Letters
സ്വത്വപ്രതിസന്ധി നേരിടുന്ന സമൂഹം
Sunday, October 14, 2018 10:52 PM IST
അന്തർമുഖൻ, ബഹിർമുഖൻ എന്നീ പ്രയോഗങ്ങളൊക്കെ പരിചിതമായ മലയാളിക്ക് അത്രതന്നെ പരിചിതമല്ലാത്ത ഒരു പദമാണ്, അവന്‍റെ സ്വത്വവുമായി ബന്ധപ്പെട്ട സ്വത്വപ്രതിസന്ധിയെന്ന പ്രയോഗം. സമൂഹം ഇന്നു നേരിടുന്ന വിവിധങ്ങളായ സാഹചര്യങ്ങൾ നിരീക്ഷിച്ചാൽ സ്വത്വപ്രതിസന്ധി അവരെ നേരിട്ടു തന്നെ ബാധിക്കുന്ന വലിയൊരു സാമൂഹ്യ പ്രശ്നമായി കാണാം. തന്‍റെ (തന്‍റെ പ്രസ്ഥാനത്തിന്‍റെയുമാകാം) വ്യക്തിത്വത്തെ സമൂഹത്തിനു മുമ്പിൽ എങ്ങനെ അവതരിപ്പിക്കണമെന്ന് ആശങ്കപ്പെടുന്നവരുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിൽ സ്വത്വപ്രതിസന്ധിയുടെ പ്രസക്തി കൂടുന്നു.

കഴിഞ്ഞ പതിറ്റാണ്ടിൽ സമൂഹം അഭിമുഖീകരിച്ചിരുന്ന ഒരു പ്രധാന പ്രശ്നമായിരുന്ന നിസംഗതയിൽ നിന്നേറെ മാറി, തന്‍റെ സ്വത്വത്തെ യഥാർഥ സ്വത്വത്തിൽ നിന്നു വ്യത്യസ്തമായി അവതരിപ്പിച്ച് സാമാന്യവത്കരിക്കാനുള്ള ത്വര ഏറിവരുന്നതായി കാണാം. എന്നാൽ, പിന്നീടു വിവാദമുണ്ടാകുന്പോൾ പ്രസ്തുത സാമാന്യവത്കരണം നിഷേധിച്ച്, അതിന്‍റെ പിതൃത്വം, ഒരു ബുദ്ധിമുട്ടുമില്ലാതെ വേറൊരാളുടെ തലയിൽ കെട്ടിവയ്ക്കുന്ന പ്രവണതയെ, സ്വത്വപ്രതിസന്ധി എ ന്നല്ലാതെ മറ്റേതു പേരിട്ടു വിളിക്കണം?

സമൂഹത്തിൽ സ്വത്വപ്രതിസന്ധി നേരിടുന്ന ഒരു ചെറു ന്യൂനപക്ഷത്തിന്‍റെ വികലവും അവരുടെ നിലനിൽപ്പിനുവേണ്ടി അവർ ആശ്രയിക്കുന്നതുമായ അവരുടെ സ്വത്വചിന്തയെ വലിയൊരു സമൂഹത്തിൽ ആസൂത്രിതമായിത്തന്നെ അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നു വ്യക്തം. അവരുടെ കെണികളിൽപ്പെടാതെ, പ്രശ്നങ്ങളെയും വിവാദങ്ങളെയും ക്ഷമയോടെ നിരീക്ഷിച്ച് യഥാർഥ്യബോധത്തോടെ സാമാന്യവത്കരിക്കാനുള്ള പരിശീലനം സംഘാത്മകവും സംഘടിതവുമായിത്തന്നെ സമൂഹത്തിനു നൽകേണ്ടതുണ്ട്. മാത്രവുമല്ല; അത്തരം കുപ്രചാരണങ്ങളെ ക്രിയാത്മകമായി തന്നെ നേരിടാനുള്ള മാനസിക നിലവാരത്തിലേക്ക് അവരെ വളർത്താനുള്ള ബാധ്യതയിൽ നിന്ന് ഒഴിഞ്ഞു മാറാനും പാടുള്ളതല്ല.

ഒരിക്കൽ പറഞ്ഞതു മാറ്റിപ്പറയുകയും, ചെയ്തതു നിഷേധിക്കുകയും, ഒൗദാര്യം കാട്ടിയവർക്കെതിരേ അകാരണമായി പുലന്പുകയും ചെയ്യുന്നവർ ശരീരത്തിനല്ല മനസിനാണു ശരിക്കും ചികിത്സ തേടേണ്ടത്.

ഡോ. ഡെയ്സൻ പാണേങ്ങാടൻ, അസി. പ്രഫസർ, സെന്‍റ് തോമസ് കോളജ്, തൃശൂർ