Letters
ജനിക്കാനുള്ള അവകാശത്തിനുവേണ്ടി പ്രവർത്തിക്കാം
Thursday, January 30, 2020 11:38 PM IST
പെണ്‍ഭ്രൂണഹത്യക്കും ഗർഭഛിദ്രത്തിനും വഴിയൊരുക്കി നരഹത്യക്കു സാഹചര്യമൊരുക്കുന്ന നിയമ നിർമാണത്തിനാണു ഭാരത സർക്കാർ ശ്രമിക്കുന്നത്. ഈ നീക്കം അരുതെന്നു പറയാൻ മുഴുവൻ പാർലമെന്‍റ് അംഗങ്ങളും മത സാംസ്കാരിക രാഷ്‌ട്ര സാമൂഹ്യ നേതൃത്വങ്ങളും തയാറാകണം.

അഹിംസയുടെ നാട്ടിൽ അമ്മയുടെ ഉദരത്തിലും ജീവനു രക്ഷയില്ലാത്ത അവസ്ഥ സംജാതമാകുന്നു. 1971 ൽ കർശനമായ വ്യവസ്ഥകളോടെ ഇന്ത്യയിൽ നിലവിൽവന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ടനുസരിച്ച് 12 ആഴ്ചവരെയേ ഭ്രൂണഹത്യക്ക് ഇന്ത്യയിൽ അംഗീകാരം ഉണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീടത് 20 ആഴ്ചയാക്കി. ഇത് 24 ആഴ്ച വരെയാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്‍റെ ഇപ്പോഴത്തെ തീരുമാനം ഭ്രൂണഹത്യക്ക് അനുകൂലമായ സാഹചര്യം ഒരുക്കും.

ഗർഭാവസ്ഥയിലുള്ള കുഞ്ഞും ജനിച്ച കുഞ്ഞും തമ്മിൽ പ്രാണ വ്യത്യാസമില്ല. പ്രായ വ്യത്യാസമേ ഉള്ളൂ. ഉദരത്തിലെ കുഞ്ഞിനെ ജനിക്കാൻ മൂന്നു മാസം മാത്രം ബാക്കിയുള്ളപ്പോൾ കൊല്ലാൻ അനുവദിക്കരുത്. മനുഷ്യജീവന്‍റെ മഹത്വം അറിയാവുന്നവരുടെ നിലവിളി ഉയരണം. നമുക്കു കഴിയുന്ന വിധത്തിലെല്ലാം പ്രവർത്തിക്കണം. എല്ലാ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു റാലികളും സമ്മേളനങ്ങളും നടത്തണം. ശക്തമായ പ്രതികരണം ഉയരണം. നിവേദനങ്ങൾ അയയ്ക്കണം.

പ്രത്യേക സാഹചര്യത്തിലാണ് ഇപ്പോൾ ഇതൊക്കെ അനുവദിക്കുന്നതെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുവെങ്കിൽ അതു തള്ളിക്കളയണം. അതു വിശ്വസിക്കാൻ കഴിയില്ല. മനുഷ്യജീവനെ സ്വീകരിക്കുന്ന, ആദരിക്കുന്ന സംസ്കാരം ഈ രാജ്യത്തിൽ നിലനിൽക്കണം.

കെസിബിസി പ്രോ ലൈഫ് സമിതി യുടെ നേതൃത്വത്തിൽ വ്യാപകമായ പ്രചാരണങ്ങളും പ്രവർത്തനങ്ങളും പൊതു സമ്മേളനങ്ങളും ജീവൻ സംരക്ഷണ സന്ദേശ റാലികളും സംഘടിപ്പിക്കാൻ ഉദ്ദേശ്യമുണ്ട്.

സാബു ജോസ്, പ്രസിഡന്‍റ് കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി