കൊള്ളാം; കുഴിയില്ലാവഴി യാഥാർഥ്യമാകട്ടെ
മരണഭയമില്ലാതെ വാഹനമോടിക്കാവുന്ന നിരത്തുകൾ സ്വപ്നമായി അവശേഷിക്കുകയാണ്. ഈ സ്വപ്നം യാഥാർഥ്യമാക്കാനുള്ള ആത്മാർഥമായ ശ്രമമായി എംസി റോഡിനെയും ഉൾപ്പെടുത്തി ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഔട്ട്പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്റ്റ് എന്ന ഒപിബിആർസി പദ്ധതി മാറുമെന്നു കരുതാം. റോഡുകളെ ഏഴു വർഷത്തേക്ക് അറ്റകുറ്റപ്പണികൾ നടത്തി പരിപാലിക്കുന്ന നിലവിലുള്ള പദ്ധതിയിൽ എംസി റോഡിനെയും ഉൾപ്പെടുത്തിയുള്ള ഉദ്ഘാടനമാണ് ഇന്ന് ഏറ്റുമാനൂരിൽ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുന്നത്.

മലയാളിയുടെ പേടിസ്വപ്നമാണ് പൊതുനിരത്തുകളിലെ കുഴികൾ. മരണഭയമില്ലാതെ വാഹനമോടിക്കാവുന്ന നിരത്തുകൾ സ്വപ്നമായി അവശേഷിക്കുകയാണ്. ഈ സ്വപ്നം യാഥാർഥ്യമാക്കാനുള്ള ആത്മാർഥമായ ശ്രമമായി എംസി റോഡിനെയും ഉൾപ്പെടുത്തി ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഔട്ട്പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്റ്റ് എന്ന ഒപിബിആർസി പദ്ധതി മാറുമെന്നു കരുതാം. റോഡുകളെ ഏഴു വർഷത്തേക്ക് അറ്റകുറ്റപ്പണികൾ നടത്തി പരിപാലിക്കുന്ന നിലവിലുള്ള പദ്ധതിയിൽ എംസി റോഡിനെയും ഉൾപ്പെടുത്തിയുള്ള ഉദ്ഘാടനമാണ് ഇന്ന് ഏറ്റുമാനൂരിൽ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുന്നത്.

എംസി റോഡിന്‍റെ കോടിമത-അങ്കമാലി റീച്ച്, അതിനൊപ്പം മാവേലിക്കര-ചെങ്ങന്നൂർ റോഡ്, ചെങ്ങന്നൂർ-കോഴഞ്ചേരി റോഡ് എന്നിവയുടെയും പരിപാലന പദ്ധതിയാണ് ഇന്നു തുടങ്ങുന്നത്. 73.83 കോടി രൂപയ്ക്കാണ് 107.75 കിലോമീറ്റർ റോഡ് ഏഴുവർഷത്തെ പരിപാലന ചുമതലയ്ക്കു കരാർ നൽകിയിരിക്കുന്നത്. പദ്ധതിയുടെ മേൽനോട്ടം പൊതുമരാമത്തു വകുപ്പ് മെയിന്‍റനൻസ് വിംഗിനായിരിക്കും. കുഴിയടയ്ക്കൽ മാത്രമല്ല, ഓട നന്നാക്കലും കാടുതെളിക്കലും മരച്ചില്ലകൾ നീക്കംചെയ്യലുമൊക്കെ എല്ലാ വർഷവും ചെയ്യണം. ഒന്പതു മാസത്തിനകം റോഡിലെ കുഴികൾ നികത്തുകയും ഒരു വർഷത്തിനകം റോഡ് നിർമാണം പൂർത്തിയാക്കുകയും ചെയ്യണം.

ലോകബാങ്ക് സഹായത്തോടെ ആന്ധ്രപ്രദേശിൽ ഈ മാതൃക വിജയകരമായി നടപ്പാക്കിയിരുന്നു. കേരളത്തിൽ എംസി റോഡ് ഉൾപ്പെടെ 15 പ്രധാന പാതകളാണ് അഞ്ചു പാക്കേജുകളിലായി നടപ്പാക്കുന്നത്. നിർമാണം പൂർത്തിയാകുന്നതിനുമുന്പേ പൊട്ടിപ്പൊളിയുന്ന റോഡുകളാണ് കേരളത്തിന്‍റെ ശാപം. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കേരളത്തിലെ 50 ശതമാനം റോഡുകൾ ബിഎംബിസി (bituminous macadam and bituminous concrete) നിലവാരത്തിൽ പൂർത്തിയാക്കുമെന്നാണ് മന്ത്രി മുന്പു പറഞ്ഞിട്ടുള്ളത്. ബിഎംബിസി എന്ന പേരിൽ മാത്രം കാര്യമില്ലെന്നത് നമ്മുടെ അനുഭവമാണ്. നല്ല രീതിയിൽ പണിത തിരുവനന്തപുരം-ചെങ്ങന്നൂർ റോഡ് മെച്ചപ്പെട്ട ബിഎംബിസി നിർമാണത്തിന് ഉദാഹരണമാണ്.

അതേസമയം ബിഎംബിസിയിൽ പണിത മിക്ക റോഡുകളും പഴയകാല ടാറിംഗിനെ ഓർമിപ്പിക്കുന്ന രീതിയിൽ പൊട്ടിപ്പൊളിഞ്ഞു കിടപ്പുമുണ്ട്. മൂന്നുവർഷത്തേക്കാണ് ബിഎംബിസി റോഡുകൾക്ക് ഗാരന്‍റി നൽകുന്നത്. അതുകഴിഞ്ഞാൽ കരാറുകാരന് ഉത്തരവാദിത്വമില്ല. ഈ അറ്റകുറ്റപ്പണിയും പലയിടത്തും നടക്കുന്നില്ല. ഫലത്തിൽ, എൻജിനിയർമാർക്കോ കരാറുകാരനോ ആരോടും മറുപടി പറയേണ്ടതില്ലാത്ത സ്ഥിതിയാണ്. വാട്ടർ അഥോറിറ്റിയുടെ വകതിരിവില്ലാത്ത കുത്തിപ്പൊളിക്കൽ വേറെ. നിർമാണം കഴിഞ്ഞ് അടുത്ത മഴയ്ക്ക് പൊട്ടിത്തകരുകയും അറ്റകുറ്റപ്പണി നടത്താത്തതുമായ നിരവധി ബിഎംബിസി റോഡുകളുണ്ട്. ഇത്രയും പണം മുടക്കി നിർമിക്കുന്ന റോഡുകൾ കൂടുതൽ കാലത്തേക്കു നിലനിൽക്കേണ്ടതാണ്.

റോഡ് നിർമാണം ശാസ്ത്രീയമാകാതെ മാറ്റമുണ്ടാകില്ല. നിർമാണസമയത്ത് സത്യസന്ധരായ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെന്നു സർക്കാർ ഉറപ്പുവരുത്തണം. കൈക്കൂലിക്കാരും അലസരുമായ ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കരുത്. ചെയ്ത ജോലിയുടെ ബില്ലുകൾ യഥാസമയം പാസാക്കിയാൽ കരാറുകാരുടെ അഴിമതി കുറയും.

എണ്ണക്കന്പനികൾ ടാറിന് ഈടാക്കുന്ന തുകപോലും കരാറുകാരനു കിട്ടുന്നില്ലെങ്കിൽ റോഡ് നിർമാണത്തിൽ മെറ്റലും ടാറും കുറയും. രണ്ടു പാളി റോഡ് നിർമാണമെന്നു പറയാവുന്ന ബിഎംബിസി റോഡുകളുടെ കാര്യത്തിലും ഈ പ്രതിസന്ധികളുണ്ട്. റോഡിന്‍റെ പ്രാധാന്യവും കടന്നുപോകുന്ന ഭാരവാഹനങ്ങളുടെ എണ്ണവുമുൾപ്പെടെ പരിഗണിച്ച് അടിസ്ഥാനപാളി കട്ടി കൂട്ടി ശാസ്ത്രീയമായി ചെയ്താലേ നല്ല റോഡുകൾ ഉണ്ടാകൂ.

എതിരേനിന്നു വരുന്ന വാഹനം കാണാനും ബ്രേക്ക് ചെയ്യാനുമുള്ള അകലവും സമയവും ഡ്രൈവർക്കു കിട്ടണം. അതിനു പറ്റാത്ത അപകടവളവുകൾ പ്രധാന പാതകളിലുമുണ്ട്. വളവുകളിൽ ആവശ്യമായ ചെരിവില്ലാത്തതിനാൽ വാഹനങ്ങൾ പാളിപ്പോകുന്നതും ന്യൂനതയാണ്. ആവശ്യത്തിന് അതിർവരകളും റിഫ്ലക്റ്ററുകളുമില്ലാത്ത റോഡിൽ രാത്രികാലത്ത് അപകടങ്ങളുണ്ടായില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഇതൊക്കെ പരിഗണിക്കാതെയുള്ള എസ്റ്റിമേറ്റും പ്ലാനുമൊക്കെയാണ് അപകടത്തിന്‍റെ തുടക്കം.

ഇതിനൊക്കെ പരിഹാരമാകുമെങ്കിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഒപിബിആർസി പദ്ധതി ജനോപകാരപ്രദമാകും. അല്ലെങ്കിൽ മഴക്കുഴികളും മരണങ്ങളും കോടതി ഇടപെടലുകളും ഓട്ടയടയ്ക്കലുമെല്ലാം തുടർക്കഥകളാകും. ഇതു വെറും റോഡ് നന്നാക്കലോ കുഴിയടയ്ക്കലോ അല്ല, വരാനിരിക്കുന്ന നിരവധി അപകടങ്ങളും അകാലമരണങ്ങളും തടയാനുള്ള പദ്ധതിയാണ്. ചോരയും കണ്ണീരും വീഴാത്ത നിരത്തുകളെ സൃഷ്‌ടിക്കുന്നതിനുള്ള ശ്രമമാണ്. ഈ പരീക്ഷണമെങ്കിലും വിജയിക്കട്ടെ.