വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് നീക്കാന്‍ കോടതിയുടെ ഇടക്കാല ഉത്തരവ്
വിവരാവകാശ കമ്മീഷണറുടെ  ഉത്തരവ് നീക്കാന്‍  കോടതിയുടെ ഇടക്കാല ഉത്തരവ്
Friday, May 24, 2024 3:04 AM IST
കൊച്ചി: സ്‌കൂള്‍ മാനേജര്‍ എന്നരീതിയില്‍ വിവരാവകാശ രേഖയ്ക്ക് മറുപടി നല്‍കിയെന്ന പേരില്‍ കുറ്റിയില്‍ കോവിലകം വേട്ടയ്ക്കൊരു മകന്‍ ട്രസ്റ്റ് പ്രസിഡന്‍റിനെതിരേ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് വെബ്‌സൈറ്റില്‍നിന്നു നീക്കംചെയ്യാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

തന്നെ കക്ഷിചേര്‍ക്കാതെ നല്‍കിയ പരാതിയില്‍ തന്‍റെ അഭിമാനത്തിനു ക്ഷതമേല്‍പ്പിക്കുന്ന ഉത്തരവാണ് കമ്മീഷണര്‍ പുറപ്പെടുവിച്ചതെന്നാരോപിച്ച് കോവിലകം ട്രസ്റ്റ് പ്രസിഡന്‍റും കൃഷ്ണപുരം ആര്‍വിഎല്‍പി സ്‌കൂള്‍ എക്‌സ് ഒഫിഷ്യോ മാനേജരുമായ എ.ആര്‍. ഗിരീഷ് വര്‍മ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ് ഒരു മാസത്തേക്ക് കമ്മീഷന്‍റെ വെബ്‌സൈറ്റില്‍നിന്നു നീക്കം ചെയ്യാന്‍ ജസ്റ്റീസ് എന്‍. നഗരേഷ് നിര്‍ദേശിച്ചത്.

ട്രസ്റ്റിന്‍റെയും സ്‌കൂളിന്‍റെയും അഡ്മിനിസ്ട്രേറ്റര്‍ എന്ന് അവകാശപ്പെട്ട് ആര്‍. ശ്രീകുമാര്‍ വര്‍മ എന്നയാള്‍ സ്‌കൂളിലേക്ക് അയച്ച വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടി നല്‍കിയതിനെതിരായ പരാതിയിലാണ് അപകീര്‍ത്തികരമായ ഉത്തരവ് കമ്മീഷണര്‍ പുറപ്പെടുവിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു.
മാനേജര്‍ ചമഞ്ഞ് മറുപടി നല്‍കിയെന്നാരോപിച്ച് വിവരാവകാശ കമ്മീഷണര്‍ തന്നെയും എഇഒയെയും താക്കീത് ചെയ്യുകയും പിഴ വിധിക്കുകയും ചെയ്തു. ഇതു തന്‍റെ സ്വകാര്യതയെ ബാധിക്കുകയും അന്തസിന് കോട്ടംതട്ടുകയും ചെയ്ത നടപടിയാണെന്നും ഹർജിക്കാരൻ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.