കേരളാ ടൂറിസത്തിനു വേണ്ടത് മൂന്നു കാര‍്യങ്ങൾ
തീരെ ദരിദ്രരാജ്യങ്ങളിലല്ലാതെ എവിടെയെങ്കിലും നാം കാണാറുണ്ടോ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അഴുകിയ മാലിന്യക്കൂനകളും അലഞ്ഞുനടന്ന് ആളുകളെ കടിക്കുന്ന നായ്ക്കളും റോഡുകളിലെ മരണക്കുഴികളുമൊക്കെ?

കേരളത്തിലെ വിനോദസഞ്ചാരമേഖലയുടെ വികസനം ലക്ഷ്യമിട്ട് ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിദേശത്ത് പോയിരിക്കുകയാണ്. നല്ല കാര്യം. പക്ഷേ, സർക്കാർ എന്നെങ്കിലും ഇവിടത്തെ വിനോദസഞ്ചാരികളോടു കാര്യങ്ങൾ ചോദിച്ചു മനസിലാക്കാനോ വിനോദസഞ്ചാര മേഖലയിലെ പോരായ്മകൾ പരിഹരിക്കാനോ ശ്രമിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അവർ ഉറപ്പായും മൂന്നു കാര്യങ്ങൾ പറയും. ഒന്ന് അസഹനീയമായ പരിസര മലിനീകരണം. രണ്ട്, ഭയാനകമായ തെരുവുനായശല്യം. മൂന്ന് വാഹനത്തിന്‍റെയും യാത്രക്കാരുടെയും സമനില തെറ്റിക്കുന്ന പൊട്ടിപ്പൊളിഞ്ഞ വഴികൾ. ഇതു മൂന്നും പരിഹരിച്ചാൽ സഞ്ചാരികളുടെ പറുദീസയാകും കേരളം. കൺമുന്നിൽ കാണുന്നതു പഠിക്കാൻ കെൽപ്പില്ലാതെ നമ്മൾ എവിടെയൊക്കെ ചുറ്റിത്തിരിഞ്ഞിട്ടെന്താ കാര്യം?

മന്ത്രിമാരുടെ വിദേശസഞ്ചാരമല്ല ഇവിടെ വിഷയം. അടിസ്ഥാന കാര്യങ്ങൾ നടപ്പാക്കാതെ മറ്റു കാര്യങ്ങൾക്കു പിറകേ പായുന്നതു കാണുന്പോഴുള്ള സംശയങ്ങളാണ്. കേരളത്തിലെ വിനോദസഞ്ചാര മേഖല അപാര സാധ്യതകളുള്ളതാണ്. ഇവിടത്തെ കായലും കടലും പുഴകളും മലനാടുമൊക്കെ കാണാൻ നമ്മൾ പോലും കൊതിക്കുകയാണ്. സഞ്ചാരികൾ കാണാൻ ആഗ്രഹിക്കാത്ത ഒരു ജില്ലപോലുമില്ല. നമ്മുടെ പൗരാണികവും ആധുനികവുമായ നഗരങ്ങളിലെ രാത്രികൾപോലും മാസ്മരിക അനുഭൂതിയാണ്. കൊച്ചിയും കുമരകവും ആലപ്പുഴയും മൂന്നാറുമൊക്കെ ലോകമെങ്ങുമുള്ള വിദേശസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. പക്ഷേ, എല്ലായിടത്തും നമ്മൾ തുടക്കത്തിൽ പറഞ്ഞ മൂന്നു പ്രശ്നങ്ങൾ വിടാതെ പിന്തുടരുകയാണ്.

ഒഴുകിനടക്കുന്ന പ്ലാസ്റ്റിക്കിന്‍റെ അരോചകമായ കാഴ്ചയില്ലാത്ത എത്ര ജലാശയങ്ങളുണ്ട് ഇനി ബാക്കി? ബോട്ടിലും വള്ളങ്ങളിലുമൊക്കെ യാത്ര ചെയ്യുന്നവർ ആകാശവും ഭൂമിയും മുഖംനോക്കുന്ന നീലജലാശയമല്ല കാണുന്നത്; ഒഴുകിനടക്കുന്ന മാലിന്യ ദ്വീപുകളാണ്, പുഴകളിലേക്കു തുറന്നുവച്ചിരിക്കുന്ന മാലിന്യക്കുഴലുകളും ഓടകളുമാണ്. മലഞ്ചെരിവുകളിലേറെയും കുപ്പത്തൊട്ടികളായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സൗകര്യങ്ങളൊന്നും ചെയ്തുകൊടുക്കാത്തതിനാൽ കാണുന്നിടത്തൊക്കെ വലിച്ചറിയുകയാണ് വീടുകളിലെയും കടകളിലെയും മാലിന്യങ്ങൾ. മൂന്നാറിലേക്കുള്ള പാതയിലെ കാര്യം പോകട്ടെ, ടൗണിൽപോലും എത്ര അരോചകമാണ് മാലിന്യക്കാഴ്ചകൾ. തേക്കടിയിലും വാഗമണ്ണിലും കുമരകത്തും അതിരപ്പിള്ളിയിലും ആലപ്പുഴയിലും മട്ടാഞ്ചേരിയിലും ബീച്ചുകളിലും കോട്ടകളിലും തീർഥാടനകേന്ദ്രങ്ങളിലുമൊക്കെ മാലിന്യക്കുന്നുകളാണ് യാത്രക്കാരെ വരവേൽക്കുന്നത്. രാത്രിയിലും പുലർച്ചെയും പോയിട്ട് പകൽപോലും നായ്ക്കളെ പേടിക്കാതെ ഒരിടത്തും ഇറങ്ങിനടക്കാനാവില്ല. രാത്രിയിലോ മഴയത്തോ യാത്രചെയ്താൽ പ്രധാന പാതകളിൽപോലും കുഴികളുടെ ആഴമറിയാനാകില്ല.

പണ്ടത്തേതുപോലെയല്ല, ലോകമെങ്ങും യാത്ര ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ എല്ലായിടത്തുമുണ്ട്. പലരും സോഷ്യൽ മീഡിയയിൽ അതൊക്കെ ലേഖനങ്ങളായും വീഡിയോകളായും ഇടുന്നുമുണ്ട്. ലോകത്തെവിടെയുമുള്ള ഏതു ടൂറിസ്റ്റ് കേന്ദ്രത്തെയുംകുറിച്ച് ഇന്‍റർനെറ്റിൽ പരതിയാൽ വീഡിയോ കാണാം. തീരെ ദരിദ്രരാജ്യങ്ങളിലല്ലാതെ എവിടെയെങ്കിലും നാം കാണാറുണ്ടോ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അഴുകിയ മാലിന്യക്കൂനകളും അലഞ്ഞുനടന്ന് ആളുകളെ കടിക്കുന്ന നായ്ക്കളും റോഡുകളിലെ മരണക്കുഴികളുമൊക്കെ? ടൂറിസം മന്ത്രി ഇപ്പോൾ യാത്ര ചെയ്യുന്ന പാരീസിലെ സെയിൻ നദിയിൽ എവിടെയെങ്കിലും പ്ലാസ്റ്റിക് കുപ്പികൾ ഒഴുകുന്നതു കാണാനാകുമോ? റോഡിലെ കുഴിയിൽ വീണ് ആരെങ്കിലും മരിച്ച വാർത്തയുണ്ടോ? തെരുവുപട്ടികളിൽനിന്നു രക്ഷതേടി പരക്കംപായുന്ന കുഞ്ഞുങ്ങളുണ്ടോ‍? ലോകത്തെവിടെയുമെന്നപോലെ അവിടെയും മാലിന്യങ്ങളുണ്ട്. പക്ഷേ, അതൊക്കെ നിർമാർജനം ചെയ്യാൻ സർക്കാർ സംവിധാനങ്ങളുണ്ടെന്നേയുള്ളൂ. നായ്ക്കളെ വളർത്തേണ്ടത് തെരുവിലല്ലെന്ന് അവിടത്തെ മൃഗസ്നേഹികൾക്കുമറിയാം. വാഹനനികുതി പിരിക്കുന്നവരുടെ ഉത്തരവാദിത്വമാണ് റോഡുകൾ കൊലക്കളങ്ങളാകാതെ സൂക്ഷിക്കേണ്ടതെന്ന് സർക്കാർ കരുതുന്നു; അത്ര മാത്രം.

മയക്കുമരുന്നുപയോഗിക്കുന്നവരും സാമൂഹ്യവിരുദ്ധരും ഗുണ്ടകളും, കുറ്റവാളികളോടെന്നവണ്ണം പെരുമാറുന്ന പോലീസുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമൊക്കെ നമ്മുടെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ തടസങ്ങളാണ്. സാമൂഹ്യവിരുദ്ധരോടും മയക്കുമരുന്നു മാഫിയയോടും കർശനമായി ഇടപെടുന്നവരും അതേസമയം, വിനോദസഞ്ചാരികളെ സഹായിക്കാൻ സദാ സന്നദ്ധരുമായ പോലീസാണ് വേണ്ടത്. ഇതൊക്കെ പരിഹരിക്കേണ്ടതാണെങ്കിലും മാലിന്യവും തെരുവുനായ്ക്കളുമില്ലാത്ത നാടും സഞ്ചാരയോഗ്യമായ റോഡുകളും ആദ്യം ഉറപ്പാക്കണം. ഇതൊന്നുമില്ലാതിരുന്നിട്ടും കേരളത്തിലെ വിനോദസങ്കേതങ്ങളിലേക്ക് ആളുകൾ പോകുന്നത് അത്ര വശ്യസുന്ദരമാണ് കേരളത്തിന്‍റെ പ്രകൃതി എന്നതിനാലാണ്. മുകളിൽ പറഞ്ഞ മൂന്നു കാര‍്യങ്ങൾകൂടി ഒഴിവാക്കിയാൽ ടൂറിസം താനേ വളർന്നുകൊള്ളും. ഗൃഹപാഠം ചെയ്തിട്ടു പോരേ വിദേശ പാഠങ്ങൾ?