Letters
മരം വളർത്താനും മുറിക്കാനും വ്യക്തതയുള്ള നയം വേണം
Wednesday, June 16, 2021 12:06 AM IST
ഇപ്പോൾ നടന്ന മരംമുറി സംബന്ധിച്ച കാര്യങ്ങൾ അല്ല ഇവിടെ പറയുന്നത്. ഇവിടെ സൂചിപ്പിക്കുന്നത് ചില യാഥാർഥ‍്യങ്ങളാണ്. കേരളത്തിൽ ഭക്ഷ‍്യ ഉത്പാദനത്തിനായി വനം വെട്ടിത്തെളിച്ച് കൃഷി ചെയ്യാൻ സർക്കാർ തന്നെ കൃഷിക്കാരെ പ്രേരിപ്പിച്ചു. അങ്ങനെ ഇടുക്കിയിലേയും വയനാട്ടിലേയും വനങ്ങളിലേക്ക് കയറിയവർക്ക് സർക്കാർ തന്നെ ഭൂമി നല്കി.

1964 ലെ റൂൾ പ്രകാരം ഇത്തരം ഭൂമിക്ക് പട്ടയം നൽകിയപ്പോൾ ആ പട്ടയഭൂമിയിൽ തേക്ക്, ഈട്ടി, ചന്ദനം, എബിണി എന്നീ മരങ്ങൾ ഉണ്ടെങ്കിൽ മുറിക്കരുതെന്നും അത് സർക്കാരിന്‍റേതാണെന്നും പറഞ്ഞിരുന്നു. ഇപ്പോൾ ഏതാണ്ട് ആറ് പതിറ്റാണ്ട് ആയി. അത്തരം മരങ്ങൾ ഉണ്ടെങ്കിൽ അത് സർക്കാരിനു വേണ്ടി വനപാലകർ മുറിച്ചു മാറ്റാത്തതെന്താണ്? അത് ചെയ്തിരുന്നെങ്കിൽ കൃഷിക്കാരന് അവൻ വച്ചുപിടിപ്പിച്ച മരങ്ങൾ സ്വാതന്ത്ര്യത്തോടെ മുറിക്കാമായിരുന്നല്ലോ.

കൃഷിക്കാരന് അല്പ സ്വല്പം സാമ്പത്തികശേഷി ഉണ്ടായപ്പോൾ മരച്ചീനി നടുന്നതിനു പകരം പല തരം മരങ്ങൾ വച്ചു. അങ്ങനെ വച്ചത് കാശിനാവശ്യം വരുമ്പോൾ മുറിച്ച് വിൽക്കാനാണ്. അതിന് അനുവാദം നല്കി സർക്കാർ ഉത്തരവിറക്കി. എന്നാൽ, മരം മുറിച്ചു ലോറിയിൽ കയറ്റി പോകുമ്പോൾ പലപ്പോഴും വനപാലകർ തടസം സൃഷ്ടിക്കുന്നുണ്ട്. അതിനു കാരണം സർക്കാരിന്‍റെ മരം ചില പറമ്പുകളിൽ ഉള്ളതാണ്. സർക്കാർ അത്തരം മരങ്ങൾ മുറിച്ചു മാറ്റിയാൽ അതോടെ പ്രശ്നം അവസാനിച്ചു.

മലയോര പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ചെരിവുള്ള സ്ഥലങ്ങളിൽ മണ്ണൊലിപ്പ് തടയാൻ മരങ്ങൾ വച്ചുപിടിപ്പിക്കേണ്ടത് അനിവാര്യമാണ്. അതുപോലെതന്നെ മുറിച്ചു വിറ്റാൽ നാലു കാശു കിട്ടുന്ന തേക്ക്, ഈട്ടി, ചന്ദനം എന്നീ മരങ്ങൾ വച്ചുപിടിപ്പിക്കാനും ആവശ്യാനുസരണം മുറിക്കാനും ഉള്ള സ്വാതന്ത്ര്യം കൃഷിക്കാർക്കു നല്കണം.

ചന്ദനം ലഹരിമരുന്നിന്‍റെ പട്ടികയിൽ വരുന്നതല്ല. അതുകൊണ്ടുതന്നെ നിയമ വിരുദ്ധവുമല്ല. അതുകൊണ്ട് സ്വന്തം പറമ്പിൽ അവനിഷ്ടമുള്ള മരങ്ങൾ വച്ചുപിടിപ്പിക്കാനും മുറിക്കാനും പൂർണമായ സ്വാതന്ത്ര്യം നല്കുന്ന വ്യക്തതയുള്ള ഒരു നയമാണ് സർക്കാർ പ്രഖ്യാപിക്കേണ്ടത്.

ജോസ് ചെമ്പേരി ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ് ബി