ഉഷാറായി ഏലം, ഉണർവില്ലാതെ നാളികേരം
ഉഷാറായി ഏലം, ഉണർവില്ലാതെ നാളികേരം
Sunday, September 9, 2018 11:44 PM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

ഏലക്ക സർവകാല റിക്കാർഡ് വിലയായ 2227 രൂപയിൽ. വിദേശ കുരുമുളക് വീണ്ടും ഉത്പാദകരുടെ ഉറക്കം കെടുത്തി. ചുക്കിന് ആഭ്യന്തര വിദേശ ഡിമാൻഡ് പ്രതീക്ഷിക്കാം. ജാതിക്ക ക്ഷാമം വ്യവസായികളെ വിപണിയിലേയ്ക്ക് അടുപ്പിച്ചു. ടയർ ലോബി റബർ വില ഇടിച്ചത് ചെറുകിട കർഷകർക്ക് വിപണിയിലുള്ള ആത്മവിശ്വാസത്തിന് മങ്ങൽ എൽപ്പിച്ചു. നാളികേരോത്പന്നങ്ങൾക്ക് വിലത്തകർച്ച. രൂപയുടെ മൂല്യത്തകർച്ച സ്വർണവില ഉയർത്തി.

ഏലം

ഏലക്ക ക്ഷാമം വൻ വിലക്കയറ്റത്തിന് വഴിതെളിച്ചു. ഉത്പാദനത്തിൽ ഇടിവ് സംഭവിക്കുമെന്ന തിരിച്ചറിവ് ഇടപാടുകരെ വില ഉയർത്താൻ പ്രേരിപ്പിച്ചു. പ്രതികൂല കാലാവസ്ഥ മൂലം ഉത്പാദനം 60 ശതമാനം വരെ കുറയുമെന്ന അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ ലേലകേന്ദ്രങ്ങളിൽ എത്തുന്ന ഏലക്കയിൽ ഭുരിഭാഗവും വിറ്റഴിഞ്ഞു. ശനിയാഴ്ച് വണ്ടൻമേട്ടിൽ നടന്ന ലേലത്തിൽ മികച്ചയിനം ഏലക്ക റിക്കാർഡ് വിലയായ 2227 രൂപയിൽ കൈമാറി. ഇന്ത്യൻ വിപണിയിൽ ഒരു കിലോ ഏലത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്. വിലക്കയറ്റം എന്തെന്നില്ലാത്ത ആവേശം സ്റ്റോക്കിസ്റ്റുകൾക്കു സമ്മാനിക്കും. വാരാന്ത്യം വണ്ടൻമേട്ടിൽ ലേലത്തിനുവന്ന 1,50,328 കിലോഗ്രാം ചരക്ക് പൂർണമായി ലേലം കൊണ്ടു.

ഏലക്ക ഉത്പാദക രാജ്യമായ ഗ്വാട്ടിമാലയിൽ വിളവ് കുറയുമെന്ന സൂചനയാണ് ലഭിക്കുന്നത്. അതായത് അവിടെയും വില ഉയരാനുള്ള സാധ്യതകൾ നമ്മുടെ കർഷകർക്ക് ഗുണകരമാണ്. ക്രിസ്മസ്-പുതുവത്സരാഘോഷ വേളയിലെ ആവശ്യങ്ങൾക്കുള്ള ഏലക്ക സംഭരണത്തിന് യൂറോപ്യൻ രാജ്യങ്ങൾ ഒരുങ്ങുകയാണ്. വിലക്കയറ്റം മുന്നിൽക്കണ്ട് അവർ തിരക്കിട്ട് ചരക്ക് സംഭരിച്ചാൽ വിപണി കൂടുതൽ മികവ് കാണിക്കാം.

കുരുമുളക്

ടെർമിനൽ മാർക്കറ്റിൽ നാടൻ കുരുമുളകിന് ക്ഷാമം നേരിട്ട വേളയിൽ വിദേശ ചരക്ക് വിറ്റഴിക്കാൻ ഇറക്കുമതിലോബി നടത്തിയ നീക്കം തിരിച്ചടിയായി. പ്രളയം കുരുമുളകുകൃഷിയെ ബാധിച്ച വിവരം വൻ വിലക്കയറ്റത്തിന് അവസരം ഒരുക്കിയതിനിടയിലാണ് വില കുറച്ചു വിദേശ ചരക്ക് ഇറക്കാൻ ചില കേന്ദ്രങ്ങൾ സംഘടിത നീക്കം നടത്തിയത്.

വ്യവസായികൾ വിയറ്റ്നാം, ശ്രീലങ്കഎന്നിവിടങ്ങളിൽനിന്നുള്ള മുളക് താഴ്ന്ന വിലയ്ക്കു വാഗ്ദാനം ചെയ്തതോടെ വാങ്ങലുകാർ രംഗത്തുനിന്ന് പിൻവലിഞ്ഞു. വാരാരംഭത്തിൽ 41,200 രൂപയിൽ നീങ്ങിയ ഗാർബിൾഡ് മുളക് ശനിയാഴ്ച 40,100 രൂപയിലെത്തി. രാജ്യാന്തര മാർക്കറ്റിൽ വിയറ്റ്നാമും ബ്രസീലുമായി മത്സരിക്കാൻ ഇന്തോനേഷ്യയും നിരക്കു കുറച്ചു. ആഗോളവിപണിയിൽ ടണ്ണിന് 2500 ഡോളറിനു പോലും കുരുമുളക് ലഭ്യമാണ്.

ചുക്ക്

കയറ്റുമതിക്കാരും അന്തർസംസ്ഥാന വ്യാപാരികളും ചുക്ക് സംഭരിച്ചു. പ്രളയം ഇഞ്ചി കൃഷിക്ക് വ്യാപക നാശം വിതച്ചതിനാൽ ചുക്ക് ഉത്പാദനം ഇക്കുറി കുറയും. വിപണിയിൽ ചുക്ക് കാര്യമായി സ്റ്റോക്കില്ല. മികച്ചയിനങ്ങൾക്ക് വരും ദിനങ്ങളിൽ ഉയർന്ന വില ലഭിക്കുമെന്നാണ് വ്യാപാര രംഗത്തുള്ളവരുടെ കണക്കുകൂട്ടൽ. മികച്ചയിനം ചുക്ക് കിലോയ്ക്കു 220 രൂപയ്ക്കുമുകളിൽ കൈമാറ്റം നടന്നു. ശൈത്യകാലം ആരംഭിക്കും മുന്പായി ചരക്കു സംഭരിക്കാനുള്ള നീക്കത്തിലാണ് ഉത്തരേന്ത്യക്കാർ. വൈകാതെ അറബ് രാജ്യങ്ങളിൽനിന്നും ഓർഡറുകൾ എത്തുമെന്ന നിഗമനത്തിലാണ് കയറ്റുമതി മേഖല. കൊച്ചിയിൽ മികച്ചയിനം ചുക്ക് 18,500 രൂപ.


‌ജാതിക്ക

ജാതിക്ക, ജാതിപത്രി വരവ് ചുരുങ്ങിയത് വിലയിൽ ചാഞ്ചാട്ടമുണ്ടാക്കി. ഒൗഷധ വ്യവസായികളും കറിമസാല നിർമാതാക്കളും ജാതിക്ക ശേഖരിച്ചു. ജാതിക്ക തൊണ്ടൻ കിലോ 175200 രൂപയിലും ജാതിക്ക തൊണ്ടില്ലാത്ത് 350390 രൂപയിലും ജാതിപത്രി 460650 രൂപയിലുമാണ്.

നാളികേരം

ചിങ്ങത്തിൽ നാളികേരോത്പന്നങ്ങൾക്ക് എറ്റവും ഉയർന്ന വില രേഖപ്പെടുത്തുന്ന വേളയാണെങ്കിലും ഓണാഘോഷങ്ങൾക്ക് നിറം മങ്ങിയത് വിൽപനയെ ബാധിച്ചു. ഇതു തമിഴ്നാട്ടിലെ വൻകിട മില്ലുകൾക്ക് കനത്ത തിരിച്ചടിയായി. വൻ വിലയ്ക്കു വിറ്റഴിക്കാമെന്ന കണക്കുകൂട്ടലിൽ കനത്തതോതിൽ അവർ വെളിച്ചെണ്ണ സംഭരിച്ചിരുന്നു. സ്റ്റോക്കുള്ള എണ്ണ വിറ്റഴിഞ്ഞാൽ മാത്രമേ പുതിയ കൊപ്ര സംഭരിക്കാൻ അവർക്കാവൂ.

പഴനി, പൊള്ളാച്ചി ഭാഗങ്ങളിൽനിന്നുള്ള കൊപ്ര സംഭരണം വ്യവസായികൾ കുറച്ചത് വിലയെ ബാധിച്ചു. ശനിയാഴ്ച കാങ്കയത്ത് കൊപ്ര വില 10,000 രൂപയാണ്. പതിനായിരത്തിലെ നിർണായക താങ്ങ് നിലനിർത്താനായില്ലെങ്കിൽ വരും ദിനങ്ങളിൽ വെളിച്ചെണ്ണ കൂടുതൽ പ്രതിസന്ധിലാവും. തമിഴ്നാട്ടിൽ വെളിച്ചെണ്ണ 15,175 ൽ നിന്ന് 14,500 ലേയ്ക്ക് ഇടിഞ്ഞു. കൊച്ചിയിൽ എണ്ണയ്ക്ക് 500 രൂപ കുറഞ്ഞ് ശനിയാഴ്ച 15,900 രൂപയിലും കൊപ്ര 10,585 രൂപയിലുമാണ്.

റബർ

റബർ വില ഉയർന്നുതുടങ്ങിയതുകണ്ട് ചെറുകിട കർഷകർ ടാപ്പിംഗിന് ഉത്സാഹിച്ചു. പല ഭാഗങ്ങളിലും വ്യാപകമായതോതിൽ ഇല പൊഴിച്ചിൽ ആരംഭിച്ചെങ്കിലും ഉയർന്ന വില മോഹിച്ച് ടാപ്പിംഗ് തുടങ്ങിയവർക്ക് കാര്യമായ യീൽഡ് ലഭിച്ചില്ല. ഇതിനിടയിൽ ടയർ ലോബി ഷീറ്റ് വില ഇടിച്ചത് ഉത്പാദകരെ കൂടുതൽ പ്രതിസന്ധിലാക്കി. 13,450 രൂപയിൽ വിൽപനയ്ക്കു തുടക്കം കുറിച്ച ആർഎസ് എസ് നാലാം ഗ്രേഡ് വാരാന്ത്യം 13,100 ലാണ്. അഞ്ചാം ഗ്രേഡിന് 300 രൂപ കുറഞ്ഞ് 13,000 രൂപയായി.

സ്വർണം

സ്വർണവില വീണ്ടും ഉയർന്നു. രൂപയുടെ മൂല്യത്തകർച്ച ഇറക്കുമതിചെലവ് വർധിപ്പിച്ചു. 22,520 രൂപയിൽ വിൽപന തുടുങ്ങിയ പവൻ 22,760 വരെ കയറിയശേഷം ശനിയാഴ്ച 22,680 രൂപയിലാണ്. ഗ്രാമിനുവില 2835 രൂപ. ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സ് സ്വർണം 1197 ഡോളർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.