ആനയെത്ര? ; ആനസങ്കേതങ്ങളില്‍ കണക്കെടുപ്പ്
ആനയെത്ര? ; ആനസങ്കേതങ്ങളില്‍ കണക്കെടുപ്പ്
Thursday, May 23, 2024 2:39 AM IST
തിരുവനന്തപുരം: അന്തര്‍സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള കാട്ടാനകളുടെ കണക്കെടുപ്പ് ഇന്നു കേരളത്തിലെ നാല് ആനസങ്കേതങ്ങളില്‍ (160 ബ്ലോക്കുകളിൽ) തുടങ്ങുമെന്ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ഡി. ജയപ്രസാദ് അറിയിച്ചു.

കണക്കെടുപ്പിന്‍റെ ഭാഗമായി 1300 ഓളം ഉദ്യോഗസ്ഥര്‍ക്കും വാച്ചര്‍മാര്‍ക്കും പരിശീലനം നല്‍കി. അതിനായി 17 പരിശീലനപരിപാടികള്‍ പൂര്‍ത്തിയാക്കി.

ആനമുടി ആനസങ്കേതത്തില്‍ 197 ബ്ലോക്കുകളാണുള്ളത്. നിലമ്പൂര്‍ 118, പെരിയാര്‍ 206, വയനാട് 89 ബ്ലോക്ക് വീതവും ഉണ്ട്. ഓരോ ബ്ലോക്കിലും പരിശീലനം നേടിയ കുറഞ്ഞത് മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

24, 25 തീയതികളിലും കണക്കെടുപ്പ് തുടരും. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാന പരിധിയിലെ വനങ്ങളിലും ഇതേ ദിവസംതന്നെ ആനകളുടെ കണക്കെടുക്കുന്നുണ്ട്. ഇന്ന് നേരിട്ടുള്ള കണക്കെടുപ്പ് രീതിയായ ബ്ലോക്ക് കൗണ്ട് രീതിയിലും നാളെ പരോക്ഷ കണക്കെടുപ്പായ ഡങ് കൗണ്ട് രീതിയിലും 25ന് വാട്ടര്‍ഹോള്‍ അല്ലെങ്കില്‍ ഓപ്പണ്‍ ഏരിയ കൗണ്ട് രീതിയിലുമാണ് ആനകളുടെ എണ്ണം പരിശോധിക്കുക. ജൂണ്‍ 23ന് കരട് റിപ്പോര്‍ട്ടും ജൂലൈ ഒന്‍പതിന് അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.