Letters
രാജ്യം നിർണായകമായ തെരഞ്ഞെടുപ്പിൽ
Monday, April 1, 2019 10:47 PM IST
അറുപതു വർഷം കൊണ്ടു ചെയ്തുതീർക്കാവുന്ന കാര്യം അഞ്ചു വർഷം കൊണ്ട് ചെയ്തുതീർത്ത പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി എന്നാണു ചില ലോക്സഭാ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികളുടെ അവകാശവാദം. വോട്ടു മാത്രമാണു ലക്ഷ്യമെന്നു കഴിഞ്ഞ അഞ്ചു വർഷത്തെ മോദി ഭരണം വ്യക്തമാക്കുന്നു.

മോദി സർക്കാർ ജനങ്ങൾക്കു നൽകിയ പൊള്ളയായ വാഗ്ദാനങ്ങളും ഭരണപരാജയവും എന്തൊക്കെയാണെന്നു നോക്കാം.

നോട്ടുനിരോധനത്തിലൂടെ 99 ശതമാനം കറൻസിയും ബാങ്കുകളിൽ എത്തിയതായിട്ടായിരുന്നു അവകാശവാദം. അതേസമയം, പൊതുമേഖലാ ബാങ്കുകളുടെ സാന്പത്തിക സുരക്ഷിതത്വത്തിനായി സർക്കാർ ശതകോടികൾ നൽകുന്നു! കള്ളപ്പണക്കാർ സുരക്ഷിതർ! ഇപ്പോഴും കള്ളപ്പണത്തിന്‍റെ ഒഴുക്കുതുടരുന്നു. ആർബിഐയുടെ കണക്കുകൾ പ്രകാരം ബാങ്കുകൾ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 2.4 ലക്ഷം കോടി രൂപയുടെ കോർപറേറ്റ് ലോൺ എഴുതിത്തള്ളി.

വിദേശത്തുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം മുഴുവനും ഇന്ത്യയിൽ എത്തിക്കുമെന്നും അതുവഴി 15 ലക്ഷം രൂപ വീതം ഓരോ ഇന്ത്യക്കാരന്‍റെയും ബാങ്ക് അക്കൗണ്ടിൽ വന്നുചേരുമെന്നും മോദി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഒരു രൂപ പോലും ആരുടെയും ബാങ്ക് അക്കൗണ്ടിൽ ഇതേവരെ എത്തിയിട്ടില്ല.

ജിഎസ്ടി നടപ്പാക്കിയതുമൂലം ചെറുകിട വ്യവസായങ്ങൾ അധോഗതിയിലായി. ലക്ഷക്കണക്കിനാളുകൾക്കു തൊഴിൽ നഷ്ടപ്പെട്ടു. കർഷകരുടെ താത്പര്യങ്ങൾ അവഗണിച്ചതിന്‍റെ ഫലമായി കർഷക ആത്മഹത്യകൾ 40 ശതമാനം വർധിച്ചു.

പ്രതിവർഷം രാജ്യത്തു രണ്ടുകോടി ആളുകൾക്കു തൊഴിൽ വാഗ്ദാനം ചെയ്തിട്ടു കഴിഞ്ഞവർഷം മാത്രം ഒരു കോടിയിലധികം പേർക്കു തൊഴിൽ നഷ്ടപ്പെട്ടു.

സെന്‍റർ‌ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കോണമി എന്ന ഗവേഷണ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് 2017ൽ 40.79 കോടി ആളുകൾക്ക് തൊഴിൽ ഉണ്ടായിരുന്നെങ്കിൽ അത് 39.07 കോടി ആയി കുറഞ്ഞെന്നാണ്. ദാവോസിൽ നടന്ന ലോക സാന്പത്തിക ഫോറത്തിൽ ഓക്സ്ഫാം പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് ഇന്ത്യയിലെ 77.4 ശതമാനം ദേശീയ സന്പത്ത് വെറും പത്തു ശതമാനം ആൾക്കാരുടെ കൈവശമാണ്. ഇവരുടെ ഒരു ദിവസത്തെ വർധന 2,200 കോടിയെന്നു കണക്കാക്കിയിരിക്കുന്നു! ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സംഖ്യ 2018 ആയപ്പോൾ 119 ലേക്കു കടന്നു.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും തുച്ഛമായ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്പോൾ ഗംഗാ ശുചീകരണത്തിനും ആൾപ്രതിമകൾ കെട്ടി ഉയർത്തുന്നതിനുമായി ശതകോടികൾ ചെലവഴിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ കേന്ദ്ര നികുതി വർധനവും തന്മൂലമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും സാധാരണ ജനങ്ങളുടെ ദൈനദിന ജീവിതം കഷ്ടത്തിലാക്കി. സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം 90 സിറ്റികൾ സ്മാർട്ട് ആക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും പൂർത്തിയാക്കിയത് അഞ്ചു ശതമാനം മാത്രം.

മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് ഒൻപതു വർഷത്തിനിടെ വിദേശയാത്രയ്ക്കു ചെലവിട്ടത് 642 കോടി രൂപയാണെങ്കിൽ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാലുവർഷത്തിനിടെ വിദേശ യാത്രയ്ക്കു ചെലവിട്ടത് 1,484 കോടി.

റഫാൽ ഇടപാടിൽ അഴിമതി നടന്നിട്ടുള്ളതായി പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടികൾ ആരോപിക്കുന്പോൾ എന്തുകൊണ്ട് നരേന്ദ്ര മോദി സർക്കാർ ജെപിസി അന്വേഷണത്തിനു തയാറായില്ല? അഴിമതിയുടെ പേരുപറഞ്ഞ് രാഷ്‌ട്രീയ എതിരാളികളെ ജയിലിൽ അടയ്ക്കുക എന്നതല്ലേ ഇപ്പോഴത്തെ പരിപാടി.

ബിജെപി ഭരണത്തിൽ ഗോമാംസത്തിന്‍റെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുന്ന കാടത്തം സാധാരണ സംഭവമായി മാറി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മനുഷ്യരെക്കാൾ കൂടുതൽ സംരക്ഷണം പശുക്കൾക്കു കൊടുത്തു. രാജ്യം നേരിട്ട സാമൂഹ്യരാഷ്‌ട്രീയ സംഘർഷങ്ങളിൽ രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ കൂടെക്കൂടെ ഇടപെടേണ്ട സാഹചര്യം ഉണ്ടായി.

ജമ്മുകാഷ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാക്കിസ്ഥാനുമായി കൂടിയാലോചനയ്ക്ക് ഇന്ത്യ തയാറാകണമെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ ദേശദ്രോഹികളായി മുദ്രകുത്തും. ദേശസ്നേഹത്തിന്‍റെ കുത്തക ചിലർക്കു മാത്രമാണല്ലോ.

വർഗീയശക്തികൾ കൂടുതൽ ശക്തി പ്രാപിച്ചതോടെ രാജ്യത്തിന്‍റെ അഖണ്ഡതയും മതേതരത്വവും അപകടത്തിലേക്കു നീങ്ങുന്നതായി ജനാധിപത്യ വിശ്വാസികൾ ആശങ്കപ്പെടുന്നു.

തോമസ് മുളയ്ക്കൽ, ബംഗളൂരു.