ഇതാ വ്യാജ മനുഷ്യാവകാശ കമ്മീഷൻ! പരാതി സ്വീകരിക്കൽ, ഒത്തു തീർപ്പാക്കൽ, പണം തട്ടൽ
Wednesday, September 29, 2021 11:33 AM IST
കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷനെന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ചു വന്‍ തട്ടിപ്പ്. ഹ്യൂമന്‍ റൈറ്റ്‌സ് എന്ന പേരില്‍ ആരംഭിക്കുന്ന സ്ഥാപനങ്ങളാണ് വന്‍ തട്ടിപ്പുകള്‍ നടത്തുന്നതെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം.

കോഴിക്കോട് നഗരത്തിലും സമാനമായ രീതിയില്‍ സ്ഥാപനം നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നു പോലീസ് പരിശോധന നടത്തി നിരവധി രേഖകള്‍ പിടിച്ചെടുത്തു.

നിയമവിരുദ്ധമായി മനുഷ്യാവകാശത്തിന്‍റെ പേരില്‍ ഇത്തരത്തില്‍ നടത്തുന്ന സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. എരഞ്ഞിപാലം- അരയിടത്തുപാലം റോഡില്‍ നിര്‍മല്‍ ആര്‍ക്കേഡ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐ ട്രസ്റ്റ് ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് വെല്‍ഫെയര്‍ എന്ന സ്ഥാപനത്തിനെതിരേയാണ് ഇന്നലെ നടക്കാവ് പോലീസ് കേസെടുത്തത്.

നിയമപരമായ അധികാര സ്ഥാപനമാണെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു പൊതുജനങ്ങളില്‍നിന്നു പരാതി സ്വീകരിക്കുകയാണ് ആദ്യ ഘട്ടം. പിന്നീട് ഇരുകക്ഷികളെയും വിളിച്ചു വരുത്തി പരാതി തീര്‍പ്പാക്കും. തുടർന്ന് അവരില്‍നിന്നു ഫീസിന്‍റെയും മറ്റും പേരിൽ വൻ തുക ഈടാക്കും.

കോഴിക്കോട് സിറ്റി സ്‌പെഷല്‍ ബ്രാഞ്ചില്‍നിന്നു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നു ഡിസിപി സപ്നില്‍ എം. മഹാജന്‍, ടൗണ്‍ അസി.കമ്മീഷണര്‍ ബിജുരാജ് എന്നിവരുടെ നിര്‍ദേശാനുസരണം നടക്കാവ് പോലീസ് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ പല സംഭവങ്ങളുടെയും രേഖകള്‍ പിടിച്ചെടുത്തു.

ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവരില്‍നിന്നു മൊഴികള്‍ രേഖപ്പെടുത്തി അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കും. മനുഷ്യാവകാശത്തിന്‍റെ പേരു പറഞ്ഞു വ്യാജമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ പരിശോധിച്ചു കണ്ടെത്തി നടപടി എടുക്കുമെന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് അറിയിച്ചു,

നടക്കാവ് ഇന്‍സ്പെക്ടര്‍ സന്തോഷ്‌കുമാര്‍, എസ് ഐ മാരായ മനോജ്, അബ്ദുള്‍കലാം, എഎസ്‌ഐ ലൗജിത്, സിപിഒ നിഷ, സിപിഒ ബബിത് എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കി.