തരംഗമില്ലെങ്കിലും പോരാട്ടം കടുക്കും
തരംഗമില്ലെങ്കിലും പോരാട്ടം കടുക്കും
Tuesday, May 7, 2024 1:15 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു ഘട്ടങ്ങളിലായി 191 മണ്ഡലങ്ങൾ വിധിയെഴുതിയെങ്കിലും മൂന്നാംഘട്ടത്തിലും രാഷ്‌ട്രീയ ചൂടിൽ ഉരുകി രാജ്യം. പ്രത്യേകിച്ച് ഒരു തരംഗവുമില്ലെങ്കിലും മൃദുല ഭരണവിരുദ്ധ വികാരവും ജാതി രാഷ്‌ട്രീയവും പല സംസ്ഥാനങ്ങളിലും ഫലം വിപരീതമാക്കിയേക്കും.

400 എന്ന മാന്ത്രിക സംഖ്യയിലേക്ക് എൻഡിഎ സഖ്യത്തെ ഉയർത്തുമെന്നു പ്രഖ്യാപിച്ച ബിജെപിയും സഖ്യകക്ഷികളും വിഷമസന്ധിയിലാണ്. ഭരണമാറ്റം മണക്കുന്നുവെന്ന പ്രതീതി ചില കോണുകളിൽനിന്ന് ഉയർന്നുതുടങ്ങിയിട്ടുമുണ്ട്. എങ്കിലും ജാതി, ക്ഷേത്ര രാഷ്‌ട്രീയങ്ങൾ പ്രയോഗിച്ച് വരുംഘട്ടങ്ങളിലെ ജനവിധി തങ്ങൾക്കൊപ്പമാക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്.

പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി ബാലാകോട്ടിലെ മിന്നലാക്രമണത്തിലൂടെ 303 സീറ്റ് നേടിയ രണ്ടാം മോദിസർക്കാർ ഇത്തവണ വിയർക്കുന്ന മട്ടാണ്. സഖ്യകക്ഷിയായ ജെഡി-എസിലെ പ്രജ്വൽ രേവണയ്ക്കെതിരേയുള്ള ലൈംഗിക ആരോപണം ബിജെപിക്ക് കർണാടകയിൽ ക്ഷീണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. മിനിമം താങ്ങുവില പ്രഖ്യാപിക്കാത്തതടക്കമുള്ള കർഷകവിരുദ്ധ നയങ്ങൾ ഉത്തരേന്ത്യയിൽ കർഷകരുടെ രോഷത്തിനും കാരണമാകും.

ഹരിയാന, പടിഞ്ഞാറൻ യുപി, പഞ്ചാബ് സംസ്ഥാനങ്ങളിൽ കർഷകപ്രശ്നം ബിജെപിക്ക് തലവേദനയാണ്. ദളിത്, ഒബിസി രാഷ്‌ട്രീയം കളിച്ചാൽ ഉത്തരേന്ത്യയിൽ നിഷ്പ്രയാസം ജയിക്കാമെന്ന് ബിജെപി കരുതിയെങ്കിലും മോദി എന്ന ഒരു നേതാവിലേക്കു മാത്രം ചുരുങ്ങുന്നത് പാർട്ടിക്ക് ക്ഷീണം നൽകുമെന്ന് നേതൃത്വം മനസിലാക്കിയിട്ടുണ്ട്.

തീവ്ര ഹിന്ദുത്വം പറയുന്ന വിശ്വഹിന്ദു പരിഷത്ത് അയോധ്യ രാമക്ഷേത്ര നിർമാണത്തിലൂടെ ബിജെപിയിൽ കൂടുതൽ പിടിമുറുക്കിയിട്ടുണ്ട്. പരിവാർ സംഘടനകളുടെ പിന്തുണ കുറഞ്ഞ മോദി വിഎച്ച്പിയെ ആശ്രയിച്ചാണ് മുന്നോട്ടുനീങ്ങുന്നത്.

ബിജെപി അധികാരത്തിൽ എത്തിയാൽ ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്നും ന്യൂനപക്ഷ പദവി എടുത്തുകളഞ്ഞേക്കുമെന്നും ആശങ്ക മറ്റു സമുദായങ്ങൾക്കുണ്ട്. മോദിക്കു മുകളിൽ പ്രാദേശിക വിഷയങ്ങൾ അവതരിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് സാധിച്ചിട്ടുണ്ട്.

മഹാരാഷ്‌ട്രയിലും ബിഹാറിലും ബിജെപി കഴിഞ്ഞ തവണത്തേതുപോലെ പ്രതീക്ഷ വയ്ക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ അവർക്കെതിരാണെന്നാണ് റിപ്പോർട്ട്. യുപിയിലെയും കർണാടകയിലെയും സന്പൂർണ വിജയവും ഇക്കുറി ആവർത്തിക്കില്ല. അങ്ങനെവന്നാൽ മോദിയുടെയും ബിജെപിയുടെയും പ്രതീക്ഷകൾ അസ്തമിക്കും.

ഒരു തെരഞ്ഞെടുപ്പിലും കാണാത്തവിധമാണ് ഇക്കുറി ബിജെപി മുസ്‌ലിം വിരുദ്ധത എടുത്തിടുന്നത്. എന്നാൽ, എടുത്തിടുന്ന വിഷയങ്ങളൊന്നും കാര്യമായി ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് പാർട്ടി തിരിച്ചറിയുന്നു.

അതിനാൽത്തന്നെയാണ് മൂന്നാംഘട്ട വോട്ടെടുപ്പിന് രണ്ടു ദിവസം മുന്പ് ക്ഷേത്രനഗരിയായ അയോധ്യയിലെത്തി മോദി പ്രാർഥന നടത്തുകയും രണ്ടു കിലോമീറ്റർ ദൂരം റോഡ് ഷോ നടത്തുകയും ചെയ്ത് ഹിന്ദുത്വ വികാരം ആളിക്കത്തിക്കാൻ വീണ്ടുമൊരു ശ്രമം നടത്തിയത്.

വരുന്ന ഘട്ടങ്ങളിൽ പ്രാദേശിക നേതാക്കളെ പരമാവധി ഉപയോഗപ്പെടുത്തിയും വോട്ടർമാരിലേക്ക് നേരിട്ടെത്തിയും വോട്ടുറപ്പിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ് ബിജെപി. മറിച്ച്, പ്രതിപക്ഷ ഇന്ത്യ സഖ്യത്തിൽ ചെറിയ കല്ലുകടികളുണ്ടെങ്കിലും ആത്മവിശ്വാസത്തോടെയാണ് അവരുടെ നീക്കങ്ങൾ.

മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റിയെഴുതുമെന്നും സംവരണം എടുത്തുകളയുമെന്നും പ്രചാരണവേദികളിൽ അവർ ആവർത്തിക്കുന്നു. ഒപ്പം തങ്ങളുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനും അവർ ശ്രമിക്കുന്നു. എന്തായാലും ഇനിയുള്ള 28 ദിവസം ആകാംക്ഷയുടെ ദിനങ്ങളായി മാറുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.