Letters
കുരുമുളകിന് 600 രൂപ തറവില പ്രഖ്യാപിക്കണം
Monday, March 18, 2019 12:18 AM IST
കുരുമുളക് കർഷകർ വിലയിടിവു മൂലം പ്രതിസന്ധി നേരിടുകയാണ്. അഞ്ചുവർഷം മുന്പ് 600 മുതൽ 750 വരെ രൂപ വില ലഭിച്ചിരുന്ന കുരുമുളകിന് ഇന്നിപ്പോൾ 300 രൂപ പോലും ലഭിക്കുന്നില്ല. പറിക്കുന്ന കൂലിപോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. ഒരു ദിവസം കൊടിയിൽ കയറി പറിക്കുന്നതിന് 1200 രൂപ വരെ കൂലി നൽകണം. ഒരു ദിവസം മുഴുവൻ പറിച്ചാൽ തിരിയുൾപ്പെടെ 23 കിലോ പച്ച കിട്ടും. അത് മെതിച്ച് ഉണക്കി പൊടിയെല്ലാം മാറ്റിയെടുത്താൽ കിട്ടുന്നത് മൂന്നര കിലോ ഉണക്ക മുളക്.

സ്വന്തം പണിച്ചെലവ് കൂടാതെ ഇപ്പോഴത്തെ വിലയിൽ മൂന്നര കിലോയ്ക്ക് 1015 രൂപ കിട്ടും. അപ്പോൾ ലാഭം ആർക്ക്? ഇതാണ് കർഷകന് കിട്ടുന്നത്. ഈ കൃഷി എങ്ങനെ മുന്നോട്ട് കൊണ്ടുപോകും‍? എല്ലാത്തരം കൃഷിക്കും ഇതുതന്നെയാണ് സ്ഥിതി. അതുമൂലം കൃഷി, വളം, മരുന്ന് മറ്റു ചെലവുകൾ കൃഷിക്കാരന് താങ്ങാനാവുന്നില്ല. സർക്കാർ അടിയന്തരമായി ഇടപെട്ട് കുരുമുളകിന് താങ്ങുവില വർധിപ്പിച്ച് കർഷകന്‍റെ കുരുമുളകിന് ന്യായവില ലഭിക്കാൻ നടപടി സ്വീകരിക്കണം.

സിറിയക് ആദിത്യപുരം, കടുത്തുരുത്തി.