Letters
പ്രണയക്കൊല: സമൂഹവും കുറ്റക്കാർ
Friday, January 17, 2020 11:37 PM IST
പ്രണയ നിരാസത്തിന്‍റെ പേരിൽ പെണ്‍കുട്ടികളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന പ്രവണത കേരളത്തിലും വർധിക്കുന്നത് ആശങ്കാജനകമാണ്. ഇത്തരം കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന നിയമം ആവശ്യമാണ്. പ്രണയമല്ല ജീവിതം എന്നു തിരിച്ചറിയാനാകും വിധം കുട്ടികൾക്ക് സ്കൂൾ തലത്തിൽ മികച്ച ബോധവത്കരണം നൽകണം.

മക്കൾക്ക് രക്ഷിതാക്കൾ നൽകുന്ന അമിത സ്വാതന്ത്ര്യങ്ങളും സൗകര്യങ്ങളും ഒപ്പം അവരിലുള്ള കണ്ണടച്ച വിശ്വാസവും കുട്ടികളെ വഴിതെറ്റിച്ചേക്കാം. 912 ക്ലാസുകളിലെ ഒട്ടുമിക്ക കുട്ടികൾക്കും സ്വന്തമായി സ്മാർട് ഫോണുകൾ ഉണ്ട്. പഠനത്തേക്കാൾ പ്രാധാന്യം ഫോണിനു നൽകുന്പോൾ, സദാ വാട്സാപ്പിൽ, ഒട്ടും ആവശ്യമില്ലാത്ത കാര്യങ്ങളിൽ മുഴുകി ജീവിക്കുകയാണ് അവർ. കുട്ടികൾക്ക് സ്മാർട് ഫോണ്‍ ഇല്ലെന്നും അവർ സ്വകാര്യതകളിൽ പ്രണയസല്ലാപത്തിൽ അല്ലെന്നും ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം രക്ഷിതാക്കൾക്കുണ്ട്.

യാത്രകളിലും പൊതു ഇടങ്ങളിലും പരിസരം മറക്കുന്ന ’ജോടി’കൾ തന്‍റെ കുട്ടികളല്ലല്ലോ എന്ന ആശ്വാസമാണ് ഓരോ വ്യക്തിക്കും. അതു തന്‍റെ കുട്ടിയാണെന്നും അവർ ചെയ്യുന്ന കാര്യങ്ങൾ വിലക്കേണ്ടവയാണെന്നും തോന്നിയാൽ അയാളെ കപട സദാചാരവാദിയും കേസിൽ പ്രതിയുമാക്കുന്നതാണ് ഇന്നത്തെ നമ്മുടെ നിയമം. കുട്ടികളെ വഴിതെറ്റിക്കുന്നത് രക്ഷിതാക്കളും സമൂഹവും അനാവശ്യ നിയമങ്ങളും എല്ലാം ചേർന്നാണ്.

ജോഷി ബി. ജോണ്‍ മണപ്പള്ളി