ന്യൂഡൽഹി: ലോക്സഭാ തെഞ്ഞടുപ്പിന്റെ മൂന്നാം ഘട്ടത്തിലെ പരസ്യപ്രചാരണം ഇന്നലെ വൈകുന്നേരം അവസാനിച്ചു. പത്തു സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 94 മണ്ഡലങ്ങളിൽ നാളെയാണ് വോട്ടെടുപ്പ്.
ഗുജറാത്ത്, കർണാടക, ഗോവ, ദാദ്രനാഗർ ഹവേലി, ഡാമൻ ദിയു എന്നിവിടങ്ങളിൽ നാളെയോടെ വോട്ടെടുപ്പ് പൂർത്തിയാകും.ഗുജറാത്തിലെ 26ൽ ശേഷിക്കുന്ന 25 സീറ്റിലും കർണാടകയിലെ ശേഷിക്കുന്ന 14 സീറ്റിലും യുപി- 10, മഹാരാഷ്ട്ര- 11, മധ്യപ്രദേശ്- 8, ഛത്തീസ്ഗഡ്- 7, ബിഹാർ- 5, പശ്ചിമ ബംഗാൾ, ആസാം- നാലു വീതം, ഗോവ- രണ്ട്, ദാദ്ര നാഗർ ഹവേലി, ഡാമൻ ദിയു, ജമ്മു-കാഷ്മീരിലെ അനന്ത് നാഗ് എന്നിവിടങ്ങിളിലുമാണു നാളെ പോളിംഗ്.
രണ്ടു സീറ്റുകൾ മാത്രമുള്ള ഗോവയിൽ ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും തമ്മിൽ ശക്തമായ മത്സരത്തിലാണ്. നോർത്ത് ഗോവയിൽ ബിജെപിയുടെ ശ്രീപദ് യശോ നായിക്കിനെതിരേ രമാകാന്ത് ഖലാപാണ് കോണ്‍ഗ്രസ് സ്ഥാനാർഥി. സൗത്ത് ഗോവയിൽ ബിജെപിയുടെ പല്ലവി ഡെംപോയ്ക്കെതിരേ കോണ്‍ഗ്രസിലെ വിരിയാറ്റോ ഫെർണാണ്ടസും മത്സരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.