സ്വാതന്ത്ര്യാനന്തര ഇന്ത്യൻ കായിക ചരിത്രം
സ്വാതന്ത്ര്യാനന്തര  ഇന്ത്യൻ കായിക ചരിത്രം
Monday, August 15, 2022 12:40 AM IST
ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 75 വർഷം പിന്നിടുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ കായിക ചരിത്രം കയറ്റിറക്കങ്ങളുടെ മേളഭൂമിയാണ്. മുന്പൊക്കെ സ്വപ്നംമാത്രമായിരുന്ന നേട്ടങ്ങൾ ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. ഒളിന്പിക് മെഡൽ ഉൾപ്പെടെയുള്ള നേട്ടങ്ങൾ ഇന്ത്യൻ ഷെൽഫിലുണ്ടെങ്കിലും കളത്തിൽ അപ്രതീക്ഷിത തിരിച്ചടികളിൽ ഞെട്ടാറുണ്ട് രാജ്യം. 75 വർഷങ്ങൾക്കിടെ ഇന്ത്യൻ കായിക രംഗത്തിന്‍റെ കരുത്തറിയിച്ച പ്രധാന നാഴികക്കല്ലുകളിലൂടെ...

 1948: ഹോക്കി ഒളിന്പിക്സ്

സ്വാതന്ത്ര്യത്തിനു തൊട്ടുപിന്നാലെ നടന്ന 1948 ലണ്ടൻ ഒളിന്പിക്സിൽ ഇന്ത്യ സ്വർണം സ്വന്തമാക്കി. ഫൈനലിൽ ഇംഗ്ലണ്ടിനെ 4-0നു കീഴടക്കിയായിരുന്നു ഇന്ത്യയുടെ സ്വർണ നേട്ടം.

 1952: കെ.ഡി. ജാദവ്

സ്വതന്ത്ര ഇന്ത്യയിൽ, ഒളിന്പിക്സിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യത്തെ താരമാണ് മഹാരാഷ്‌ട്ര സ്വദേശിയായ കെ.ഡി. ജാദവ്. 1952 ഹെൽസിങ്കി ഒളിന്പിക്സ് ഗുസ്തിയിൽ ജാദവ് വെങ്കലം നേടി. ഇതേ ഒളിന്പിക്സിലെ ഹോക്കിയിലും ഇന്ത്യ സ്വർണം നേടിയിരുന്നു.

 1958: മിൽഖ സിംഗ്

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അത്‌ലറ്റിക് സൂപ്പർ സ്റ്റാറാണ് മിൽഖ സിംഗ് എന്ന പറക്കും സിംഗ്. കോമണ്‍വെൽത്ത് ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് മിൽഖ സിംഗ്. 1958 കോമണ്‍വെൽത്ത് ഗെയിംസിൽ 440 യാർഡ് കാറ്റഗറിയിൽ മിൽഖ സിംഗ് സ്വർണം സ്വന്തമാക്കി.

 1960: രാംനാഥ് കൃഷ്ണൻ

ഇന്ത്യൻ ടെന്നീസ് ചരിത്രത്തിലെ ആദ്യ സെൻസേഷൻ ആയിരുന്നു രാംനാഥ് കൃഷ്ണൻ. 1960 വിംബിൾഡണ്‍ സെമിയിൽ പ്രവേശിച്ച് ചരിത്രം കുറിച്ചു. 1961ലും ഇതേ നേട്ടം അദ്ദേഹം ആവർത്തിച്ചു.

 1971: വിൻഡീസിൽ ടെസ്റ്റ്

1971 മാർച്ച് 11ന് ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിന്‍റെ മണ്ണിൽ ഇന്ത്യ ആദ്യ പരന്പര ജയം സ്വന്തമാക്കി. സുനിൽ ഗാവസ്കർ എന്ന ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തിന്‍റെ തുടക്കം കൂടിയായിരുന്നു ആ പരന്പര.

 1974: ടി.സി. യോഹന്നാൻ

1974 ടെഹ്റാൻ ഏഷ്യൻ ഗെയിംസിൽ 8.07 മീറ്റർ ചാടി മലയാളിയായ ടി.സി. യോഹന്നാൻ പുരുഷ ലോംഗ്ജംപിൽ സ്വർണം നേടി. ഇന്ത്യൻ ലോംഗ്ജംപ് ചരിത്രത്തിലെ നിർണായക കുതിപ്പായിരുന്നു അത്.

 1975: ലോകകപ്പ് ഹോക്കി

ക്വലാലംപൂരിൽ നടന്ന ഹോക്കി ലോകകപ്പിന്‍റെ മൂന്നാം പതിപ്പിൽ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചത് കിരീടനേട്ടത്തോടെ. ഫൈനലിൽ പാക്കിസ്ഥാനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

 1980: പ്രകാശ് പദുകോണ്‍

1980ൽ ബാഡ്മിന്‍റണ്‍ പുരുഷ സിംഗിൾസിൽ പ്രകാശ് പദുക്കോണ്‍ ഒന്നാം സ്ഥാനത്തെത്തി. 25-ാം വയസിലായിരുന്നു അദ്ദേഹത്തിന്‍റെ നേട്ടം. അതേവർഷം ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പിൽ കിരീടം നേടി പ്രകാശ് മറ്റൊരു നേട്ടംകൂടി സ്വന്തമാക്കി.

 1983: ലോകകപ്പ് കിരീടം

പ്രുഡൻഷ്യൽ കപ്പ് എന്നറിയപ്പെടുന്ന 1983 ക്രിക്കറ്റ് ലോകകപ്പിലെ ഫൈനലിൽ അന്നത്തെ വെസ്റ്റ്ഇൻഡീസിനെ 43 റണ്‍സിന് കീഴടക്കി ‘കപിലിന്‍റെ ചെകുത്താൻമാർ’ എന്നറിയപ്പെട്ട ഇന്ത്യ കിരീടം നേടി. പിന്നീട്, 2007-ലെ പ്രഥമ ട്വന്‍റി-20 ലോകകപ്പും 2011ൽ മറ്റൊരു ഏകദിന ലോകകപ്പും ഇന്ത്യ സ്വന്തമാക്കി.

 1986: പി.ടി. ഉഷ

1986 സിയൂൾ ഏഷ്യൻ ഗെയിംസിൽ മലയാളി സൂപ്പർ അത്‌ലറ്റ് പി.ടി. ഉഷ നാല് സ്വർണവും ഒരു വെള്ളിയും സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിൽ നാല് സ്വർണവും ഏഴ് വെള്ളിയും ഏഷ്യൻ ചാന്പ്യൻഷിപ്പിൽ 14 സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലവും പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന ഉഷയുടെ കരിയർ നേട്ടങ്ങളാണ്.


 1987: സുനിൽ ഗാവസ്കർ

ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം എന്ന ചരിത്രം ഇന്ത്യയുടെ സുനിൽ ഗാവസ്കർ സ്വന്തമാക്കി. 125 ടെസ്റ്റിൽ നിന്ന 10,122 റണ്‍സ് ആണ് ഗാവസ്കറിന്‍റെ സന്പാദ്യം.

 1996: ലിയാൻഡർ പേസ്

ആധുനികകാലത്ത് ഇന്ത്യയെ ഒളിന്പിക് മെഡലിലേക്ക് തിരിച്ചെത്തിച്ചത് ടെന്നീസ് താരം ലിയാൻഡർ പേസാണ്. 1996-ലെ അറ്റ്‌ലാന്‍റ ഒളിന്പിക്സിൽ പുരുഷ സിംഗിൾസിലെ വെങ്കല മെഡൽ മത്സരത്തിൽ ബ്രസീലിന്‍റെ ഫെർണാണ്ടോ മെലിജേനിയെ തോൽപ്പിച്ച പേസ് 44 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയിലേക്ക് വ്യക്തിഗത ഒളിന്പിക് മെഡൽ എത്തിച്ചു.

 2000: വിശ്വനാഥൻ ആനന്ദ്

ലോക ചെസ് ചാന്പ്യൻഷിപ്പിൽ ജേതാവാകുന്ന ആദ്യ ഇന്ത്യക്കാരനാണ് വിശ്വനാഥൻ ആനന്ദ്. 2000ത്തിലെ ഫിഡെ ലോക ചാന്പ്യൻഷിപ്പിൽ സ്പെയിൻകാരനായ അലക്സി ഷിറോവിനെ തോൽപ്പിച്ചാണ് ആനന്ദ് ആദ്യമായി ലോകചാന്പ്യനായത്. തുടർന്ന് 2007, 2008, 2010, 2012 വർഷങ്ങളിലും ചാന്പ്യനായി.

 2003: അഞ്ജു ബോബി ജോർജ്

2003 പാരീസ് ലോക അത് ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ വനിതാ ലോംഗ്ജംപിൽ വെങ്കലം നേടി മലയാളിയായ അഞ്ജു ബോബി ജോർജ് ചരിത്രം കുറിച്ചു. ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ ആണിത്. 6.70 മീറ്റർ ചാടിയായിരുന്നു അഞ്ജുവിന്‍റെ മെഡൽ നേട്ടം.

 2008: അഭിനവ് ബിന്ദ്ര

ഒളിന്പിക്സിൽ വ്യക്തിഗത സ്വർണത്തിനായി ഇന്ത്യക്ക് ഒരു നൂറ്റാണ്ടിലേറെക്കാലം കാത്തിരിക്കേണ്ടിവന്നു. 2008 ബെയ്ജിംഗ് ഒളിന്പിക്സിൽ അഭിനവ് ബിന്ദ്ര ആ കാത്തിരിപ്പ് അവസാനിപ്പിച്ചു. ഡെറാഡൂണ്‍ സ്വദേശിയായ അഭിനവ് ബിന്ദ്ര ബെയ്ജിംഗിൽ പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടി.

 2012: സച്ചിൻ തെണ്ടുൽക്കർ

രാജ്യാന്തര ക്രിക്കറ്റിൽ 100 സെഞ്ചുറി എന്ന ചരിത്രം ഇന്ത്യയുടെ സച്ചിൻ തെണ്ടുൽക്കർ കുറിച്ചു. ഏഷ്യ കപ്പിൽ ബംഗ്ലാദേശിന് എതിരായ മത്സരത്തിലായിരുന്നു ഈ നേട്ടം. ഏകദിന ക്രിക്കറ്റിൽ ആദ്യ ഇരട്ട സെഞ്ചുറി (2010), ഏകദിനത്തിലും ടെസ്റ്റിലും 15,000ൽ അധികം റണ്‍സ് തുടങ്ങിയ നേട്ടങ്ങളും സച്ചിനു സ്വന്തം.

 2012: മേരി കോം

ലണ്ടൻ ഒളിന്പിക്സിൽ ഇന്ത്യയുടെ മേരി കോം വെങ്കലം സ്വന്തമാക്കി. ആറ് സ്വർണം ഉൾപ്പെടെ ആകെ എട്ട് ലോക ചാന്പ്യൻഷിപ്പ് മെഡൽ നേടിയ ലോകത്തിലെ ഏക ബോക്സർ ആണ് മേരി കോം.

 2019: സിന്ധു

ലോക ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പിൽ ജേതാവാകുന്ന ആദ്യ ഇന്ത്യൻ വനിതയാണ് പി.വി. സിന്ധു, 2019. രണ്ട് ഒളിന്പിക് മെഡൽ (2016 വെള്ളി, 2021 വെങ്കലം) നേടുന്ന ആദ്യ ഇന്ത്യൻ വനിതയുമാണ്.

 2021: നീരജ്

ഒളിന്പിക്സിലെ ഇന്ത്യയുടെ ആദ്യ അത്‌ലറ്റിക്സ് സ്വർണം നീരജ് ചോപ്രയിലൂടെ നേടി. 2021 ടോക്കിയോ ഒളിന്പിക്സിലെ ജാവലിൻ ത്രോയിൽ 87.58 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞാണ് ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ ഇന്ത്യക്കാരന്‍റെ ആദ്യ മെഡൽ നീരജ് സ്വന്തമാക്കിയത്.

 2022: ഛേത്രി

1951 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയതാണ് ഫുട്ബോളിൽ സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും ആദ്യത്തെ മികച്ച നേട്ടം. എന്നാൽ, വ്യക്തിഗതഗോൾ നേട്ടത്തിൽ സുനിൽ ഛേത്രി 2022 ജൂണിൽ ഹംഗേറിയൻ ഇതിഹാസം ഫ്രാങ്ക് പുഷ്കാസിനൊപ്പം എത്തി. 84 ഗോളുമായി ലോകത്തിൽ അഞ്ചാം സ്ഥാനം പങ്കിടുകയാണ് ഛേത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.