Letters
എന്നിട്ടും നമ്മള്‍ ഉറക്കം നടിക്കുന്നു
Sunday, April 25, 2021 10:57 PM IST
അനുനിമിഷം അതിഭീകരമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയുടെ ക്രൂരമായ കരവലയങ്ങള്‍ നമ്മുടെ മാതൃരാജ്യ ത്തിന്‍റെ കഴുത്ത് ഞെരിക്കുകയാണ്. ദിനംപ്രതി ശ്വാസം കിട്ടാതെ ആയിരങ്ങള്‍ പിടഞ്ഞുമരിക്കുന്നു. മരണത്തെ മുഖാമുഖം കാണുന്ന പതിനായിരങ്ങള്‍ ചികിത്സാകേന്ദ്രങ്ങളുടെ വരാന്തകളില്‍പ്പോലും നിരന്നുകിടന്ന് പ്രാണവായുവിനുവേണ്ടി കൈകാലിട്ടടിക്കുന്നു. ഒരു അഗ്നിപര്‍വതത്തിന്‍റെ മുകളിലാണ് നാമെന്ന് നമ്മുടെ മുഖ്യമന്ത്രിതന്നെ പറഞ്ഞുകഴിഞ്ഞു.

ഈ ദുരന്തത്തിന്‍റെ രണ്ടാം വരവ് വെറും തരംഗമല്ല, മറ്റൊരു സുനാമിയാണെന്നും ചികിത്സയ്ക്ക് ഓക്സിജന്‍ തടയുന്നവരെ തൂക്കിക്കൊല്ലണമെന്നും കോടതി അഭിപ്രായപ്പെടണമെങ്കില്‍ രാജ്യത്തിന്‍റെ മേല്‍ നിപതിച്ചിരിക്കുന്ന അത്യാപത്ത് എത്രമാത്രം ഭയാനകമാണെന്ന് ചിന്തിക്കാന്‍പോലുംആവാത്തതാണ്. ലഭ്യമായ എല്ലാ സാഹചര്യങ്ങളും സാധ്യതകളും ഉപയോഗിച്ച് രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സത്വരനടപടികള്‍ നടപ്പിലാക്കേണ്ടതിനുപകരം സമ്പദ് വ്യവസ്ഥ കൊഴുപ്പിക്കാനും ജിഡിപി ഉയര്‍ത്താനും ഇതാണവസരമെന്നു കരുതി മുതലെടുക്കുന്ന ഭരണാധികാരികള്‍ പഴയ നീറോയേക്കാള്‍ നീചന്മാരാണെന്ന് ചരിത്രം എഴുതിവയ്ക്കുകതന്നെ ചെയ്യും.

സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിയടയാളം നോക്കി ചികിത്സാസാമഗ്രികള്‍ വിതരണം ചെയ്യുന്ന വൃത്തികെട്ട രാഷ്‌ട്രീയക്കളിയുടെ ഉപജാപകരെ പ്രകൃതിയുടെ നീതി വെറുതെ വിടുമെന്ന് കരുതാനാവില്ല.

പതിനാല് മാസങ്ങള്‍ ദീര്‍ഘിച്ച കണ്ണീരനുഭവങ്ങള്‍ക്കു ശേഷം പൂര്‍വാധികം ശക്തിയോടെ ആഞ്ഞടിക്കുന്ന രണ്ടാം വരവില്‍ രാജ്യം വിറങ്ങലിച്ചുനിൽക്കുന്നു. പ്രതിരോധിക്കാന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കേരളത്തില്‍ നാം ലോക്ക്ഡൗണ്‍ നടപ്പാക്കി. ആദ്യദിവസംതന്നെ മാസ്ക് പോലുമില്ലാതെ കറങ്ങി നടന്ന 22,000 ആളുകള്‍ക്കെതിരേ പോലീസ് കേസെടുത്തു എന്നാണ് വാര്‍ത്ത. പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ ബൈക്കില്‍ കറങ്ങിനടന്നവര്‍ ആയിരത്തിലേറെ. ആരെയും വക വയ്ക്കാതെ കടകളിലേക്കും മറ്റു പൊതുസ്ഥലങ്ങളിലേക്കും ഇടിച്ചുകയറി ആളകലം പാലിക്കാത്തവര്‍ ഒട്ടേറെ. ഇത്രയേറെ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളുമുണ്ടായിട്ടും അവയ്ക്കൊന്നും പുല്ലുവിലപോലും കല്പികാതെ യഥേഷ്ടം വിഹരിക്കുന്നവരെ സാമൂഹ്യദ്രോഹികളെന്നല്ലാതെ മറ്റെന്തു വിളിക്കണം? ഇത്തരം ആളുകള്‍ അറിഞ്ഞോ അറിയാതെയോ ആഗ്രഹിക്കുന്നത് സമൂഹത്തിന്‍റെ നാശമാണ്; സര്‍വനാശം.

അതിനാല്‍ നാം കണ്ണുതുറന്നേ മതിയാവൂ. ഉറക്കം നടിച്ചുള്ള ഈ കിടപ്പ് അവസാനിപ്പിക്കണം. ഭയാനകമായ ഇന്നത്തെ സ്ഥിതിവിശേഷം കൂടുതല്‍ ഭയാനകമാകാതിരിക്കാന്‍ നമ്മില്‍ ഓരോരുത്തരും കര്‍ശനമായി ശ്രദ്ധിക്കേണ്ടതുണ്ട്.

കൊഴുവനാല്‍ ജോസ് , ഈസ്റ്റ് മാറാടി, മൂവാറ്റുപുഴ