ഗൂഢ കറൻസികൾ നിരോധിക്കണം
ഗൂഢ കറൻസികൾ നിരോധിക്കണം
Tuesday, July 23, 2019 10:55 PM IST
‌ന്യൂഡൽഹി: ലോകവ്യാപകമായി വർച്വൽ കറൻസികൾ സ്വീകാര്യത നേടിയ സാഹചര്യത്തിൽ അതേക്കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചു. സ്വകാര്യ സ്ഥാപനങ്ങളുടെ ക്രിപ്റ്റോകറൻസികൾ (ഗൂഢ കറൻസി) നിരോധിക്കണമെന്നാണ് സമിതി മുന്നോട്ടുവയ്ക്കുന്ന നിർദേശം. പകരം സ്വന്തമായി ഒരു ഡിജിറ്റൽ കറൻസി ആവഷ്കരിക്കാമെന്നും സമിതി പറയുന്നുണ്ട്. സ്വകാര്യ ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്നവർക്ക് പത്തു വർഷം വരെ തടവിനു ശിക്ഷിക്കാനും ശിപാർശയുണ്ട്.

കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ഗാർഗ് അധ്യക്ഷനായ സമിതിയാണ് ക്രിപ്റ്റോകറൻസികളെക്കുറിച്ചു പഠിച്ചത്. ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയ സെക്രട്ടറി അജയ് പ്രകാശ് സോണി, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർമാൻ അജയ് ത്യാഗി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവർണർ ബി.പി. കനുംഗോ എന്നിവരാണ് മറ്റംഗങ്ങൾ.

സമിതിയെ നിയോഗിച്ച് ഒരു വർഷത്തിനുശേഷം തിങ്കളാഴ്ചയാണ് സർക്കാരിൽ റിപ്പോർട്ട് സമർപ്പിച്ചത്. ക്രിപ്റ്റോ കറൻസിയുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടിൽ പ്രത്യക്ഷമായോ പരോക്ഷമായോ കറൻസി ഖനനം, ഉത്പാദനം, കൈ‌വശംവയ്ക്കൽ, വില്പന, ഇടപാടുകൾ, കൈമാറ്റങ്ങൾ എല്ലാം ശിക്ഷാർഹമാണെന്ന് സമിതി മുന്നോട്ടുവച്ചു. ഒരു വർഷത്തിൽ കുറയാത്ത തടവുശിക്ഷയാണ് സമിതി മുന്നോട്ടുവയ്ക്കുന്നത്. ഇത് പത്തു വർഷംവരെ ആകുകയും ചെയ്യാം.


നയനിർമാതാക്കളും റെഗുലേറ്റർമാരും രാജ്യത്തിന് സ്വന്തമായി ഒരു ക്രിപ്റ്റോകറൻസി വിഭാവനം ചെയ്യാമെന്നാണ് സമിതി നിർദേശിക്കുന്നത്. ധനവകുപ്പിന്‍റെയും റിസർവ് ബാങ്കിന്‍റെയും ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്‍റെയും നേതൃത്വത്തിൽ രാജ്യത്തിന് ഒൗദ്യോഗികമായി ക്രിപ്റ്റോ കറൻസി രൂപീകരിക്കാം. അങ്ങനെയൊന്ന് രൂപീകരിച്ചാൽ റിസർവ് ബാങ്കിനായിരിക്കും നടത്തിപ്പു ചുമതല എന്നും സമിതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ, പാനലിന്‍റെ നിർദേശങ്ങളോടു ടെക്നോളജി വിദഗ്ധർക്ക് യോജിപ്പില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.