ചൈനയ്ക്കെതിരേ ട്രംപ് വീണ്ടും; കന്പോളങ്ങൾ ഉലഞ്ഞു, ക്രൂഡ് ഓയിൽ വില ഇടിഞ്ഞു
ചൈനയ്ക്കെതിരേ ട്രംപ് വീണ്ടും; കന്പോളങ്ങൾ ഉലഞ്ഞു, ക്രൂഡ് ഓയിൽ വില ഇടിഞ്ഞു
Tuesday, May 7, 2019 12:20 AM IST
വാഷിംഗ്ടൺ/ബെയ്ജിംഗ്/മുംബൈ: വീണ്ടും വാണിജ്യയുദ്ധഭീതി. ചൈനീസ് സാധനങ്ങൾക്ക് ഈ വെള്ളി മുതൽ ചുങ്കം കൂട്ടുകയാണെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അറിയിപ്പാണു കന്പോളങ്ങളെ ഭീതിയിലാഴ്ത്തിയത്.

അമേരിക്കയും ചൈനയും വാണിജ്യ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാസങ്ങളായി ചർച്ച നടത്തിവരികയാണ്. അതിനിടെ ട്രംപിന്‍റെ നടപടി അപ്രതീക്ഷിതമായി. വാണിജ്യ ചർച്ചകൾ ധാരണയിലെത്തുമെന്ന പ്രതീക്ഷ ഉയർന്നു വന്ന ഒരു സമയത്താണ് എല്ലാം തകിടം മറിച്ചു കൊണ്ട് ട്രംപ് ട്വീറ്റ് നടത്തിയത്. വാണിജ്യ ചർച്ചകൾക്കായി ഈയാഴ്ച യുഎസിലേക്കു പോകാനിരുന്ന ചൈനീസ് ഉപപ്രധാനമന്ത്രി ലിയു ഹേ യാത്ര റദ്ദാക്കുമെന്ന അഭ്യുഹം ചൈന തള്ളി.

ട്രംപിന്‍റെ പ്രഖ്യാപനം കന്പോളങ്ങളെ ഉലച്ചു. ചൈനയിലെ പ്രധാന ഓഹരി സൂചികയായ ഷാങ്ഹായ് കോംപസിറ്റ് 6.5 ശതമാനം ഇടിഞ്ഞു. ഹോങ്കോംഗിലെ സിംഗ് ബൊഗ് സൂചിക 3.3 ശതമാനം താണു. അമേരിക്കൻ ഓഹരികളും താഴോട്ടു പോകുമെന്ന സൂചന നല്കി. ഡൗ ജോൺസ് അവധിവില 1.7 ശതമാനം താണു. ഇന്ത്യയിൽ സെൻസെക്സ് 362.92 പോയിന്‍റ് താണ് 38,600.34 ആയി. നിഫ്റ്റി 114 പോയിന്‍റ് കുറഞ്ഞ് 11,598.25ലെത്തി.

മേയ് പത്തിന് യുഎസ്-ചൈന വാണിജ്യധാരണ പ്രഖ്യാപിക്കുമെന്നും ഈ മാസം തന്നെ ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗും കൂടിക്കാഴ്ച നടത്തി കരാർ ഒപ്പുവയ്ക്കുമെന്നും കഴിഞ്ഞയാഴ്ച ഔദ്യോഗിക കേന്ദ്രങ്ങൾ സൂചിപ്പിച്ചിരുന്നു. പിന്നീട് എന്താണ് അപ്രതീക്ഷിതമായി സംഭവിച്ചതെന്ന് ആർക്കുമറിയില്ല. ട്രംപിന്‍റെ ട്വീറ്റിൽ കാര്യങ്ങൾ ഒന്നും പറഞ്ഞില്ല.

ചുങ്കം വർധന

കഴിഞ്ഞ വർഷം ട്രംപ് ചൈനയിൽ നിന്നുള്ള 5000 കോടി ഡോളറിന്‍റെ ഇറക്കുമതിക്ക് 25 ശതമാനം ചുങ്കം ചുമത്തി. പിന്നീട് വേറൊരു 20,000 കോടി ഡോളറിന്‍റെ ഇറക്കുമതിക്ക് പത്തു ശതമാനം ചുങ്കം പ്രഖ്യാപിച്ചു. അവ ജനുവരിയിൽ 25 ശതമാനമാകേണ്ടിയിരുന്നു. എന്നാൽ, വർധന നടപ്പാക്കിയില്ല. ഇപ്പോഴത്തെ പ്രഖ്യാപനം ആ 25 ശതമാനം വർധന വെള്ളിയാഴ്ച നടപ്പാക്കുമെന്നാണ്. താമസിയാതെ വേറൊരു 32,500 കോടി ഡോളറിന്‍റെ ഇറക്കുമതിക്കും 25 ശതമാനം ചുങ്കം ചുമത്തുമെന്നും ട്രംപ് അറിയിച്ചു.


യുഎസ്-ചൈന വാണിജ്യം ചൈനയ്ക്ക് വലിയ നേട്ടമാണു നല്കുന്നത്. 2018ൽ ചൈന അമേരിക്കയിലേക്ക് 53,950 കോടി ഡോളറിന്‍റെ സാധനങ്ങൾ കയറ്റുമതി ചെയ്തപ്പോൾ അമേരിക്കയിൽനിന്നു ചൈന ഇറക്കുമതി ചെയ്തത് 12,034 കോടി ഡോളറിന്‍റെ സാധനങ്ങൾ മാത്രം. ചൈനീസ് വാണിജ്യ മിച്ചം 41,916 കോടി ഡോളർ.

ബുധനാഴ്ചയാണ് യുഎസ്-ചൈന ചർച്ച ഇനി നടക്കേണ്ടത്. അതു നടക്കുന്നില്ലെങ്കിൽ ചുങ്കം വർധന നടപ്പാകും. ചൈനീസ് സംഘം ചർച്ചയ്ക്ക് എത്തിയാൽ ചുങ്കം വർധന നീട്ടിവയ്ക്കാൻ സാധ്യതയുണ്ട്.

വളർച്ച കുറയും

ചർച്ച നടക്കാതെ വന്നാൽ വാണിജ്യയുദ്ധം ലോകസാന്പത്തിക വളർച്ചയെ ബാധിക്കും. ആ ഭയത്തിൽ ക്രൂഡ് ഓയിൽ വില ഇന്നലെ കുത്തനേ താണു. ബ്രെന്‍റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 71 ഡോളറിനു താഴെയായി. ഡബ്ല്യുടിഐ ഇനം 60 ഡോളറിലേക്കു വീണു.

ചൈനീസ് കയറ്റുമതി കുറയുന്നതുകൊണ്ടു മറ്റു രാജ്യങ്ങളുടെ കയറ്റുമതി കൂടണമെന്നില്ല. എന്നു മാത്രമല്ല ചൈനയുടെ കയറ്റുമതി കുറയുന്പോൾ ചൈനയിലേക്ക് അസംസ്കൃത പദാർഥങ്ങളുടെ ഇറക്കുമതി കുറഞ്ഞെന്നു വരും.വാണിജ്യയുദ്ധം രൂക്ഷമായാൽ സ്വർണവില വർധിച്ചെന്നു വരും. ഇന്നലെ രാജ്യാന്തര വിപണിയിൽ ചെറിയ കയറ്റമേ സ്വർണത്തിന് ഉണ്ടായുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.