Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കേരളത്തെയും വശീകരിക്കട്ടെ ഇൻഡോർ സുന്ദരി
ഒരു രാഷ്ട്രീയ ഇടപെടലും ഇല്ലാതിരുന്നതാണ് ഇൻഡോറിന്റെ ശുചിത്വപദ്ധതി വിജയിക്കാനുള്ള മുഖ്യകാരണങ്ങളിലൊന്ന്. ഉത്തരവാദിത്വമില്ലാത്തവരും അലസരുമായ ജോലിക്കാർക്കെതിരേ ശിക്ഷണ നടപടിയെടുത്താൽ ഒരു യൂണിയനും രാഷ്ട്രീയ പാർട്ടിയും ഇടപെടില്ല.
വികസിതരാജ്യങ്ങളിലെ സുന്ദരനഗരങ്ങൾ കാണുന്പോൾ സ്വന്തം നാടിനെയോർത്ത് അപകർഷതാബോധത്തോടെ നിൽക്കേണ്ട കാര്യം ഇന്ത്യക്കാരിലൊരാൾക്കും ഇനിയില്ല. ഇൻഡോറിനെ അനുകരിച്ചാൽ മാത്രം മതി. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുത്തിരിക്കുന്നത് മധ്യപ്രദേശിലെ ഇൻഡോറിനെയാണ്. മത്സരിച്ചു ജയിക്കാൻ തല്ലിക്കൂട്ടിയ വൃത്തിയല്ല അത്. ആറു വർഷമായി ആ ശുചിത്വ-സുന്ദര നഗരം വിശ്രമിച്ചിട്ടില്ല; സുന്ദരിപ്പട്ടം താഴെവച്ചിട്ടുമില്ല. മാലിന്യത്തിൽനിന്നു ബയോ സിഎൻജിയും വളവും ഉത്പാദിപ്പിച്ച് നേടിയ കോടികളുടെ രമ്യഹർമ്യത്തിലിരുന്ന് ഇന്ത്യൻ നഗരങ്ങളെ വശീകരിക്കാൻ കടക്കണ്ണെറിയുന്ന ഇൻഡോറിനെ സാക്ഷരകേരളവും കാണണം. ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും ഇച്ഛാശക്തിയുണ്ടെങ്കിൽ ജനം ഒപ്പം നിൽക്കുമെന്നതിന്റെ നേർക്കാഴ്ചകൂടിയാണു വൃത്തിയുള്ള ഇൻഡോർ.
കേന്ദ്ര സർക്കാരിന്റെ വാർഷിക ശുചിത്വ സർവേ പ്രകാരമാണ് വൃത്തിയുള്ള നഗരങ്ങളെ തെരഞ്ഞെടുത്തത്. സൂററ്റും നവി മുംബൈയുമാണ് ഇൻഡോറിനു തൊട്ടു പിന്നിൽ. ശുചിത്വത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാർഡ് മധ്യപ്രദേശിനാണ്. ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 2016ൽ 73 നഗരങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ ഇത്തവണ 4,354 നഗരങ്ങളുണ്ടായിരുന്നു.
2016വരെ ഇൻഡോർ ഇങ്ങനെയായിരുന്നില്ല. ഇന്ത്യയിലെ വൃത്തിഹീനമായ ഏതൊരു നഗരത്തെയുംപോലെ അലക്ഷ്യമായി വലിച്ചെറിയുന്ന ചപ്പുചവറുകളും നിറഞ്ഞുകവിഞ്ഞ മാലിന്യടാങ്കുകളും ദുർഗന്ധം വമിക്കുന്ന ഓടകളും പൊതുനിരത്തുകളിലേക്കു ചാലിട്ടൊഴുകുന്ന അഴുക്കുവെള്ളവുമൊക്കെ പതിവുകാഴ്ചയായിരുന്നു. 2015ൽ ഇൻഡോർ കളക്ടറായി പി. നരഹരി ചുമതലയേറ്റതോടെ മാറ്റങ്ങൾക്കു തുടക്കമായി. നഗരത്തിന്റെ വൃത്തികെട്ട മുഖം കഴുകിത്തുടയ്ക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും പിന്തുണയാണ് ആദ്യം തേടിയത്. വെളിന്പ്രദേശ മല, മൂത്ര വിസർജന രഹിത നഗരമായിരുന്നു ആദ്യ ലക്ഷ്യം.
2016 ജനുവരി 26ന് അതു സാധിച്ചു. ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ കമ്മീഷണർ ആയിരുന്ന മനീഷ് സിംഗും നിശ്ചയദാർഢ്യത്തോടെ രംഗത്തെത്തി. ശുചിത്വത്തെക്കുറിച്ചു ജനങ്ങളിൽ അവബോധമുണ്ടാക്കി. ആദ്യം എടുത്തുമാറ്റിയതു നഗരത്തിലെ ചവറ്റുകുട്ടകളായിരുന്നു. മാലിന്യം വീടുകളിലെത്തി ശേഖരിക്കാൻ തുടങ്ങി. കൂടുതൽ ജോലിക്കാരെ നിയോഗിക്കുകയും അവരെ കൃത്യമായി നിരീക്ഷിക്കുകയും ചെയ്തു. നഗരത്തിലെ മാലിന്യനിർമാർജനം ഏജൻസികളിൽനിന്നു മുനിസിപ്പാലിറ്റി തിരിച്ചെടുത്തു. നഗരത്തിലും ചേരിപ്രദേശങ്ങളിലും ആവശ്യത്തിനു ശൗചാലയങ്ങൾ നിർമിക്കുകയും ഉള്ളവ ഉപയോഗയോഗ്യമാക്കുകയും ചെയ്തു. മാലിന്യനിർമാർജനത്തിനു മുനിസിപ്പാലിറ്റി 415 ടിപ്പറുകൾ, 22 ജെസിബികൾ, ദീർഘദൂര ആവശ്യത്തിനുള്ള 16 വാഹനങ്ങൾ എന്നിവ വാങ്ങി. മുനിസിപ്പാലിറ്റിയുടെ ഉപയോഗശൂന്യമായിക്കിടന്ന വർക്ഷോപ്പുകൾ പുനരുദ്ധരിച്ചു. 85 വാർഡുകളെ 19 സോണുകളായി തിരിച്ചു. ഓരോ സോണിനും ഒരു സാനിറ്ററി ഇൻസ്പെക്ടറെ നിയമിക്കുകയും അവർക്കു ശുചിത്ര്വനിരീക്ഷണത്തിനു പോകാനായി ജീപ്പുകൾ അനുവദിക്കുകയും ചെയ്തു. വാക്കി ടോക്കികളുമായി നിരത്തിലൂടെ നീങ്ങുന്ന അവർ നഗരം മലിനപ്പെടുത്തുന്നവർക്കെതിരേ സ്പോട്ടിൽ പിഴ ചുമത്തി.
ഒരു രാഷ്ട്രീയ ഇടപെടലും ഇല്ലാതിരുന്നതാണ് ഇൻഡോറിന്റെ ശുചിത്വപദ്ധതി വിജയിക്കാനുള്ള മുഖ്യകാരണങ്ങളിലൊന്ന്. ഉത്തരവാദിത്വമില്ലാത്തവരും അലസരുമായ ജോലിക്കാർക്കെതിരേ ശിക്ഷണ നടപടിയെടുത്താൽ ഒരു യൂണിയനും രാഷ്ട്രീയ പാർട്ടിയും ഇടപെടില്ല. ജിപിഎസ് സംവിധാനമുള്ള 850 വാഹനങ്ങളാണ് മാലിന്യമെടുക്കാൻ വീടുകളിലെത്തിക്കൊണ്ടിരിക്കുന്നത്. ഒരു വീടിന് മാസം 100 രൂപ മാത്രമാണ് ഫീസ്. 1150 ടൺ മാലിന്യം ദിവസവും ശേഖരിക്കാനും സംസ്കരിക്കാനുമുള്ള സംവിധാനമുണ്ടാക്കി. ബയോ മൈനിംഗിലൂടെ മാലിന്യം നീക്കം ചെയ്യാൻ 100 ഏക്കർ സ്ഥലം കണ്ടെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ മലിനജല ശുദ്ധീകരണ പ്ലാന്റുകളിലൊന്ന് ഇൻഡോറിലാണ്.
മാലിന്യനിർമാർജനത്തിനായി വിയർപ്പൊഴുക്കിയ ഇൻഡോറിന് പ്രകൃതി മറ്റുചില സമ്മാനങ്ങളും നൽകി. രണ്ടു വർഷംകൊണ്ട് നഗരവാസികളുടെ ആരോഗ്യനില മെച്ചപ്പെട്ടു. മരുന്നുവിൽപ്പനയിൽ 50 ശതമാനത്തോളം കുറവുണ്ടായെന്ന് ഐഎംഎയുടെ കണക്കുകൾ പറയുന്നു. നൂതനവിദ്യയിലൂടെ പൊടിപടലങ്ങൾ നീക്കം ചെയ്തതോടെ ശ്വാസകോശരോഗങ്ങൾ കുറഞ്ഞു. സാംക്രമിക രോഗങ്ങളിൽ 75 ശതമാനം കുറവാണ് ഉണ്ടായത്. ആയിരങ്ങൾക്കു തൊഴിൽ ലഭിച്ചു. കഴിഞ്ഞ വർഷം മാത്രം 14.45 കോടി രൂപയാണ് മാലിന്യം സംസ്കരിച്ച് ഉത്പാദിപ്പിച്ച ബയോ സിഎൻജിയും വളവും കൊണ്ട് സന്പാദിച്ചത്. ഉള്ളതുകൊണ്ട് തൃപ്തിയടയുകയല്ല ഇൻഡോർ. കാലാനുസൃതമായി പുത്തൻ പരീക്ഷണങ്ങളും സാങ്കേതിക വിദ്യകളും അവലംബിക്കുകയാണ്. വിട്ടുവീഴ്ചയും അഴിമതിയുമില്ലാത്ത പോരാട്ടത്തിലാണ് ആറു വർഷമായി ഇൻഡോർ. അതു വിജയിക്കാതിരിക്കാൻ കാരണമില്ല. നമുക്കും ഇൻഡോറിനെ കണ്ടു പഠിക്കാം. അല്ലെങ്കിൽ താമസിയാതെ കൊണ്ടുപഠിക്കാം.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
Latest News
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top