മമായി വായിക്കുന്നവരുടെ സംഖ്യ 42 ശതമാനമായെന്നു “ടൈംസ് ഓഫ് ഇന്ത്യ’’ ഒരു സർവേ അടിസ്ഥാനമാക്കി നൽകിയ റിപ്പോർട്ടിൽ പറയുന്നു. വിശ്വാസയോഗ്യമായ വിവരങ്ങൾ അറിയാനുള്ള മാർഗമായി പത്രങ്ങളും മറ്റ് അച്ചടി മാധ്യമങ്ങളും വീണ്ടും ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുന്നത് കേരളത്തിന്‍റെ സാംസ്കാരികരംഗത്ത് ഉണർവുണ്ടാക്കാതിരിക്കില്ല.